Connect with us

india

ഹാത്രസ് പെണ്‍കുട്ടിയുടെ വീഡിയോ പ്രചരിപ്പിച്ചതിന് പിന്നില്‍ ബിജെപി; അമിത് മാളവിയക്കെതിരെ കേസെടുക്കണമെന്ന് ആവശ്യം

ബിജെപി ഐടി സെല്‍ മേധാവി അമിത് മാല്‍വിയ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ മുഖം വ്യക്തമായി കാണാവുന്ന വീഡിയോ ഒക്ടോബര്‍ 2 നാണ് പങ്കുവെച്ചത്. ബലാത്സംഗത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ലെന്ന് കാണിക്കാനായിരുന്നു ഈ പോസ്റ്റ്. എന്നാല്‍ താന്‍ പീഡനത്തിന് ഇരയായി എന്ന് പെണ്‍കുട്ടി തന്നെ വ്യക്തമാക്കുന്ന ആശുപത്രിയിലെ മൊഴിയുടെ വീഡിയോ ബിജെപി മനപ്പൂര്‍വ്വം മൂടിവെക്കുകയുമാണ്. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് യുപി പൊലീസിന്റെ അട്ടിമറി വാദവും വന്നത്.

Published

on

ന്യൂഡല്‍ഹി: ഹാത്രസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീഡിയോ സമൂഹ്യമാധ്യമങ്ങളില്‍ ട്വിറ്ററില്‍ പ്രചരിപ്പിച്ചതിന് പിന്നില്‍ ബിജെപിയെന്ന് വിമര്‍ശനം. പെണ്‍കുട്ടി കൊല്ലപ്പെട്ടതിന് പിന്നാലെ ട്വിറ്ററിലടക്കം പ്രചരിച്ച മൂന്ന് വീഡിയോകളില്‍ ഒന്ന് പങ്കുവെച്ചത് ബിജെപി ഐടി മേധാവി അമിത് മാളവിയയാണെന്ന് തെളിഞ്ഞു.

കൂട്ടബലാത്സംഗത്തിന് ഇരയായി നട്ടെല്ലിന് പരുക്കേറ്റ പെണ്‍കുട്ടി റോഡില്‍ കുഴഞ്ഞ് വീണുകിടക്കുന്ന വീഡിയോയാണ് ബിജെപി ഐടി മേധാവി ട്വീറ്റ് ചെയ്തത്. കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് വാദിക്കുന്ന തരത്തില്‍ പങ്കുവെച്ച വീഡിയോ വിവാദമായിക്കുകയാണ്. ലൈംഗികാതിക്രമത്തിന് ഇരയായ ആളുടെയോ ഇരയായെന്ന് സംശയിക്കപ്പെടുന്ന ഒരാളുടെയോ വ്യക്തിത്വം വെളിപ്പെടുത്തുന്നയാള്‍ക്ക് രണ്ട് വര്‍ഷം വരെ തടവ് നിയമം അനുശാസിക്കുന്നുണ്ട്.

പരിക്കേറ്റ മകളോടൊപ്പം പോലീസ് സ്റ്റേഷന് പുറത്ത് ഇരയുടെ അമ്മ നിലത്ത് കിടന്ന് വിലപിക്കുന്ന വീഡിയോയും അമിത് മാല്‍വിയ പോസ്റ്റ് ചെയ്തിരുന്നു. ഫൂട്ടേജില്‍ അമ്മ ബലാത്സംഗത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ലെന്ന് കാണിക്കാനായിരുന്നു ഈ പോസ്റ്റ്. എന്നാല്‍ താന്‍ പീഡനത്തിന് ഇരയായി എന്ന് പെണ്‍കുട്ടി തന്നെ വ്യക്തമാക്കുന്ന ആശുപത്രിയിലെ മൊഴിയുടെ വീഡിയോ ബിജെപി മനപ്പൂര്‍വ്വം മൂടിവെക്കുകയുമാണ്.

അതേസമയം സംഭവത്തെക്കുറിച്ച് പരിശോധിക്കുമെന്ന് ദേശീയ വനിതാ കമ്മീഷന്‍ രേഖ ശര്‍മ്മ അറിയിച്ചു. എ്ന്നാല്‍ പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടോ ഇല്ലയോ എന്നത് വനിത കമ്മീഷനുപോലും ഉറപ്പില്ലെന്ന തരത്തിലാണ് രേഖ ശര്‍മ്മ പ്രതികരിച്ചത്. ‘അവള്‍ ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെങ്കില്‍ വീഡിയോ ട്വീറ്റ് ചെയ്ത സംഭവം വളരെ നിര്‍ഭാഗ്യകരവും നിയമവിരുദ്ധവുമാണ്’ എന്നാണ് രേഖ ശര്‍മ്മ പറഞ്ഞത്.

എന്നാല്‍, ഒരു വീഡിയോയും ശ്രദ്ധയില്‍പെട്ടില്ലെന്നാണ് യു.പി വനിതാ കമ്മീഷന്‍ അധ്യക്ഷ വിംല ബാത്തം പറഞ്ഞത്. സ്ത്രീയുടെ വ്യക്തിത്വം വെളിപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് തീര്‍ച്ചയായും ആക്ഷേപകരമാണെന്നും നിയമ നടപടിയെടുക്കുമെന്നുമാണ് അവര്‍ പറഞ്ഞു.

ബിജെപി ഐടി സെല്‍ മേധാവി അമിത് മാല്‍വിയ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ മുഖം വ്യക്തമായി കാണാവുന്ന വീഡിയോ ഒക്ടോബര്‍ 2 നാണ് പങ്കുവെച്ചത്. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് യുപി പൊലീസിന്റെ അട്ടിമറി വാദവും വന്നത്.

ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിയാണെങ്കില്‍ വീഡിയോ ട്വീറ്റ് ചെയ്ത സംഭവം വളരെ നിര്‍ഭാഗ്യകരമാണെന്നും സംഭവത്തില്‍ ബിജെപി ഐടി സെല്‍ മേധാവിക്കെതിരെ കേസെടുക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പിന്നില്‍ പാക് ഭീകരരെന്ന് സൂചന

എന്‍ഐഎ സംഘം ബൈസരണ്‍ വാലിയില്‍ എത്തിയിട്ടുണ്ട്.

Published

on

ജമ്മുകശ്മീര്‍: പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പിന്നില്‍ പാക് ഭീകരരെന്ന് സൂചന. സൈന്യത്തിന്റെ നേതൃത്വത്തില്‍ ഭീകരര്‍ക്കായി വ്യാപക തിരച്ചില്‍ തുടരുകയാണ്. ഏഴംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. എന്‍ഐഎ സംഘം ബൈസരണ്‍ വാലിയില്‍ എത്തിയിട്ടുണ്ട്.

എന്നാല്‍, പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ തങ്ങളല്ലെന്ന് പറഞ്ഞ് പാകിസ്താന്‍ വിദേശകാര്യമന്ത്രാലയം രംഗത്തെത്തി. പഹല്‍ഗാം ഭീകരാക്രമണത്തില്‍ ആശങ്കയുണ്ടന്നും പാകിസ്താന്‍ അറിയിച്ചു. എന്നാല്‍ ആക്രമണങ്ങളുടെ കാരണം പ്രാദേശിക പ്രശ്‌നങ്ങളാണെന്നും ഇന്ത്യക്കെതിരായ കലാപങ്ങള്‍ രാജ്യത്തിനുള്ളില്‍ നടക്കുന്നെന്നും പാകിസ്താന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു.

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 29 ആയി. പരിക്കേറ്റ 15 പേര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ശ്രീനഗറില്‍ ഉന്നത ഉദ്യോഗസ്ഥരുമായി സാഹചര്യം ചര്‍ച്ച ചെയ്തു. മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല ജമ്മു കാശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. അതേസമയം, ആക്രമണത്തില്‍ കൊല്ലപ്പെട്ട എറണാകുളം ഇടപ്പള്ളി സ്വദേശി എന്‍.രാമചന്ദ്രന്റെ മൃതദേഹം വൈകിട്ട് ഏഴരക്ക് നെടുമ്പാശേരിയില്‍ എത്തിക്കും.

Continue Reading

india

ജമ്മുകശ്മീരിലെ ബാരാമുല്ലയില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു

പഹല്‍ഗാമില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Published

on

ജമ്മുകശ്മീരിലെ ബാരാമുല്ലയില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഭീകരരില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുക്കുകയും മേഖലയില്‍ സൈന്യം തെരച്ചില്‍ ഊര്‍ജ്ജതമാക്കുകയും ചെയ്തിട്ടുണ്ട്.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ന് പുലര്‍ച്ചെ ബാരാമുല്ലയിലെ ഉറി മേഖലയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച തീവ്രവാദികളെ സൈന്യം വധിച്ചത്. ഇവരില്‍ നിന്ന് വലിയ തോതില്‍ ആയുധങ്ങള്‍, വെടിക്കോപ്പുകള്‍ എന്നിവ പിടിച്ചെടുത്തു. ഭീകരരും സൈന്യവും തമ്മില്‍ രൂക്ഷമായ വെടിവെപ്പാണുണ്ടായത്.

പഹല്‍ഗാമില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് സൈന്യത്തിന്റെ തിരിച്ചടി. നാവികസേനയിലെയും ഇന്റലിജന്‍സ് ബ്യൂറോയിലെയും ഉദ്യോഗസ്ഥരടക്കം പഹല്‍ഗാമില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

Continue Reading

india

പഹല്‍ഗാം ആക്രമണത്തിന് പിന്നിലെ തീവ്രവാദികളില്‍ ഒരാളുടെ ചിത്രം പുറത്ത്

കഴിഞ്ഞ ദിവസം ജമ്മു- കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ 29 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Published

on

പഹല്‍ഗാമിലെ ആക്രമണത്തിന് പിന്നിലെ തീവ്രവാദി സംഘത്തിലെ ഒരാളുടെ ചിത്രം പുറത്ത്. കഴിഞ്ഞ ദിവസം ജമ്മു- കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ 29 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അതിനിടെ അക്രമി സംഘങ്ങളില്‍പെട്ട ഒരാളുടെ ചിത്രം മാധ്യമങ്ങളാണ് പുറത്തു വിട്ടത്. തോക്കുമായി നീങ്ങുന്ന അക്രമിയുടെ ചിത്രമാണ് പുറത്തുവന്നത്.

ബൈസരന്‍ താഴ്വരയില്‍ ട്രെക്കിങ് യാത്രക്കായി എത്തിയ വിനോദസഞ്ചാരികളുടെ സംഘത്തെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. തീവ്രവാദികള്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അതേസമയം ലഷ്‌കറെ ത്വയ്യിബ തൊയ്ബയുടെ അനുബന്ധ സംഘടനയായ ‘ദി റെസിസ്റ്റന്‍സ് ഫ്രണ്ട്’ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി അറേബ്യയിലേക്കുള്ള ഔദ്യോഗിക സന്ദര്‍ശനം വെട്ടിച്ചുരുക്കി ഇന്ന് രാവിലെ ഡല്‍ഹിയില്‍ എത്തി.

 

Continue Reading

Trending