Connect with us

Culture

അണ്ണാ ഹസാരെയുടെ നിരാഹാരത്തിനു പിന്നില്‍ ബി.ജെ.പി? തെളിവുകള്‍ പുറത്ത്

Published

on

ന്യൂഡല്‍ഹി: ജനലോക്പാല്‍ ബില്‍ പാസാക്കണമെന്നാവശ്യപ്പെട്ട് അണ്ണാ ഹസാരെ ഡല്‍ഹിയിലെ രാംലീലാ മൈതാനത്ത് നിരാഹാര സമരം തുടങ്ങിയിട്ട് ദിവസങ്ങളായി. രണ്ടാം യു.പി.എ സര്‍ക്കാറിന്റെ കാലത്ത് ‘അഴിമതി വിരുദ്ധ ഇന്ത്യ’ (ഇന്ത്യ എഗെയ്ന്‍സ്റ്റ് കറപ്ഷന്‍) എന്ന സംഘടനക്കു വേണ്ടി സമരം നടത്തിയ ഹസാരെയുടെ ലക്ഷ്യം, ബി.ജെ.പിക്ക് അധികാരത്തിലേക്കുള്ള വഴി എളുപ്പമാക്കി കൊടുക്കുക എന്നതായിരുന്നുവെന്ന് പിന്നീട് വ്യക്തമായിരുന്നതാണ്. താന്‍ മുന്നോട്ടുവെച്ച തരത്തിലുള്ള ജനലോക്പാല്‍ ബില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്നില്ലെന്നാരോപിച്ചാണ് ഹസാരെ വീണ്ടും സമരവുമായി രംഗത്തിറങ്ങിയിരിക്കുന്നത്.

അഴിമതിയില്ലായ്മ ഉറപ്പു വരുത്തുന്നതിനായി കേന്ദ്രത്തില്‍ ലോക്പാലിനെയും സംസ്ഥാനങ്ങളില്‍ ലോകായുക്തയെയും നിയമിക്കുക എന്ന തന്റെ മുന്‍ ആവശ്യം തന്നെയാണ് ഹസാരെ ഇത്തവണയും ഉന്നയിക്കുന്നത്. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പത്രികയില്‍ ഇവ ഉണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ ഹസാരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ശക്തമായ വിമര്‍ശനവും ഉന്നയിച്ചു. കര്‍ഷകരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി സ്വാമിനാഥന്‍ കമ്മീഷന്റെ ശുപാര്‍ശകള്‍ നടപ്പാക്കണമെന്നും ഹസാരെ ആവശ്യപ്പെടുന്നു.

എന്നാല്‍, ഇത്രയും കാലം മിണ്ടാതിരുന്ന ഹസാരെയെ അവസാന ഘട്ടത്തില്‍ രംഗത്തിറക്കിയത് ബി.ജെ.പി തന്നെയാണോ എന്ന സംശയം ഉയരുന്നുണ്ട്. അഴിമതിയാരോപണങ്ങളും ഹിന്ദി സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് തോല്‍വികളുമടക്കം തങ്ങള്‍ നേരിടുന്ന പ്രതിസന്ധിയില്‍ നിന്ന് താല്‍ക്കാലികമായി ശ്രദ്ധ തിരിക്കുക എന്നതാണ് ഇതിനു പിന്നിലുള്ള തന്ത്രം എന്നാണ് സൂചന. ഹസാരെയുടെ സമരം ശക്തമായാല്‍, ലോക്പാല്‍ ബില്‍ പാര്‍ലമെന്റില്‍ ഭേദഗതികളോടെ പാസാക്കി മോദിയെ 2019 പൊതു തെരഞ്ഞെടുപ്പില്‍ അഴിമതി വിരുദ്ധ പോരാളിയായി ഉയര്‍ത്തിക്കാട്ടാനും ബി.ജെ.പി ഒരുങ്ങുന്നതായി സൂചനയുണ്ട്.

അതിനിടെ, ഹസാരെയുടെ സത്യഗ്രഹ വേദിയില്‍ ബി.ജെ.പിയുടെ ഓഫീസില്‍ നിന്നുള്ള സി.സി.ടി.വി ഉപയോഗിക്കുന്നത് ഇതിനകം തന്നെ സാമൂഹ്യ മാധ്യമങ്ങള്‍ ചര്‍ച്ചയാക്കിക്കഴിഞ്ഞു. ബി.ജെ.പിയും ആര്‍.എസ്.എസ് പശ്ചാത്തലമുള്ള ഹസാരെയും തമ്മിലുള്ള അന്തര്‍ധാരയാണ് ഇത് കാണിക്കുന്നതെന്ന് സോഷ്യല്‍ മീഡിയ ആരോപിക്കുന്നു. കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ള ഡല്‍ഹി പൊലീസ് വന്‍ സുരക്ഷയാണ് ഹസാരെയുടെ സമരത്തിന് ഒരുക്കിയിട്ടുള്ളത്.

2011-ല്‍, രണ്ടാം യു.പി.എ സര്‍ക്കാറിനെതിരെ മാധ്യമങ്ങളെയും മധ്യവര്‍ഗത്തെയും തിരിച്ചുവിടുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച സമരമായിരുന്നു ഹസാരെയുടേത്. ഹസാരെയുടെ ആവശ്യം പരിഗണിച്ച് യു.പി.എ സര്‍ക്കാര്‍ ലോക്പാല്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്നു. അന്ന് അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന അരവിന്ദ് കേജ്രിവാള്‍ ആം ആദ്മി പാര്‍ട്ടിയെന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുകയും ഡല്‍ഹിയില്‍ അധികാരം പിടിക്കുകയും ചെയ്തു. ഹസാരെയുടെ സഹചാരിയായിരുന്ന കിരണ്‍ ബേദി ബി.ജെ.പിക്ക് വേണ്ടി രാഷ്ട്രീയത്തിലിറങ്ങിയെങ്കിലും വന്‍ തോല്‍വി ഏറ്റുവാങ്ങി. രാജ്യത്ത് ലോക്പാല്‍ നടപ്പാക്കിയ ഏക സംസ്ഥാനമായ ഡല്‍ഹി ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടിയുടെ പിന്തുണ തനിക്കു വേണ്ടെന്ന് ഹസാരെ വ്യക്തമാക്കിയിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

Published

on

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.

അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Continue Reading

Film

സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല

പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

Published

on

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.

പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.

പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.

സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.

‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.

രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.

Continue Reading

Art

ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

Published

on

ആരാധകരെ ആവേശത്തിലാഴ്ത്താൻ വേടൻ വീണ്ടുമെത്തുന്നു. ഇത്തവണ തെരുവിന്റെ മോൻ എന്ന ഗാനത്തിന്റെ മ്യൂസിക്ക് വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്. വേടന്റെ തന്നെ ഏറെ ജനപ്രിയമായ ‘കരയല്ലേ നെഞ്ചേ കരയല്ലേ, ഇന്നു വീണ മുറിവ് നാളെ അറിവല്ലേ…’ എന്ന ഗാനമാണ് സംവിധായകൻ ജാഫർ അലിയും സൈന മ്യൂസിക്ക് ഇന്റിയുടെ ബാനറിൽ ആഷിഖ് ബാവയും ചേർന്ന് ഇപ്പോൾ മ്യൂസിക് വീഡിയോയായി ഇറക്കിയിരിക്കുന്നത്.
വേടന്റെ മറ്റ് ഗാനങ്ങളെപ്പോലെത്തന്നെ ഏറെ ആരാധകരുള്ള ഗാനമാണ് ‘തെരുവിന്റെ മോൻ’. റാപ്പ് സംഗീതാസ്വാധകരുടെ പ്ലേലിസ്റ്റിൽ ഉള്ള ഗാനമാണിത്. അതിനാണ് ഇപ്പോൾ ദൃശ്യഭാഷ്യം വന്നിരിക്കുന്നത്. നേരത്തെ പുറത്തിറക്കിയ ഇതിന്റെ ടീസറിന് ഊഷ്മളമായ പ്രതികരണമായിരുന്നു ആരാധകരിൽ നിന്നും ലഭിച്ചത് എന്ന് അണിയറപ്രവർത്തകർ. ‘തെരുവിന്റെ മോന്റെ’ മ്യൂസിക്ക് പ്രൊഡ്യൂസർ ഋഷിയാണ്. വേടന്റേയും ഋഷിയുടേയും കൂടെ ഒരു നായയും പാട്ടിൽ കഥാപാത്രമായി വരുന്നുണ്ട്.
ഹൃധ്വിക്ക് ശശികുമാർ ആണ് ഛായാഗ്രഹണം. എഡിറ്റർ- കശ്യപ് ഭാസ്ക്കർ. മലയാളത്തിൽ ഈയിടെയായി ഉയർന്നു വരുന്ന സ്വതന്ത്ര സംഗീത മുന്നേറ്റത്തിന് പ്രധാന വേദി നൽകിവരുന്ന പ്ലാറ്റ്ഫോം ആണ് സൈന മ്യൂസിക് ഇൻഡി. അതിലൂടെയാണ് നേരത്തെ വേടന്റെ തന്നെ ‘ഉറങ്ങട്ടെ’ എന്ന ജനപ്രിയ ഗാനവും പുറത്തിറക്കിയിരുന്നത്.
Continue Reading

Trending