Connect with us

More

കര്‍ണാടകയില്‍ അക്രമം അഴിച്ചുവിടാന്‍ അമിത് ഷാ ആവശ്യപ്പെട്ടു; എംപിയുടെ വെളിപ്പെടുത്തല്‍ പുറത്ത്

Published

on

ബംഗളൂരു: കര്‍ണാടകയില്‍ യുവമോര്‍ച്ചാ പ്രവര്‍ത്തകരോട് അക്രമാസക്തമായ പ്രതിഷേധം സംഘടിപ്പിക്കാന്‍ ബിജെപി ദേശീയ പ്രസിഡന്റ അമിത് ഷാ ആവശ്യപ്പെട്ടെന്ന് മൈസൂര്‍ എംപി പ്രതാപ് സിംഹയുടെ വെളിപ്പെടുത്തുന്ന വീഡിയോ പുറത്ത്. അക്രമാസക്തമായ പ്രതിഷേധം സംഘടിപ്പിക്കാന്‍ അമിത് ഷാ ആവശ്യപ്പെട്ടെന്ന് പ്രതാപ് സിംഹ പറയുന്ന വീഡിയോയാണ് പുറത്തുവന്നത്.

യുവമോര്‍ച്ചാ നേതാവ് കൂടിയായ പ്രതാപ് സിംഹയുമായി അമിത്ഷാ ബംഗളൂരുവില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് സംസ്ഥാനത്ത് അക്രമസ്വഭാവമുള്ള പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാന്‍ ആവശ്യപ്പെട്ടത്. സമാധാനപരമായ പ്രതിഷേധം പോരെന്നും കണ്ണീര്‍ വാതക പ്രയോഗവും ലാത്തിച്ചാര്‍ജ്ജും ഉള്‍പ്പെടെയുണ്ടാകുന്ന പ്രതിഷേധമായിരിക്കണമെന്നുമാണ് അമിത് ഷാ ആവശ്യപ്പെട്ടത്. അങ്ങനെ ചെയ്യാമെന്ന് സിംഹ ഉറപ്പുനല്‍കുന്നതും വീഡിയോയിലുണ്ട്.

നവംബര്‍ 30ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ലൈവിലായിരുന്നു ഇത്തരമൊരു വെളിപ്പെടുത്തല്‍ കൂടി വന്നത്. എന്നാല്‍ സംഗതി വിവാദമായതോടെ വീഡിയോ ചിലര്‍ കട്ട് ചെയ്ത് എഡിറ്റ് ചെയ്തതാണെന്ന് പറഞ്ഞ് സിംഹ രംഗത്തെത്തുകയായിരുന്നു. ഹന്‍സൂരില്‍ നടന്ന ഹനുമാന്‍ ജയന്തി ആഘോഷങ്ങള്‍ക്ക് പൊലീസ് ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ മറികടന്നതിന് സിംഹയെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് വീഡിയോ പുറത്തുവന്നത്.

നബിദിന ഘോഷയാത്രയും ഹനുമാന്‍ ജയന്തിയും കടന്നുപോകാനായി ജില്ലാ പൊലീസ് പ്രത്യേകം വഴികള്‍ അനുവദിച്ചിരുന്നു. എന്നാല്‍ പൊലീസ് നിഷ്‌കര്‍ഷിച്ച വഴിയില്‍ നിന്നും ഹനുമാന്‍ ജയന്തി അതിരുകടന്നതിനാലായിരുന്നു അറസ്റ്റ്. നിയമലംഘനത്തിന് സിന്‍ഹയുടെ അനുനായികളേയും അറസ്റ്റ് ചെയ്തിരുന്നു.

അതേസമയം അമിത് ഷായുടെ ഉപദേശ പ്രകാരം സാമുദായിക സംഘര്‍ഷമുണ്ടാക്കാനാണ് പ്രതാപ് സിംഹ ശ്രമിച്ചതെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കുറ്റപ്പെടുത്തി. എ്ന്നാല്‍ അമിത് ഷാ പറഞ്ഞത് സിംഹ തെറ്റിദ്ധരിച്ചതാണെന്നും ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ ശക്തമായി ഇടപെടാനും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനുമാണ് അമിത് ഷാ ആവശ്യപ്പെട്ടതെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് ബി എസ് യെദ്യൂരപ്പ പ്രതികരിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പത്തനംതിട്ടയില്‍ കോണ്‍ക്രീറ്റ് തൂണ്‍ ഇളകി വീണ് നാലു വയസ്സുകാരന് ദാരുണാന്ത്യം

ഫോട്ടോ എടുക്കുന്നതിനായി കുട്ടി തൂണില്‍ ചുറ്റിപ്പിടിക്കുകയായിരുന്നു

Published

on

പത്തനംതിട്ട: കോന്നി ആനത്താവളത്തില്‍ കോണ്‍ക്രീറ്റ് തൂണ് ഇളകി വീണ് നാലു വയസ്സുകാരന് ദാരുണാന്ത്യം. അടൂര്‍ കടമ്പനാട് അജി-ശാരി ദമ്പതികളുടെ ഏക മകന്‍ അഭിരാം ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.

കല്ലേരി അപ്പൂപ്പന്‍ക്കാവ് ക്ഷേത്ര സന്ദര്‍ശനത്തിന് ശേഷം മടക്കയാത്രയില്‍ രാവിലെ അമ്മയ്ക്കും മറ്റു ബന്ധുക്കള്‍ക്കുമൊപ്പമാണ് അഭിരാം ആനത്താവളത്തിലെത്തിയത്. ഇളകി നില്‍ക്കുകയായിന്ന തൂണ്‍ കുട്ടി പിടിച്ചതിന് പിന്നാലെ തലയിലേക്ക് വീഴുകയായിരുന്നു.

നാല് അടിയോളം ഉയരുമുള്ള തൂണാണ് കുട്ടിയുടെ ശരീരത്തിലേക്ക് വീണത്. ഫോട്ടോ എടുക്കുന്നതിനായി കുട്ടി തൂണില്‍ ചുറ്റിപ്പിടിക്കുകയായിരുന്നു. തൂണിന്റെ കാലപഴക്കമാണ് അപകട കാരണമെന്നാണ് വിലയിരുത്തല്‍. സംഭവത്തിന് പിന്നാലെ കൂട്ടിയെ കോന്നി താലൂക്ക് ആശുപത്രിയിലും പിന്നീട് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കും എത്തിച്ചെങ്കിലും മരിച്ചിരുന്നു.

Continue Reading

kerala

‘ഇഷ്ടപ്പെട്ട മതത്തിൽ വിശ്വസിക്കാനുള്ള അവകാശം നിഷേധിക്കുന്നു’; ബിജെപിക്കെതിരെ ബിഷപ്പ് ജോസഫ് പാംപ്ലാനി

Published

on

കണ്ണൂര്‍: ബിജെപിക്കെതിരെ പരസ്യ വിമർശനവുമായി തലശ്ശേരി ബിഷപ്പ് ജോസഫ് പാംപ്ലാനി. മതേതരത്വം ഭരണഘടന രാജ്യത്തിന് നൽകുന്ന ഏറ്റവും ശക്തമായ ഉറപ്പാണ്. എന്നിട്ടും ഇഷ്ടപ്പെട്ട മതത്തിൽ വിശ്വസിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുന്നു. ജബൽപൂരിലും മണിപ്പൂരിലും ഇതാണ് സംഭവിക്കുന്നതെന്ന് ജോസഫ് പാംപ്ലാനി പറഞ്ഞു.

കുരിശിന്‍റെ യാത്ര നടത്താൻ സാധിക്കാത്ത എത്രയോ നഗരങ്ങൾ ഇന്ത്യയിലുണ്ടെന്നും മതവും രാഷ്ട്രീയവും അനാവശ്യ സഖ്യം ചേരുമ്പോൾ അർഹതപ്പെട്ട അവകാശങ്ങൾ നിഷേധിക്കപ്പെടുന്നുവെന്നും ബിഷപ്പ് പറഞ്ഞു.

Continue Reading

kerala

‘സിനിമ മേഖലയില്‍ നിയമവിരുദ്ധമായതൊന്നും അംഗീകരിക്കില്ല’: സജി ചെറിയാന്‍

Published

on

തിരുവനന്തപുരം∙ ഷൂട്ടിങ്ങിനിടെ ലഹരി ഉപയോഗിച്ച നടൻ മോശമായി പെരുമാറിയെന്ന നടി വിൻ സി അലോഷ്യസിന്റെ പരാതി ഗൗരവമുള്ളതാണെന്നും സര്‍ക്കാര്‍ അന്വേഷിക്കുമെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ഇത്തരം സന്ദർഭങ്ങളിൽ പ്രതികരിക്കുകയും നിയമപരമായ പരിഹാരത്തിന് ധൈര്യപൂർവം നിലപാട് സ്വീകരിക്കുകയും ചെയ്ത നടിയുടെ സമീപനം സ്വാഗതാർഹവും അഭിനന്ദനാർഹവുമാണ്. ഇത്തരം പ്രവണതകള്‍ വച്ചു പൊറുപ്പിക്കാനാവില്ലെന്നും സജി ചെറിയാൻ പറഞ്ഞു. രാജ്യത്തിനു തന്നെ മാതൃകയാണ് നമ്മുടെ സിനിമാ മേഖല. അതിന് മങ്ങലേല്‍പ്പിക്കുന്ന യാതൊരു നിയമവിരുദ്ധ പെരുമാറ്റവും അംഗീകരിക്കാന്‍ സാധിക്കില്ല.

അത്തരക്കാര്‍ക്ക് എതിരെ മുഖം നോക്കാതെ നടപടിയുണ്ടാകും. സിനിമാ മേഖലയിലെ നിയമവിരുദ്ധ ലഹരി ഉപയോഗം സംബന്ധിച്ച് ശക്തമായ പ്രതിരോധം സിനിമാ മേഖലയ്ക്കുള്ളില്‍ നിന്നു തന്നെ ഉണ്ടാവേണ്ടതുണ്ട്. ഇത്തരം ചില വിഷയങ്ങൾ നേരത്തെ ഉയർന്നു വന്നപ്പോൾ സിനിമ സംഘടനകളുടെ യോഗം ചേരുകയും സർക്കാരിന്റെ ഇക്കാര്യത്തിലെ ശക്തമായ നിലപാട് അറിയിക്കുകയും സംഘടനകൾ അത് സ്വാഗതം ചെയ്യുകയും ചെയ്തിരുന്നുവെന്നും സജി ചെറിയാൻ പറഞ്ഞു. നടക്കാൻ പോകുന്ന സിനിമ കോൺക്ലേവിലും ഈ വിഷയം ചർച്ച ചെയ്യും. ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ ശക്തമായ നടപടിയെടുക്കാൻ സിനിമ സംവിധായകരും നിര്‍മാതാക്കളും മുന്‍കൈ എടുക്കണം. ഒറ്റക്കെട്ടായി മാത്രമേ ഇതിനെ ചെറുത്തുതോല്‍പ്പിക്കാന്‍ സാധിക്കുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു.

Continue Reading

Trending