Connect with us

Culture

അങ്കണവാടി ജീവനക്കാര്‍ക്ക് ഇനി പുതിയ യൂണിഫോം

Published

on

 

തിരുവനന്തപുരം: വനിതാശിശു വികസന വകുപ്പിന്റെ അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് ഇനി പുതിയ യൂണിഫോം. കഴിഞ്ഞ വര്‍ഷമുണ്ടായിരുന്ന ഓവര്‍കോട്ട് മാറ്റിയാണ് പ്രത്യേകം രൂപകല്‍പന ചെയ്ത സാരി യൂണിഫോമാക്കിയത്.
സംസ്ഥാനത്തെ 33,115 അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും 32,986 അങ്കണവാടി ഹെല്‍പര്‍മാര്‍ക്കും ഒരു യൂണിഫോമിന് 300 രൂപ വച്ച് രണ്ട് സെറ്റ് നല്‍കുന്നതാണ് പദ്ധതി. 3.96 കോടി രൂപയാണ് പദ്ധതിയ്ക്കായി നീക്കി വച്ചിരിക്കുന്നത്. അങ്കണവാടി ജീവനക്കാര്‍ക്കിടയില്‍ മത്സരം നടത്തി അതില്‍ ഏറ്റവും മികച്ച ഡിസൈനാണ് യൂണിഫോമിനായി തെരഞ്ഞെടുത്തത്.
അങ്കണവാടി വര്‍ക്കര്‍മാര്‍ക്ക് സ്വര്‍ണ മഞ്ഞ നിറത്തില്‍ ചുവപ്പ് ബോര്‍ഡറുള്ള സാരിയും ഹെല്‍പര്‍മാര്‍ക്ക് ആകാശ നീലയില്‍ വയലറ്റ് ബോര്‍ഡറുള്ള സാരിയുമാണ് യൂണിഫോം. ഐ.സി.ഡി.എസിന്റെ ലോഗോയും സാരിയില്‍ പതിച്ചിട്ടുണ്ട്. എറണാകുളം ഇടപ്പള്ളി ഐ.സി.ഡി.എസ് തെക്കേക്കര മുന്‍സിപ്പാലിറ്റി സെന്റര്‍ നമ്പര്‍ 27ലെ അങ്കണവാടി വര്‍ക്കറായ കെ. ജയമോള്‍ ഡിസൈന്‍ ചെയ്തതാണ് വര്‍ക്കര്‍മാരുടെ സാരി. കൊല്ലം ചടയമംഗലം ഐ.സി.ഡി.എസ്. കരിയം സെന്റര്‍ നമ്പര്‍ 90ലെ അങ്കണവാടി വര്‍ക്കറായ ജെ. ബീന ഡിസൈന്‍ ചെയ്തതാണ് ഹെല്‍പര്‍മാരുടെ സാരി.
യൂണിഫോം വാങ്ങാനുള്ള കരാര്‍ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രീസ് എന്റര്‍പ്രൈസസ് ലിമിറ്റഡാണ് കരസ്ഥമാക്കിയത്. സാമൂഹ്യനീതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിപ്പാര്‍ട്ട്മെന്റ് പര്‍ച്ചേഴ്സ് കമ്മിറ്റി യോഗത്തിലാണ് ടെണ്ടര്‍ അംഗീകരിച്ച് തീരുമാനമെടുത്തത്. 3.96 കോടി രൂപ അടങ്കല്‍ നിശ്ചയിച്ചാണ് ഇ-ടെണ്ടര്‍ മുഖേന നല്‍കുന്നതിന് വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ അപേക്ഷ ക്ഷണിച്ചത്. ഇന്ത്യയിലെ 13 പ്രമുഖ കമ്പനികളാണ് ടെണ്ടര്‍ നല്‍കിയത്. ഇ.എം.ഡി. തുക സമര്‍പ്പിക്കാത്തതിനാലും കമ്പനി തുണിയുടെ സാമ്പിള്‍ സമര്‍പ്പിക്കാത്തതിനാലും 2 കമ്പനികളെ പട്ടികയില്‍ നിന്നും ഒഴിവാക്കി.
11 കമ്പനികള്‍ നല്‍കിയ സാമ്പിളുകള്‍ ടെക്നിക്കല്‍ കമ്മിറ്റിയുടെ തീരുമാന പ്രകാരം ലാബ് ടെസ്റ്റിന് അയച്ചു. ടെക്നിക്കല്‍ യോഗ്യത നേടിയ 6 കമ്പനികളില്‍ നിന്നും ഫിനാന്‍ഷ്യല്‍ ബിഡില്‍ ഏറ്റവും കുറഞ്ഞ തുകയായ 3.09 കോടി രൂപ ക്വാട്ട് ചെയ്തിരുന്ന കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രീസ് എന്റര്‍പ്രൈസസിന്റെ ടെണ്ടറാണ് നിബന്ധനകളോടെ അംഗീകരിച്ചത്.
258 പ്രോജക്ടുകളിലേയും ഓരോ സാമ്പിള്‍ നല്‍കിയ ശേഷം മാത്രമേ വസ്ത്ര വിതരണം തുടങ്ങാന്‍ പാടുള്ളൂവെന്നും ഏതെങ്കിലും തരത്തിലുള്ള പരാതികള്‍ വരികയാണെങ്കില്‍ സാമ്പിളുകള്‍ തമ്മില്‍ ഒത്തുനോക്കേണ്ടതാണെന്നും നിബന്ധനയുണ്ട്. സി.ഡി.പി.ഒ.മാരും ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാരും റാന്‍ഡമായി പരിശോധന നടത്തി വസ്ത്രത്തിന്റെ ഗുണമേന്മയില്‍ വ്യത്യാസം ഇല്ലായെന്ന് ഉറപ്പ് വരുത്തുന്നതുമാണ്.

Film

സംഘ് പരിവാര്‍ വിദ്വേഷ പ്രചാരണങ്ങളെ തുടര്‍ന്ന് എംപുരാനില്‍ നിന്ന് ഒഴിവാക്കിയ സീനുകള്‍ ഏതൊക്കെ?

ഗുജറാത്ത് മുസ്ലിം വംശഹത്യയുമായി ബന്ധപ്പെട്ട ഉള്ളടക്കം ഉള്‍പ്പെടുത്തിയതാണ് സിനിമക്കെതിരെ ബിജെപി രംഗത്തെത്താന്‍ കാരണം

Published

on

ചിത്രത്തില്‍ ഗുജറാത്ത് മുസ്ലിം വംശഹത്യയുമായി ബന്ധപ്പെട്ട ഉള്ളടക്കം ഉള്‍പ്പെടുത്തിയതാണ് സിനിമക്കെതിരെ ബിജെപി രംഗത്തെത്താന്‍ കാരണം. ഇതെ തുടര്‍ന്ന് സിനിമയില്‍ കടുംവെട്ട് നടത്തി. ചിത്രത്തിലെ 24 ഓളം സീനുകള്‍ ആണ് മാറ്റിയത്.

സീന്‍ 1

ഗുജറാത്ത് വംശഹത്യക്കിടെ നടന്ന മുസ്ലിം സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍

ഹിന്ദുത്വവാദികള്‍ ഗര്‍ഭിണി ഉള്‍പ്പെടെ മുസ്ലിം സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തുന്ന 29 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള രംഗം ഒഴിവാക്കി.

സിനിമയിലെ ഏറ്റവും നീളം കൂടിയ സിംഗിള്‍ കട്ട് ഇതാണ്.

സീന്‍ 2

ട്രാക്ടറുകളും മറ്റു വാഹനങ്ങളും ഉപയോഗിച്ച് കലാപകാരികള്‍ ഹിന്ദു അമ്പലങ്ങള്‍ക്ക് മുന്നിലൂടെ പോവുന്ന രംഗം ഒഴിവാക്കി

സീന്‍ 3

രാഷ്ട്രീയ എതിരാളികളെ ദേശീയ അന്വേഷണ ഏജന്‍സി (NIA ) ലക്ഷ്യം വെക്കുന്ന സീനുകള്‍ മ്യൂട്ട് ചെയ്തു.

സീന്‍ 4
മസൂദിന്റെയും സായിദിന്റെയും സംഭാഷണം ഒഴിവാക്കി.

ഹിന്ദുത്വ ഭീകരര്‍ അക്രമിക്കാന്‍ വരുമ്പോള്‍ മസൂദ് മകനോട് പ്രാര്‍ത്ഥന പറഞ്ഞു കൊടുക്കുന്ന രംഗം ഒഴിവാക്കി

”ഞങ്ങള്‍ക്ക് അല്ലാഹു മതി. അവന്‍ ഏറ്റവും ഉത്തമനായ കാര്യപരിപാലകനാണ്” എന്നതാണ് പ്രാര്‍ത്ഥന.

നന്ദി കാര്‍ഡുകള്‍ ഒഴിവാക്കി .

കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കും ജ്യോതിസ് മോഹനും I R S ന്റെയും പേര് നീക്കി.

ഹിന്ദുത്വ നേതാവായ വില്ലന്റെ ബാബ ബജ്‌റംഗി എന്ന പേര് ( ഗുജറാത്ത് വംശഹത്യയില്‍ കുറ്റക്കാരനായി പിടിക്കപ്പെട്ട ബാബു ബജ്‌റംഗിയുടെ പേരിനോട് സാമ്യത ഉണ്ട് ) ബല്‍ദേവ് എന്നാക്കി മാറ്റി.

Continue Reading

india

ഹിന്ദുക്കളില്‍ നിന്ന് അച്ചടക്കം പഠിക്കൂ; കുംഭമേള അതിന് ഉദാഹരണം, റോഡ് നമസ്‌കരിക്കാനുള്ളതല്ല: യോഗി ആദിത്യനാഥ്‌

66 കോടി വിശ്വാസികളാണ് കുംഭമേളക്ക് എത്തിയത്. അക്രമങ്ങളോ മറ്റ് പ്രശ്നങ്ങളോ കുംഭമേളയിൽ ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

Published

on

പൊതുസ്ഥലങ്ങളിൽ നമസ്കാരം നിരോധിച്ച ഉത്തരവിനെ ന്യായീകരിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രയാഗ്രാജിൽ നടന്ന മഹാകുംഭമേള മതപരമായ അച്ചടക്കത്തിനുള്ള ഉദാഹരണമാണെന്നും യോഗി പറഞ്ഞു. വാർത്ത ഏജൻസിയായ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.

66 കോടി വിശ്വാസികളാണ് കുംഭമേളക്ക് എത്തിയത്. അക്രമങ്ങളോ മറ്റ് പ്രശ്നങ്ങളോ കുംഭമേളയിൽ ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. അച്ചടക്കം ഹിന്ദുക്കളിൽ നിന്ന് പഠിക്കണം. റോഡ് നടക്കാനുള്ളതാണെന്നും യോഗി വ്യക്തമാക്കി. കുംഭമേളയിൽ മോഷണമോ തീവെപ്പോ തട്ടികൊണ്ടുപോകലോ പോലുള്ള പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. ഇതാണ് മതപരമായ അച്ചടക്കം.

അവർ ഭക്തിയോടെ കുംഭമേളക്കെത്തി സ്നാനം നടത്തി മടങ്ങി. ആഘോഷങ്ങൾ ധിക്കാരം കാണിക്കുന്നതിന് വേണ്ടി മാറ്റരുത്. സൗകര്യങ്ങൾ വേണമെങ്കിൽ അച്ചടക്കം പാലിക്കണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. കഴിഞ്ഞയാഴ്ച മീററ്റ് പൊലീസ് ഈദ് നമസ്കാരം പള്ളികൾക്ക് സമീപവും ഇന്റർ കോളജിലെ ഫയിസ്-ഇ-അമാം കോളജ് ഗ്രൗണ്ടിൽ മാത്രമേ നടത്താവുവെന്ന് ഉത്തരവിറക്കിയിരുന്നു.

കനത്ത സുരക്ഷയിലാണ് ഉത്തർപ്രദേശിൽ ഈദ് ആഘോഷം നടന്നത്. കനത്ത സുരക്ഷയിലായിരുന്നു ആഘോഷങ്ങൾ. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കൂടി സഹായത്തോടെയാണ് യു.പി പൊലീസ് നിരീക്ഷണം നടത്തിയത്. മീററ്റിലെ ചെറിയ സംഘർഷം ഒഴിച്ചുനിർത്തിയാൽ മറ്റ് കാര്യമായ പ്രശ്നങ്ങളൊന്നും യു.പിയിലുണ്ടായില്ല.

Continue Reading

india

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകവില വില കുറഞ്ഞു

19 കിലോഗ്രാം സിലിണ്ടറിന്റെ വില 1,803 രൂപയിൽ നിന്നും 1762 രൂപയായാണ് കുറച്ചത്.

Published

on

വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. 41 രൂപയാണ് എണ്ണ കമ്പനികൾ കുറച്ചത്. 19 കിലോഗ്രാം സിലിണ്ടറിന്റെ വില 1,803 രൂപയിൽ നിന്നും 1762 രൂപയായാണ് കുറച്ചത്.

അതേസമയം, ഗാർഹിക സിലിണ്ടറുകൾ വിലയിൽ എണ്ണ കമ്പനികൾ മാറ്റം വരുത്തിയിട്ടില്ല. 14.2 കിലോഗ്രാം എൽ.പി.ജി സിലിണ്ടറിന്റെ വില 803 രൂപയായാണ് കുറഞ്ഞത്. മാർച്ച് മാസത്തിൽ വാണിജ്യപാചകവാതക സിലിണ്ടറിന്റെ വില എണ്ണകമ്പനികൾ വർധിപ്പിച്ചിരുന്നു. മാർച്ചിൽ ആറ് രൂപയുടെ വർധനയാണ് കമ്പനികൾ വരുത്തിയത്.

ഫെബ്രുവരിയിൽ ഏഴ് രൂപയുടെ കുറവ് എണ്ണ കമ്പനികൾ വാണിജ്യപാചകവാതക സിലിണ്ടറിന്റെ വിലയിൽ കുറവ് വരുത്തിയിരുന്നു. വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കുറവ് റസ്റ്ററന്റുകളേയാണ് പ്രത്യക്ഷത്തിൽ സ്വാധീനിക്കുക. 2023ൽ മാത്രം 352 രൂപയുടെ വർധന വാണിജ്യ പാചകവാതക സിലിണ്ടർ വിലയിൽ ഉണ്ടായിരുന്നു.

എന്നാൽ, മാസങ്ങളായി ഗാർഹിക പാചകവാതകവില മാറ്റമില്ലാതെ തുടരുകയാണ്. അതേസമയം, സാമ്പത്തിക വർഷത്തിന്റെ ആദ്യദിനത്തിലും ഇന്ത്യയിൽ എണ്ണവിലയിൽ കമ്പനികൾ മാറ്റം വരുത്തിയിട്ടില്ല. കാലങ്ങളായി രാജ്യത്ത് എണ്ണവില മാറ്റമില്ലാതെ തുടരുകയാണ്.

Continue Reading

Trending