kerala
അമീബിക് മസ്തിഷ്‌ക ജ്വരം; പുതിയ ചികിത്സാ മാനദണ്ഡങ്ങള്‍ അനിവാര്യം
അമീബിക് മസ്തിഷ്‌ക ജ്വരം അപൂര്‍വമാണെന്ന് അധികൃതര്‍ ആവര്‍ത്തിക്കുമ്പോഴും ആധികൂട്ടി സംസ്ഥാനത്തെ മരണക്കണക്കുകള്‍

അനീഷ് ചാലിയാര്‍
പാലക്കാട്
അമീബിക് മസ്തിഷ്‌ക ജ്വരം അപൂര്‍വമാണെന്ന് അധികൃതര്‍ ആവര്‍ത്തിക്കുമ്പോഴും ആധികൂട്ടി സംസ്ഥാനത്തെ മരണക്കണക്കുകള്‍. 2016 മുതല്‍ 2023 വരെ ഏഴ് വര്‍ഷത്തിനിടെ ആറ് പേരാണ് അമീബിക് മസ്തിഷ്‌ക ജ്വരം (അമീബിക് മെനിന്‍ജോ എന്‍സഫലൈറ്റിസ്) ബാധിച്ച് സംസ്ഥാനത്ത് മരിച്ചത്. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതാണ് കേരളത്തില്‍ കൂടുതല്‍ കേസുകള്‍ എന്ന ആരോഗ്യ മന്ത്രിയുടെ വാദം വിഷയം ലഘൂകരിക്കുന്നതിന് വേണ്ടി മാത്രമുള്ളതാണ്.
രോഗ സ്ഥിരീകരണം തന്നെ രോഗി മരണത്തോടടുക്കുമ്പോഴോ അതിന് ശേഷമോ മാത്രമാണ് സാധ്യമാകുന്നത്. ഇതുകാരണം രോഗിയെ രക്ഷപ്പെടുത്താനാവാത്ത സ്ഥിതി വരുന്നു. സംസ്ഥാനത്ത് മരണപ്പെട്ടവരില്‍ ഒരാള്‍ക്ക് മാത്രമാണ് 36 വയസ്സുള്ളത്. മറ്റുള്ളവര്‍ 16,15,13,12,10 വയസ്സുള്ള കുട്ടികളാണെന്നതാണ് ഗൗരവതരം. കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ പ്രാഥിക ആരോഗ്യ കേന്ദ്രങ്ങളില്‍ തന്നെ മസ്തിഷ്‌കജ്വര ലക്ഷണങ്ങളോ, ഇതിനുള്ള സാധ്യതകളോ പരിശോധിക്കപ്പെടണം. എന്നാല്‍ കേരളത്തില്‍ എല്ലാ കേസുകളും ഉന്നത ആരോഗ്യ കേന്ദ്രങ്ങളില്‍ എത്തുമ്പോള്‍ മാത്രമാണ് രോഗം തിരിച്ചറിയപ്പെടുന്നത്. അപ്പോഴേക്കും രോഗി മരണത്തോടടുക്കും. ആലപ്പുഴയില്‍ ജൂണ്‍ 29ന് പനി ബാധിച്ച 15 വയസ്സുകാരന്‍ ഗുരുതരാവസ്ഥയില്‍ രണ്ടാംതീയതി വൈകീട്ടാണ് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ എത്തുന്നത്.
മൂന്നാം തീയതി രോഗം സ്ഥിരീകരിച്ചു ആറാം തീയതി മരണവും സംഭവിച്ചു. അമീബിക് മസ്തിഷ്‌ക ജ്വര സാധ്യതയുള്ള സാഹചര്യവുമായി സമ്പര്‍ക്കമുണ്ടെങ്കില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിന് അമേരിക്കന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ (സി.ഡി.സി) നടപ്പാക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മാതൃകയാക്കാണമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. പ്രാഥമിക ഘട്ടത്തില്‍ തന്നെ രോഗം തിരിച്ചറിയാന്‍ സി.ഡി.സിയുടെ രോഗ നിര്‍ണയ പ്രതിരോധ പ്രവര്‍ത്തന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
1971 മുതല്‍ 2011 വരെയുള്ള 40 വര്‍ഷത്തിനിടയില്‍ റിപ്പോര്‍ട്ട് ചെയ്ത ഇന്ത്യയില്‍ ഒമ്പതു കേസുകളില്‍ 4 പേര്‍ രോഗമുക്തി നേടിയതായി പൂനെ കസ്തൂര്‍ബാ മെഡിക്കല്‍ കോളജ് നടത്തിയ പഠനങ്ങള്‍ പറയുന്നുണ്ട്. രോഗമുക്തിയുണ്ടായ കേസുകളില്‍ പ്രാഥമിക ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍ തന്നെ ആന്റി ഫംഗല്‍, ആന്റീ ബയോട്ടിക്ക് മരുന്നുകള്‍ ഉപയോഗിച്ചുള്ള ചികിത്സയാണ് ഫലപ്രദമായതെന്ന് പറയുന്നുണ്ട്. പ്രാഥമിക ലക്ഷണങ്ങളുമായി രോഗി ചികിത്സക്കെത്തുമ്പോള്‍ തന്നെ കീട-ജന്തുജന്യ മസ്തിഷ്‌കജ്വര സാധ്യതകള്‍ പരിശോധിക്കുന്നതിനൊപ്പം തന്നെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിക്കാനിടയുള്ള സാഹചര്യം രോഗിക്കുണ്ടോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു പുതിയ സാഹചര്യത്തില്‍.
ഇന്ത്യയില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്ത 1971 ലെ രണ്ട് കേസുകളിലും മൂന്നുവയസ്സുകാരനും അഞ്ചുമാസം പ്രായമുള്ള കുട്ടിയും രോഗമുക്തി നേടിയിട്ടുണ്ട്. 1998 ല്‍ എട്ടു വയസ്സുകാരനും 2002ല്‍ 26 വയസ്സുകാരിയും രോഗമുക്തി നേടിയതായി പൂനെ കസ്തൂര്‍ബ മെഡിക്കല്‍ കോളജിലെ വിദഗ്ധര്‍ നടത്തിയ പഠന റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ 2005, 2006,2008,2011 കാലഘട്ടത്തില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളിലെല്ലാം രോഗികള്‍ മരണത്തിന് കീഴടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ നാലുമാസം പ്രായമുള്ള കുട്ടികള്‍ മുതല്‍ 36 വയസ്സുള്ളവര്‍ വരെയുണ്ട്. കസ്തൂര്‍ബ മെഡിക്കല്‍ കോളജ് സംഘം പഠന വിധേയമാക്കിയ ഒമ്പത് കേസുകളില്‍ നാല് എണ്ണവും വെള്ളത്തിലൂടെയാണ് രോഗം ബാധിച്ചത്. അഞ്ചുപേര്‍ക്ക് എങ്ങനെ രോഗബാധയുണ്ടായെന്ന് വ്യക്തവുമല്ല.
പതിവ് മുന്നറിയിപ്പ് മാത്രം പോര
മുന്നൊരുക്കവും ബോധവത്കരണവും വേണം
മസിത്ഷകംതീനി അമീബ (നെഗ്ലേറി ഫൗലേരി) കേസുകള്‍ വരുമ്പോള്‍ പതിവ് മുന്നറിയിപ്പുകള്‍ മാത്രം പോര. കൃത്യമായ പ്രതിരോധപ്രവര്‍ത്തന മാര്‍ഗരേഖയുണ്ടാക്കേണ്ട സമയമായിരിക്കുന്നു കേരളത്തില്‍. ചൂടുകൂടുതലുള്ള വെള്ളത്തിലും നിലനില്‍ക്കാന്‍ ഈ ഏകകോശജീവിക്ക് സാധിക്കും. അനുകൂല സാഹചര്യത്തിനനുസരിച്ച് മൂന്ന് രൂപങ്ങളില്‍ ഇവക്ക് നിലനില്‍ക്കാന്‍ ശേഷിയുണ്ട്. കേരളത്തിലെവിടെയും സ്വാഭാവിക അന്തരീക്ഷത്തില്‍ അപകടകാരിയായ രോഗാണുവിന്റെ സാന്നിധ്യമുണ്ടാകാം. ഈ സാഹചര്യത്തില്‍ പൊതു- സ്വകാര്യ സ്വിമ്മിങ് പൂളുകള്‍, വാട്ടര്‍ തീംപാര്‍ക്കുകള്‍ എന്നിവിടങ്ങളില്‍ കൃത്യമായ ഇടവേളകളില്‍ ക്ലോറിനേഷന്‍ നടത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. കുളിക്കാനും മറ്റാവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന ക്വാറിക്കെട്ടുകള്‍ പോലുള്ള ജലാശയങ്ങളില്‍ ഈ ഏകകോശ ജീവിയുടെ സാന്ദ്രത പഠന വിധേയമാക്കുകയും ചെയ്യണം. ഇത്തരം ജലാശയങ്ങളില്‍ സമ്പര്‍ക്കമുണ്ടായവര്‍ പനിപോലുള്ള ചെറിയ ലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സക്ക് മുതിരരുത്. ക്ലോറിനേഷന്‍ ചെയ്യാനാവാത്ത മീന്‍വളര്‍ത്തലിനുപോലുള്ള ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ ജാഗ്രത പുലര്‍ത്തുകയും വേണം. .
kerala
ദേശീയപാത തകർന്നിടിഞ്ഞ സംഭവം ഏറെ ആശങ്കാജനകം: സമദാനി
കാലവർഷം തുടങ്ങാൻപോകുന്ന വേളയിൽ തന്നെ ഇതാണ് സ്ഥിതിയെങ്കിൽ അത് ശക്തിപ്രാപിക്കുമ്പോഴുള്ള സാഹചര്യങ്ങളെ മുൻകൂട്ടിക്കണ്ട് അധികൃതർ ആവശ്യമായ നടപടികളെടുക്കണം

മലപ്പുറം ജില്ലയിലെ കൊളപ്പുറം – കൂരിയാട് പ്രദേശത്ത് പുതുതായി നിർമ്മിക്കപ്പെട്ട ദേശീയപാത തകർന്നിടിഞ്ഞ സംഭവം ഏറെ ആശങ്കാജനകമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്ന ഡോ എം.പി, അബ്ദുസമദ് സമദാനി എംപി പറഞ്ഞു മേഖലയിലെ ഗതാഗതത്തെത്തന്നെ ബാധിച്ച ഈ സംഭവം ഗുരുതരമായ അപകടങ്ങൾക്കും ദുരന്തങ്ങൾക്കും കാരണമാകുമായിരുന്നു. അത് ഒഴിവായത് നാടിനും ജനങ്ങൾക്കും തൽക്കാലം ആശ്വാസകരമായെങ്കിലും ഈ സംഭവം ഉണർത്തുന്ന ഉൽക്കണ്ഠകൾ അവസാനിക്കുന്നില്ല.
റോഡ് നിർമ്മാണത്തിലെ അതീവ ഗൗരവമുള്ള വീഴ്ച്ചകളിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്. കൂരിയാട് പ്രദേശത്തെ റോഡ് തകർച്ച അടിയന്തിരമായി പരിഹരിക്കുന്നതോടൊപ്പം സംസ്ഥാനത്തുടനീളം നിർമ്മാണം നടന്നുകഴിഞ്ഞ സ്ഥലങ്ങളിൽ ഇതുപോലുള്ള അപകട സാധ്യതകൾ ഉണ്ടോയെന്ന കാര്യത്തെപ്പറ്റി ഉടൻ പരിശോധന നടത്തുകയും ഉണ്ടെങ്കിൽ ഉടൻ പരിഹാര നടപടികൾ സ്വീകരിക്കുകയും വേണം. കാലവർഷം തുടങ്ങാൻപോകുന്ന വേളയിൽ തന്നെ ഇതാണ് സ്ഥിതിയെങ്കിൽ അത് ശക്തിപ്രാപിക്കുമ്പോഴുള്ള സാഹചര്യങ്ങളെ മുൻകൂട്ടിക്കണ്ട് അധികൃതർ ആവശ്യമായ നടപടികളെടുക്കണം.
റോഡ് നിർമ്മാണം നടന്ന ചില സ്ഥലങ്ങളിൽ ഇപ്പോഴും ഡ്രൈനേജ് സംവിധാനത്തിലെ അപാകതകൾ കൊണ്ട് ജനങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. സുരക്ഷാ വീഴ്ചകൾ കാരണം റോഡ് നിർമ്മാണത്തിന്റെ ഭാഗമായി കുഴിച്ച കുഴികളിൽ വീണ് യാത്രക്കാർ മരിക്കുകയോ അവർക്ക് പരിക്കേൽക്കുകയോ ചെയ്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതെല്ലാം ജനപ്രതിനിധികളും സാമൂഹിക സംഘടനകളും യഥാസമയം ശ്രദ്ധയിൽപ്പെടുത്തിയിട്ടും പലപ്പോഴും അത് ഗൗരവത്തിലെടുത്തുകൊണ്ടുള്ള പരിഹാരശ്രമങ്ങൾ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായില്ല എന്നത് ഖേദകരമാണ്. ഇപ്പോഴുണ്ടായ ഗുരുതരമായ അപകടാവസ്ഥ പരിഗണിച്ചെങ്കിലും അടിയന്തിരമായ നടപടികൾക്ക് തയ്യാറാകണം.
kerala
പിണറായിക്കാലം, കാലിക്കാലം; സർക്കാരിനെ വിചാരണ ചെയ്ത് മുസ്‌ലിം യൂത്ത് ലീഗ് സമരക്കോലം
പിണറായി സർക്കാരിന് ബൂർഷ്വാ മുഖം – പി. ഇസ്മായിൽ

കോഴിക്കോട്: തൊഴിലാളികളെയും കർഷകരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും തുടർച്ചയായി അവഗണിക്കുന്ന പിണറായി സർക്കാരിന് ബൂർഷ്വാ മുഖമാണെന്ന് യൂത്ത്ലീഗ് സംസ്ഥാന ട്രഷറർ പി ഇസ്മായിൽ അഭിപ്രായപെട്ടു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരം പിണറായിക്കാലം കാലികാലം എന്ന മുദ്രാവാക്യത്തിൽ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സമരക്കോലം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാലാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി കോടികളുടെ ധുർത്താണ് നടത്തുന്നത്.
മുഖ്യമന്ത്രിയുടെ ഫോട്ടോ പതിച്ച പരസ്യബോർഡുകൾക്ക്
വേണ്ടി മാറ്റി വെച്ച തുക കൊണ്ട് ആശാമരുടെ ഓണറേറിയ പ്രശ്നം പരിഹരിക്കാൻ കഴിയും. പൗരപ്രമുഖർക്ക് ഭക്ഷണവും പാവങ്ങളോട് ഭാഷണവുമെന്ന വിവേചന നിലപാട് കൈകൊള്ളുന്ന പിണറായിയോട് മൈക്ക് പോലും സഹകരിക്കാത്ത സ്ഥിതിയാണ്. സർക്കാരിന്റെ അനാസ്ഥമൂലം കോഴിക്കോട് തീ പിടുത്തം ആവർത്തിക്കുകയാണ്. കോഴിക്കോടിന്റെ പേര് തീക്കൂട് എന്നാക്കി മാറ്റേണ്ട സ്ഥിതിവിശേഷമാണെന്നും
അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി മൊയ്‌തീൻ കോയ സ്വാഗതവും ട്രഷറർ കെ എം എ റഷീദ് നന്ദിയും പറഞ്ഞു. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ആഷിക്ക് ചെലവൂർ, സംസ്ഥാന സെക്രട്ടറി ടി പി എം ജിഷാൻ, ജില്ല സീനിയർ വൈസ് പ്രസിഡന്റ് സി ജാഫർ സാദിഖ്, ഭാരവാഹികളായ ഷഫീക്ക് അരക്കിണർ, സമദ് നടേരി, ഒ എം നൗഷാദ്, സിറാജ് ചിറ്റേടത്ത്, മുസ്‌ലിം ലീഗ് സൗത്ത് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി അർഷുൽ അഹമ്മദ്, എം എസ് എഫ് ജില്ലാ പ്രസിഡന്റ് അഫ്നാസ് ചോറോട് തുടങ്ങിയവർ പ്രസംഗിച്ചു.
ജില്ലാ കമ്മിറ്റി അംഗങ്ങളായ മൻസൂർ മാങ്കാവ്, സിറാജ് കിണാശ്ശേരി, റിഷാദ് പുതിയങ്ങാടി, സലാം ചേളന്നൂർ, നിസാർ പറമ്പിൽ, പി എച്ച് ഷമീർ, സി കെ ഷക്കീർ, ഇ ഹാരിസ്, അൻവർ ഷാഫി, മൻസൂർ ഇടവലത്ത്, ഫാസിൽ നടേരി,അൻസീർ പനോളി, ഷൗക്കത്ത് വിരുപ്പിൽ, ഐ സൽമാൻ, കെ കുഞ്ഞിമരക്കാർ, നിസാർ തോപ്പയിൽ, കോയമോൻ പുതിയപാലം, ഷാഫി കോളിക്കൽ, ശരീഫ് പറമ്പിൽ, ഹാഫിസ് മാതാഞ്ചേരി, സാബിത്ത് മായനാട് തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.
kerala
അശാസ്ത്രീയ നിര്‍മാണം; ദേശീയപാത ഇടിഞ്ഞു; മലപ്പുറം കൂരിയാട് സംഭവിച്ചത് വന്‍ ദുരന്തം
ഓടിക്കൊണ്ടിരുന്ന മൂന്ന് കാറുകൾ അപകടത്തിൽപെട്ടു

അശാസ്ത്രീയ നിർമാണം കാരണം മലപ്പുറം കൂരിയാട് നിർമാണത്തിലിരിക്കുന്ന ദേശീയപാതയുടെ സർവീസ് റോഡ് ഇടിഞ്ഞ് അപകടം. സർവീസ് റോഡാണ് ആദ്യം ഇടിഞ്ഞത്. ഇതിന് പിന്നാലെ പുതിയ ആറ് വരി പാതയുടെ ഭാഗവും സർവീസ് റോഡിലേക്ക് ഇടിഞ്ഞു. ഓടിക്കൊണ്ടിരുന്ന മൂന്ന് കാറുകൾ അപകടത്തിൽപെട്ടു. ആളപായമില്ല. കൂരിയാടിനും കൊളപ്പുറത്തിനും ഇടയിൽ നിർമാണം പുരോഗമിക്കുന്ന ഭാഗത്താണ് അപകടം.
വളരെ ഉയരത്തിൽ നിന്നാണ് താഴ്ചയിലുള്ള സർവീസ് റോഡിലേക്ക് മണ്ണിടിഞ്ഞ് വീണത്. തൃശൂർ ഭാഗത്തേക്ക് പോകുന്ന സർവീസ് റോഡിലേക്കാണ് മണ്ണിടിഞ്ഞത്. മൂന്ന് കാറുകൾക്ക് മുകളിലേക്കാണ് മണ്ണ് വീഴുകയായിരുന്നു. പാതയിൽ ഗതാഗതം പൂർണമായും തടസപ്പെട്ടു. ദേശീയപാതയിൽ നിർമാണപ്രവൃത്തി നടത്തുന്ന ജെ സി ബിയും അപകടത്തിൽപെട്ടു. റോഡ് നിർമാണത്തിൽ ഗുരുതരമായ പിഴവുണ്ടെന്ന് കെ.പി.എ മജീദ് എം.എൽ.എ ആരോപിച്ചു. നിരവധി പരാതികൾ നൽകിയിട്ടും അധികൃതർ ഗൗനിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
-
india3 days ago
ഒഡിഷയില്‍ ഇടിമിന്നലേറ്റ് 10 മരണം
-
india3 days ago
ഇന്ത്യാ- പാക് സംഘര്‍ഷം: നിര്‍ത്തിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ ഇന്ന് പുനരാരംഭിക്കും
-
india2 days ago
പാകിസ്താന് വിവരങ്ങള്‍ ചോര്‍ത്തി നല്കി; ടാവല്‍ ബ്ലോഗര്‍ ഉള്‍പ്പെടെ ആറ് പേര് അറസ്റ്റില്‍
-
News2 days ago
ഒറ്റ രാത്രികൊണ്ട് നൂറോളം ഗസ്സക്കാര്‍ കൊല്ലപ്പെട്ടാലും ലോകം അത് ശ്രദ്ധിക്കില്ല; വിവാദപരാമര്‍ശം നടത്തി ഇസ്രാഈല്‍ എംപി
-
kerala3 days ago
മെസി കേരളത്തിലേക്കില്ല; ഉത്തരവാദിത്തം സ്പോണ്‍സറുടെ തലയില്‍ചാരി കായിക മന്ത്രി
-
india2 days ago
നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി
-
kerala2 days ago
ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ പ്രതിയായ കൈക്കൂലി കേസ്; വിശദമായ അന്വേഷണത്തിന് ഒരുങ്ങി വിജിലന്‍സ്
-
kerala2 days ago
പാക്കിസ്ഥാനെതിരായ നയതന്ത്രനീക്കം; സര്‍വ്വകക്ഷി സംഘത്തില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയും