Connect with us

india

പൊട്രോള്‍ പമ്പിലെ ക്യുആര്‍ കോഡ് മാറ്റി ഒട്ടിച്ച് പണം തട്ടിയ സംഭവം; യുവാവ് അറസ്റ്റില്‍

An incident where money was cheated by changing the QR code at the petrol pump; The youth was arrested

Published

on

പൊട്രോള്‍ പമ്പിലെ ക്യുആര്‍ കോഡ് മാറ്റി ഒട്ടിച്ച് പണം തട്ടിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. മിസോറാമിലെ ഐസ്വാളിലാണ് സംഭവം. പമ്പിലെത്തിയ യുവാവ് പണം തന്റെ അക്കൗണ്ടിലേക്ക് തന്നെ വരുന്ന രീതിയില്‍ ക്യുആര്‍ കോഡ് മാറ്റി ഒട്ടിക്കുകയായിരുന്നു. ട്രഷറി സ്‌ക്വയറിലെ മിസോഫെഡ് പെട്രോള്‍ പമ്പ് മാനേജര്‍ പൊലീസില്‍ പരാതി നല്‍കി. പെട്രോള്‍ പമ്പ് മാനേജറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ 23കാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ യുവാവ് പൊട്രോള്‍ പമ്പിലെത്തിയതെന്ന് പറയുന്നു. 2,315 രൂപയാണ് ഇയാള്‍ ക്യുആര്‍ കോഡ് വഴി കൈക്കാലാക്കിയത്. ഇതില്‍ 890 രൂപ പൊട്രോള്‍ അടിച്ച ഒരാള്‍ക്ക് തിരികെ നല്‍കിയതായി പൊലീസ് പറഞ്ഞു. ബാക്കിയുണ്ടായിരുന്ന 1,425 രൂപ ചെലവാക്കിയതായും ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചു.

india

മുംബൈ ഭട്കല സ്വകാര്യ ബസില്‍ നിന്ന് 50 ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും പിടികൂടി

രേഖകളില്ലാതെ പാഴ്‌സലായി പണവും സ്വര്‍ണവും കടത്തിയതാണെന്ന് പൊലീസ് അറിയിച്ചു.

Published

on

മംഗളൂരു: മുംബൈയില്‍ നിന്ന് ഭട്കലിലേക്കുള്ള സ്വകാര്യ ബസില്‍ നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത പണവും സ്വര്‍ണാഭരണങ്ങളും പൊലീസ് പിടിച്ചെടുത്തു. രേഖകളില്ലാതെ പാഴ്‌സലായി പണവും സ്വര്‍ണവും കടത്തിയതാണെന്ന് പൊലീസ് അറിയിച്ചു.

പ്രാഥമിക വിവരം പ്രകാരം ‘ഇര്‍ഫാന്‍’ എന്ന പേരില്‍ അയച്ച നീല നിറത്തിലുള്ള ബാഗ് പൊലീസ് പരിശോധിച്ചപ്പോള്‍, അതില്‍ നിന്ന് 50 ലക്ഷം രൂപയും 401 ഗ്രാം ഭാരമുള്ള സ്വര്‍ണവളകളും കണ്ടെത്തുകയായിരുന്നു.

ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകളൊന്നും ഇല്ലാത്തതിനാല്‍ പണവും സ്വര്‍ണവും പൊലീസ് പിടിച്ചെടുത്തു. പോളീസ് ഇന്‍സ്പെക്ടര്‍ ദിവാകറും എസ്.ഐ നവീനും നേതൃത്വം നല്‍കിയ ഓപറേഷനിലാണ് ബസ് പരിശോധന നടന്നത്.

പിടിച്ചെടുത്ത പണവും സ്വര്‍ണവും യഥാര്‍ത്ഥ ഉടമസ്ഥന്‍ സാധുവായ രേഖകള്‍ ഹാജരാക്കിയാല്‍ തിരികെ നല്‍കുമെന്നു പൊലീസ് വ്യക്തമാക്കി. അതേസമയം, അയച്ചയാളെയും സ്വീകരിച്ചയാളെയും കണ്ടെത്താന്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Continue Reading

india

വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് ടിവികെ; മത്സരം ടിവികെയും ഡിഎംകെയും നേര്‍ക്കുനേര്‍

കരൂര്‍ ദുരന്തത്തിന് ശേഷം 2000 പാര്‍ട്ടി പ്രവര്‍ത്തകരെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് വിജയ് പങ്കെടുത്ത ആദ്യ പാര്‍ട്ടി പരിപാടിയായിരുന്നു മഹാബലിപുരത്തെ ജനറല്‍ കൗണ്‍സില്‍ യോഗം.

Published

on

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് ടിവികെ. 2026ല്‍ സംഖ്യങ്ങളില്ലാതെ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്നും മഹാബലിപുരത്ത് നടന്ന പാര്‍ട്ടി ജനറല്‍ കൗണ്‍സല്‍ തീരുമാനം അറിയിച്ചു. കരൂര്‍ ദുരന്തത്തിന് ശേഷം 2000 പാര്‍ട്ടി പ്രവര്‍ത്തകരെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് വിജയ് പങ്കെടുത്ത ആദ്യ പാര്‍ട്ടി പരിപാടിയായിരുന്നു മഹാബലിപുരത്തെ ജനറല്‍ കൗണ്‍സില്‍ യോഗം. ഈ യോഗത്തിലാണ് പ്രധാനപ്പെട്ട രണ്ട് തീരുമാനം ഉണ്ടായത്.

തിരഞ്ഞെടുപ്പില്‍ സഖ്യമില്ലെന്നും ടിവികെയും ഡിഎംകെയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമെന്നും വിജയ് പ്രഖ്യാപിച്ചു. തമിഴ്‌നാട്ടിലെ സമകാലിക രാഷ്ട്രീയ വിഷയങ്ങളോടുള്ള അഭിപ്രായങ്ങളും ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചയായി. കരൂര്‍ ദുരന്തത്തിന് പിന്നാലെ പലരീതിയിലുള്ള അഭ്യൂഹങ്ങള്‍ പരന്നിരുന്നു. വിജയ് എഐഡിഎംകെയുമായി സഖ്യത്തിനുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. കേന്ദ്രസര്‍ക്കാറുമായി വിജയ് ചില നീക്കുപോക്കുകള്‍ ഉണ്ടാക്കി എന്നരീതിയിലുള്ള അഭ്യൂഹങ്ങളാണ് ജനറല്‍ കൗണ്‍സില്‍ യോഗത്തിന് ശേഷമുള്ള പ്രഖ്യാപനത്തോടെ ഇല്ലാതാവുന്നത്.

Continue Reading

india

കാമുകിയുടെ വിവാഹം തടയാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു; പോലീസ് സ്റ്റേഷനില്‍ തീകൊളുത്തി യുവാവ് മരിച്ചു

ഫരീദാബാദിലെ രാംനഗര്‍ പ്രദേശത്ത് യുവതിയുടെ വീട്ടില്‍ കോടാലിയുമായി അതിക്രമിച്ച് കയറിയതിനാണ് ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലീസ് കൈമാറിയത്.

Published

on

ഫരീദാബാദ്: മുന്‍ കാമുകിയുടെ വിവാഹം തടയാന്‍ ശ്രമിച്ച് അറസ്റ്റിലായ യുവാവ് പൊലീസ് സ്റ്റേഷനില്‍ തന്നെ തീകൊളുത്തി മരിച്ചു. മഥുര സ്വദേശിയായ ധരംവീര്‍ ആണ് മരിച്ചത്.

ഫരീദാബാദിലെ രാംനഗര്‍ പ്രദേശത്ത് യുവതിയുടെ വീട്ടില്‍ കോടാലിയുമായി അതിക്രമിച്ച് കയറിയതിനാണ് ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലീസ് കൈമാറിയത്. യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്നും അതിഥികളോട് മോശമായി പെരുമാറിയെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

സ്ത്രീയുടെ ബന്ധുക്കള്‍ തന്നെയാണ് ധരംവീറിനെ സെക്ടര്‍ 11 പോസ്റ്റിലെ പൊലീസിന് ഏല്‍പ്പിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനിടെ, ഇയാള്‍ ബാഗില്‍ നിന്ന് പെട്രോള്‍ കുപ്പി എടുത്ത് തീകൊളുത്തുകയായിരുന്നു.

തീ അണച്ച് ധരംവീറിനെ സിവില്‍ ആശുപത്രിയിലും തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ചികിത്സ ഫലിച്ചില്ല. തിങ്കളാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് കൈമാറി. പോലീസ് വൃത്തങ്ങള്‍ ധരംവീര്‍ വിവാഹിതനാണെന്നും മൂന്ന് കുട്ടികളുണ്ടെന്നും സ്ഥിരീകരിച്ചു.

Continue Reading

Trending