Connect with us

More

ബെയ്‌റൂത്ത് സ്‌ഫോടനം; ദുരന്തത്തിന്റെ ഭയാനക കാഴ്ചയുമായി മുറിവേറ്റവര്‍

സ്‌ഫോടനം നടന്നതിനുശേഷമുള്ള കാര്യങ്ങളെപ്പറ്റി എനിക്ക് കൃത്യതയില്ലെന്ന് സാദിക്ക് പറയുന്നു. എല്ലാം ശൂന്യമായിരുന്നു. പിന്നീട് 20 മിനിറ്റിന് ശേഷം ഞങ്ങളുടെ കരച്ചില്‍ കേട്ടിട്ടാകണം കുറച്ചുപേര്‍ എത്തി ഞങ്ങളെ ആശുപത്രിയില്‍ എത്തിച്ചതായാണ് ഓര്‍മ്മ. 350 സ്റ്റിച്ചുകള്‍ വേണ്ടിവന്ന എന്റെ ശരീരത്തിലെ മുറിവുകള്‍ എന്റെ കഥ പറയും, സാദിക്ക് കൂട്ടിച്ചേര്‍ത്തു.

Published

on

ബെയ്‌റൂട്ട്: അപ്രതീക്ഷിതമായി സംഭവിച്ച അണുബോംബ് സ്‌ഫോടനം പോലെ ഭീതിപ്പെടുത്തുന്നതായിരുന്നു ബെയ്‌റൂത്തില്‍ ഇരട്ട സ്‌ഫോടനങ്ങള്‍. ലബനോനിലെ ബെയ്‌റൂത്ത് തുറമുഖ നഗരകത്തില്‍ സുരക്ഷിതരായി കഴിഞ്ഞിരുന്നവര്‍ക്ക് മുകളില്‍ ഭീകര താണ്ഡവമാണ് സ്‌ഫോടനം തീര്‍ത്തത്. തുറമുഖത്ത് സൂക്ഷിച്ചിരുന്ന 3,000 ടണ്ണോളം വരുന്ന അമോണിയം നൈട്രേറ്റ് പൊട്ടിത്തറിച്ചതോടെ ഒരു നഗരമാകെ കത്തിചാമ്പലാവുകയായിരുന്നു. ഏറെ ദൂരെയുള്ള ബഹുനില കെട്ടിടങ്ങള്‍ വരെ സ്‌ഫോടനത്തില്‍ തകര്‍ന്നുവീണു. 180 പേര്‍ കൊല്ലപ്പെടുകയും 6000 ത്തില്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിനുപുറമെ പ്രദേശത്തെ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കനത്ത നാശമാണ് ഉഗ്രസ്‌ഫോടനം വിതച്ചത്. അപകടം നടന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും 30 പേരെ ഇനിയും കണ്ടെത്തിയിട്ടില്ല.

വീടുകളിലും ഓഫീസുകളിലും കഫ്റ്റീരിയകളിലുമായി കഴിഞ്ഞ നിരവധി പേരാണ് മരണത്തിന്റെ തൊട്ടുമുമ്പില്‍ നിന്നും രക്ഷപ്പെട്ടത്. എന്നാല്‍ പിഞ്ചു കുഞ്ഞുങ്ങളുടേയും മുതിര്‍ന്നവരുടേയുംമടക്കം ആളുകളുടെ ശരീരത്തില്‍ സ്‌ഫോടനം വലിയ മുറിവുകള്‍ സൃഷ്ടിച്ചിരിക്കുന്നത്. അതിനിടെ ആഗസ്ത് 4 നുണ്ടായ സ്‌ഫോടനം വിതച്ച കനത്ത പാടുകള്‍ തേടി ഇറങ്ങിയ അസോസിയേറ്റ് പ്രസിന്റെ ഫോട്ടേഗ്രാഫറായ ഹസ്സന്‍ അമര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ ദുരന്തത്തിന്റെ ഭീകരത തുറന്നുകാട്ടുകയാണ്.

നെറ്റ്വര്‍ക്ക് എഞ്ചിനീയറായ സാദിക്ക് റിസാഖ് സ്‌ഫോടനം നടക്കുമ്പോള്‍ തുറമുഖത്തിന് സമീപമുള്ള കെട്ടിടത്തില്‍ ജോലി ചെയ്യുകയായിരുന്നു. തുറമുഖത്തുണ്ടായ സ്‌ഫോടനം ഫോണില്‍ പകര്‍ത്തുന്നതിനിടെയാണ് ഉഗ്രസ്‌ഫോടനം സംഭവിക്കുന്നത്. ‘എന്റെ ദൈവമേ’ എന്ന് അലറി വിളിക്കുന്ന സഹപ്രവര്‍ത്തകരുടെ ശബ്ദം വീഡിയോയില്‍ കേള്‍ക്കാം. ‘സ്‌ഫോടനം നടന്നതിനുശേഷമുള്ള കാര്യങ്ങളെപ്പറ്റി എനിക്ക് കൃത്യതയില്ലെന്ന് സാദിക്ക് പറയുന്നു. എല്ലാം ശൂന്യമായിരുന്നു. പിന്നീട് 20 മിനിറ്റിന് ശേഷം ഞങ്ങളുടെ കരച്ചില്‍ കേട്ടിട്ടാകണം കുറച്ചുപേര്‍ എത്തി ഞങ്ങളെ ആശുപത്രിയില്‍ എത്തിച്ചതായാണ് ഓര്‍മ്മ. 350 സ്റ്റിച്ചുകള്‍ വേണ്ടിവന്ന എന്റെ ശരീരത്തിലെ മുറിവുകള്‍ എന്റെ കഥ പറയും, സാദിക്ക് കൂട്ടിച്ചേര്‍ത്തു.

മനശാസ്ത്രജ്ഞയും ആരോഗ്യ പരിശീലകയുമായ ക്ലാര ചമ്മസ് അപകടം നടക്കുമ്പോള്‍ അവളുടെ അപ്പാര്‍ട്ട്‌മെന്റിലായിരുന്നു.

കമ്പ്യൂട്ടര്‍, കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറായ ഹസ്സന്‍ നബ (27)

മാതാപിതാക്കളൊടൊപ്പം വീട്ടിലിരിക്കെ പരിക്കേറ്റ നാലുവയസ്സുകാരി യാര സെയ്ദ്

ബിസിനസുകാരനായ റെയ്നര്‍ ജ്രൈസതി (63) വീട്ടിലിരിക്കെയാണ് പരിക്കേറ്റത്

ജോലിയില്ലാതായതോടെ തന്റെ അപ്പാര്‍ട്ട്‌മെന്റിലിരിക്കെയാണ് 63 കാരനായ ടോണി ഹെലോ പരിക്കേറ്റത്.

മോഡലായ ആഞ്ചലിക് സബൗഞ്ജിയന്റെ വലതു കണ്ണിന് മുകളിലായി പരിക്കേറ്റത്. അവരുടെ കണ്ണിനു മുകളിലായി തുന്നില്‍ പാടുകള്‍ കാണാം. ഉഗ്ര സ്‌ഫോടനത്തിനു പിന്നിലെ രഹസ്യം മറനീക്കണമെന്ന് ആഞ്ചലിക് ആവശ്യപ്പെട്ടതായി ഏപി റിപ്പോര്‍ട്ടുചെയ്തു. ഇതിനായി അന്താരാഷ്ട്ര അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. ‘സാധാരണ ഗതിയിലുള്ള ഒരു സംഭവമല്ലെന്നും അണുബോംബ് സ്‌ഫോടനം പോലെയായിരുന്നു അതെന്നും’ ആഞ്ചലിക് പറഞ്ഞു.

സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ പലരും ഇപ്പോഴും ചികിത്സയിലാണെന്നും മുറിവുണങ്ങണമെങ്കില്‍ ഇനിയും ദിവസങ്ങള്‍ കഴിയുമെന്നാണ് അസോസിയേറ്റ് പ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. തങ്ങളുടെ വീടും ജോലിയും നഷ്ടപെട്ട ആളുകള്‍ ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ ദുരിതമനുഭവിക്കുന്ന കാഴ്ചയാണുള്ളത്. നഗരവും വ്യാപാര സ്ഥാപനങ്ങളും ഉപയോഗ ശൂന്യമായ നിലയാണ്. ആയിരക്കണക്കിന് ആളുകള്‍ക്ക് തങ്ങളുടെ വീട്ടിലേക്ക് മടങ്ങിപ്പോകാന്‍ സാധിക്കാത്ത അവസ്ഥയുണ്ട്. കൊറോണ വൈറസിനെ അതിജീവിക്കാന്‍ പാടുപെടുന്നിടെയാണ് ലെബനനുമേല്‍ ബെയ്‌റൂത്ത് ദുരന്തം വന്നുവീഴുന്നത്. ബെയ്‌റൂട്ടിന് സഹായവുമായി നിരവധി രാജ്യങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം, സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ അന്വേഷണ വിധേയമായി കസ്റ്റംസ് തലവനെ തിങ്കളാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. നഗരത്തില്‍ സ്ഥിതി ചെയ്യുന്ന തുറമുഖത്തില്‍ എന്തിനാണ് അത്രയധികം അമോണിയം നൈട്രേറ്റ് സൂക്ഷിച്ചതെന്നാണ് നിലവില്‍ അന്വേഷിക്കുന്നത്. പത്ത് മുതല്‍ പതിനഞ്ച് ബില്ല്യണ്‍ ഡോളറിന്റെ നഷ്ടമാണ് ബെയ്‌റൂത്തില്‍ കണക്കാക്കിയിരിക്കുന്നത്. സ്‌ഫോടനത്തിനു പിന്നിലെ യഥാര്‍ത്ഥ കാരണം വ്യക്തമായ അന്വേഷണത്തിലൂടെ കണ്ടെത്തണമെന്നാണ് പ്രതിപക്ഷമടക്കം ആളുകള്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്

kerala

മുസ്‌ലിംലീഗ് മഹാറാലി: ഗതാഗത നിയന്ത്രണം

Published

on

ഗതാഗത നിയന്ത്രണം: മുസ്‌ലിംലീഗ് മഹാറാലിയുമായി ബന്ധപ്പെട്ട വാഹന നിയന്ത്രണം താഴെ പറയുന്ന പ്രകാരമാണ്

1. മലപ്പുറം ജില്ലയിൽ നിന്നും, തെക്കൻ ജില്ലകളിൽ നിന്ന് മലപ്പുറം ജില്ല വഴി വരുന്നതുമായ വാഹനങ്ങൾ രാമനാട്ടുകര-ഫറോക്ക് ചുങ്കം – ഫറോക്ക് പുതിയ പാലം ചെറുവണ്ണൂർ – അരിക്കാട് – കല്ലായി- പുഷ്പ ജംഗ്ഷൻ നിന്ന് ഇടതു തിരിഞ്ഞ് ഫ്രാൻസിസ് റോഡ് ഓവർ ബ്രിഡ്ജ് വഴി ബീച്ചിൽ എത്തി ആളുകളെ ഇറക്കിയ ശേഷം സൗത്ത് ബീച്ച് പാർക്കിംഗ് ഏരിയയിൽ പാർക്ക് ചെയ്യണം.

2. കടലുണ്ടിക്കടവ്, കോട്ടക്കടവ് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ ഫറോക്ക് പുതിയ പാലം വഴി വന്ന് ഫ്രാൻസിസ് റോഡ് ഓവർ ബ്രിഡ്ജ് സൗത്ത് ബീച്ചിൽ പാർക്കിംഗ് ഏരിയിയൽ പാർക്ക് ചെയ്യേണ്ടതാണ്.

3. കണ്ണൂർ, ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ എലത്തൂർ വഴി വെങ്ങാലി പാലത്തിനടിയിലൂടെ വന്ന് വെള്ളയിൽ പോലീസ് സ്റ്റേഷൻ കഴിഞ്ഞ് പെന്റഗൺ ബിൽഡിങ്ങിനടുത്ത് യൂ ടേൺ എടുത്ത് ആളുകളെ ഇറക്കി നോർത്ത് ബീച്ച് പാർക്കിംഗ് ഏരിയയിൽ പടിഞ്ഞാറ് ഭാഗത്തായി പാർക്ക് ചെയ്യേണ്ടതാണ്.

4. ബാലുശ്ശേരി, നരിക്കുനി ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ വേങ്ങേരി, എരഞ്ഞിപ്പാലം, ക്രിസ്ത്യൻ കോളേജ്, ഗാന്ധി റോഡ് ഓവർ ബ്രിഡ്ജ് കയറി ഗാന്ധി റോഡ് ജംഗ്ഷനിൽ എത്തി ആളുകളെ ഇറക്കി നോർത്ത് ബീച്ച് പാർക്കിംഗ് ഏരിയയിൽ വടക്ക് പടിഞ്ഞാറ് ഭാഗത്തായി പാർക്ക് ചെയ്യേണ്ടതാണ്.

5. മാവൂർ, മെഡിക്കൽ കോളേജ് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ അരയിടത്തു പാലം സരോവരം കെ.പി ചന്ദ്രൻ റോഡ് – ക്രിസ്ത്യൻ കോളേജ് ഗാന്ധി റോഡ് ഓവർ ബ്രിഡ്ജ് കയറി ഗാന്ധി റോഡ് ജംഗ്ഷനിൽ എത്തി ആളുകളെ ഇറക്കി നോർത്ത് ബീച്ച് പാർക്കിംഗ് ഏരിയയിൽ പടിഞ്ഞാറ് ഭാഗത്തായി പാർക്ക് ചെയ്യേണ്ടതാണ്.

6. വയനാട് നിന്നും താമരശ്ശേരി വഴി വരുന്ന വാഹനങ്ങൾ മലാപ്പറമ്പ എരഞ്ഞിപ്പാലം സരോവരം കെ പി ചന്ദ്രൻ റോഡ് – ക്രസ്ത്യൻ കോളേജ് വഴി ഗാന്ധി റോഡ് ഓവർ ബ്രിഡ്ജ് കയറി ഗാന്ധി റോഡ് ജംഗ്ഷനിൽ എത്തി ആളുകളെ ഇറക്കി നോർത്ത് ബീച്ച് പാർക്കിംഗ് ഏരിയയിൽ പടിഞ്ഞാറ് ഭാഗത്തായി പാർക്ക് ചെയ്യേണ്ടതാണ്.

7. ഉള്ള്യേരി ഭാഗത്തു നിന്നും അത്തോളി വഴി വരുന്ന വാഹനങ്ങൾ പാവങ്ങാട് – പുതിയങ്ങാടി – നടക്കാവ് ക്രിസ്ത്യൻ കോളേജ് – ഗാന്ധി റോഡ് ഓവർ ബ്രിഡ്ജ് കയറി ഗാന്ധി റോഡ് ജംഗ്ഷനിൽ എത്തി ആളുകളെ ഇറക്കി നോർത്ത് ബീച്ച് പാർക്കിംഗ് ഏരിയയിൽ പടിഞ്ഞാറു ഭാഗത്തായി പാർക്ക് ചെയ്യേണ്ടതാണ്.

8. സമ്മേളനത്തിന് എത്തുന്ന പ്രവർത്തകർ തിരികെ വാഹനത്തിനടുത്ത് പോയി വാഹനത്തിൽ കയറേണ്ടതാണ്. അല്ലാതെ വാഹനങ്ങൾ പ്രവർത്തകരെ കയറ്റുന്നതിനായി സമ്മേളന സ്ഥലത്തേക്ക് വരാൻ പാടുള്ളതല്ല.

കോഴിക്കോട് സിറ്റിയിലേക്ക് വരുന്ന യാത്രാ ബസ്സുകൾക്കും മറ്റു വാഹനങ്ങൾക്കും 3:00 മണി മുതൽ ചുവടെ കൊടുത്തിരിക്കുന്ന പ്രകാരം ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതാണ്.

1. കണ്ണൂർ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ കോരപ്പുഴ – പാവങ്ങാട് പുതിയങ്ങാടി വഴി വെസ്റ്റഹിൽ ചുങ്കത്ത് എത്തി ഇടതു തിരിഞ്ഞ് കാരപ്പറമ്പ് എരഞ്ഞിപ്പാലം അരയിടത്ത് പാലം വഴി പുതിയ ബസ് സ്റ്റാൻറിൽ പ്രവേശിക്കേണ്ടതും തിരിച്ച് പുതിയ ബസ് സ്റ്റാന്റിൽ നിന്നും സ്റ്റേഡിയം ജംഗ്ഷൻ പുതിയറ ജംഗ്ഷൻ അരയിടത്തു പാലം എരഞ്ഞിപ്പാലം – കാരപ്പറമ്പ് – വെസ്റ്റ് ഹിൽ ചുങ്കം വഴി സർവ്വീസ് നടത്തേണ്ടതാണ്.

2. ബാലുശ്ശേരി നരിക്കുനി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ കാരപ്പറമ്പ – എരഞ്ഞിപ്പാലം അരയിടത്തു പാലം വഴി സിറ്റിയിൽ പ്രവേശിച്ച് തിരികെ അതേ റൂട്ട് വഴി സർവ്വീസ് നടത്തേണ്ടതാണ്.

3. ഒരാൾ മാത്രമായി യാത്ര ചെയ്യുന്ന നാലു ചക്ര വാഹനങ്ങൾ നഗരത്തിലേക്ക് പ്രവേശിക്കാതെ പരമാവധി നഗരത്തിന് പുറത്ത് സ്വകാര്യ പാർക്കിംഗ് സൗകര്യം ഉപയോഗപ്പെടുത്തിയും മറ്റും പാർക്ക് ചെയ്യേണ്ടതാണ്. ഇത്തരം വാഹനങ്ങൾ നഗരത്തിലേക്ക് പ്രവേശിക്കുന്നുവെങ്കിൽ പോലീസിന്റെ അതാതു സമയത്തെ നിയന്ത്രണങ്ങൾക്ക് വിധേയമായിരിക്കും.

Continue Reading

kerala

വഖഫ് നിയമ ഭേദഗതിക്കെതിരെ മുസ്‌ലിംലീഗ് മഹാറാലി നാളെ

Published

on

വഖഫ് നിയമഭേദഗതിക്കെതിരെ മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന മഹാറാലി നാളെ (ഏപ്രിൽ 16 ബുധൻ) വൈകുന്നേരം 3 മണിക്ക് കോഴിക്കോട് കടപ്പുറത്ത് നടക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ലക്ഷത്തിലധികം പേർ പങ്കെടുക്കുന്ന പൊതുസമ്മേളനത്തിൽ പഞ്ചാബ് പി.സി.സി പ്രസിഡന്റും ലോക്സഭാംഗവുമായ അമരീന്ദർ സിംഗ് രാജാ വാറിംഗ് മുഖ്യാതിഥിയായിരിക്കും. വഖഫ് നിയമ ഭേദഗതിക്കെതിരെ പാർലിമെന്റിൽ ശക്തമായി വാദിച്ച ഇന്ത്യ മുന്നണിയുടെ എം.പിമാരിൽ പ്രധാനിയാണ് അമരീന്ദർ സിംഗ് രാജാ വാറിംഗ്. നേരത്തെ പഞ്ചാബ് സർക്കാറിൽ ഗതാഗത മന്ത്രിയായിരുന്ന അദ്ദേഹം രാജ്യത്തെ ശ്രദ്ധേയനായ യുവനേതാവാണ്. 2014 മുതൽ 2018 വരെ ഇന്ത്യൻ നാഷണൽ യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റായിരുന്നു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ മുസ്‌ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദർ മൊയ്തീൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, മുസ്‌ലിംലീഗ് എം.പിമാർ, ദേശീയ-സംസ്ഥാന നേതാക്കൾ പ്രസംഗിക്കും.

വഖഫ് നിയമ ഭേദഗതിക്കെതിരെ ഇന്ത്യയിൽ നടക്കുന്ന ഏറ്റവും വലിയ റാലിയാണ് കോഴിക്കോട്ട് അരങ്ങേറുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ബസ്സുകളിലും വാഹനങ്ങളിലുമായി കോഴിക്കോട്ടെത്തുന്ന പ്രവർത്തകർ ഗതാഗത നിർദേശങ്ങൾ പാലിച്ച് വാഹനങ്ങളിൽനിന്നിറങ്ങി ചെറു പ്രകടനങ്ങളായാണ് സമ്മേളന നഗരിയിലേക്ക് എത്തിച്ചേരുക. വഖഫ് നിയമ ഭേദഗതിക്കെതിരെ പ്ലക്കാർഡുകൾ ഉയർത്തിയും മുദ്രാവാക്യങ്ങൾ മുഴക്കിയും പ്രതിഷേധിക്കും. സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരിക്കുന്ന മുദ്രാവാക്യങ്ങൾ മാത്രമാണ് റാലിയിൽ വിളിക്കേണ്ടതെന്ന് പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. പവിത്രമായ അവകാശത്തിന് വേണ്ടിയുള്ള സോദ്ദേശ്യ സമരമെന്ന നിലയിൽ മുസ്‌ലിംലീഗിന്റെ മാന്യതക്കും അന്തസ്സിനും നിരക്കുന്ന രീതിയിൽ അച്ചടക്കത്തോടെയാണ് പ്രവർത്തകർ പ്രതിഷേധത്തിൽ അണിനിരക്കേണ്ടതെന്ന് നേതാക്കൾ ആഹ്വാനം ചെയ്തിട്ടുണ്ട്. മഹാറാലിയുടെ പ്രചാരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മണ്ഡലങ്ങളിൽ വാഹന പര്യടനങ്ങൾ നടന്നു. ഇന്ന് (ഏപ്രിൽ 15 ചൊവ്വ) പ്രാദേശിക കേന്ദ്രങ്ങളിൽ വിളംബര ജാഥകൾ നടക്കും. നാളെ രാവിലെ തന്നെ കോഴിക്കോട്ട് ലക്ഷ്യമാക്കി ജനസഞ്ചയം ഒഴുകും. ഉച്ചയോടെ നഗരത്തിലേക്കുള്ള വഴികൾ ജനനിബിഡമാകും. ഗതാഗത നിയന്ത്രണത്തിന് പോലീസ് നിർദേശ പ്രകാരം പ്രത്യേക അറിയിപ്പ് നൽകിയിട്ടുണ്ട്.

ഭരണഘടനാ വിരുദ്ധമായ വഖഫ് നിയമഭേദഗതി പിൻവലിക്കുക എന്ന ആവശ്യമുയർത്തിയാണ് മുസ്‌ലിംലീഗ് തെരുവിൽ പ്രതിഷേധിക്കുന്നത്. വഖഫ് ബില്ലിന്റെ ചർച്ചയിൽ പാർലിമെന്റിന്റെ ഇരു സഭകളിലും മുസ്‌ലിംലീഗ് എം.പിമാർ ശക്തമായ വാദമുഖങ്ങളാണ് ഉയർത്തിയത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ത്യ മുന്നണി ഒറ്റക്കെട്ടായാണ് ബില്ലിനെ എതിർത്തത്. എന്നാൽ ഭൂരിപക്ഷത്തിന്റെ ബലത്തിൽ സർക്കാർ ബിൽ പാസ്സാക്കുകയായിരുന്നു. ഇതേതുടർന്ന് മുസ്‌ലിംലീഗ് സുപ്രിംകോടതിയെ സമീപിച്ചിരിക്കുകയാണ്. നാളെ കേസ് പരിഗണിക്കുമെന്നാണ് പ്രതീക്ഷ. നിയമ പോരാട്ടത്തോടൊപ്പം പ്രക്ഷോഭത്തിലൂടെ സർക്കാറിനെ തിരുത്തുക എന്ന ലക്ഷ്യവുമായാണ് മഹാറാലി സംഘടിപ്പിക്കുന്നത്.

Continue Reading

india

മുസ്‌ലിംകള്‍ പഞ്ചറൊട്ടിക്കുന്നവരെന്ന പരാമര്‍ശം; നരേന്ദ്രമോദിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം

Published

on

ഡല്‍ഹി: മുസ്‌ലിങ്ങള്‍ പഞ്ചറൊട്ടിക്കുന്നവരെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍. സമൂഹമാധ്യമങ്ങളില്‍ ഉപയോഗിക്കുന്ന ഭാഷ ഉപയോഗിച്ച് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് പ്രധാനമന്ത്രിക്ക് യോജിച്ചതല്ലെന്ന് കോണ്‍ഗ്രസ് എംപി ഇമ്രാന്‍ പ്രതാപ് ഗാര്‍ഗി പറഞ്ഞു. മോദി തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയാണെന്നും അധിക്ഷേപ ട്രോളുകള്‍ പറയുംമുന്‍പ് ചിന്തിക്കണമെന്നും കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രിനേറ്റെ പറഞ്ഞു.

പാവപ്പെട്ട ഹിന്ദുക്കളുടെ നില മെച്ചപ്പെടുത്താന്‍ ക്ഷേത്രഭൂമി ഉപയോഗിച്ചോ എന്നാണ് സമാജ് വാദി പാര്‍ട്ടി നേതാവ് അബു അസ്മി ചോദിച്ചത്. ആര്‍എസ്എസ് അതിന്റെ വിഭവങ്ങള്‍ രാജ്യതാല്‍പ്പര്യത്തിനായി ഉപയോഗിച്ചിരുന്നുവെങ്കില്‍, പ്രധാനമന്ത്രിക്ക് കുട്ടിക്കാലത്ത് ചായ വില്‍ക്കേണ്ടിവരില്ലായിരുന്നുവെന്ന് എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി പരിഹസിച്ചു. ബിജെപി അധികാരത്തിലിരുന്ന 11 വര്‍ഷത്തിനിടെ പ്രധാനമന്ത്രി ഹിന്ദുക്കളിലേയും മുസ്‌ലിംകളിലെയും ദരിദ്രര്‍ക്കുവേണ്ടി എന്താണ് ചെയ്തതെന്നും ഒവൈസി ചോദിച്ചു.

കഴിഞ്ഞ ദിവസം ഹരിയാനയിലെ ഹിസാറില്‍ നടന്ന പൊതുപരിപാടിക്കിടെയാണ് പ്രധാനമന്ത്രി ഈ പരാമര്‍ശം നടത്തിയത്. ‘വഖഫ് സ്വത്തുക്കള്‍ സത്യസന്ധമായി ഉപയോഗിച്ചിരുന്നെങ്കില്‍ മുസ്‌ലിം യുവാക്കള്‍ക്ക് സൈക്കിള്‍ പഞ്ചറുകള്‍ നന്നാക്കി ഉപജീവനമാര്‍ഗം കണ്ടെത്തേണ്ടിവരില്ലായിരുന്നു. എന്നാല്‍ വഖഫ് സ്വത്തുക്കളില്‍ പ്രയോജനമുണ്ടാക്കിയത് ഭൂമാഫിയകളാണ്. ഈ മാഫിയ ദളിത്, പിന്നാക്ക വിഭാഗങ്ങള്‍, വിധവകള്‍ എന്നിവരുടെ ഭൂമി കൊളളയടിക്കുകയായിരുന്നു’ എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.

ഭേദഗതി നടത്തിയ വഖഫ് നിയമത്തിലൂടെ പാവപ്പെട്ടവരെ കൊളളയടിക്കുന്നത് അവസാനിപ്പിക്കും. പുതിയ വഖഫ് നിയമപ്രകാരം ഏതെങ്കിലും ആദിവാസിയുടെ ഉടമസ്ഥതയിലുളള ഭൂമിയോ സ്വത്തോ വഖഫ് ബോര്‍ഡിന് സ്വന്തമാക്കാന്‍ കഴിയില്ല. പാവപ്പെട്ട മുസ്‌ലിങ്ങള്‍ക്ക് അവരുടെ അവകാശങ്ങള്‍ ലഭിക്കും. ഇതാണ് യഥാര്‍ത്ഥ സാമൂഹിക നീതിയെന്നും നരേന്ദ്രമോദി പറഞ്ഞിരുന്നു.

Continue Reading

Trending