Connect with us

kerala

അനില്‍ അക്കരയുടെ വെളിപ്പെടുത്തല്‍ : പിണറായി പ്രതിക്കൂട്ടില്‍

അനില്‍ അക്കര പുറത്തുവിട്ട രേഖകള്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടതായതിനാല്‍ ഇനിയും പ്രതികരിക്കാതിരിക്കാന്‍ മുഖ്യമന്ത്രിക്കോ സി.പി.എമ്മിനോ കഴിയുകയുമില്ല.

Published

on

മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിലാണ് വിവാദമായ വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ളാറ്റ് നിര്‍മാണത്തിന് കരാര്‍ യൂണിടാക്കിന് നല്‍കിയതെന്ന വെളിപ്പെടുത്തല്‍ പിണറായിയെ കുരുക്കിലാക്കുന്നു. അദ്ദേഹം ഇതുവരെ സമ്മതിക്കാത്ത ഒന്നാണിത്. ലൈഫ് മിഷന്‍ ചെയര്‍മാനെന്ന നിലയില്‍ മുഖ്യമന്ത്രിക്ക് ഇക്കാര്യത്തില്‍ പങ്കുണ്ടെങ്കിലും അദ്ദേഹം അറിഞ്ഞാണ് ഇടപാട് നടന്നതെന്നത് ഗൗരവം വര്‍ധിപ്പിക്കുന്നു.
4.5 കോടി രൂപയാണ് ഇക്കാര്യത്തില്‍ കമ്മീഷനായി മറിഞ്ഞതെന്നാണ് പരാതി. ഇക്കാര്യത്തില്‍ ഇ.ഡിയും സിബി.ഐയും അന്വേഷണത്തിലാണ്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കെ ശിവശങ്കര്‍ കൂടിയറിഞ്ഞാണ് ഇടപാടെന്ന് സ്വപ്‌നയുടെ ചാറ്റിലൂടെ വ്യക്തമായിരുന്നു. ഏതായാലും ശിവശങ്കര്‍ അകത്തായിരിക്കെ പുതിയ തെളിവുകള്‍ പിണറായിയിലേക്കെത്തുമോ എന്നാണ് നോക്കേണ്ടത്.
അങ്ങനെയെങ്കില്‍ അകത്താകുന്നതാരൊക്കെ എന്നതും പ്രധാനമാണ്. കേന്ദ്രസര്‍ക്കാരിന്റെ ഏജന്‍സികള്‍ തെരഞ്ഞെടുപ്പടുത്തതോടെ ഏതുവിധേനയും അന്വേഷണം ഊര്‍ജിതപ്പെടുത്തി പ്രതികളെ അകത്താക്കാനാണ് ശ്രമിക്കുന്നത്.രാഷ്ട്രീയമായ പിന്തുണയും അവര്‍ക്കിക്കാര്യത്തിലുണ്ട്. സര്‍ക്കാരിലെ കൂടുതല്‍ പേര്‍ കുടുങ്ങാനിടയായാല്‍ ഇത് തൃശൂരിലെങ്കിലു ംതെരഞ്ഞെടുപ്പിനെ സ്വാധീനിക്കുകയും ബി.ജെ.പിക്ക് വിജയിക്കാന്‍ അവസരമാകുകയും ചെയ്യുമെന്നാണ് അവരുടെ പ്രതീക്ഷ. എന്നാല്‍ ബി.ജെ.പി ഏതുവരെ പോകുമെന്നതില്‍ സംശയമുണ്ട്. കള്ളപ്പണം കണ്ടെടുത്ത കേസില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെ പ്രതിയാക്കിയെങ്കിലും സര്‍ക്കാരോ പൊലീസോ ഇതുവരെയും അനങ്ങിയിട്ടില്ല. അതാണ് പിണറായിക്കും കേന്ദ്രത്തിന്റെ കാര്യത്തിലെ ആശ്വാസം.
അനില്‍ അക്കര പുറത്തുവിട്ട രേഖകള്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടതായതിനാല്‍ ഇനിയും പ്രതികരിക്കാതിരിക്കാന്‍ മുഖ്യമന്ത്രിക്കോ സി.പി.എമ്മിനോ കഴിയുകയുമില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ വീണ്ടും പുക

Published

on

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റി കെട്ടിടത്തിൽ നിന്ന് വീണ്ടും പുക. മെഡിക്കൽ കോളേജിലെ ആറാം നിലയിൽ നിന്നാണ് പുക ഉയർന്നത്. ഫയർഫോഴ്‌സ് ഉടൻ സ്ഥലത്തെത്തും. പുക നിയന്ത്രിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് മാധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞ ദിവസം പുക ഉയര്‍ന്നതുമായി ബന്ധപ്പെട്ട പരിശോധനകള്‍ ഉള്‍പ്പെടെ നടന്നിരുന്നുവെന്നും ഇതിനിടെയുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് പുക ഉയര്‍ന്നതെന്നും രോഗികള്‍ ആരും അവിടെ ഉണ്ടായിരുന്നില്ലെന്നും ആശങ്ക വേണ്ടെന്നും മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിച്ചു.

മെയ് രണ്ടിന് രാത്രിയും കാഷ്വാലിറ്റി കെട്ടിടത്തിൽ നിന്ന് പുക ഉയർന്നിരുന്നു. ബാറ്ററികൾ കത്തിയതുമൂലമാണ് പുക ഉയർന്നത്. ഉടൻ തന്നെ ഫയർഫോഴ്‌സ് സ്ഥലത്തെത്തിയിരുന്നു. രോഗികളെ മാറ്റുകയും ചെയ്തിരുന്നു. ഇതിനിടെ നാല് രോഗികൾ മരിച്ചത് വലിയ വിവാദവുമായിരുന്നു.

 

 

Continue Reading

kerala

സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നിവിടങ്ങളിലാണ് യെല്ലോ അലേർട്ട്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകും. വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നിവിടങ്ങളിലാണ് യെല്ലോ അലേർട്ട്. ബുധനാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ വ്യാഴാഴ്ച യെല്ലോ അല‍േർട്ട് ആയിരിക്കും. അതേസമയം ഇന്ന് കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല.

Continue Reading

kerala

ഷുക്കൂറിനും കുടുംബത്തിനും നീതി കിട്ടാന്‍ ഏതറ്റം വരെയും പോകും: അഡ്വ. അബ്ദുല്‍ കരീം ചേലേരി

Published

on

കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ വിചാരണ ആരംഭിച്ചതിന് പിന്നാലെ പ്രതികരണവുമായി അഡ്വ. അബ്ദുള്‍ കരീം ചേലരി. കൊല്ലപ്പെട്ട ഷുക്കൂറിനും ഷുക്കൂറിന്റെ കുടുംബത്തിനും നീതി കിട്ടുന്നതിന് വേണ്ടി ഏതറ്റം വരേയും പോകാന്‍ മുസ്‌ലിം ലീഗ് പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ലീഗിന്റെ സഹായത്തോട് കൂടി തങ്ങളെല്ലാവരും ഒരുമിച്ച് നിന്ന് പ്രതികള്‍ക്ക് ശിക്ഷവാങ്ങി കൊടുക്കുമെന്നും ഷുക്കൂറിനും, ഷുക്കൂറിന്റെ കുടുംബത്തിനും നീതി കിട്ടാനുള്ള പോരാട്ടം തുടരുമെന്നും അഡ്വ. അബ്ദുള്‍ കരീം പറഞ്ഞു. വിഷയത്തില്‍ കുഞ്ഞാലിക്കുട്ടിയുമായി ചര്‍ച്ച നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കേസിലെ വിചാരണ നടപടികളും ആരംഭിച്ചിരിക്കുകയാണ്. എറണാകുളം പ്രത്യേക സിബിഐ കോടതി മൂന്നിലാണ് കേസിലെ വിചാരണ നടപടികള്‍ പുരോഗമിക്കുന്നത്. കൊല്ലപ്പെടുന്ന സമയത്ത് അരിയില്‍ ഷുക്കൂറിനൊപ്പമുണ്ടായിരുന്ന സുഹൃത്തും ഒന്നാം സാക്ഷിയുമായ സഖറിയയെ ആണ് പ്രോസിക്യൂഷന്‍ ആദ്യം വിസ്തരിക്കുന്നത്.

Continue Reading

Trending