Connect with us

Culture

കരയിലും വെള്ളത്തിലും ഓടിക്കുന്ന ബസ് ആലപ്പുഴയില്‍ എത്തുന്നു !

Published

on

ആലപ്പുഴ ജില്ലയില്‍ തീരദേശമേഖലകളെയും ദ്വീപുകളെയും ബന്ധിപ്പിച്ച് വാട്ടര്‍ ബസ് പദ്ധതി നടപ്പാക്കാനൊരുങ്ങി ജലഗതാഗത വകുപ്പ്. കരയിലും വെള്ളത്തിലും സഞ്ചരിക്കുന്ന ബസുകള്‍ മേഖലയിലെ ഗതാഗതമേഖലയില്‍ വലിയ കുതിച്ചുചാട്ടമാകുമെന്നുള്ള പ്രതീക്ഷയിലാണ് ജലഗതാഗത വകുപ്പ്. പെരുമ്പളം, പാണാവള്ളി, മുഹമ്മ ഭാഗങ്ങളിലാണ് ആദ്യഘട്ടത്തില്‍ സര്‍വീസ് ആരംഭിക്കുക.
വാട്ടര്‍ ബസ് സര്‍വീസ് ആരംഭിക്കുന്നതിന് മുന്നോടിയായി ഇതുമായി ബന്ധപ്പെട്ട സാങ്കേതിക സമിതിയുടെ പഠനത്തിന് തുടക്കമായി.

പരിശോധനയ്ക്ക് ശേഷം വാട്ടര്‍ ബസ് പദ്ധതിയുടെ നടത്തിപ്പ്, രജിസ്‌ട്രേഷന്‍, ഗതാഗത സംവിധാനം, ആവിഷ്‌കരണം എന്നിവ സംബന്ധിച്ച് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിനു മുന്‍പ് സമാനമായ പദ്ധതി സംസ്ഥാനത്ത് ഇല്ലാത്തതിനാല്‍ ഇതിന്റെ മേല്‍നോട്ടം എങ്ങനെയായിരിക്കണമെന്നും പഠനം നടത്തും. പഠനത്തില്‍ പദ്ധതി വിജയകരമാകുമെന്ന് വിലയിരുത്തലുണ്ടായാല്‍ പദ്ധതി ആരംഭിക്കാനാണ് നീക്കം. കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയുടെ ഷിപ്പ് ടെക്‌നോളജി വിഭാഗം ആദ്യഘട്ട പഠനറിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചതിന് പിന്നാലെയാണ് രണ്ടാം ഘട്ട പഠനത്തിന് സമിതി രൂപീകരിച്ചത്.

കരയിലും വെള്ളത്തിലും ഓടിക്കാന്‍ കഴിയുന്ന വിധത്തിലുള്ള ബസാണ് ഇതിനായി തയ്യാറാക്കുക. സാധാരണ ബസിന്റെ ഘടനയില്‍ നിന്ന് വെള്ളത്തില്‍ സഞ്ചരിക്കാന്‍ സഹായിക്കുന്ന തരത്തിലുള്ള വ്യത്യാസങ്ങളുണ്ടാകും. സര്‍വീസ് ആരംഭിക്കുന്നതിന് മുന്‍പായി ബോട്ട് ജെട്ടികളും വാഹനങ്ങള്‍ വെള്ളത്തിലേയ്ക്കും തിരിച്ച് കരയിലേയ്ക്കും കയറ്റാന്‍ ആവശ്യമായ റാംപുകളും തയ്യാറാക്കേണ്ടതുണ്ട്. സാധാരണ യാത്രക്കാരെ ഉദ്ദേശിച്ചുള്ള ചെലവ് കുറഞ്ഞ സര്‍വീസ് വിനോദസഞ്ചാര മേഖലകളിലേയ്ക്കും വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്.

india

ഉത്തര്‍പ്രദേശില്‍ യൂട്യൂബ് നോക്കി യുവാവിന്റെ സ്വയം ശസ്ത്രക്രിയ

ബുധനാഴ്ചയാണ് രാജ ബാബു എന്ന 32കാരൻ സ്വന്തം വയറുകീറിയത്. വൃന്ദാവനടുത്തുള്ള സുൻരഖ് ഗ്രാമവാസിയാണ് ഇയാൾ.

Published

on

വയറുവേദന കലശലായ യുവാവ് യൂട്യൂബ് നോക്കി സ്വയം ശസ്ത്രക്രിയ നടത്തി. വിപണിയിൽ നിന്ന് സർജിക്കൽ ബ്ലേഡും സൂചിയും നൂലുമെല്ലാം വാങ്ങി, ബുധനാഴ്ചയാണ് രാജ ബാബു എന്ന 32കാരൻ സ്വന്തം വയറുകീറിയത്. വൃന്ദാവനടുത്തുള്ള സുൻരഖ് ഗ്രാമവാസിയാണ് ഇയാൾ.

കൈക്രിയക്ക് പിന്നാലെ നില മോശമായതിനെ തുടർന്ന് ബുധനാഴ്ച ബാബുവിന്റെ ബന്ധു രാഹുൽ ഇയാളെ ജില്ല ആശുപത്രിയിലാക്കി. ജില്ല ആശുപത്രിയിൽനിന്നും പ്രാഥമിക ചികിത്സ നൽകിയ ശേഷം അവിടത്തെ ഡോക്ടർ ബാബുവിനെ ആഗ്രയിലെ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു.

എന്നാൽ, മെഡിക്കൽ കോളജിലേക്ക് പോകാതെ ബാബു വീട്ടിലേക്ക് മടങ്ങി. ബാബുവിന്റെ നില മെച്ചപ്പെട്ടിട്ടുണ്ടെന്ന് രാഹുൽ പിന്നീട് ഡോക്ടർമാരെ അറിയിച്ചു. ബാബു വയറിന്റെ പുറം ഭാഗം മാത്രമാണ് കീറിയതെന്നും ആന്തരാവയവങ്ങൾക്ക് മുറിവ് പറ്റിയിട്ടില്ലെന്നും ഡോക്ടർമാർ പറഞ്ഞു.

Continue Reading

kerala

‘ചെറുത്തുനിൽപ്പിന്റെ പോരാട്ടത്തിൽ കരുത്തുകാട്ടിയ ഉദ്യോഗസ്ഥർ…’: തലശേരി എസ്ഐമാരെ സ്ഥലം മാറ്റിയതിൽ പൊലീസിന് അതൃപ്തി

ക്രിമിനലുകള്‍ നിലത്തിട്ട് ചവിട്ടുകൂട്ടിയതില്‍ ഇരകളായ പൊലീസുകാരെ സ്ഥലം മാറ്റിയ മുഖ്യമന്ത്രി അടിവരയിട്ട് കൊടുക്കുന്നത് സിപിഎമ്മിനോട് കളിക്കേണ്ടെന്ന ചില ക്രിമിനലുകളുടെ വാക്കുകള്‍ക്കാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തിയിരുന്നു.

Published

on

കണ്ണൂര്‍ മണോളിക്കാവിലെ സിപിഎം- പൊലീസ് സംഘര്‍ഷത്തിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതില്‍ അതൃപ്തി പരസ്യമാക്കി യാത്രയയപ്പ് മൊമെന്റോയിലെ വാചകം. ‘ചെറുത്തുനില്‍പ്പിന്റെ പോരാട്ടത്തില്‍ കരുത്തുകാട്ടിയ ഉദ്യോഗസ്ഥര്‍ക്ക് അഭിവാദ്യങ്ങള്‍’ എന്നാണ് സഹപ്രവര്‍ത്തകര്‍ നല്‍കിയ യാത്രയയപ്പില്‍ നല്‍കിയ മൊമെന്റോയില്‍ എഴുതിയിരിക്കുന്നത്. പൊലീസിനെ ആക്രമിച്ച സി.പി.എം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു സ്ഥലംമാറ്റം.

സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത സിപിഎം പ്രവര്‍ത്തകരായ പ്രതികളെ പൊലീസ് വാഹനം തടഞ്ഞുവച്ചാണ് സിപിഎം പ്രവര്‍ത്തകര്‍ മോചിപ്പിച്ചിരുന്നത്. പിന്നാലെ തലശ്ശേരി പൊലീസ് സ്റ്റേഷനിലെ ദീപ്തി, അഖില്‍ എന്നീ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയായിരുന്നു. ഇന്നലെ വൈകീട്ട് രണ്ട് ഉദ്യോഗസ്ഥര്‍കക്കും സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി.

ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം ഉന്നയിച്ച് പ്രതിപക്ഷം രാഷ്ട്രീയ ആരോപണം ഉന്നയിക്കുന്നതിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ അതൃപ്തി പരസ്യമാക്കി തങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്ക് സ്‌നേഹാഭിവാദ്യം അര്‍പ്പിച്ചിരിക്കുന്നത്. യാത്രയയപ്പിന്റെയും മൊമെന്റോയുടേയും ചിത്രങ്ങള്‍ ഉദ്യോഗസ്ഥര്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.

കേരളത്തിലെ ഏറ്റവും നല്ല പൊലീസ് സ്റ്റേഷനുള്ള അവാര്‍ഡ് നേടിയ സ്റ്റേഷനിലെ പൊലീസുകാരെ ക്രിമിനലുകള്‍ക്ക് വേണ്ടി സ്ഥലം മാറ്റിയത് അപലപനീയമെന്ന് ഇന്നലെ പ്രതിപക്ഷം പ്രതികരിച്ചിരുന്നു.

ക്രിമിനലുകള്‍ നിലത്തിട്ട് ചവിട്ടുകൂട്ടിയതില്‍ ഇരകളായ പൊലീസുകാരെ സ്ഥലം മാറ്റിയ മുഖ്യമന്ത്രി അടിവരയിട്ട് കൊടുക്കുന്നത് സിപിഎമ്മിനോട് കളിക്കേണ്ടെന്ന ചില ക്രിമിനലുകളുടെ വാക്കുകള്‍ക്കാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തിയിരുന്നു. സംസ്ഥാനത്ത് ഉടനീളമുള്ള പൊലീസ് സ്റ്റേഷനുകളില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നുവെന്നും പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു.

Continue Reading

india

നാഗ്പൂര്‍ അക്രമം: അറസ്റ്റ് ചെയ്ത 51 പേരും മുസ്‌ലിംകൾ; ഏകപക്ഷീയ നടപടിയെന്ന് വിമർശനം

ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായിട്ട് ഒരു വിഭാഗത്തിൽപ്പെട്ടവരെ മാത്രം അറസ്റ്റ് ചെയ്തതാണ് പ്രതിഷേധത്തിന് കാരണമായത്.

Published

on

നാഗ്പൂർ സംഘർത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത 51 പേരും മുസ്‌ലിംകൾ. പൊലീസിന്‍റേത് ഏകപക്ഷീയ നടപടിയെന്ന് തെളിയിക്കുന്ന എഫ്ഐആർ പുറത്തുവന്നതിന് പിന്നാലെ പ്രതിഷേധം ശക്തമായി. ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായിട്ട് ഒരു വിഭാഗത്തിൽപ്പെട്ടവരെ മാത്രം അറസ്റ്റ് ചെയ്തതാണ് പ്രതിഷേധത്തിന് കാരണമായത്.

തിങ്കളാഴ്ച രാത്രിയാണ് നാഗ്പൂർ സെൻട്രലിലെ മഹൽ പ്രദേശത്ത്ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർമുണ്ടായത്. ഇതിന് പിന്നാലെ പൊലീസ് രജിസ്റ്റർ ചെയ്ത എഫ് ഐ ആറിലാണ് 51 പേരെ പ്രതികളാക്കിയിരിക്കുന്നത്. പ്രതി പട്ടികയിൽ ഉള്ളവരെല്ലാവരും മുസ്‌ലിംകളാണ്. കൂടാതെ കണ്ടാലറിയാവുന്ന 600 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായെന്ന് പൊലീസ് തന്നെ സമ്മതിക്കുമ്പോഴും ഒരു വിഭാഗത്തിൽപ്പെട്ടവരുടെ പേരുകൾ മാത്രം എങ്ങനെയാണ് എഫ്ഐആറിൽ വന്നതെന്ന് ചോദ്യം ഉയരുകയാണ്. പൊലീസ് നടപടി പ്രദേശത്ത് പ്രതിഷേധത്തിന് കാരണമായി. ഏകപക്ഷിയ നടപടി പൊലീസ് അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ പാർട്ടികളും ആവശ്യപ്പെട്ടു.

അതിനിടെ മതവികാരം വ്രണപ്പെടുത്തിയ കേസിൽ വിശ്വഹിന്ദു പരിഷത്തിന്റെയും ബജ്‌റംഗ് ദളിന്റെയും എട്ട് അംഗങ്ങൾ പൊലീസിന് മുന്നിൽ കീഴടങ്ങി. 6 എഫ്ഐആറുകളാണ് ആകെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് കലാപങ്ങൾക്ക് കാരണമായേക്കാവുന്ന ചെറിയ സംഭവങ്ങൾ പോലും ഗൗരവമായി കാണാനും മുളയിലെ നുള്ളാനും മഹാരാഷ്ട്ര ഡിജിപി രശ്മി ശുക്ല, ജില്ലാ എസ്പിമാരോട് ആവശ്യപ്പെട്ടു.

Continue Reading

Trending