Connect with us

india

ഡല്‍ഹി സര്‍വകലാശാലയിലാണ് പഠിച്ചതെന്ന് പറയുന്ന ലേഖനത്തില്‍ മോദിയുടെ ബിരുദസര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിരിക്കുന്നത് ഗുജറാത്ത് സര്‍വകലാശാലയുടേതും!

ഔപചാരിക വിദ്യാഭ്യാസമില്ലെങ്കിലെന്താ, ടാഗോറിന് പോലും അതില്ലായിരുന്നുവെന്നാണ് മോദിയുടെ അടുപ്പക്കാരനായ ശുഭബ്രത ഭട്ടാചാര്യ ഇംഗ്ലീഷ് മാധ്യമത്തില്‍ എഴുതിയിരിക്കുന്നത്.

Published

on

ഞാന്‍ എഴുതാനും വായിക്കാനും ഒന്നും പഠിച്ചിട്ടില്ല. ദൈവം എനിക്ക് മറ്റ് പുതിയ കാര്യങ്ങള്‍ പഠിക്കാനാണ് അവസരംതന്നിട്ടുള്ളത.്’ പ്രധാനമന്ത്രി നരേന്ദ്രമോദി 1990ല്‍ ഒരു ഹിന്ദി ചാനലിലെ അഭിമുഖത്തില്‍ ഇങ്ങനെ പറഞ്ഞു. പതിനേഴാം വയസ്സിലാണ് നാടുവിട്ടത്, ഹൈസ്‌കൂള്‍ വരെ പഠിച്ചശേഷം . പിന്നീട് ആര്‍.എസ്.എസ് പ്രചാരകനായി. എന്നാല്‍ 1978ല്‍ തനിക്ക് കറസ്‌പോണ്ടന്‍സായി ബിരുദം ലഭിച്ചുവെന്നാണ്  പറയുന്നത്. ഇതിന് സാധൂകരണമായി ഡല്‍ഹിയിലെ ബി.ജെ.പി എം.എല്‍.എ നരേഷ് ഗൗര്‍പറയുന്നത് അക്കാലത്ത് തന്നോടൊപ്പം മുറിയില്‍ താമസിച്ചിരുന്നു മോദിയെന്നാണ്.

അതേസമയം ഔപചാരിക വിദ്യാഭ്യാസമില്ലെങ്കിലെന്താ, ടാഗോറിന് പോലും അതില്ലായിരുന്നുവെന്നാണ് മോദിയുടെ അടുപ്പക്കാരനായ ശുഭബ്രത ഭട്ടാചാര്യ ഇംഗ്ലീഷ് മാധ്യമത്തില്‍ എഴുതിയിരിക്കുന്നത്. മോദിയുടെ സര്‍ട്ടിഫിക്കറ്റും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. അരവിന്ദ് കെജ് രിവാള്‍ 2016ല്‍ വിവരാവകാശ കമ്മീഷണര്‍ക്ക് നല്‍കിയ കത്തിലാണ് മോദിയുടെ യോഗ്യത ആവശ്യപ്പെട്ടത്. ഇത് നല്‍കാന്‍ ഗുജറാത്ത് സര്‍വകലാശാലയോട് നിര്‍ദേശിച്ചെങ്കിലും കഴിഞ്ഞയാഴ്ടച ഗുജറാത്ത് ഹൈക്കോടതി അത് നിരസിക്കുകയും ഡല്‍ഹി മുഖ്യമന്ത്രിക്ക് കാല്‍ലക്ഷം രൂപ പിഴ വിധിക്കുകയുമായിരുന്നു. പൊളിറ്റിക്കല്‍സയന്‍സില്‍ ബിരുദമുണ്ടെന്ന് പറയുന്ന മോദിയുടെ സഹപാഠികളെ ആരെയും ഇതുവരെ ഹാജരാക്കാന്‍ മോദിക്കോ ഭക്തര്‍ക്കോ ആയിട്ടില്ല. കറസ്‌പോണ്‍ന്‍സ് വഴിയാണ് പഠിച്ചതെങ്കിലും ഏതെങ്കിലും സമയത്ത് ക്ലാസില്‍ ഹാജരാകാറുണ്ടാകും. അതും മോദിയുടെ കാര്യത്തിലില്ല.

അതേസമയം ഡല്‍ഹി സര്‍വകലാശാലയിലാണ് പഠിച്ചതെന്ന് പറയുന്ന ലേഖനത്തില്‍ മോദിയുടെ ബിരുദസര്‍ട്ടിഫിക്കറ്റ് ഹാദരാക്കിയിരിക്കുന്നത് ഗുജറാത്ത് സര്‍വകലാശാലയുടേതും. മൊത്തത്തില്‍ ഹരിശ്രീ അശോകന്റെ കഥാപാത്രത്തെപോലെ ‘ എവിടെയോ ,എന്തോ ഒരു….!

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചിലില്‍; ആറ് മരണം

കുളു ജില്ലയിലെ മണികര്‍ണിയിലാണ് മണ്ണിടിച്ചിലില്‍ ഉണ്ടായത്

Published

on

ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചിലില്‍ 6 പേര്‍ മരിച്ചു. കുളു ജില്ലയിലെ മണികര്‍ണിയിലാണ് മണ്ണിടിച്ചിലില്‍ ഉണ്ടായത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ ഒരു വഴിയോര കച്ചവടക്കാരനും ഒരു കാര്‍ ഡ്രൈവറും സംഭവസ്ഥലത്തുണ്ടായിരുന്ന മൂന്ന് വിനോദസഞ്ചാരികളും ഉള്‍പ്പെടുന്നുവെന്നാണ് വിവരം.

‘മണികരണ്‍ ഗുരുദ്വാരയ്ക്ക് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. അവിടെ ഒരു മരം കടപുഴകി വീണു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പൊലീസ് സംഘവും മറ്റ് ജില്ലാ അധികൃതരും സ്ഥലത്തുണ്ട്” കുളു എംഎല്‍എ സുന്ദര്‍ സിംഗ് താക്കൂര്‍ എഎന്‍ഐയോട് പറഞ്ഞു. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് അപകടം. മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ജയറാം താക്കൂര്‍ മണ്ണിടിച്ചിലില്‍ ജീവന്‍ നഷ്ടപ്പെട്ടതില്‍ ദുഃഖം രേഖപ്പെടുത്തുകയും ദുരിതബാധിതരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.

Continue Reading

india

ഛത്തീസ്ഗഡില്‍ 50 മാവോയിസ്റ്റുകള്‍ സുരക്ഷാ സേനയ്ക്ക് മുന്‍പാകെ കീഴടങ്ങി

തലയ്ക്ക് ലക്ഷങ്ങള്‍ വിലയിട്ട മാവോയിസ്റ്റുകളും ഇക്കൂട്ടത്തിലുണ്ട്

Published

on

ഛത്തീസ്ഗഡിലെ ബിജാപൂരില്‍ 50 മാവോയിസ്റ്റുകള്‍ സുരക്ഷാ സേനയ്ക്ക് മുന്‍പാകെ കീഴടങ്ങി. സായുധ സേനകള്‍ നടപടി കടുപ്പിച്ചതോടെയാണ് സംഘം ബിജാപുര്‍ എസ്പിക്ക് മുന്നില്‍ കീഴടങ്ങിയത്. തലയ്ക്ക് ലക്ഷങ്ങള്‍ വിലയിട്ട മാവോയിസ്റ്റുകളും ഇക്കൂട്ടത്തിലുണ്ട്. വനിതകളും പുരുഷന്‍മാരുമടങ്ങുന്ന സംഘമാണ് കീഴടങ്ങിയത്.

സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കഴിഞ്ഞയാഴ്ച 22 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. ബസ്തറില്‍ കഴിഞ്ഞ രണ്ടുമാസത്തിനിടെ 35 മാവോയിസ്റ്റുകളെയാണ് വധിച്ചിട്ടുള്ളത്. ഒരു കോടി രൂപ തലയ്ക്ക് വിലയിട്ടിരുന്ന ചലപതി എന്ന് വിളിക്കപ്പെടുന്ന മാവോയിസ്റ്റ് നേതാവ് ജയറാം റെഡ്ഡിയെ ജനുവരിയില്‍ സുരക്ഷാ സേന വധിച്ചിരുന്നു.

Continue Reading

india

ഒഡീഷയില്‍ ട്രെയിന്‍ പാളം തെറ്റി അപകടം; ഏഴുപേര്‍ക്ക് പരിക്ക്

ബെംഗളൂരു-കാമാക്യ എസി എക്‌സ്പ്രസ് ട്രെയിനാണ് കട്ടക്ക് ജില്ലയിലെ നിര്‍ഗുണ്ടിയില്‍ പാളം തെറ്റിയത്

Published

on

ഒഡീഷയില്‍ ട്രെയിന്‍ പാളം തെറ്റി അപകടം. അപകടത്തില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു. ബെംഗളൂരു-കാമാക്യ എസി എക്‌സ്പ്രസ് ട്രെയിനാണ് കട്ടക്ക് ജില്ലയിലെ നിര്‍ഗുണ്ടിയില്‍ പാളം തെറ്റിയത്. ഇന്ന് രാവിലെ 11.54ഓടെയാണ് സംഭവം.

പരിക്കേറ്റ ഏഴുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഒഡീഷ ഫയര്‍ സര്‍വീസ് ഡയറക്ടര്‍ ജനറല്‍ സുദന്‍സു സാരംഗി അറിയിച്ചു. പരിക്കേറ്റവരുടെ എണ്ണം പത്തിലേറെ കൂടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്‍ഡിആര്‍എഫും ഒഡീഷ ഫയര്‍ സര്‍വീസ് സംഘവും അപകട സ്ഥലത്തുണ്ട്.

Continue Reading

Trending