Connect with us

kerala

റേഷന്‍ കാര്‍ഡുകള്‍ ബിപിഎല്‍ കാര്‍ഡിലേക്കു മാറ്റാന്‍ വീണ്ടും അവസരം

എല്ലാ അംഗങ്ങളുടെയും ആധാര്‍ റേഷന്‍കാര്‍ഡില്‍ ലിങ്ക് ചെയ്തവരുടെ അപേക്ഷകള്‍ മാത്രമേ സ്വീകരിക്കുകയുള്ളു

Published

on

നിലവിലുള്ള റേഷന്‍കാര്‍ഡ് മുന്‍ഗണന വിഭാഗത്തിലേക്ക് മാറ്റാനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ വീണ്ടും അവസരം വരുന്നു. അക്ഷയ കേന്ദ്രം വഴി 10.10.2023 മുതല്‍ 20.10.2023 വരെയാവും സമയപരിധി. എല്ലാ അംഗങ്ങളുടെയും ആധാര്‍ റേഷന്‍കാര്‍ഡില്‍ ലിങ്ക് ചെയ്തവരുടെ അപേക്ഷകള്‍ മാത്രമേ സ്വീകരിക്കുകയുള്ളു.

താഴെ പറയുന്ന അയോഗ്യതാ മാനദണ്ഡങ്ങള്‍ ഉള്ളവര്‍ അപേക്ഷിക്കേണ്ടതില്ല

1. കാര്‍ഡിലെ ഏതെങ്കിലും അംഗം:

സര്‍ക്കാര്‍/പൊതുമേഖല ജീവനക്കാരന്‍

ആദായ നികുതി ദായകന്‍

സര്‍വീസ് പെന്‍ഷണര്‍

1000+ ചതുരശ്ര അടി വീട് ഉടമ

നാലോ അധികമോ ചക്ര വാഹന (സ്വയം ഓടിക്കുന്ന ഒരു ടാക്‌സി ഒഴിച്ച് ) ഉടമ

പ്രൊഫഷണല്‍സ് (ഡോക്ടര്‍, എഞ്ചിനീയര്‍, അഡ്വക്കറ്റ്, ഐ.റ്റി, നഴ്‌സ്, CA ..)

കാര്‍ഡിലെ എല്ലാ അംഗങ്ങള്‍ക്കും കൂടി

ഒരേക്കര്‍ സ്ഥലം (എസ്.ടി വിഭാഗം ഒഴികെ)

25000 രൂപ പ്രതിമാസ വരുമാനം (NRI യുടെത് ഉള്‍പ്പെടെ)

മേല്‍ അയോഗ്യതകള്‍ ഇല്ലാത്ത കുടുംബങ്ങളില്‍ താഴെ പറയുന്ന വിഭാഗങ്ങള്‍ മാര്‍ക്ക് അടിസ്ഥാനമില്ലാതെ മുന്‍ഗണനക്ക് അര്‍ഹര്‍ ആണ്

ആശ്രയ പദ്ധതി

ആദിവാസി

കാന്‍സര്‍,ഡയാലിസിസ്, അവയവമാറ്റം, ഒകഢ, വികലാംഗര്‍, ഓട്ടിസം, ലെപ്രസി ,100% തളര്‍ച്ച രോഗികള്‍

നിരാലംബയായ സ്ത്രീ (വിധവ,അവിവാഹിത,ഡൈവോര്‍സ്) കുടുംബനാഥ ആണെങ്കില്‍ (പ്രായപൂര്‍ത്തിയായ പുരുഷന്‍മാര്‍ കാര്‍ഡില്‍ പാടില്ല)

ഇവ കഴിഞ്ഞ് മാര്‍ക്ക് അടിസ്ഥാനത്തില്‍ മുന്‍ഗണന അനുവദിക്കും.

മാര്‍ക്ക് ഘടകങ്ങള്‍ :

1. 2009 ലെ ആജഘ സര്‍വേ പട്ടിക അംഗം/ആജഘ അര്‍ഹതയുള്ളവര്‍

2. ഹൃദ്രോഗം

3. മുതിര്‍ന്ന പൗരന്‍മാര്‍

4. തൊഴില്‍

5 .പട്ടികജാതി

6. വീട് /സ്ഥലം ഇല്ലാത്തവര്‍

7. വീടിന്റെ അവസ്ഥ

8. സര്‍ക്കാര്‍ ഭവന പദ്ധതി അംഗം ( ലക്ഷം വീട്, IAY, LIFE തുടങ്ങിയവ:)

9. വൈദ്യുതി, കുടിവെള്ളം, കക്കൂസ് ഇവ ഇല്ലാത്തത്

അവശത ഘടകങ്ങള്‍ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങള്‍/ രേഖകള്‍ അപേക്ഷക്ക് ഒപ്പം സമര്‍പ്പിക്കേണ്ടതാണ്.

ആവശ്യമായ രേഖകള്‍:

വരുമാന സര്‍ട്ടിഫിക്കറ്റ്

ആശ്രയ വിഭാഗം:

ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി നല്‍കുന്ന സാക്ഷ്യപത്രം

ഡയാലിസിസ് ഉള്‍പ്പെടെ ഗുരുതര മാരക രോഗങ്ങള്‍ ഉള്ളവര്‍ :

ചികിത്സാ രേഖകളുടെ പകര്‍പ്പുകള്‍

പട്ടിക ജാതി /വര്‍ഗ്ഗം :

തഹസില്‍ദാര്‍ നല്‍കുന്ന ജാതി സര്‍ട്ടിഫിക്കറ്റ്

ഗൃഹനാഥ വിധവയാണെങ്കില്‍ :

വില്ലേജ് ഓഫീസര്‍ നല്‍കുന്ന നോണ്‍ റീമാര്യേജ് സര്‍ട്ടിഫിക്കറ്റ് ,നിലവിലെ പെന്‍ഷന്‍ രേഖകള്‍ ലരേ.
സ്വന്തമായി സ്ഥലം ഇല്ലാത്തവര്‍ :

വില്ലേജ് ഓഫീസര്‍ നല്‍കുന്ന ഭൂരഹിത സര്‍ട്ടിഫിക്കറ്റ്

2009 ലെ ആജഘ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത എന്നാല്‍ ബി.പി.എല്‍. പട്ടികയില്‍ ഉള്‍പ്പെടാന്‍ അര്‍ഹത ഉള്ളവര്‍ :

ഗ്രാമപഞ്ചായത്ത് സെക്രട്ടറി നല്‍കുന്ന സാക്ഷ്യപത്രം

ഏതെങ്കിലും ഭവന പദ്ധതി പ്രകാരം വീട് ലഭിച്ചിട്ടുണ്ടെങ്കില്‍ :

വീട് നല്‍കിയ വകുപ്പില്‍ നിന്നുള്ള സാക്ഷ്യപത്രം

റേഷന്‍ കാര്‍ഡില്‍ നല്‍കിയിട്ടുള്ള കെട്ടിട വിസ്തീര്‍ണത്തില്‍ കുറവ് വന്നിട്ടുണ്ടെങ്കില്‍ :

പഞ്ചായത്ത് സെക്രട്ടറി നല്‍കുന്ന വീടിന്റെ വിസ്തീര്‍ണം കാണിക്കുന്ന സാക്ഷ്യപത്രം

2009 ലെ ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട കുടുംബം ആണെങ്കില്‍ :

പഞ്ചായത്ത് സെക്രട്ടറി ഒപ്പിട്ട സാക്ഷ്യപത്രം

സ്വന്തമായി വീടില്ലെങ്കില്‍:

പഞ്ചായത്ത് സെക്രട്ടറിയുടെ ഭവന രഹിത സാക്ഷ്യപത്രം

ഭിന്നശേഷി ഉള്ളവര്‍:

ഭിന്നശേഷി തെളിയിക്കുന്ന മെഡിക്കല്‍/ഡിസബിലിറ്റി സര്‍ട്ടിഫിക്കറ്റ്‌

kerala

മലപ്പുറം വേങ്ങരയില്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം

കഴിഞ്ഞ കുറച്ചു നാളുകളായി ഈ പ്രദേശത്ത് വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാകാറുണ്ട്

Published

on

മലപ്പുറം വേങ്ങരയില്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം. ഇന്നലെ ഉച്ചയ്ക്ക് ബസ് സ്റ്റാന്‍ഡ് പരിസരത്തുവെച്ചാണ് ജൂനിയര്‍ വിദ്യാര്‍ഥികള്‍ക്ക് സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂരമര്‍ദനമുണ്ടായത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ കുറച്ചു നാളുകളായി ഈ പ്രദേശത്ത് വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാകാറുണ്ട്. റാഗിങ്ങുമായി ബന്ധപ്പെട്ടാണ് പലപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാകാറുള്ളത്.

Continue Reading

kerala

രാഷ്ട്രീയം സംവദിക്കുന്ന സിനിമക്കെതിരെ അസഹിഷ്ണുത പുലര്‍ത്തുന്നത് ബിജെപിയുടേയും സിപിഎമ്മിന്റെയും സ്ഥിരം സമീപനം; കെ സുധാകരന്‍

സിനിമയിലെ കലാപകാരികള്‍ ബിജെപിയാണെന്ന് സ്വയം തിരിച്ചറിയാന്‍ സംഘപരിവാറിന് സാധിച്ചത് വലിയ കാര്യം

Published

on

എമ്പുരാന്‍ സിനിമയുമായ് ബന്ധപ്പെട്ട് വിവാദങ്ങള്‍ക്കിടെ ചിത്രത്തിന് പിന്തുണയുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്ന കലാപരംഗങ്ങള്‍ ഗുജറാത്ത് കലാപ കാലത്ത് സംഘപരിവാര്‍ നടത്തിയ കലാപമാണെന്ന് സ്വയം ബോധ്യമായിട്ടുണ്ടെന്നും അതുകൊണ്ടാണ് ബിജെപി അനുകൂലികള്‍ ഈ സിനിമയ്‌ക്കെതിരെ രംഗത്ത് വന്നതെന്നാണ് മനസ്സിലാക്കുന്നത് എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

സിനിമയിലെ കലാപകാരികള്‍ ബിജെപിയാണെന്ന് സ്വയം തിരിച്ചറിയാന്‍ സംഘപരിവാറിന് സാധിച്ചത് വലിയ കാര്യം തന്നെയാണ്. ഇന്ത്യാ ചരിത്രത്തിലെ കറുത്ത അദ്ധ്യായങ്ങള്‍ സിനിമ എന്ന മാധ്യമത്തിലൂടെ അടയാളപ്പെടുത്താന്‍ ശ്രമിച്ച അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യങ്ങള്‍. ഒരു സിനിമ രാഷ്ട്രീയം സംവദിക്കുമ്പോള്‍ അതിനെതിരെ അസഹിഷ്ണുത പുലര്‍ത്തുന്നത് ബിജെപിയെയും സിപിഎമ്മിനെയും പോലെയുള്ള ഏകാധിപത്യ പാര്‍ട്ടികളുടെ സ്ഥിരം സമീപനമാണ് എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

മുസ്ലിം സമുദായത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിക്കൊണ്ട് മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നടത്തിയ വസ്തുതാ വിരുദ്ധമായ പരാമര്‍ശങ്ങള്‍ ഒക്കെ ഉത്തരേന്ത്യയിലെ സംഘപരിവാര്‍ ആഘോഷിക്കുന്നതും അതിന്റെ ചുവടു പിടിച്ച് കേരളത്തിനെതിരെ വിദ്വേഷം പടര്‍ത്തിക്കൊണ്ട് നിരവധി സിനിമകള്‍ പടച്ചുവിടുന്നതും നാം കണ്ടിട്ടുണ്ട്. അന്നൊക്കെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലന്മാരായവര്‍ ഇന്നെന്തിനാണ് ഒരു സിനിമയെ ഭയപ്പെടുന്നത്. സിനിമയ്‌ക്കെതിരെ വര്‍ഗ്ഗീയ പരാമര്‍ശങ്ങളുമായി സംഘപരിവാര്‍ അനുകൂലികള്‍ പരസ്യമായി രംഗത്ത് വരുമ്പോള്‍ അതിനെതിരെ നടപടിയെടുക്കാനുള്ള നട്ടെല്ല് കേരളത്തിന്റെ ആഭ്യന്തര മന്ത്രി കാണിക്കണമെന്നും സുധാകരന്‍ പറഞ്ഞു.

 

കെ സുധാകരന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം-

‘എമ്പുരാന്‍’എന്ന സിനിമയെപ്പറ്റി നടക്കുന്ന വിവാദങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു. സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്ന കലാപരംഗങ്ങള്‍ ഗുജറാത്ത് കലാപ കാലത്ത് സംഘപരിവാര്‍ നടത്തിയ കലാപമാണെന്ന സ്വയം ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ബിജെപി അനുകൂലികള്‍ ഈ സിനിമയ്‌ക്കെതിരെ രംഗത്ത് വന്നതെന്നാണ് മനസ്സിലാക്കുന്നത്.

സിനിമയിലെ കലാപകാരികള്‍ ബിജെപിയാണെന്ന് സ്വയം തിരിച്ചറിയാന്‍ സംഘപരിവാറിന് സാധിച്ചത് വലിയ കാര്യം തന്നെയാണ്. ഇന്ത്യാ ചരിത്രത്തിലെ കറുത്ത അദ്ധ്യായങ്ങള്‍ സിനിമ എന്ന മാധ്യമത്തിലൂടെ അടയാളപ്പെടുത്താന്‍ ശ്രമിച്ച അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യങ്ങള്‍.

ഒരു സിനിമ രാഷ്ട്രീയം സംവദിക്കുമ്പോള്‍ അതിനെതിരെ അസഹിഷ്ണുത പുലര്‍ത്തുന്നത് ബിജെപിയെയും സിപിഎമ്മിനെയും പോലെയുള്ള ഏകാധിപത്യ പാര്‍ട്ടികളുടെ സ്ഥിരം സമീപനമാണ് . പല കാലങ്ങളിലും നമ്മള്‍ അതിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. മുസ്ലിം സമുദായത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിക്കൊണ്ട് മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നടത്തിയ വസ്തുതാ വിരുദ്ധമായ പരാമര്‍ശങ്ങള്‍ ഒക്കെ ഉത്തരേന്ത്യയിലെ സംഘപരിവാര്‍ ആഘോഷിക്കുന്നതും അതിന്റെ ചുവടു പിടിച്ച് കേരളത്തിനെതിരെ വിദ്വേഷം പടര്‍ത്തിക്കൊണ്ട് നിരവധി സിനിമകള്‍ പടച്ചുവിടുന്നതും നാം കണ്ടിട്ടുണ്ട്. അന്നൊക്കെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലന്മാരായവര്‍ ഇന്നെന്തിനാണ് ഒരു സിനിമയെ ഭയപ്പെടുന്നത്?

സംഘ് പരിവാര്‍ സംഘടനയായ ബജ്രംഗ് ദളിന്റെ ഗുജറാത്തിലെ നേതാവായിരുന്ന ബാബു ബജ്രംഗി ഗുജറാത്ത് കലാപത്തിലെ ഏറ്റവും രക്തരൂഷിതമായ കൂട്ടക്കൊലയായി കരുതപ്പെടുന്ന നരോദ പാട്യ കൂട്ടക്കൊലയിലെ പ്രധാന പ്രതിയായിരുന്നു. ജീവപര്യന്തം കഠിന തടവ് ശിക്ഷ അനുഭവിച്ചു വരികയായിരുന്ന ഇയാള്‍ ഇപ്പോള്‍ പരോളിലാണ്. ഇപ്പോള്‍ മാത്രമല്ല 2014ല്‍ മോദി സര്‍ക്കാര്‍ വന്നതിന് ശേഷം ഭൂരിപക്ഷം സമയവും ഇയാള്‍ പരോളിലായിരുന്നു. ‘തെഹല്‍ക്ക’ നടത്തിയ ഒരു സ്റ്റിംഗ് ഓപ്പറേഷനില്‍ കൂട്ടക്കൊലയിലെ തന്റെ പങ്കിനേക്കുറിച്ചും, തന്നെ സഹായിക്കാന്‍ വേണ്ടി നരേന്ദ്രമോദി മൂന്ന് തവണ ജഡ്ജിമാരെ മാറ്റിത്തന്നു എന്നും ഒളിക്യാമറയില്‍ ബാബു ബജ്രംഗി തന്നെ വളരെ കൃത്യമായി പറയുന്നുണ്ട്. താഴെ നല്‍കിയിരിക്കുന്ന ചിത്രത്തില്‍ നിന്ന് നരേന്ദ്ര മോദി, എല്‍.കെ അദ്വാനി, അമിത് ഷാ, ബാബു ഭായ് പട്ടേല്‍ എന്ന ബാബു ബജ്രംഗി എന്നിവരുടെ അടുപ്പം നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും

ഇത്തരം വര്‍ഗ്ഗീയവാദികള്‍ക്ക് അഴിഞ്ഞാടാനുള്ള മണ്ണല്ല കേരളം. ഈ സിനിമയ്‌ക്കെതിരെ വര്‍ഗ്ഗീയ പരാമര്‍ശങ്ങളുമായി സംഘപരിവാര്‍ അനുകൂലികള്‍ പരസ്യമായി രംഗത്ത് വരുമ്പോള്‍ അതിനെതിരെ നടപടിയെടുക്കാനുള്ള നട്ടെല്ല് കേരളത്തിന്റെ ആഭ്യന്തര മന്ത്രി കാണിക്കണം. ഈ വര്‍ഗ്ഗീയവാദികള്‍ക്ക് പേക്കൂത്ത് കാണിക്കാന്‍ കഴിഞ്ഞ 9 കൊല്ലങ്ങളായി കാണുന്ന രീതിയില്‍ വീണ്ടും കേരളത്തെ വിട്ടുകൊടുക്കരുതെന്ന് സംസ്ഥാന സര്‍ക്കാരിനോട് ശക്തമായി ആവശ്യപ്പെടുന്നു.

ഇന്ത്യയിലെ മുഴുവന്‍ ഹിന്ദു സമൂഹത്തിനും അപമാനമായി ഗുജറാത്ത് കലാപകാലത്ത് ഹിന്ദു നാമധാരികളായ തീവ്രവാദികള്‍ നടത്തിയ കൊടുംക്രൂരതകള്‍ സിനിമയിലൂടെ ജനങ്ങള്‍ക്ക് അനുഭവ വേദ്യമാക്കിയ എമ്പുരാന്റെ സൃഷ്ടികര്‍ത്താക്കള്‍ക്ക് കെപിസിസിയുടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു

പ്രതിപക്ഷ നേതാവ് വിഡി സതീശനും എമ്പുരാന്‍ ചിത്രത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. എമ്പുരാന്‍ കാണില്ല, കാണരുത്, ബഹിഷ്‌കരിക്കണം എന്നുള്ള സംഘ്പരിവാര്‍ അഹ്വാനമാണ് എങ്ങും. അതുകൊണ്ട് താന്‍ എമ്പുരാന്‍ കാണുമെന്നായിരുന്നു വി ഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

രാഷ്ട്രീയ രംഗത്ത് നിന്ന് സിനിമയ്ക്ക് പല വിധ ബഹിഷ്‌ക്കരണങ്ങള്‍ ഉയര്‍ന്ന വന്ന ഈ സമയത്താണ്
എമ്പുരാന്‍ ടീം ഖേദ പ്രകടനവുമായി രംഗത്ത് വന്നത്. പ്രിയപ്പെട്ടവര്‍ക്ക് ഉണ്ടായ മനോവിഷമത്തില്‍ തനിക്കും എമ്പുരാന്‍ ടീമിനും ആത്മാര്‍ത്ഥമായ ഖേദമുണ്ടെന്ന് വ്യക്തമാക്കി മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടതോടെ നിമിഷങ്ങള്‍ക്കകമാണ് പൃഥ്വിരാജും ആന്റണി പെരുമ്പാവൂരുമടക്കം സിനിമയുടെ ഭാഗമായവരെല്ലാം പോസ്റ്റ് ഷെയര്‍ ചെയ്തത്.

Continue Reading

kerala

കോഴിക്കോട് ബേപ്പൂര്‍ ഹാര്‍ബറില്‍ നിന്ന് 6000 ലിറ്റര്‍ വ്യാജ ഡീസല്‍ പിടികൂടി

ഡീസല്‍ കൊണ്ട് വന്ന ടാങ്കര്‍ ലോറിയും കസ്റ്റഡിയിലെടുത്തു

Published

on

കോഴിക്കോട് ബേപ്പൂര്‍ ഹാര്‍ബറില്‍ നിന്ന് വ്യാജ ഡീസല്‍ പിടികൂടി. 6000 ലിറ്റര്‍ വ്യാജ ഡീസലാണ് ബേപ്പൂര്‍ പൊലീസ് പിടികൂടിയത്. സംഭവത്തില്‍ കുറ്റ്യാടി സ്വദേശി സായിഷിനെ പൊലിസ് അറസ്റ്റ് ചെയ്തു. ഡീസല്‍ കൊണ്ട് വന്ന ടാങ്കര്‍ ലോറിയും കസ്റ്റഡിയിലെടുത്തു .

Continue Reading

Trending