Connect with us

Culture

ബിഹാറില്‍ ബി.ജെ.പിക്ക് വന്‍ജയം നേടിക്കൊടുത്തു: സത്യം വെളിപ്പെടുത്തി കേംബ്രിഡ്ജ്

Published

on

2010ല്‍ ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ ജയിപ്പിക്കാന്‍ ഇടപ്പെട്ടിരുന്നതായി അമേരിക്കന്‍ കമ്പനി കേംബ്രിഡ്ജ് അനലിറ്റിക്ക. ലോകത്തെ വിവിധ രാജ്യങ്ങളിലെ ഇരുന്നൂറോളം തെരഞ്ഞെടുപ്പുകളില്‍ വ്യാജ പ്രചാരണങ്ങളിലൂടെയും വോട്ടര്‍മാരെ കൃത്രിമ മാര്‍ഗങ്ങളിലൂടെ സ്വാധീനിച്ചും തെരഞ്ഞെടുപ്പ് അട്ടിമറിച്ചതിന്റെ പേരില്‍ നടപടി നേരിടുന്ന സ്ഥാപനമാണ് കേംബ്രിഡ്ജ് അനലിറ്റിക്ക. ഇതാദ്യമായാണ് ഇന്ത്യന്‍ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണംവാങ്ങി ഒരു വിദേശ കമ്പനി ഇടപെട്ടതായി തെളിയുന്നത്.

ഇന്ത്യയിലെ ബിഹാര്‍ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ ഇടപെട്ടിരുന്നതായി കമ്പനി തുറന്നു സമ്മതിക്കുന്ന കുറിപ്പ് കേംബ്രിഡ്ജ് അനലിറ്റിക്കയുടെ ഔദ്യോഗിക വെബ്ൈസറ്റില്‍ത്തന്നെയാണുള്ളത്. ബി.ജെ.പിയുടെ എന്‍.ഡി.എ സഖ്യത്തെ വിജയിപ്പിക്കാന്‍ സജീവമായി ഇടപെട്ടിരുന്നതായി കുറിപ്പില്‍ പറയുന്നു. ഫെയ്‌സ്ബുക്ക് ഡേറ്റ ചോര്‍ത്തല്‍ വിവാദത്തില്‍പ്പെട്ട ഈ കമ്പനിയുമായി രാഹുല്‍ ഗാന്ധിക്ക് ബന്ധമുണ്ടെന്ന് ബിജെപിയും കേന്ദ്രസര്‍ക്കാരും ആരോപിച്ചതിനു പിന്നാലെയാണ് കമ്പനിയുടെ വെളിപ്പെടുത്തല്‍.

‘2010-ലെ ബിഹാര്‍ തെരഞ്ഞെടുപ്പിന്റെ ആഴത്തിലുള്ള വിശകലനത്തിനായി ഞങ്ങള്‍ക്ക് കരാര്‍ ലഭിച്ചിരുന്നു. ഓരോ പാര്‍ട്ടിലേയും വോട്ടര്‍മാരെ മനോനില തിരിച്ചറിയുക, അവരുടെ തിരഞ്ഞെടുപ്പ് മനശാസ്ത്രം തിരിച്ചറിയുക എന്നിവയായിരുന്നു പ്രധാന ദൗത്യം. 15 വര്‍ഷത്തെ ഭരണത്തിനുേശഷവും ബിഹാറിലെ മാറ്റമില്ലാത്ത സാഹചര്യത്തോടുള്ള പാവങ്ങളുടെ മനോഭാവം അറിയേണ്ടതുണ്ടായിരുന്നു. ഈ ഗവേഷണത്തിനു പുറമേ, ഗ്രാമങ്ങളില്‍ പാര്‍ട്ടി അടിത്തറ ശക്തമാക്കുന്ന സംഘാടന ചുമതലയും ഞങ്ങളെ ഏല്‍പ്പിച്ചു. പാര്‍ട്ടി അനുഭാവികളെ പ്രചോദിപ്പിക്കാനായി ഒരു ആശയവിനിമയ ശ്രേണിതന്നെ ഞങ്ങള്‍ സൃഷ്ടിച്ചു. ആ തിരഞ്ഞെടുപ്പില്‍ ഞങ്ങളുടെ കക്ഷിക്ക് മികച്ച വിജയം നേടി. കേംബ്രിഡ്ജ് അനലിറ്റിക്ക ലക്ഷ്യമിട്ട 90 ശതമാനം സീറ്റുകളിലും വിജയിച്ചുകൊണ്ട് ഞങ്ങള്‍ക്ക് കരാര്‍ നല്‍കിയ പാര്‍ട്ടി വന്‍ നേട്ടമുണ്ടാക്കി.’ കമ്പനിയുടെ കുറിപ്പില്‍ പറയുന്നു.

2010 ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി-ജനതാദള്‍ (യു) സഖ്യം 243ല്‍ 206 സീറ്റുകളും വിജയിച്ച് അധികാരത്തിലേറുകയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഉത്തരാഖണ്ഡില്‍ 11 സ്ഥലങ്ങള്‍ക്ക് ഹിന്ദു ഐക്കണുകള്‍, ബി.ജെ.പി, ആര്‍.എസ്.എസ് നേതാക്കളുടെ പേരുകള്‍ നല്‍കാനൊരുങ്ങി ബിജെപി സര്‍ക്കാര്‍

ഉറുദു അല്ലെങ്കില്‍ പേര്‍ഷ്യന്‍ ചുവയുള്ള പേരുകളാണ് ഹിന്ദു ദേവതകള്‍, ചരിത്ര ബിംബങ്ങള്‍, പ്രമുഖ ബി.ജെ.പി ആര്‍.എസ്.എസ് നേതാക്കള്‍ എന്നിങ്ങനെ മാറ്റുക.

Published

on

ഹരിദ്വാര്‍, ഡെറാഡൂണ്‍, നൈനിറ്റാള്‍, ഉധം സിങ് നഗര്‍ തുടങ്ങിയ ജില്ലകളിലെ 11 സ്ഥലങ്ങളുടെ പേരുകള്‍ പുനര്‍നാമകരണം ചെയ്യുമെന്ന് പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി.
11 സ്ഥലങ്ങള്‍ക്കും ഹിന്ദു ദേവതകള്‍, പുരാണ കഥാപാത്രങ്ങള്‍, പ്രമുഖ ബി.ജെ.പി, ആര്‍.എസ്.എസ് നേതാക്കള്‍ എന്നിവരുടെ പേരുകള്‍ നല്‍കുമെന്ന് ധാമി പറഞ്ഞു. ഉറുദു അല്ലെങ്കില്‍ പേര്‍ഷ്യന്‍ ചുവയുള്ള പേരുകളാണ് ഹിന്ദു ദേവതകള്‍, ചരിത്ര ബിംബങ്ങള്‍, പ്രമുഖ ബി.ജെ.പി ആര്‍.എസ്.എസ് നേതാക്കള്‍ എന്നിങ്ങനെ മാറ്റുക.

ഇന്ത്യയുടെ പുരാതന പാരമ്പര്യങ്ങളെയും ഹിന്ദു സ്വത്വത്തെയും പ്രതിഫലിപ്പിക്കാന്‍ മുഗള്‍ പേരുകളോ ഉറുദു പേരുകളോ മറ്റേതെങ്കിലും മതവുമായി ബന്ധമുള്ളതോ ആയ പേരുകളുള്ള സ്ഥലങ്ങളുടെ പേരുമാറ്റല്‍ എന്ന ബി.ജെ.പിയുടെ പ്രത്യയശാസ്ത്രത്തിന് പിന്തുണ നല്‍കിക്കൊണ്ട്, ചരിത്രപരവും സാംസ്‌കാരികവുമായ പൈതൃകം പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നീക്കം നടത്തുന്നതെന്നാണ് അധികാരികളുടെ വാദം.

‘പൊതുവികാരത്തിനും ഇന്ത്യന്‍ സംസ്‌കാരത്തിനും പൈതൃകത്തിനും അനുസൃതമായി വിവിധ സ്ഥലങ്ങളുടെ പേരുകള്‍ മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ സംസ്‌കാരത്തിനും അതിന്റെ സംരക്ഷണത്തിനും സംഭാവന നല്‍കിയ മഹാന്മാരുടെ പേരുകളില്‍ ആ സ്ഥലങ്ങള്‍ ഇനി അറിയപ്പെടും,’ ധാമി പറഞ്ഞു.

ഇന്ത്യയുടെ പുരാതന പാരമ്പര്യങ്ങളെയും ഹിന്ദു സ്വത്വത്തെയും പ്രതിഫലിപ്പിക്കാന്‍ വേണ്ടിയാണ് പേരുമാറ്റാലെന്ന് ഉത്തരാഖണ്ഡ് ബി.ജെ.പി വക്താവ് സതീഷ് ലഖേര വാദിച്ചു.

‘ഇന്ത്യയുടെ മഹത്തായ സംസ്‌കാരവും പൈതൃകവും അതുമായി ബന്ധപ്പെട്ട ചിഹ്നങ്ങളും മനഃപൂര്‍വ്വം അവഗണിക്കപ്പെട്ടിട്ടുണ്ട്. പലയിടങ്ങളിലും പേരുകള്‍ വെക്കുന്നതില്‍ പല തരത്തില്‍ കൃത്രിമം കാണിക്കുകയും ചെയ്തിട്ടുണ്ട്. ഈ ചിഹ്നങ്ങളുടെ പുനസ്ഥാപനം രാജ്യത്തുടനീളം നടക്കുന്നുണ്ട്. ഇന്ന് ഈ പേരുകള്‍ മാറ്റുന്നതിനുള്ള പ്രക്രിയ ആരംഭിച്ചതിന് നമ്മുടെ മുഖ്യമന്ത്രിയെ ഞാന്‍ പ്രശംസിക്കുന്നു. നമ്മുടെ സാംസ്‌കാരിക പൈതൃകത്തെയും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെയും പ്രതിഫലിപ്പിക്കുന്ന നടപടിയാണിത്. പൊതുജനക്ഷേമത്തില്‍ മാത്രമല്ല, നമ്മുടെ പൈതൃകം സംരക്ഷിക്കുന്നതിലും പുനരുജ്ജീവിപ്പിക്കുന്നതിലും സര്‍ക്കാരിന് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്,’ അദ്ദേഹം പറഞ്ഞു.

ഉത്തരാഖണ്ഡിലെ പുനര്‍നാമകരണം ചെയ്യുന്ന സ്ഥലങ്ങളുടെ പട്ടിക
ഹരിദ്വാര്‍ ജില്ല

Continue Reading

kerala

ഉത്തരക്കടലാസുകള്‍ കാണാതായ സംഭവം: കേരള സര്‍വകലാശാല വിസി വിളിച്ച യോഗം ഇന്ന്‌

പരീക്ഷാ വിഭാഗം ഉദ്യോഗസ്ഥരും സര്‍വകലാശാല രജിസ്ട്രാറും പരീക്ഷാ കണ്‍ട്രോളറും യോഗത്തില്‍ പങ്കെടുക്കും.

Published

on

കേരള സര്‍വകലാശാലയില്‍ എംബിഎ ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ വൈസ് ചാന്‍സലര്‍ വിളിച്ച യോഗം ഇന്ന് ചേരും. രാവിലെ 10.30 നാണ് യോഗം. പരീക്ഷാ വിഭാഗം ഉദ്യോഗസ്ഥരും സര്‍വകലാശാല രജിസ്ട്രാറും പരീക്ഷാ കണ്‍ട്രോളറും യോഗത്തില്‍ പങ്കെടുക്കും.

ഉത്തരക്കടലാസ് നഷ്ടമായ വിവരം നേരത്തെ അറിഞ്ഞിട്ടും നടപടി സ്വീകരിക്കാതിരുന്നതിലും മൂല്യനിര്‍ണയം വൈകിയതിലും വീഴ്ചയുണ്ടായോ എന്ന് യോഗം പരിശോധിക്കും. ഉത്തരക്കടലാസുകള്‍ നഷ്ടപ്പെടുത്തിയ പാലക്കാട്ടെ അധ്യാപകനെതിരായ നടപടിയിലും യോഗത്തില്‍ തീരുമാനമുണ്ടായേക്കും.

സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് വൈസ് ചാന്‍സലര്‍ വ്യക്തമാക്കിയിരുന്നു. 2022-24 ഫിനാന്‍സ് സ്ട്രീം എംബിഎ ബാച്ചിലെ 71 വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകളാണ് നഷ്ടപ്പെട്ടത്. ബൈക്ക് യാത്രയ്ക്കിടെ ഉത്തരക്കടലാസുകള്‍ നഷ്ടമായി എന്നായിരുന്നു അധ്യാപകന്റെ വിശദീകരണം. വിദ്യാര്‍ത്ഥികളോട് പുനഃപരീക്ഷയ്ക്ക് ഹാജരാകാന്‍ സര്‍വകലാശാല നിര്‍ദേശിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്.

Continue Reading

india

പശുവിന്റെ അവശിഷ്ടങ്ങള്‍ യമുനയില്‍ കണ്ടെത്തിയെന്നാരോപിച്ച് ദേശീയപാത ഉപരോധിച്ച് തീവ്ര ഹിന്ദുത്വവാദികള്‍

മാര്‍ച്ച് 31 തിങ്കളാഴ്ച ഹിമാചല്‍ പ്രദേശിലെ പോണ്ട സാഹിബില്‍ ബജ്‌റംഗ്ദള്‍ ഉള്‍പ്പെടെയുള്ള തീവ്ര ഹിന്ദുത്വ സംഘടനകള്‍ ദേശീയ പാത ഉപരോധിച്ചതായി പൊലീസ് വ്യക്തമാക്കി.

Published

on

യമുന നദിയില്‍ പശുവിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന ആരോപണത്തിന് പിന്നാലെ ദേശീയ പാത ഉപരോധിച്ച് തീവ്ര ഹിന്ദുത്വ വാദികള്‍. മാര്‍ച്ച് 31 തിങ്കളാഴ്ച ഹിമാചല്‍ പ്രദേശിലെ പോണ്ട സാഹിബില്‍ ബജ്‌റംഗ്ദള്‍ ഉള്‍പ്പെടെയുള്ള തീവ്ര ഹിന്ദുത്വ സംഘടനകള്‍ ദേശീയ പാത ഉപരോധിച്ചതായി പൊലീസ് വ്യക്തമാക്കി.

പോണ്ട സാഹിബിലൂടെ കടന്നുപോകുന്ന ഡെറാഡൂണ്‍ചണ്ഡീഗഡ് ദേശീയ പാതയായിരുന്നു പ്രതിഷേധക്കാര്‍ ഉപരോധിച്ചത്. പുതുതായി അറുത്ത പശുക്കളുടെ അവശിഷ്ടങ്ങള്‍ പോണ്ട പ്രദേശത്തും നദിയുടെ ഉത്തരാഖണ്ഡ് ഭാഗത്തേക്കൊഴുകുന്ന ഭാഗത്തും കാണപ്പെട്ടെന്ന് ആരോപിച്ചാണ് ഹിന്ദുത്വ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

സംഭവസ്ഥലത്തെത്തിയ സിര്‍മൂര്‍ പൊലീസ് സൂപ്രണ്ട് എന്‍.എസ്. നേഗി, സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പോണ്ട സാഹിബില്‍ ക്യാമ്പ് ചെയ്ത് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന നേഗി, സമാധാനത്തിനായി അഭ്യര്‍ത്ഥിക്കുകയും പൊലീസ് ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും കുറ്റവാളികളെ ഉടന്‍ പിടികൂടുമെന്നും പ്രതിഷേധക്കാര്‍ക്ക് ഉറപ്പ് നല്‍കുകയും ചെയ്തു.

ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എങ്കിലും പോണ്ടയിലെ ശ്രീ പരശുറാം ചൗക്കില്‍ ആളുകള്‍ ഒത്തുകൂടുകയും അടിയന്തര നടപടി ആവശ്യപ്പെട്ട് ഒരു ധര്‍ണ ആരംഭിക്കുകയും ചെയ്തു.

ഏഴ് മണിയോടെ, ബജ്‌റംഗ്ദള്‍ പോലുള്ള ഹിന്ദുത്വ സംഘടനകളിലെ അംഗങ്ങള്‍ പ്രാദേശിക മാര്‍ക്കറ്റിലൂടെ മാര്‍ച്ച് ചെയ്ത് ഹിമാചല്‍ പ്രദേശിനെ ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവയുമായി ബന്ധിപ്പിക്കുന്ന യമുന പാലത്തില്‍ എത്തുകയും പ്രതിഷേധിക്കുകയും ചെയ്തു.

നവരാത്രി സമയത്ത് പശുക്കളെ കശാപ്പ് ചെയ്ത കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ വാദികള്‍ ദേശീയ പാതയില്‍ ഇരുന്നു റോഡ് ഉപരോധിച്ചു. ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്താന്‍ വേണ്ടി കരുതിക്കൂട്ടി ചെയ്ത പ്രവൃത്തിയാണിതെന്ന് അവര്‍ ആരോപിച്ചു.
ബി.ജെ.പിയുടെ പോണ്ട സാഹിബ് എം.എല്‍.എ സുഖ്‌റാം ചൗധരിയും പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്.

Continue Reading

Trending