Connect with us

kerala

സെക്രട്ടറിയേറ്റിന്റെ ഒരു അനക്‌സ് കോഴിക്കോട്ട് വേണം; നേട്ടങ്ങള്‍ നിരത്തി കെ.എന്‍.എ ഖാദര്‍

അധികാര വികേന്ദ്രീകരണം കാര്യക്ഷമമായി നടത്തുന്നതിന് അതു സഹായകരമാണ് അദ്ദേഹം കുറിച്ചു.

Published

on

സെക്രട്ടറിയേറ്റിന്റെ ഒരു അനക്‌സ് കോഴിക്കോട്ട് വേണമെന്ന വര്‍ഷങ്ങള്‍ക്കു മുമ്പേ ഉള്ള ആവശ്യം വീണ്ടും ഉയര്‍ത്തി മുന്‍ എംഎല്‍എ കെഎന്‍എ ഖാദര്‍. അധികാര വികേന്ദ്രീകരണം കാര്യക്ഷമമായി നടത്തുന്നതിന് അതു സഹായകരമാണ് അദ്ദേഹം കുറിച്ചു. ഇതു കൊണ്ടുള്ള നേട്ടങ്ങള്‍ നിരത്തിയാണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം.

സെക്രട്ടരിയേറ്റിന്റെ അനക്‌സ് കോഴിക്കോട്ട് വേണമെന്ന ആവശ്യം വര്‍ഷങ്ങള്‍ക്കു മുമ്പേ ഉയര്‍ത്തിയ ഒരാളാണ് ഞാന്‍.
അധികാര വികേന്ദ്രീകരണം കാര്യക്ഷമമായി നടത്തുന്നതിന് അതു സഹായകരമാണ്.
തലസ്ഥാന മാറ്റം പോലുള്ള ലക്ഷ്യമൊന്നും അതില്‍ ഇല്ല.
അന്ന് ജീവന്‍ ടിവിയിലും മറ്റു ചില മാധ്യമങ്ങളിലും അതു സംബന്ധിച്ച ഒരു അഭിമുഖം കൊടുത്തിരുന്നു.
കോഴിക്കോട്ടെ പൗര പ്രമുഖരും ചേംബര്‍ ഓഫ് കോമേഴ്‌സും അതിനെ പിന്തുണച്ച് ഇവ്വിഷയകമായി സെമിനാര്‍ നടത്തിയിരുന്നു. പലയിടങ്ങളിലും ആ വിഷയം ഏറെക്കാലം പറയുകയും എഴുതുകയും ചെയ്തിരുന്നു.ഇ-ഗവേണന്‍സ് കാലത്ത് വളരെ എളുപ്പവും സൗകര്യപ്രദവുമായ ഒരു നടപടിയാണിത്.
മലബാറിന്റെ തലസ്ഥാനമായ കോഴിക്കോട്ട് ഒരു നല്ല കെട്ടിടവും ഏതാനും ഉദ്യോഗസ്ഥരും ഉണ്ടായാല്‍ മതി.
പലവിധ നേട്ടങ്ങളും നാട്ടുകാര്‍ക്കും സര്‍ക്കാരിനും ഇതുകൊണ്ട് ഉണ്ടാകും.
1.തിരുവനന്തപുരം സിക്രട്ടരിയേറ്റിലെ ജോലിഭാരം കുറയും 2.ഫയലുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യേണ്ട.
ഓണ്‍ലൈന്‍ മതി 3.മന്ത്രിമാരായ ചിലര്‍ക്കെങ്കിലും ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം കോഴിക്കോട് അനക്‌സില്‍ വെച്ച് പൊതു ജനങ്ങളെയും ജന പ്രതിനിധികളെയും കാണാം. 4.തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ഭരണാധികാരികള്‍ക്കും മറ്റും തിരുവനന്തപുരം പോകാതെ ഭരണ കാര്യങ്ങള്‍ക്ക് കോഴിക്കോട് പോയാല്‍ മതിയാകും.സമ്പത്തും സമയവും ലാഭിക്കാം 5.സെക്രട്ടറിയേറ്റ് ജീവനക്കാര്‍ക്ക് ട്രാന്‍സ്ഫര്‍ ഇല്ലെങ്കിലും മലബാര്‍ ജില്ല ക്കാരായ സിക്ര
ട്ടരിയേറ്റ് ജീവനക്കാര്‍ക്ക് കോഴിക്കോട് ഓഫീസില്‍ ജോലി ചെയ്യാം 6.ജനങ്ങള്‍ക്ക് ഓരോ ആവശ്യങ്ങള്‍ക്ക് മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും കോഴിക്കോട് വെച്ചു കാണാം.
7 ഒരു അഡീഷനല്‍ ചീഫ് സിക്രട്ടരിയുടെ കീഴില്‍ ഈ ഓഫീസ് പ്രവര്‍ത്തിപ്പിക്കാം. 8.മലബാറിലെ ആറു ജില്ലകളിലെ ജനങ്ങള്‍ക്ക് ഈ സെക്രട്ടറിയേറ്റ് അനക്‌സ് പ്രയോജനപ്പെടുത്താം.
9.അധികാര സിരാകേന്ദ്രം മാറുന്നില്ല തലസ്ഥാനം മാറുന്നില്ല അധികാര വികേന്ദ്രീകരണം പോലും ഇല്ല.ഉള്ളത് കൂടുതല്‍ സൗകര്യങ്ങള്‍ മാത്രം ഭരിക്കുന്നവര്‍ക്കും ഭരണീയര്‍ക്കും ഒരു പോലെ ഗുണകരമായ ഒരു പരിഷ്‌കാരം. ജനാധിപത്യരാജ്യമാകയാല്‍ സമരക്കാര്‍ക്കു പോലും സഹായകരം. ചില സിക്രട്ടരിയേറ്റ് മാര്‍ച്ചുകള്‍ ഇവിടെയും കുറഞ്ഞ ചിലവില്‍ നടത്താം.
ഈ അഭിപ്രായം ചര്‍ച്ച ചെയ്യാം സ്വീകരിക്കയോ നിരാകരിക്കുകയോ ചെയ്യാം.
രണ്ടായാലും എനിക്ക് ഒന്നുമില്ല. സന്തോഷം മാത്രം. പറഞ്ഞ കാരണത്താല്‍ തീവ്രവാദിയോ പ്രദേശികവാദിയോ ആക്കരുത് ഇതു രണ്ടും ആവാന്‍ എനിക്കു കഴിയില്ല. പൊറുക്കണം.
മറ്റൊരു കാര്യം ഹൈക്കോടതിയുടെ ഒരു ബെഞ്ച് തിരുവനന്തപുരം വേണമെന്ന ആവശ്യം ഏറെക്കാലമായി നിലവിലുണ്ട് അത് ന്യായമാണ് അനുവദിക്കണം. സാധ്യതയുണ്ടെങ്കില്‍ ഭാവിയില്‍ സുപ്രീം കോടതിയുടെ ഒരു ദക്ഷിണേന്ത്യന്‍ ബെഞ്ച് കോഴിക്കോട്ടാവാം.

 

kerala

പിപി ദിവ്യ ചടങ്ങിലെത്തിയത് ക്ഷണിക്കാതെ; കളക്ടറേറ്റ് ജീവനക്കാരുടെ മൊഴി അന്വേഷണ റിപ്പോര്‍ട്ടില്‍

മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയ്പ്പ് ചടങ്ങിലേക്ക് പിപി ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് കളക്ടറേറ്റ് ജീവനക്കാര്‍ സ്ഥിരീകരിക്കുന്നതായി ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Published

on

മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയ്പ്പ് ചടങ്ങിലേക്ക് പിപി ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് കളക്ടറേറ്റ് ജീവനക്കാര്‍ സ്ഥിരീകരിക്കുന്നതായി ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.  പിപി ദിവ്യ ചടങ്ങിലെത്തിയത് ക്ഷണിക്കാതെയാണെന്ന് സ്റ്റാഫ് കൗണസില്‍ സെക്രട്ടറി സി ജിനേഷും മൊഴി നല്‍കിയിട്ടുണ്ട്. പി പി ദിവ്യയുടെ വിവാദ പ്രസംഗത്തിന് പിന്നാലെ നവീന്‍ ബാബു അസ്വസ്ഥനായെന്നും അദ്ദേഹം കൈക്കൂലി വാങ്ങിക്കാത്ത ആളാണെന്നും ജിനേഷിന്റെ മൊഴിയിലുണ്ട്.

അതേസമയം നവീന്‍ ബാബുവും ജില്ലാ കളക്ടറും നല്ല ബന്ധത്തിലായിരുന്നില്ലെന്ന് നവീന്‍ ബാബുവിന്റെ സി എ റീന പിആറിന്റെ മൊഴി. സ്ഥലം മാറ്റം ലഭിച്ചിട്ടും നവീന്‍ ബാബുവിനെ പത്തനംതിട്ടയിലേക്ക് പോകാന്‍ കളക്ടര്‍ അനുവദിച്ചില്ലെന്നും മൊഴിയില്‍ പറയുന്നുണ്ട്.

യാത്രയയ്പ്പ് ചടങ്ങ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ മാത്രമാണ് അറിയിച്ചിരുന്നതെന്നും, യാതൊരു വിധത്തിലുള്ള നോട്ടീസോ ഒന്നും ഉണ്ടായിരുന്നില്ല എന്നും പിആര്‍ഡിയെ പോലും അറിയിച്ചിരുന്നില്ലെന്നും സ്റ്റാഫ് കൗണ്‍സിലിന്റെ മൊഴി പ്രകാരം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നവീനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ശരിയല്ലെന്ന് അദ്ദേഹത്തിന്റെ ഡ്രൈവര്‍ ആയിരുന്ന എം ശംസുദ്ദീനും മൊഴി നല്‍കിയിട്ടുണ്ട്. എന്‍ഒസി വൈകി ലഭിച്ച സംഭവങ്ങളില്‍ അഴിമതി നടന്നിട്ടില്ലെന്ന് അപേക്ഷകരും പറഞ്ഞിട്ടുണ്ട്.
പിപി ദിവ്യ ചടങ്ങിലേക്കെത്തുന്ന കാര്യം തങ്ങള്‍ അപ്പോഴാണ് അറിയുന്നതെന്നും മൊഴിയിലുണ്ട്. പിപി ദിവ്യ വരുന്ന കാര്യം സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറിയോട് പോലും അറിയിച്ചിരുന്നില്ല. വാരാന്ത്യങ്ങളില്‍ അവധി അപേക്ഷ നല്‍കുമ്പോള്‍ നവീന്‍ ബാബുവിന് അത് പലപ്പോഴും നിരസിക്കുന്ന ഒരു അവസ്ഥ ഉണ്ടായിരുന്നുവെന്നും ജീവനക്കാര്‍ മൊഴി നല്‍കി.

Continue Reading

kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 240 രൂപ കുറഞ്ഞു

ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.

Published

on

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് 240 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 64,160 രൂപയാണ്. ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. 8020 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.

ഈ മാസത്തെ റെക്കോര്‍ഡ് വിലയായ 64,520 രൂപയും കടന്ന് വില റെക്കോര്‍ഡ് ഭേദിപ്പിക്കുമെന്ന പ്രതീക്ഷയുണ്ടയിരുന്നെങ്കിലും വില താഴേക്ക് ഇടിയുന്നതാണ് കണ്ടത്. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.

ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി 60000 കടന്ന് മുന്നേറിയത്. ദിവസങ്ങള്‍ക്കകം 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്. നിലവിലെ റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണവില 65,000 തൊടുമോ എന്ന ആകാംക്ഷയിലാണ് നിക്ഷേപകര്‍.

 

 

Continue Reading

kerala

കൊല്ലത്ത് ദേവാലയ വളപ്പില്‍ പെട്ടിയില്‍ അസ്ഥികൂടം; പൊലീസ് അന്വേഷണം ആരംഭിച്ചു

Published

on

കൊല്ലത്ത് ദേവാലയ വളപ്പില്‍ പെട്ടിയില്‍ അസ്ഥികൂടം കണ്ടെത്തി. ഇന്ന് രാവിലെ ആണ് ശാരദാ മഠം സിഎസ്‌ഐ ദേവാലയത്തോട് ചേര്‍ന്നുള്ള സെമിത്തേരിയില്‍ അസ്ഥികൂടം കണ്ടെത്തിയത്.

സംഭവസ്ഥലത്ത് പൊലീസ് എത്തി പരിശോധന തുടങ്ങി. പൊതുറോഡിന് സമീപത്താണ് അസ്ഥികൂടം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. വിശദമായ പരിശോധനയ്ക്ക് ശേഷമേ മറ്റ് വിവരങ്ങള്‍ പുറത്ത് വരൂ.

 

 

Continue Reading

Trending