Connect with us

kerala

കാലിക്കറ്റ് സിന്‍ഡിക്കേറ്റില്‍ ബി.ജെ.പിയെ ജയിപ്പിച്ച് സി.പി.എമ്മിന്റെ ലീഗ് വിരോധം; അതിബുദ്ധി കാരണം ഇടത് നേതാവ് തോറ്റു

ലീഗ് പ്രതിനിധി ഡോ. റഷീദ് അഹമ്മദിനെ തോൽപ്പിക്കാനുള്ള സി.പി.എമ്മിന്റെ പദ്ധതി കാരണമാണ് ക്വാട്ട തികയാതെ തന്നെ ജയിച്ചു കയറാൻ ബി.ജെ.പി പ്രതിനിധിക്ക് അവസരമായത്.

Published

on

കാലിക്കറ്റ് സർവ്വകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിൽ ബി.ജെ.പി പ്രതിനിധിയെ വിജയിപ്പിച്ചത് സി.പി.എമ്മിന്റെ മുസ്ലിംലീഗ് വിരോധം. ലീഗ് പ്രതിനിധി ഡോ. റഷീദ് അഹമ്മദിനെ തോൽപ്പിക്കാനുള്ള സി.പി.എമ്മിന്റെ പദ്ധതി കാരണമാണ് ക്വാട്ട തികയാതെ തന്നെ ജയിച്ചു കയറാൻ ബി.ജെ.പി പ്രതിനിധിക്ക് അവസരമായത്. ഇടതുപക്ഷത്തിന്റെ അതിബുദ്ധി കാരണം ഇടത് സർവ്വീസ് സംഘടനാ നേതാവ് വി.എസ് നിഖിലും തോറ്റു.

രണ്ട് വോട്ട് മാത്രമാണ് നിഖിലിന് കിട്ടിയത്. സ്വന്തം സ്ഥാനാർത്ഥിയെ തോൽപിച്ച സി.പി.എം ബി.ഡി.ജെ.എസ് കോളേജ് മുതലാളിയെ 11 വോട്ട് കൊടുത്താണ് ജയിപ്പിച്ചത്. റഷീദ് അഹമ്മദിനെ തോൽപ്പിക്കാൻ അധ്യാപക മണ്ഡലത്തിൽ കൂടുതൽ വോട്ടുകൾ വിനിയോഗിക്കുകയായിരുന്നു.

ആകെ 63 വോട്ടുള്ള ഇടതുപക്ഷം കോളേജ് അധ്യാപകർക്ക് ജയിക്കാനുള്ള 3 സീറ്റിൽ 41 വോട്ടുകളാണ് നൽകിയത്. ജനറൽ മണ്ഡലത്തിൽ ആകെ 13 ഫസ്റ്റ് വോട്ടാണ് സി.പി.എം പ്രതിനിധികൾക്ക് അലോട്ട് ചെയ്തത്. അധ്യാപക മണ്ഡലത്തിൽ കൂടുതൽ വോട്ടുകൾ നൽകി റഷീദ് അഹമ്മദിനെ പരാജയപ്പെടുത്താനായിരുന്നു പദ്ധതി. പക്ഷേ എല്ലാം തകർന്ന് തരിപ്പണമായി.

സി.പി.എമ്മിന് എതിരാളിയില്ലാത്ത പ്രിൻസിപ്പൽ മണ്ഡലം, യൂണിവേഴ്‌സിറ്റി അധ്യാപക മണ്ഡലം എന്നിവയിലും ധാരാളം വോട്ടുകൾ സി.പി.എം അലോട്ട് ചെയ്തതും പരാജയത്തിന് കാരണമായി. ഇതോടെ ബി.ജെ.പി മത്സരിക്കുന്ന ജനറൽ മണ്ഡലത്തിൽ വിനിയോഗിക്കാൻ വോട്ടില്ലാതാവുകയായിരുന്നു. അതോടെ ബി.ജെ.പി സ്ഥാനാർത്ഥി ക്വാട്ട തികയാതെ തന്നെ ജയിച്ചു. സർവ്വകലാശാല ചരിത്രത്തിൽ ബി.ജെ.പി അംഗത്തെ ജയിപ്പിച്ച മേന്മ ഇനി സി.പി.എമ്മുകാർക്ക് സ്വന്തം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

ഡിജെ പാര്‍ട്ടിക്കിടെ ഗുണ്ടാ സംഘത്തിന്റെ ആക്രമം; കൊച്ചിയില്‍ ബാര്‍ ജീവനക്കാരെ മര്‍ദിച്ചു

Published

on

കൊച്ചി കടവന്ത്രയില്‍ ബാറില്‍ ഡിജെ പാര്‍ട്ടിക്കിടെ സംഘര്‍ഷം. ഗുണ്ടാ സംഘത്തിലെ അംഗങ്ങള്‍ യുവതിയോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരെ ഗുണ്ടാസംഘം മര്‍ദിച്ചു. തീവ്രവാദ കേസില്‍ ജയിലില്‍ കഴിയുന്ന കളമശ്ശേരി ഫിറോസിന്റെ സംഘത്തില്‍പ്പെട്ടവരാണ് ആക്രമണം കാണിച്ചത്.

ലഹരി കേസില്‍ മുന്‍പ് പിടിയിലായ കളമശ്ശേരി സ്വദേശികളായ സുനീര്‍ നഹാസ് എന്നിവരാണ് അക്രമണത്തിന് നേതൃത്വം നല്‍കിയത്. സംഭവ ശേഷം സ്ഥലത്തുനിന്ന് പ്രതികള്‍ രക്ഷപ്പെട്ടിട്ടും മരട് പോലീസ് നടപടിയിടുത്തില്ല. ബാര്‍ ജീവനക്കാര്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.

Continue Reading

crime

അമ്മയോട് കൂടുതല്‍ അടുപ്പം കാണിച്ചതിന് എട്ട് വയസുകാരിയെ ക്രൂരമായി മര്‍ദിച്ചു; പിതാവ് കസ്റ്റഡിയില്‍

സംഭവത്തില്‍ ബാലാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്

Published

on

കണ്ണൂര്‍: എട്ടുവയസുകാരിയെ അതിക്രൂരമായി മര്‍ദിക്കുന്നതായുള്ള ദൃശ്യം സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പ്രചരിച്ച സംഭവത്തില്‍ പിതാവ് കസ്റ്റഡിയില്‍. കണ്ണൂര്‍ ചെറുപുഴ പ്രാപ്പൊയിലില്‍ താമസിക്കുന്ന ജോസ് എന്ന മാമച്ചനെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. ജോസിനെതിരെ നടപടിയെടുക്കാന്‍ ജില്ലാ പൊലീസ് മേധാവി അനൂജ് പലിവാള്‍ ഐപിഎസ് ചെറുപുഴ പൊലീസിന് നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് നടപടി. അടിയന്തരമായി കേസെടുക്കുമെന്ന് കണ്ണൂര്‍ റൂറല്‍ പൊലീസ് കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തില്‍ ബാലാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെ വി മനോജ് പൊലീസില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കുട്ടിയുടെ വീട്ടിലേക്ക് അടിയന്തരമായി എത്താന്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോട് ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി. മകളെ പിതാവ് ക്രൂരമായി മര്‍ദിക്കുകയും അരിവാളിന് വെട്ടാനോങ്ങുകയും ചെയ്യുന്ന വീഡിയോ ശ്രദ്ധയില്‍പ്പെട്ടിട്ടും കേസെടുക്കാതിരുന്ന ചെറുപുഴ പൊലീസ് നടപടിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

കാസര്‍കോട് ചിറ്റാരിക്കല്‍ സ്വദേശിയാണ് ജോസ്. കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ ചെറുപുഴയില്‍ വാടക വീടെടുത്ത് താമസിച്ചുവരികയായിരുന്നു. അതേസമയം മാറിത്താമസിക്കുന്ന അമ്മയെ തിരികെ കൊണ്ടുവരാനുള്ള പ്രാങ്ക് വീഡിയോ ആണെന്നാണ് പിതാവിന്റെ വിശദീകരണം. ഇത് വിശ്വസിച്ചായിരുന്നു പൊലീസ് കേസെടുക്കല്‍ നടപടി വൈകിച്ചത്. അകന്നു കഴിയുന്ന ഭാര്യയെ തിരിച്ചുവരാനാണ് കുട്ടികളെ ഉള്‍പ്പെടുത്തി വീഡിയോ ചെയ്തതെന്നാണ് വിശദീകരണം. എന്നാല്‍ ഇക്കാര്യം പുര്‍ണമായി വിശ്വസിക്കാന്‍ പൊലീസ് ഉള്‍പ്പെടെ തയ്യാറായിട്ടില്ല.

എന്നാല്‍ ഇതൊരു പ്രാങ്ക് വീഡിയോ അല്ലെന്ന് വിലയിരുത്തലിലാണ് പൊലീസ് നടപടി. വീഡിയോ പ്രാങ്കാണെങ്കിലും അല്ലെങ്കിലും കര്‍ശന നടപടി ഉണ്ടാകുമെന്ന് ഡിവൈഎസ്പി ഉള്‍പ്പെടെ വ്യക്തമാക്കുന്നു. തല്ലരുതെന്ന് കുഞ്ഞ് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത് വീഡിയോയില്‍ കേള്‍ക്കാം. പ്രതിയുടെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലിസ് അറിയിച്ചു.

Continue Reading

kerala

സാമ്പത്തിക ഇടപാടിനെ ചൊല്ലി തര്‍ക്കം: റാപ്പര്‍ ഡാബ്സിയും സുഹൃത്തുകളും അറസ്റ്റില്‍

Published

on

സാമ്പത്തിക ഇടപാടിനെ തുടര്‍ന്ന് റാപ്പര്‍ ഡാബ്സിയെയും സുഹൃത്തുകളെയും അറസ്റ്റ് ചെയ്ത് പൊലീസ്. മലപ്പുറം ചങ്ങരംകുളം പൊലീസാണ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിന് ശേഷം ഇരുവരെയും ജാമ്യത്തില്‍ വിട്ടയച്ചു. ഫാരിസ്, റംഷാദ്, അബ്ദുള്‍ ഗഫൂര്‍ എന്നിവരെയാണ് ഡബ്സിക്കൊപ്പം അറസ്റ്റ് ചെയ്തത്.

കാഞ്ഞിയൂര്‍ സ്വദേശി ബാസിലിന്റെയും പിതാവിന്റെയും പരാതിയിലാണ് പൊലീസ് നടപടി. ഡബ്സി വിദേശത്ത് ഒരു ഷോ ചെയ്തതിന്റെ ദൃശ്യങ്ങള്‍ ബാസിലിന്റെ കൈവശമുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഡബ്സിയും സുഹൃത്തുക്കളും വീട്ടിലെത്തി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് ബാസിലിന്റെ പിതാവ് പരാതിയില്‍ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവസ്ഥലത്തെത്തി ചങ്ങരംകുളം പൊലീസ് നാല് പേരെയും കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.

 

Continue Reading

Trending