News
അഞ്ചാം മിനുട്ടില്‍ തന്നെ ആവേശമായി എല്‍ക്ലാസിക്കോ; ബാഴ്സക്കും റയലിനും ഗോള്‍
ബാഴ്സയുടെ ഗ്രൗണ്ടായ നൗക്കാമ്പില്‍ പന്തുരുണ്ട അഞ്ചാം മിനുട്ടില്‍ ഫെഡറികോ വാല്‍വര്‍ഡയിലൂടെ റയലാണ് ആദ്യം വല കുലുക്കിയത്. എന്നാല്‍ പിന്നാലെ എ്ട്ടാം മിനുട്ടില്‍ കൗമാര താരം അന്‍സു ഫാറ്റിയിലൂടെ ബാഴസയും ലക്ഷ്യം കണ്ടു. ആദ്യ പതിനഞ്ചു മിനുട്ട കഴിയുമ്പോള്‍ 1-1 ഗോള്‍ നിലയില്‍ മൈതാനം നിറയുകയാണ് ഇരുടീമുകളും.

കോവിഡ് കാലത്തിനിടെ ഫുട്ബോള്‍ ലോകത്തെ ആവേശത്തിലാഴ്ത്തി എല്‍ക്ലാസിക്കോ വീണ്ടും. സ്പാനിഷ് ലാലിഗ ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മഡ്രിഡും ബാഴ്സലോണയും ശനിയാഴ്ച രാത്രി 7.30ന് നേര്‍ക്കുനേര്‍ വന്നപ്പോള്‍ ആദ്യ മിനുട്ടുകളില്‍ തന്നെ ലക്ഷ്യം കണ്ട് ഇരുടീമുകളും. ബാഴ്സയുടെ ഗ്രൗണ്ടായ നൗക്കാമ്പില്‍ പന്തുരുണ്ട അഞ്ചാം മിനുട്ടില്‍ ഫെഡറികോ വാല്‍വര്‍ഡയിലൂടെ റയലാണ് ആദ്യം വല കുലുക്കിയത്.
എന്നാല്‍ പിന്നാലെ എ്ട്ടാം മിനുട്ടില്‍ കൗമാര താരം അന്‍സു ഫാറ്റിയിലൂടെ ബാഴസയും ലക്ഷ്യം കണ്ടു. ആദ്യ പതിനഞ്ചു മിനുട്ട കഴിയുമ്പോള്‍ 1-1 ഗോള്‍ നിലയില്‍ മൈതാനം നിറയുകയാണ് ഇരുടീമുകളും.
മെസ്സി മനോഹരമായ ലോബ് പാസിലുടെ ജോര്‍ഡി ആല്‍ബക്കെത്തി്ച്ച പന്ത്, ആല്‍ബ ഉടനടി ഫാട്ടിക്ക് കൈമാറുകയായിരുന്നു. ഒറ്റ ടാപ്പിലൂടെ പന്ത് വലയിലെത്തിച്ച അന്‍സു ഫാറ്റി, ഇതോടെ എല്‍ക്ലാസിക്കോയിലെ ഏറ്റവും പ്രായംകുറഞ്ഞ ഗോളടിക്കാരനായി.
ചാമ്പ്യന്‍സ് ലീഗില്‍ യുക്രൈന് ക്ലബ്ബ് ഷാക്തര്‍ ഡൊണെറ്റ്സ്കില്‍നിന്ന് അപ്രതീക്ഷിത തോല്‍വി വഴങ്ങിയതിന്റെ ക്ഷീണം മാറും മുമ്പാണ് റയല്‍ നൗകാമ്പിലെത്തുന്നത്. ബാഴ്സയാകട്ടെ ഫെറാങ്ക്വാറോസിനെതിരേ വന്‍ജയം നേടിയതിന്റെ ആത്മവിശ്വാസത്തിലും.
ലാലിഗയില്‍ ഇരുടീമുകളും മികച്ച ഫോമിലെത്തിയിട്ടില്ല. അവസാന കളിയില്‍ ഇരുടീമുകളും തോറ്റു. റയലിനെ കാഡിസ് തോല്‍പ്പിച്ചപ്പോള്‍ ബാഴ്സ ഗറ്റാഫെക്ക് മുന്നില്‍ വീണു. തുടര്‍ച്ചയായ രണ്ട് തോല്‍വികളുടെ സമ്മര്‍ദത്തിലാണ് റയല്‍ പരിശീലകന് സിനദിന്‍ സിദാന്. ലീഗില്‍ അഞ്ച് കളിയില്‍ 10 പോയന്റുമായി റയല്‍ മൂന്നാമതാണ്. നാല് കളിയില്‍ ഏഴ് പോയന്റുള്ള ബാഴ്സ ഒമ്പതാം സ്ഥാനത്തും. സൂപ്പര്‍താരം മെസ്സിയുടെ സാന്നിധ്യമാണ് ബാഴ്സയുടെ കരുത്ത്. നായകന് സെര്‍ജി റാമോസിലാണ് റയല്‍ വിശ്വാസമര്‍പ്പിക്കുന്നത്.
ഇതുവരെ 244 തവണ റയലും ബാര്‍സയും ഏറ്റുമുട്ടിയപ്പോള്‍ ഇരുടീമുകളും 96 കളികളില്‍ വീതം ജയിച്ചു. 52 എണ്ണം സമനിലയായി.
kerala
സംസ്ഥാനത്ത് വീണ്ടും കോളറ മരണം; ആലപ്പുഴയില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു
ആലപ്പുഴയില്‍ കോളറ ബാധിച്ച് ചികിത്സയിലായിരുന്നയാള്‍ മരിച്ചു.

ആലപ്പുഴയില്‍ കോളറ ബാധിച്ച് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. തലവടി സ്വദേശി പി ജി രഘു (48) ആണ് മരിച്ചത്. രണ്ടു ദിവസം മുന്‍പാണ് രക്ത പരിശോധനയില്‍ കോളറ സ്ഥിരീകരിച്ചത്. ഗുരുതരാവസ്ഥയില്‍ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ, ഇന്ന് പുലര്‍ച്ചെയാണ് മരണം.
ഡ്രൈവറായി ജോലി നോക്കിവന്ന രഘുവിന്റെ രോഗ ഉറവിടം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പ്രദേശത്ത് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. രണ്ടുദിവസം മുന്‍പ് ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് രഘുവിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് ആരോഗ്യനില വഷളാകുകയായിരുന്നു. കോളറ സ്ഥിരീകരിച്ചതോടെ രോഗിയുമായി സമ്പര്‍ക്കത്തിലായവരെ നിരീക്ഷണത്തിലാക്കി.
സംസ്ഥാനത്തെ ഈ വര്‍ഷത്തെ രണ്ടാമത്തെ കേസാണിത്.
kerala
മദ്യലഹരിയിലെത്തിയ കൊച്ചുമകന് 88കാരിയെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി
സംഭവത്തില്‍ കൊച്ചുമകന് റിജുവിനെതിരെ പയ്യന്നൂര്‍ പൊലീസ് കേസെടുത്തു.

കണ്ണൂരില്‍ മദ്യലഹരിയിലെത്തിയ കൊച്ചുമകന് 88കാരിയെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. പയ്യന്നൂര്‍ കണ്ടങ്കാളി സ്വദേശി കാര്‍ത്ത്യായനിക്ക് നേരെയാണ് മര്‍ദ്ദനം ഉണ്ടായത്. സംഭവത്തില്‍ കൊച്ചുമകന് റിജുവിനെതിരെ പയ്യന്നൂര്‍ പൊലീസ് കേസെടുത്തു. ഹോം നേഴ്സിന്റെ പരാതിയിലാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
മെയ് 11നാണ് കേസിന് ആസ്പദമായ സംഭവം. മദ്യലഹരിയിലെത്തിയ റിജു മുത്തശ്ശിയെ അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. കാര്‍ത്യായനി പരിയാരം മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയാണ്.
kerala
മലപ്പുറത്ത് യുവാവിനെ കൊലപ്പെടുത്തിയ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം ആരംഭിച്ചു
കടുവയെ പിടികൂടുന്നതിന് പ്രത്യേക പരിശീലനം നേടിയ കുംകി ആനയെയും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.

മലപ്പുറത്ത് യുവാവിനെ കൊലപ്പെടുത്തിയ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം ആരംഭിച്ചു. ഡോക്ടര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കാളികാവ് അടക്കാകുഴിയില്‍ എത്തി. കടുവയെ മയക്കുവെടി വയ്ക്കാനാണ് തീരുമാനം. കടുവയെ പിടികൂടുന്നതിന് പ്രത്യേക പരിശീലനം നേടിയ കുംകി ആനയെയും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.
കടുവയെ പിടികൂടുന്നതിനായി പ്രത്യേക പരിശീലനം ലഭിച്ച രണ്ട് കുങ്കി ആനകളെയാണ് ഉപയിഗിക്കുക. കുഞ്ചു എന്ന ആനയെ ഇന്ന് സംഭവ സ്ഥലത്ത് എത്തിച്ചു. പ്രമുഖ എന്ന മറ്റൊരു ആനയെ നാളെ എത്തിക്കും. പ്രദേശത്ത് കടുവയെ കണ്ടെത്താനായി 50 ക്യാമറ ട്രാപ്പുകളാണ് സ്ഥാപിക്കുക.
ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള 25 അങ്ക പ്രത്യേക സംഘവും ഇതിനുപുറമേ അമ്പതോളം വരുന്ന ആര് ആര് ടി സംഘങ്ങളും ഇന്ന് രാത്രിയില്‍ തന്നെ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമം നടത്താനാണ് തീരുമാനം .നാളെ രാവിലെ ഡ്രോണ്‍ സംഘം എത്തും. വിശദമായ പരിശോധനയാകും നടക്കുക. അതേസമയം കടുവയുടെ ആക്രമണത്തില്‍ മരിച്ച ഗഫൂര്‍ അലിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കു ശേഷം ബന്ധങ്ങള്‍ക്ക് വിട്ടു നല്കി. ഇന്ന് രാത്രി കല്ലമ്പലം ജുമാ മസ്ജിദില്‍ ഖബറടക്കും.
-
india3 days ago
സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും
-
kerala3 days ago
തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ റോഡ് അടച്ച നടപടി; കേന്ദ്ര മന്ത്രിക്ക് സന്ദേശമയച്ച് അബ്ദുസ്സമദ് സമദാനി എം.പി
-
india2 days ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍
-
News21 hours ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
local3 days ago
കളമശ്ശേരി ശിഹാബ് തങ്ങൾ ഹെൽത്ത് കെയർ ട്രസ്റ്റിന് ജുബൈൽ കെഎംസിസി ധനസഹായം നൽകി
-
kerala2 days ago
പള്ളിയിലെ കിടപ്പുമുറിയില്‍ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി
-
kerala2 days ago
‘കേരളത്തില്‍ ഷവര്‍മ കഴിച്ചു മരിച്ചവരില്‍ ഒരു മുഹമ്മദ് ഇല്ല പക്ഷെ വര്‍മ്മയുണ്ട്: വിദ്വേഷ പ്രസംഗവുമായി ആര്‍എസ്എസ് നേതാവ്
-
kerala3 days ago
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ കഞ്ചാവ് വേട്ട; 18 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി