Connect with us

business

ആന്‍ഡ്രോയിഡ് 11, ഗൂഗിളിന്റെ പുതിയ ഓഎസ് എത്തി; ഇനി മൊബൈല്‍ അപ്‌ഡേറ്റ് ചെയ്യാം

ഓപ്പറേറ്റിംഗ് സിസ്റ്റത്തിലേക്കുള്ള പുതിയ അപ്ഡേറ്റ് ഗൂഗിള്‍ പിക്‌സല്‍ ശ്രേണിയിലാണ് കിട്ടിത്തുടങ്ങിയത്. പിന്നാലെ വണ്‍പ്ലസ്, ഷവോമി, ഓപ്പോ തുടങ്ങിയ ഫ്ളാഗ്ഷിപ്പ് ഫോണുകളില്‍ ലഭിക്കും. മറ്റ് നിര്‍മ്മാതാക്കളും ഉടന്‍ പുതിയ സംവിധാനത്തിലേക്ക് മാറും.

Published

on

ദാവൂദ് മുഹമ്മദ്

നിരവധി സവിശേഷതകളുമായി ഗൂഗിള്‍ ആന്‍ഡ്രോയിഡ് 11 ലഭിച്ചുതുടങ്ങി. സ്വകാര്യതയ്ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതാണ് പുതിയ പതിപ്പ്. ഓപ്പറേറ്റിംഗ് സിസ്റ്റത്തിലേക്കുള്ള പുതിയ അപ്ഡേറ്റ് ഗൂഗിള്‍ പിക്‌സല്‍ ശ്രേണിയിലാണ് കിട്ടിത്തുടങ്ങിയത്. പിന്നാലെ വണ്‍പ്ലസ്, ഷവോമി, ഓപ്പോ തുടങ്ങിയ ഫ്ളാഗ്ഷിപ്പ് ഫോണുകളില്‍ ലഭിക്കും. മറ്റ് നിര്‍മ്മാതാക്കളും ഉടന്‍ പുതിയ സംവിധാനത്തിലേക്ക് മാറും. ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷണത്തിനുള്ള പുതിയ ടൂളുകള്‍ കൂടുതല്‍ സുരക്ഷ ഉറപ്പ് നല്‍കുന്നു. ആപ്പിളില്‍ മാത്രമുണ്ടായിരുന്ന സുരക്ഷാ സംവിധാനങ്ങള്‍ ആന്‍ഡ്രോയിഡിലും ലഭ്യമാവുന്നു എന്നതാണ് പ്രത്യേകത. രഹസ്യആപ്പുകളെ തടയാനുള്ള പുതിയ സംവിധാനമാണ് ഇതില്‍ പ്രധാനം. സംഭാഷണം,കണ്ടന്റ്ക്യാപ്ച്ചര്‍, പ്രഡിക്റ്റീവ് ടൂള്‍, ഏസസ്ബിലിറ്റി,ഡ്രൈവ് കണ്‍ട്രോള്‍, സ്വകാര്യതയും സുരക്ഷയും എന്നീവിഭാഗങ്ങളിലാണ് അപ്ഡേഷന്‍.

– അനുമതി ഓരോ തവണയും
വാട്സ്ആപ്പ് ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ച് ഫോട്ടോ, വീഡിയോ എടുക്കുന്നതിനും അയക്കുന്നതിനും ഇനി ഓരോ തവണയും അനുമതി നല്‍കേണ്ടിവരും. നിലവില്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ മാത്രമാണ് അനുമതി ആവശ്യം. ഫോണിനകത്ത് പ്രവര്‍ത്തിക്കുന്ന രഹസ്യആപ്പ് പ്രവര്‍ത്തനം ഇതു വഴി തടയാനാവും. തേഡ്പാര്‍ട്ടി ആപ്പുവഴി ലൊക്കേഷന്‍ ചോരുന്നതും തടയാന്‍ സഹായിക്കും

– സ്മാര്‍ട്ട് ഡിവൈസ് കണ്‍ട്രോള്‍
മൊബൈല്‍ ഉപയോഗിച്ച് ടിവി, എസി,കാര്‍ ഉള്‍പ്പെടെ നിയന്ത്രിക്കുന്നത് നിലവില്‍ തേഡ്പാര്‍ട്ടി ആപ്പുകള്‍ വഴിയാണ്. പുതിയ വേര്‍ഷനില്‍ ഇതിനുള്ള സൗകര്യം ആന്‍ഡ്രോയിഡ് തന്നെ നല്‍കുന്നുണ്ട്. ഇതിനായി പവര്‍ ബട്ടണ്‍ അമര്‍ത്തി പിടിച്ചാല്‍ തെളിയുമെന്നാണ് ഗൂഗിള്‍ നല്‍കുന്ന ഉറപ്പ്.

-സംഭാഷണ നോട്ടിഫിക്കഷന്‍
കമ്മ്യൂണിക്കേഷന്‍ നോട്ടിഫിക്കേഷന്‍ വന്നാല്‍ വായിച്ചില്ലെങ്കില്‍ പിന്നീട് ലഭിക്കാന്‍ പ്രയാസമാണ്. പുതിയ വേര്‍ഷനില്‍ കോര്‍ണവര്‍സേഷന്‍ നോട്ടിഫിക്കന്‍ എന്ന സംവിധാനം വഴി ഇവ വീണ്ടും ലഭിക്കും. നോട്ടിഫിക്കേഷന്‍ സ്വിപ്പ് ചെയ്തു കളഞ്ഞാലും ഇത് നോട്ടിഫിക്കേഷന്‍ ഹിസ്റ്ററിയില്‍ ലഭ്യമാവും.

-ചാറ്റ് ബബിള്‍സ്
നിലവില്‍ ഫേസ്ബുക്ക് മെസെഞ്ചറില്‍ മാത്രം ലഭ്യമായ സൗകര്യമാണിത്. ഇനി ചാറ്റിലും ബബിള്‍സ് ലഭിക്കും. ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ലഭിക്കുന്ന സന്ദേശത്തിന്റെ സൂചന സ്‌ക്രീനില്‍ ലഭിക്കുന്നു. ആവശ്യാനുസരണം സ്‌ക്രീനില്‍ നീക്കാന്‍ കഴിയുന്നതാണ്.

സ്‌ക്രീന്‍ റെക്കോര്‍ഡിംഗ്
-നിലവില്‍ തേഡ്പാര്‍ട്ടിയുടെ സേവനത്തിലുടെ ലഭ്യമായിരുന്ന സക്രീന്‍ റെക്കോഡിംഗ് ഇനി ആന്‍ഡ്രോയിഡ് ഫോണുകളില്‍ ലഭിക്കും. ഇത് എത്രത്തോളം കാര്യക്ഷമമായിരിക്കുമെന്ന് കാത്തിരുന്നു കാണണം.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

business

രൂപയുടെ റെക്കോഡ് കൂപ്പുകുത്തൽ: ഇടിഞ്ഞത് 45 പൈസ

87.95 ആണ് നിലവില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം. 

Published

on

ഡോളറിന് എതിരായ വിനിമയത്തില്‍ റെക്കോര്‍ഡ് വീഴ്ചയിലേക്ക് കൂപ്പു കുത്തി രൂപ. 45 പൈസയുടെ ഇടിവാണ് ഇന്നു വ്യാപാരത്തുടക്കത്തിലുണ്ടായത്. 87.95 ആണ് നിലവില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം.

ആഗോള വിപണിയില്‍ ഡോളര്‍ കരുത്താര്‍ജിച്ചതാണ് രൂപയ്ക്കു തിരിച്ചടിയായത്. ആഭ്യന്തര വിപണിയിലെ നെഗറ്റിവ് ട്രെന്‍ഡും മൂല്യത്തെ സ്വാധീനിച്ചു. വെള്ളിയാഴ്ച വിനിമയം അവസാനിപ്പിച്ചപ്പോള്‍ രൂപ 9 പൈസയുടെ നേട്ടമുണ്ടാക്കിയിരുന്നു. ഇന്നു വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ 45 പൈസയുടെ ഇടിവിലേക്കു വീണു.

ഓഹരി വിപണിയും നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. സെന്‍സെക്‌സ് 343.83 പോയിന്റും നിഫ്റ്റി 105.55 പോയിന്റും താഴ്ന്നു. പുതിയ താരിഫ് ഭീഷണിയും വിദേശ നിക്ഷേപകര്‍ പിന്‍വാങ്ങുമെന്ന ആശങ്കയുമാണ് വിപണിക്കു വിനയായത്.

Continue Reading

business

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 280 രൂപ കൂടി

ഗ്രാമിന് 35 രൂപ വർധിച്ച് 7,980 രൂപയും പവന് 280 രൂപ വർധിച്ച് 63,840 രൂപയുമായി

Published

on

സ്വർണവില ഇന്നും സർവകാല റെക്കോഡിൽ. ഗ്രാമിന് 35 രൂപ വർധിച്ച് 7,980 രൂപയും പവന് 280 രൂപ വർധിച്ച് 63,840 രൂപയുമായി. 40 ദിവസം കൊണ്ട് 6,800 രൂപയാണ് പവന് വർധിച്ചത്. ഇക്കഴിഞ്ഞ ജനുവരി ഒന്നിന് 57,200 രൂപയായിരുന്നു പവൻ വില. ഗ്രാമിന് 20 രൂപ കൂടി വർധിച്ചാൽ സ്വർണം പവന് 64,000 രൂപയിലെത്തും.

അന്താരാഷ്ട്ര വില ഒരു ട്രോയ് ഔൺസിന് (31.103 ഗ്രാം) 2,876.85 ഡോളറിൽ ആണ് വ്യാപാരം അവസാനിപ്പിച്ചത്. നിലവിലെ വില അനുസരിച്ച് സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ജി.എസ്.ടി ഉൾപ്പെടെ ഒരു പവൻ സ്വർണം വാങ്ങാൻ 69,000 രൂപ നൽകണം. സീസണിലെ ഉയർന്ന ഡിമാൻഡും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ താരിഫ് നയങ്ങളും യു.എസ് സമ്പദ്‌ വ്യവസ്ഥയിലെ അനിശ്ചിതാവസ്ഥയുമാണ് വില ഉയരാൻ കാരണം. വിലയിൽ ചാഞ്ചാട്ടത്തിന് സാധ്യത കൂടുതലാണെന്ന് വിദഗ്ധർ പറയുന്നു.

അതിനിടെ, രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് കൂപ്പുകുത്തി. ശനിയാഴ്ച യു.എ.ഇ ദിർഹമിന്‍റെ വിനിമയ നിരക്ക് 23.90 രൂപയും കടന്ന് മുന്നേറി. കുവൈത്ത് ദീനാറിന് 284.50 രൂപ, ബഹ്റൈൻ ദീനാറിന് 233.07 രൂപ, ഒമാൻ റിയാലിന് 228.20 രൂപ, സൗദി റിയാലിന് 23.95, ഖത്തർ റിയാലിന് 23.41 രൂപ എന്നിങ്ങനെയാണ് മറ്റു ജി.സി.സി രാജ്യങ്ങളിലെ വിനിമയ നിരക്ക്. മാസാന്ത ശമ്പളം ലഭിക്കുന്ന സമയത്തുതന്നെ നിരക്ക് കുറഞ്ഞത് പ്രവാസികൾക്ക് ഗുണകരമാണ്.

ഇതുകൂടാതെ അതത് രാജ്യങ്ങളിലെ ബാങ്കുകൾ ഡിജിറ്റൽ ആപ് വഴിയുള്ള പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി കൂടുതൽ നിരക്കുകളും ഓഫർ ചെയ്യുന്നുണ്ട്. സ്വകാര്യ എക്സ്ചേഞ്ചുകൾ വഴിയുള്ള പണമയക്കലും വർധിച്ചിരിക്കുകയാണ്.

Continue Reading

business

പവന്‍ വില മുന്നോട്ടു തന്നെ; ഇന്നു കൂടിയത് 120 രൂപ

വ്യാപാര യുദ്ധത്തെ തുടർന്ന് സുരക്ഷിതനിക്ഷേപമായി എല്ലാവരും സ്വർണത്തെ പരിഗണിക്കുന്നത് വില ഉയരുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്.

Published

on

സ്വർണവിലയിൽ പുതിയ ഉയരത്തിൽ. പവന് 120 രൂപ വർധിച്ച് 63,560 രൂപയായി ഉയർന്നു. ഗ്രാമിന്റെ വില 7945 രൂപയായാണ് വർധിച്ചത്. അധിക തീരുവ ചുമത്തി ട്രംപ് വ്യാപാര യുദ്ധത്തിന് തുടക്കമിട്ടതോടെയാണ് സ്വർണവില ഉയരാൻ തുടങ്ങിയത്.

വ്യാപാര യുദ്ധത്തെ തുടർന്ന് സുരക്ഷിതനിക്ഷേപമായി എല്ലാവരും സ്വർണത്തെ പരിഗണിക്കുന്നത് വില ഉയരുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. സ്വർണത്തിനും ഡോണൾഡ് ട്രംപ് തീരുവ ചുമത്തുമെന്ന പ്രതീക്ഷയിൽ മഞ്ഞലോഹത്തിൽ നിക്ഷേപം നടത്തുന്നവർ ഏറെയാണ്. ഇതിനൊപ്പം ഗസ്സ ഏറ്റെടുക്കുമെന്ന ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം മിഡിൽ ഈസ്റ്റിൽ വീണ്ടും സംഘർഷത്തിന് കാരണമാവുമോയെന്ന് ആശങ്കയുണ്ട്. ഇതും സ്വർണത്തിൽ നിക്ഷേപിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നുണ്ട്.

ഇതിനൊപ്പം വിവിധ കേന്ദ്രബാങ്കുകൾ പലിശനിരക്കുകൾ കുറക്കുന്നതും സ്വർണവില കുറയുന്നതിനുള്ള കാരണമാണ്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്കിൽ 25 ബേസിക് പോയിന്റിന്റെ കുറവാണ് വരുത്തിയത്. 4.50 ശതമാനമായാണ് പലിശനിരക്ക് കുറച്ചത്.

ബാങ്ക് ഓഫ് കാനഡയും യുറോപ്യൻ സെൻട്രൽ ബാങ്കും പലിശനിരക്കുകളിൽ 25 ബേസിക് പോയിന്റിന്റെ കുറവ് വരുത്തിയിരുന്നു. ഇതിനൊപ്പം ആർ.ബി.ഐയും കഴിഞ്ഞ ദിവസം പലിശനിരക്കുകളിൽ കുറവ് വരുത്തിയിരുന്നു.

സംസ്ഥാനത്ത് ഫെബ്രുവരി ഒന്നിന് പവൻ വില 61,960 രൂപയായിരുന്നു. ഈ വില രണ്ടാം തീയതിയും തുടർന്നു. മൂന്നാം തീയതി 61,640 രൂപയിലേക്ക് താഴ്ന്നു. ഈ വില കുറവിൽ നിന്നാണ് സർവകാല റെക്കോഡിൽ എത്തിയത്.

നാലിന് 840 രൂപയും അഞ്ചിന് 760 രൂപയും കൂടി പവന് 63,240 രൂപയായി. വ്യാഴാഴ്ച 200 രൂപ കൂടി 63,440 രൂപയെന്ന സർവകാല റെക്കോഡിലേക്കും സ്വർണവിലയെത്തി. ചുരുങ്ങിയ ദിവസത്തിനിടെ വില ഒറ്റയടിക്ക് ഇത്രയും ഉയരുന്നത് ചരിത്രത്തിൽ ആദ്യമാണ്.

Continue Reading

Trending