Connect with us

gulf

ആത്മീയാനന്ദത്തില്‍ തമ്പുകളുടെ നഗരം, തീര്‍ത്ഥാടകര്‍ മിനായില്‍; അറഫാ സംഗമം നാളെ

മനുഷ്യകുലത്തിന്റെ സര്‍വ നന്മകളും പെയ്തിറങ്ങിയ വിശുദ്ധ മണ്ണില്‍ ജീവിത സാഫല്യത്തിന്റെ അമൂല്യ നിമിഷങ്ങളുമായി ആഗോള തീര്‍ത്ഥാടക സമൂഹം.

Published

on

അഷ്റഫ് വേങ്ങാട്ട്

മക്ക: മനുഷ്യകുലത്തിന്റെ സര്‍വ നന്മകളും പെയ്തിറങ്ങിയ വിശുദ്ധ മണ്ണില്‍ ജീവിത സാഫല്യത്തിന്റെ അമൂല്യ നിമിഷങ്ങളുമായി ആഗോള തീര്‍ത്ഥാടക സമൂഹം. ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്, ലബ്ബൈക്ക ലാ ശരീക്ക ലക ലബ്ബൈക്ക്, ഇന്നല്‍ഹംദ വന്നിഅ്മത്ത ലക വല്‍മുല്‍ക് ലാ ശരീകലക്. നാഥന്റെ വിളിക്കുത്തരം നല്‍കി അല്ലാഹുവിന്റെ അതിഥികള്‍ ഇന്ന് രാവിലെ മിനായിലെക്ക് ഒഴുകിയെത്തുകയാണ്. മലയാളി തീര്‍ത്ഥാടകരുള്‍പ്പടെ ഇന്നലെ രാത്രി തന്നെ മിനാ താഴ്വരയെ ലക്ഷ്യമാക്കി പ്രയാണം തുടങ്ങിയിരുന്നു.

പുണ്യം പൂത്തുലഞ്ഞ മിനാ താഴ്വാരത്തില്‍ അവര്‍ണ്ണനീയമായ ആത്മീയാനന്ദത്തിന്റെ നെറുകയിലാണ് ഇരുപത് ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ .ഹാജിമാരെ വരവേറ്റുകൊണ്ട് തല്‍ബിയ്യത്തിന്റെ മന്ത്രങ്ങളാല്‍ മുഖരിതമാണ് മിനായുള്‍പ്പടെയുള്ള പുണ്യനഗരികള്‍. ഇബ്രാഹിം നബി (അ)യുടെ ത്യാഗോജ്ജ്വലമായ സ്മരണകള്‍ അയവിറക്കിയാണ് ആഗോള വിശ്വാസികളുടെ വാര്‍ഷിക മഹാ സംഗമം.

പുണ്യങ്ങളുടെ പൂവാടിയില്‍ പുലരും മുമ്പേ പ്രവേശിച്ചവര്‍ ഇഹ്റാമില്‍ ശുഭ്രവസ്ത്രധാരികളായി. ഭക്തിയെ ആഴത്തില്‍ നെഞ്ചേറ്റിയവരുടെ മനവും അകവും പുറവുമെല്ലാം പാപമോചന തേട്ടങ്ങളിലാകും . നശ്വരമായ ജീവിതത്തില്‍ നെഞ്ചേറ്റിയ സ്വപ്നം പൂവണിയാന്‍ ദൈവകൃപ നേടിയവര്‍ സൃഷ്ടാവിന്റെ മുമ്പില്‍ സര്‍വസ്വവും സമര്‍പ്പിക്കും. മിനായിലെ രാപ്പകലുകളില്‍ വിശുദ്ധ ഹജ്ജിന്റെ ആത്മാവ് തേടുന്നവര്‍ പാപമോചനത്തിന് വേണ്ടിയുള്ള മനമുരുകിയുള്ള തേട്ടത്തിലും ഒപ്പം ഖുര്‍ആന്‍ പാരായണവും പ്രാര്‍ത്ഥനകളും ദിക്‌റുകളുമായി ജീവിത വിശുദ്ധി ഉറപ്പാക്കും. ഇതോടെ അഞ്ച് ദിവസങ്ങളിലായി നടക്കുന്ന ഹജ്ജിന്റെ കര്‍മങ്ങള്‍ക്ക് തുടക്കമാകും.

ഇന്ന് മിനായില്‍ രാപാര്‍ത്ത് ആരാധന കര്‍മങ്ങളില്‍ മുഴുകുന്ന ഹാജിമാര്‍ നാളെ പുലര്‍ച്ചെയോടെ തന്നെ വിശ്വമാനവികതയുടെ മഹാ സംഗമത്തില്‍ അണിചേരാന്‍ അറഫയെ ലക്ഷ്യമാക്കി നീങ്ങും. ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമത്തില്‍ അണിചേരാന്‍ ളുഹറിന് മുമ്പായി മുഴുവന്‍ തീര്‍ത്ഥാടകരും വിശാലമായ അറഫാ മൈതാനിയിലെത്തിച്ചേരും. മസ്ജിദുന്നമിറയില്‍ ളുഹര്‍ നമസ്‌കാരത്തിന് മുമ്പായി ഖുതുബ നടക്കും.

സഊദി ശൂറാ കൗണ്‍സില്‍ അംഗവും മുതിര്‍ന്ന പണ്ഡിതനുമായ ശൈഖ് ഡോ. യുസുഫ് ബിന്‍ മുഹമ്മദ് ബിന്‍ സയിദ് ആയിരിക്കും ഇത്തവണ ലോക വിശ്വാസി മഹാ സംഗമത്തില്‍ ഖുതുബ നിര്‍വഹിക്കുക. തുടര്‍ന്ന് ളുഹര്‍, അസര്‍ നമസ്‌കാരങ്ങള്‍ രണ്ട് റകഅത്ത് വീതമാക്കി ഇമാമിനൊപ്പം ചുരുക്കി നിസ്‌ക്കരിക്കും .പാപമോചന പ്രാര്‍ഥനകളും ദിക്റുകളും ഉരുവിട്ടും നാളെ സൂര്യാസ്തമയം വരെ ഹാജിമാര്‍ അറഫയില്‍ കഴിച്ചുകൂട്ടും. അതേസമയം ദുല്‍ഹജ്ജ് ഒമ്പതിന് അറഫ ദിനത്തില്‍ ആഗോള മുസ്ലിംകള്‍ അറഫ നോമ്പെടുക്കും.

അറഫയില്‍ നിന്ന് വൈകീട്ടോടെ മുസ്ദലിഫയിലേക്ക് നീങ്ങുന്ന ഹാജിമാര്‍ ഇവിടെ വെച്ച് മഗ്രിബ്, ഇശാ നിസ്‌കാരങ്ങള്‍ നിര്‍വഹിക്കും .ബുധനാഴ്ച്ച സുബ്ഹിക്ക് ശേഷം മിനയിലേക്ക് തിരിക്കുന്ന ഹാജിമാര്‍ ജംറത്തുല്‍ അഖ്ബയിലും മറ്റു ജംറകളിലും പിശാചിനെ കല്ലെറിയുന്ന കര്‍മ്മം നിര്‍വഹിക്കും. ബലികര്‍മ്മവും തലമുണ്ഡനവും നിര്‍വഹിച്ച് ഹാജിമാര്‍ ഇഹ്റാമില്‍ നിന്ന് വിടവാങ്ങും. ശേഷം വിശുദ്ധ ഹറമിലെത്തി ഹജ്ജിന്റെ ത്വവാഫും സഅയും നിര്‍വഹിക്കും.

25 ലക്ഷത്തോളം ചതുരശ്ര മീറ്ററില്‍ വ്യാപിച്ചു കിടക്കുന്ന മിനായുടെ താഴ് വരയില്‍ രണ്ട് ലക്ഷത്തോളം തമ്പുകളാണുള്ളത് . കോവിഡ് കാലത്തെ ഇടവേളക്ക് ശേഷമാണ് മിന പൂര്‍ണ്ണ രീതിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത് . ഹോട്ടലുകളില്‍ ലഭിക്കുന്ന സൗകര്യങ്ങള്‍ക്ക് സമാനമാണ് ഇക്കുറി തമ്പുകളിലുള്ളത്. അത്യുഷ്ണമാണ് മക്കയിലും സമീപ പ്രദേശങ്ങളിലും40 മുതല്‍ 44 ഡിഗ്രി വരെ ചൂട് അനുഭവപ്പെടുമെന്ന നേരത്തെ കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഹാജിമാര്‍ സഞ്ചരിക്കുന്ന എല്ലാ ഭാഗങ്ങളിലും നടപ്പാതകള്‍ ശീതീകരിക്കാനും അന്തരീക്ഷം തണുപ്പിക്കാനുമുള്ള വിപുലമായ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

വിശുദ്ധിയുടെ താഴ്വരയില്‍ തീര്‍ത്ഥാടകര്‍ക്ക് താങ്ങും തണലുമായി കെഎംസിസിയുടെ വളണ്ടിയര്‍മാര്‍ സദാ സമയവും കര്‍മ്മരംഗത്തുണ്ട്. മക്ക കെഎംസിസി പ്രസിഡണ്ട് കുഞ്ഞിമോന്‍ കാക്കിയയുടെയും ജനറല്‍ സെക്രട്ടറി മുജീബ് പൂക്കോട്ടൂരിന്റെയും നേതൃത്വത്തില്‍ മക്കയില്‍ വിപുലമായ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. കേരളത്തില്‍ നിന്ന് മഹ്റമില്ലാതെ ഹജ്ജിനെത്തിയ വനിതാ തീര്‍ത്ഥാടകര്‍ക്ക് തുണയായി കെഎംസിസിയുടെ വനിതാ വിഭാഗം വളന്റിയര്‍മാര്‍ രംഗത്തുണ്ട്. മുത്തവിഫിന്റെ ഔദ്യോഗിക അനുമതിയോടെയാണ് വനിതാ ടീം ഇവിടെ ചുമതലയിലുള്ളത്. സഊദി കെഎംസിസിയുടെ ഹജ്ജ് സെല്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള മുവ്വായിരത്തോളം വളണ്ടിയര്‍മാരാണ് ഇനിയുള്ള ദിവസങ്ങളില്‍ പുണ്യകേന്ദ്രങ്ങളില്‍ ഉണ്ടാവുക.

 

gulf

ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കം; 15 ലക്ഷത്തിലേറെ ഹാജിമാര്‍ മിനായില്‍ സംഗമിക്കുന്നു

. ഒന്നേകാല്‍ ലക്ഷം ഇന്ത്യക്കാരടക്കമുള്ള ഹാജിമാര്‍ മിനായിലെത്തിയിട്ടുണ്ട്.

Published

on

ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കം കുറിച്ച് 15 ലക്ഷത്തിലേറെ ഹാജിമാര്‍ മിനായില്‍ സംഗമിക്കുന്നു. ഒന്നേകാല്‍ ലക്ഷം ഇന്ത്യക്കാരടക്കമുള്ള ഹാജിമാര്‍ മിനായിലെത്തിയിട്ടുണ്ട്. പുലര്‍ച്ചയോടെയാണ് ഭൂരിഭാഗം ഹാജിമാരും മിനായിലെത്തിയത്. നാളെയാണ് അറഫാ സംഗമം. ഇതിനായി ഇന്ന് രാത്രി മുതല്‍ ഹാജിമാര്‍ നീങ്ങിത്തുടങ്ങും.

ഇന്ന് പകലും രാത്രിയും ഹാജിമാര്‍ മിനായില്‍ പ്രാര്‍ഥനകളുമായി കഴിഞ്ഞു കൂടും. യൗമുല്‍ തര്‍വിയ അതായത് ഹജ്ജിന്റെ പ്രധാനമേറിയ കര്‍മങ്ങളിലേക്കുള്ള മുന്നൊരുക്കമാണ് ഇന്ന്. അതിനാല്‍ രാത്രിയിയോടെ മുഴുവന്‍ ഹാജിമാരും മിനായിലെത്തും.

നാളെയാണ് ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമം. ഇന്ന് രാത്രി മുതല്‍ നാളെ സൂര്യാസ്തമയം വരെ അറഫയില്‍ തങ്ങണം. പിന്നീട് മുസ്ദലിഫയില്‍ രാപ്പാര്‍ത്ത് മിനായിലേക്ക് തിരികെയെത്തും. കല്ലേറ് കര്‍മം, ഹജ്ജിന്റെ ത്വവാഫ്, ബലി കര്‍മം എന്നിവ പൂര്‍ത്തിയാക്കിയാല്‍ തീര്‍ഥാടകന് ഹജ്ജിന് അര്‍ധവിരാമം കുറിക്കാം. കനത്ത സുരക്ഷയിലാണ് ഇത്തവണത്തെ ഹജ്ജ് കാലം.

Continue Reading

gulf

യുഎഇ സ്വദേശിവല്‍ക്കരണം ലംഘിച്ച 2200 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തു 

നിലവില്‍ 28,000 കമ്പനികളിലായി 136,000 സ്വദേശികള്‍

Published

on

റസാഖ് ഒരുമനയൂര്‍
അബുദാബി: യുഎഇയില്‍ സ്വകാര്യ മേഖലയിലെ ഈ വര്‍ഷത്തെ ആദ്യപകുതിയിലെ സ്വദേശി വല്‍ക്കരണം ജൂണ്‍ 30ന് മുമ്പ് പൂര്‍ത്തീകരിക്കണമെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാല യം അറിയിച്ചു.
അമ്പതോ അതില്‍ കൂടുതലോ ജീവനക്കാരുള്ള സ്വകാര്യ മേഖല കമ്പനികള്‍ 2025 ന്റെ ആദ്യ പകുതിയിലെ എമിറേറ്റൈസേഷന്‍ ലക്ഷ്യങ്ങള്‍ ജൂണ്‍ മുപ്പതോടെ കൈവരിക്കണമെന്നും വൈദഗ്ധ്യ മുള്ള ജോലികളില്‍ ജോലി ചെയ്യുന്ന യുഎഇ പൗരന്മാരുടെ എണ്ണത്തില്‍ ഒരുശതമാനം അല്ലെങ്കില്‍ അതില്‍ കൂടുതല്‍ വളര്‍ച്ച കൈവരിക്കണമെന്നും മന്ത്രാലയം അറിയിപ്പില്‍ വ്യക്തമാക്കി.
ജൂലൈ ഒന്നു മുതല്‍ ഇതുസംബന്ധിച്ചു സ്വകാര്യമേഖലയില്‍ ശക്തമായ പരിശോധന നടത്തും. കമ്പനികള്‍ എത്രത്തോളം പാലിച്ചുവെന്നും അവര്‍ ജോലി ചെയ്യുന്ന എമിറേറ്റി പൗരന്മാരെ സാമൂഹിക സുരക്ഷാ ഫണ്ടില്‍ രജിസ്റ്റര്‍ ചെയ്യുന്നതും ആവശ്യമായ വിഹിതം സ്ഥിരമായി നല്‍കുന്നതും ഉള്‍പ്പെടെയു ള്ള മറ്റു അനുബന്ധ കാര്യങ്ങളും മന്ത്രാലയം പരിശോധിക്കും.
നിബന്ധനകള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ ക്കെതിരെ നടപടകളുണ്ടാകും. ‘തൊഴില്‍ വിപണിയിലെ ശ്രദ്ധേയമായ പ്രകടനവും യുഎഇയുടെ ദ്രുതഗ തിയിലുള്ള സാമ്പത്തിക വളര്‍ച്ചയും സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്ക് സ്വദേശിവല്‍ക്കരണം ലക്ഷ്യ ങ്ങള്‍ കൈവരിക്കാനുള്ള കഴിവ് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതായി നാഷണല്‍ ടാലന്റ്സ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ഫരീദ അല്‍ അലി പറഞ്ഞു.
സ്വദേശിവല്‍ക്കരണ നയങ്ങളുമായുള്ള സ്വകാര്യ മേഖലയുടെ ഇടപെടലിനെയും ആവശ്യമായ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള പ്രതിബദ്ധതയെയും അവര്‍ പ്രശംസിച്ചു, ഇത് ദേശീയ മുന്‍ഗണന യില്‍ നല്ല സ്വാധീനം ചെലുത്തിയിട്ടുണ്ട്. 2025 ഏപ്രില്‍ അവസാനംവരെ 28,000 കമ്പനികളിലായി 136,000 ത്തിലധികം യുഎഇ പൗരന്മാരാണ് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നതെന്ന് അവര്‍ പറഞ്ഞു.
എമിറേ റ്റൈസേഷന്‍ പാര്‍ട്‌ണേഴ്സ് ക്ലബ്ബില്‍ അംഗത്വം ഉള്‍പ്പെടെ അസാധാരണമായ എമിറേറ്റൈസേഷന്‍ ഫല ങ്ങള്‍ നേടുന്ന കമ്പനികള്‍ക്ക് മന്ത്രാലയം തുടര്‍ന്നും പ്രോത്സാഹനങ്ങളും ആനുകൂല്യങ്ങളും നല്‍കുമെന്ന് അവര്‍ പറഞ്ഞു. ക്ലബ്ബിലെ അംഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങളില്‍ സേവന ഫീസില്‍ എണ്‍പത് ശതമാനം വരെ സാമ്പത്തിക ഇളവുകളും സര്‍ക്കാര്‍ സംവിധാന സേവനങ്ങളില്‍ മുന്‍ഗണനയും നല്‍കുന്നു. ഇത് അത്തരം സ്ഥാപനങ്ങളുടെ ബിസിനസ് വളര്‍ച്ചാ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു.
വ്യാജ എമിറേറ്റൈസേഷന്‍’ പദ്ധതികളില്‍ ഏര്‍പ്പെടുകയോ എമിറേറ്റൈസേഷന്‍ ലക്ഷ്യങ്ങള്‍ മറി കടക്കാന്‍ ശ്രമിക്കുന്നതു പോലെയുള്ള വഞ്ചനാപരമായ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുന്നതിന് മന്ത്രാലയം വളരെ കാര്യക്ഷമമായ ഡിജിറ്റല്‍ ഫീല്‍ഡ് പരിശോധനാ സംവിധാനം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതിലൂടെ 2022 മധ്യത്തിനും 2025 ഏപ്രിലിനുമിടയില്‍ സ്വദേശിവല്‍ക്കരണ നിയമ ലംഘനം കണ്ടെത്തിയ ഏ കദേശം 2,200 സ്ഥാപനങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സ്വകാര്യ മേഖലയിലെ സ്വദേശിവല്‍ക്കരണ നയങ്ങള്‍ ലംഘിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യുന്നതിന് 600590000 എന്ന നമ്പറില്‍ ബന്ധപ്പെടാ വുന്നതാണ്.
Continue Reading

gulf

ആഗോള റോഡ് സുരക്ഷാ വാരത്തില്‍ അബുദാബി ഗതാഗത വിഭാഗം പങ്കാളികളായി 

കോര്‍ണിഷില്‍, കാല്‍നടയാത്രക്കാര്‍, സൈക്ലിസ്റ്റുകള്‍, ഇ-സ്‌കൂട്ടര്‍ ഉപയോക്താക്കള്‍ എന്നിവരുമായി സുരക്ഷാ സംഘങ്ങള്‍ ഇടപെട്ട് ഉത്തരവാദിത്തമുള്ള റോഡ് ഉപയോഗമെന്ന ബോധവല്‍ക്കരണം നടത്തി.

Published

on

അബുദാബി: എട്ടാമത് ആഗോള റോഡ് സുരക്ഷാ വാരത്തില്‍ അബുദാബി ഗതാഗത വിഭാഗം (ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍) പങ്കാളികളായി. കാല്‍നടക്കാരുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിലും എമിറേറ്റിലുടനീളം ഉത്തരവാദിത്തമുള്ള മൈക്രോമൊബിലിറ്റി ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് അബുദാബി ഗതാഗത വിഭാഗം പങ്കാളികളായത്.
കോര്‍ണിഷില്‍, കാല്‍നടയാത്രക്കാര്‍, സൈക്ലിസ്റ്റുകള്‍, ഇ-സ്‌കൂട്ടര്‍ ഉപയോക്താക്കള്‍ എന്നിവരുമായി സുരക്ഷാ സംഘങ്ങള്‍ ഇടപെട്ട് ഉത്തരവാദിത്തമുള്ള റോഡ് ഉപയോഗമെന്ന ബോധവല്‍ക്കരണം നടത്തി. വിദ്യാര്‍ത്ഥികളുടെ ദൈനംദിന യാത്രയില്‍ സുരക്ഷിതമായ പെരുമാറ്റരീതികള്‍ സ്വീകരിക്കാന്‍ സഹായിക്കുന്നതിന് സഹായകരമായ ബോധവല്‍ക്കരണങ്ങള്‍ സ്‌കൂളുകളിലും നടത്തുകയുണ്ടായി.
യാത്ര ചെയ്യുമ്പോഴും നിയുക്ത ക്രോസിംഗുകള്‍ ഉപയോഗിക്കുമ്പോഴും ജാഗ്രത പാലിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട് തൊഴിലാളി താമസ മേഖലകളില്‍ കൂടുതല്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടന്നു.
ഗതാഗത സംബന്ധമായ ജോലികള്‍ ചെയ്യുമ്പോള്‍ സുരക്ഷിതമായ രീതി സ്വീകരിക്കണമെന്നും സംരക്ഷണ ഉപകരണങ്ങളും വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിക്കണമെന്നും തൊഴിലാളികളെ ഉണര്‍ത്തി.
ദൈനംദിന ഗതാഗത രീതികളില്‍ സുരക്ഷ ഉറപ്പാക്കാനുള്ള നിരന്തരമായ പ്രവര്‍ത്തനങ്ങളാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അബുദാബി മൊബിലിറ്റി പ്ലാനിംഗ് ആന്റ് സ്ട്രാറ്റജിക് അഫയേഴ്സ് സെക്ടര്‍ ആക്ടിംഗ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എഞ്ചിനീയര്‍ അബ്ദുള്ള ഹമദ് അല്‍ എരിയാനി വ്യക്തമാക്കി.
Continue Reading

Trending