Connect with us

Video Stories

ജറൂസലം പ്രഖ്യാപനം അമേരിക്ക ഒറ്റപ്പെട്ടു

Published

on

കെ. മൊയ്തീന്‍കോയ

ജറൂസലം ഇസ്രാഈലി തലസ്ഥാനമായി നടത്തിയ പ്രഖ്യാപനം അമേരിക്കയെ ലോകത്ത് ഒറ്റപ്പെടുത്തി; നാണംകെടുത്തി. അവസാന നിമിഷം വരെ ഭീഷണി സ്വരത്തില്‍ ബ്ലാക്ക്‌മെയില്‍ രാഷ്ട്രീയം കളിച്ചുവെങ്കിലും ഡൊണാള്‍ഡ് ട്രംപിന്റെ ധാര്‍ഷ്ട്യത്തിന് മുഖമടച്ചുള്ള പ്രഹരമായി, ഐക്യ രാഷ്ട്രസഭാ തീരുമാനം! പതിറ്റാണ്ടുകളായി സൗഹൃദം പുലര്‍ത്തിവന്ന സഖ്യ രാഷ്ട്രങ്ങള്‍ ഒന്നടങ്കം ട്രംപിന്റെ താക്കീതിന് മുന്നില്‍ പതറാതെ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. അമേരിക്ക ലോക സമൂഹത്തില്‍ ഇത്രയധികം ഒറ്റപ്പെട്ടുപോയ മറ്റൊരു സംഭവമില്ല.

രക്ഷാസമിതിയിലെ പതിനഞ്ച് അംഗങ്ങളില്‍ അമേരിക്ക തനിച്ച് മാത്രം. അമേരിക്കയ്ക്ക് വീറ്റോ പ്രയോഗിച്ച് പ്രമേയം തടയേണ്ടിവന്നു. പൊതുസഭയില്‍ ഇന്ത്യ ഉള്‍പ്പെടെ 128 രാഷ്ട്രങ്ങള്‍ അമേരിക്കയുടെ നിലപാടിന് എതിരായി പ്രമേയത്തിനനുകൂലമായി വോട്ട് ചെയ്തു. അമേരിക്കയോടൊപ്പം ഇസ്രാഈലും അപ്രധാന രാഷ്ട്രങ്ങളായി ഗ്വാട്ടിമല, നഊറു, പലാവു, ടാഗോ മൈക്രോനേഷ്യ, ഹോണ്ടുറാസ്, അയര്‍ലാന്റ് എന്നിവയും! സഖ്യരാഷ്ട്രങ്ങള്‍ ട്രംപിന്റെ നിലപാടിന് എതിരെ ശക്തമായ നിലപാട് സ്വീകരിച്ചത് കനത്ത തിരിച്ചടിയായി. അറബ് മേഖലയില്‍ അമേരിക്കയുടെ സഖ്യ കക്ഷികള്‍ ഒന്നടങ്കം ട്രംപിന്റെ പ്രഖ്യാപനത്തെ എതിര്‍ത്ത് രംഗത്ത് വന്നതും ശ്രദ്ധേയം. പൊതുസഭയില്‍ ട്രംപിന് എതിരായ പ്രമേയത്തെ പിന്താങ്ങുന്നതില്‍ നിന്ന് അമേരിക്കയുടെ സഹായം സ്വീകരിക്കുന്ന രാഷ്ട്രങ്ങളെ പിന്തിരിപ്പിക്കാന്‍ നടത്തിയ ശ്രമം അപഹാസ്യമായി.

അറബ് രാഷ്ട്രങ്ങളും തുര്‍ക്കിയും ചേര്‍ന്ന് അവതരിപ്പിച്ച പ്രമേയത്തെ അനുകൂലിക്കുന്ന രാഷ്ട്രങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം നിര്‍ത്തലാക്കുമെന്ന് ട്രംപ് നടത്തിയ പ്രസ്താവന തരംതാണ ബ്ലാക്ക്‌മെയിലിംഗായി! നാളിത് വരെയുള്ള ഒരു അമേരിക്കന്‍ ഭരണാധികാരിയും ഇത്രമാത്രം അധഃപതിച്ച ചരിത്രം മുമ്പെങ്ങുമില്ല. ഇക്കാര്യം ചൂണ്ടിക്കാണിച്ച് അംഗ രാഷ്ട്രങ്ങള്‍ക്ക് യു.എന്നിലെ അമേരിക്കന്‍ സ്ഥാനപതി നിക്കിഹാലെ കത്തയച്ചതൊന്നും വിലപോയില്ല. സഹായം സ്വീകരിക്കുന്നവരും അല്ലാത്തവരുമായ രാഷ്ട്രങ്ങള്‍ ലോക നീതി നടന്നു കാണാനാണ് ആഗ്രഹിച്ചത്. രക്ഷാസമിതിയില്‍ ഒറ്റപ്പെട്ട അമേരിക്ക പൊതുസഭയില്‍ നാണംകെട്ടാണ് നില്‍ക്കുന്നത്. 1970ന് ശേഷം ഇസ്രാഈലി അതിക്രമങ്ങള്‍ക്ക് കൂട്ടുനിന്ന് 42 തവണ യു.എന്‍ പ്രമേയങ്ങള്‍ അമേരിക്ക വീറ്റോ പ്രയോഗിച്ചതായി രേഖകളില്‍ നിന്ന് വ്യക്തമാവും. 193 അംഗസഭയില്‍ പാസായ പ്രമേയത്തിന് നിയമസാധുതയില്ലെങ്കിലും ലോകാഭിപ്രായം ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്. മുന്‍ലക്കത്തില്‍ ചൂണ്ടിക്കാണിച്ചത് പോലെ ഫലസ്തീന്‍ വിഭജന പദ്ധതി പ്രകാരം ജറൂസലമും പരിസരവുമടങ്ങുന്ന 289 ച.മൈല്‍ വിസ്തൃതിയുള്ള പ്രദേശം യു.എന്നിന് കീഴിലാക്കിയതാണ്. 1948-ല്‍ യു.എന്‍ പൊതുസഭയില്‍ വിഭജന പ്രമേയം അവതരിപ്പിച്ചത് മുതലാളിത്ത അമേരിക്കയും കമ്മ്യൂണിസ്റ്റ് യു.എസ്.എസ്.ആറും ചേര്‍ന്നായിരുന്നുവല്ലോ. പ്രസ്തുത പദ്ധതിയെ തന്നെ ആണ് അമേരിക്ക ഇപ്പോള്‍ തള്ളിപ്പറയുന്നത്.

ട്രംപിന്റെ പ്രഖ്യാപനത്തോടെ പശ്ചിമേഷ്യന്‍ സമാധാന ചര്‍ച്ച അനിശ്ചിതത്വത്തിലായി. ഫലസ്തീന്‍ പ്രസിഡണ്ട് മഹ്മൂദ് അബാസ് റഷ്യന്‍ സഹായത്തിന് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെങ്കിലും അവയും ഫലപ്രദമാകുമെന്ന് അഭിപ്രായമില്ല. അമേരിക്കന്‍ ചേരിയോടൊപ്പം എക്കാലവും നിലകൊണ്ട അറബ് (സുന്നി) രാഷ്ട്രങ്ങളെയാണ് ട്രംപിന്റെ നടപടി അമര്‍ഷം കൊള്ളിക്കുന്നത്. മധ്യപൗരസ്ത്യ ദേശത്ത് സമാധാന പ്രക്രിയക്ക് ആക്കം കൂട്ടാന്‍ ഇപ്പോഴത്തെ സാഹചര്യം അറബ് രാഷ്ട്രങ്ങള്‍ക്ക് ഉപയോഗപ്പെടുത്താം.

ജറൂസലം വിഷയത്തില്‍ നിന്ന് അറബ് ശ്രദ്ധ തിരിച്ച് വിടുവാന്‍ പതിവ് പോലെ ഇറാന്‍ വിരുദ്ധത പ്രകടിപ്പിച്ചുവെങ്കിലും വിജയിച്ചില്ല. സമാധാന പ്രക്രിയയില്‍ ഇനി അമേരിക്കയ്ക്ക് സ്ഥാനമില്ലെന്ന് പ്രഖ്യാപിക്കുവാന്‍ മാത്രം മഹ്മൂദ് അബാസ് ധൈര്യം കാണിച്ചു. അറബ്-മുസ്‌ലിം ലോകത്ത് ജനലക്ഷങ്ങള്‍ അണിനിരന്ന പ്രകടനങ്ങള്‍ അമേരിക്കയുടെ ഒത്താശക്കാരായ ഭരണാധികാരികളെ ഞെട്ടിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ ധൃതിപിടിച്ച് അമേരിക്കയുടെ പ്രഖ്യാപനത്തെ അനുകൂലിക്കാന്‍ മുസ്‌ലിം-അറബ് ലോകത്ത് ആരും തയാറായിട്ടില്ല.

മുസ്‌ലിം-സിയണിസ്റ്റ് അച്ചുതണ്ടിന് അനുകൂലമായി യൂറോപ്പില്‍ നിന്ന് ആരും മുന്നോട്ട് വന്നില്ലെന്ന വസ്തുത അമേരിക്കയെ നടുക്കിയിട്ടുണ്ട്. യൂറോപ്പ് അവസാനം കൂടെ നില്‍ക്കുമെന്നായിരുന്നു ട്രംപിന്റെ പ്രതീക്ഷ. നിരവധി വിഷയങ്ങളില്‍ ട്രംപ് യൂറോപ്പുമായി അകല്‍ച്ചയിലാണ്. പാരീസ് കാലാവസ്ഥ ഉടമ്പടിയാണ് യൂറോപ്പിനെ വളരെയേറെ പ്രയാസപ്പെടുത്തിയ പ്രശ്‌നം. ആരുമായും ചര്‍ച്ച ചെയ്യാതെ ഏകപക്ഷീയമായിരുന്നു അക്കാര്യത്തിലും ട്രംപിന്റെ പ്രഖ്യാപനം. ട്രംപ് ഈ നിലയിലാണ് മുന്നോട്ട് പോകുന്നതെങ്കില്‍, യൂറോപ്പ്-അറബ് മേഖലകളില്‍ കൂടുതല്‍ എതിര്‍പ്പ് വരാനാണ് സാധ്യത.

യൂറോപ്പിന്റെ അഭിപ്രായങ്ങള്‍ മാനിക്കാനോ, അറബ് മേഖലയിലെ സുഹൃദ് രാഷ്ട്രങ്ങളെ ബോധ്യപ്പെടുത്താനോ ട്രംപ് ഭരണകൂടം തയാറല്ല. ഏഴ് മുസ്‌ലിം രാഷ്ട്രങ്ങള്‍ക്കെതിരെ ട്രംപ് പ്രഖ്യാപിച്ച യാത്രാ വിലക്ക് ഇപ്പോഴും തുടരുകയുമാണല്ലോ. സമീപകാലം അമേരിക്കയുടെ അമരത്ത് വന്നവരില്‍ ജൂനിയര്‍ ബുഷ് ആയിരുന്നു ഏറ്റവും പിന്തിരിപ്പന്‍ ഭരണാധികാരിയായി വിമര്‍ശിക്കപ്പെട്ടുവന്നത്. ജൂനിയര്‍ ബുഷിനെ കടത്തിവെട്ടിയിരിക്കുകയാണ് ഡൊണാള്‍ഡ് ട്രംപ്. എതിര്‍ക്കുന്ന രാഷ്ട്രങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം റദ്ദാക്കുമെന്നുള്ള ധാര്‍ഷ്ട്യം മുന്‍കാലത്ത് ഒരു അമേരിക്കന്‍ ഭരണാധികാരിയില്‍ നിന്നും കേള്‍ക്കാതിരുന്നതാണ്. ട്രംപ് പരസ്യമായി വൈറ്റ് ഹൗസില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

ട്രംപിന്റെ ‘ജറൂസലം പ്രഖ്യാപനം’ ലോക രാഷ്ട്രീയ വ്യവഹാരത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതത്തിന് കാരണമാവും. ലോക മുസ്‌ലിംകളുടെ മൂന്നാമത് പുണ്യഗേഹമായ ബൈത്തുല്‍ മുഖദ്ദസ് കയ്യടക്കിയ ധിക്കാരികളായ സിയണിസ്റ്റ് കാപാലികരോട് അവര്‍ക്ക് രാജിയില്ല. എന്ത് വില കൊടുത്തും തിരിച്ചു പിടിക്കാതെ വിശ്രമവുമില്ല. കുരിശു യോദ്ധാക്കളില്‍ നിന്ന് ധീരസേനാ നായകന്‍ സലാഹുദ്ദീന്‍ അയ്യൂബിയുടെ നേതൃത്വത്തിലുള്ള മുസ്‌ലിം സൈന്യം തിരിച്ച് പിടിച്ച ബൈത്തുല്‍ മുഖദ്ദസ് ഉള്‍പ്പെടുന്ന ജറൂസലം പൂര്‍ണമായും ജൂത സൈനികര്‍ കയ്യടക്കിയിരിക്കുകയാണ്.

നാള്‍ക്കുനാള്‍ സ്വന്തം പ്രദേശത്തോട് സംയോജിപ്പിക്കാനുള്ള ഇസ്രാഈലി നീക്കത്തിന് അമേരിക്കയുടെ പ്രഖ്യാപനം ശക്തിപകരുമെന്ന് അറബ് ലോകം തിരിച്ചറിയുന്നു. ലോക പൊലീസ് ഇക്കാലമത്രയും സ്വീകരിച്ച് വന്ന സിയണിസ്റ്റ് അനുകൂല സമീപനം സര്‍വ്വ സീമകളും ലംഘിച്ചു. ഇനി അമേരിക്കയെ വിശ്വസിച്ച്, സമാധാന പ്രക്രിയയില്‍ മാധ്യസ്ഥന്റെ റോള്‍ ഏല്‍പ്പിക്കുന്നത് വിഡികളായിരിക്കും. ‘ഭിന്നിപ്പിച്ച് ഭരിക്കുക’ എന്ന ബ്രിട്ടീഷ് തന്ത്രത്തിന്റെ പുത്തന്‍ പതിപ്പാണ് ട്രംപ് അവതരിപ്പിക്കുന്നത്. ആദ്യം ശിയാ-സുന്നി ഭിന്നതയില്‍ മധ്യപൗരസ്ത്യ ദേശത്തെ വിഭജിച്ചു. പിന്നീട് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ അംഗ രാഷ്ട്രങ്ങള്‍ക്കിടയില്‍ തമ്മിലടിപ്പിക്കല്‍. 1945-ല്‍ രൂപീകൃതമായ അറബ് ലീഗും 1969-ല്‍ ജന്മമെടുത്ത ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോണ്‍ഫ്രന്‍സും (ഒ.ഐ.സി) യോഗം ചേര്‍ന്ന പ്രമേയം പാസാക്കാനുള്ള വേദി മാത്രമാകരുത്.

ഗാസാ മുനമ്പില്‍ നിന്ന് ജൂത കുടിയേറ്റ കേന്ദ്രങ്ങള്‍ പൊളിച്ച് നീക്കാന്‍ മാത്രം സായുധ സംഘങ്ങളെ രംഗത്തിറക്കിയ രണ്ടാം ഇന്‍തിഫാദ (ജനകീയ പ്രക്ഷോഭം) ഫലസ്തീന്‍ യുവാക്കള്‍ക്ക് ഇന്നും ആവേശമാണ്. ഒന്നാം ഇന്‍തിഫാദയുടെ ഫലമാണ് അധികാരം പരിമിതമാണെങ്കിലും ഫലസ്തീന്‍ അതോറിട്ടി. ലോക വ്യാപകമായി അനുകൂല സാഹചര്യം ശക്തമായി നിലനില്‍ക്കുന്ന ഈ സന്ദര്‍ഭത്തിലാണ് സ്വതന്ത്ര ഫലസ്തീന്‍ യാഥാര്‍ത്ഥ്യമാവേണ്ടത്. ലോക സമൂഹം ആഗ്രഹിക്കുന്നതും ചിന്തിക്കുന്നതും സ്വതന്ത്ര ഫലസ്തീന് വേണ്ടിയാണ്. ആലസ്യം വെടിഞ്ഞ് ഫലസ്തീന്‍-അറബ് നേതൃത്വം സാഹചര്യത്തിന് അനുസരിച്ച് ഉണരുമെന്ന് പ്രതീക്ഷിക്കാം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

കഞ്ചാവ് വേണ്ടവര്‍ 500 നൽകണം; പണപ്പിരിവ് പൊലീസിനെ അറിയിച്ച് പോളിടെക്‌നിക് കോളേജിലെ വിദ്യാര്‍ഥികളില്‍ ചിലര്‍

യൂണിയന്‍ ജനറല്‍ സെക്രട്ടറിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ അഭിരാജ് മൂന്നാം വര്‍ഷം എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയാണ്.

Published

on

എറണാകുളം കളമശേരി പോളിടെക്‌നിക്ക് കോളേജ് ഹോസ്റ്റലില്‍ പൊലീസ് റെയ്ഡ് നടത്തിയത് വിദ്യാര്‍ഥികള്‍ തന്നെ നല്‍കിയ രഹസ്യ വിവരത്തിന് പിന്നാലെ. കോളേജില്‍ ഇന്ന് നടക്കാനിക്കുന്ന ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് കോളേജില്‍ പണപ്പിരിവ് നടന്നിരുന്നു. 250 രൂപ മുതല്‍ 500 രൂപ വരെയായിരുന്നു പിരിവ് നടന്നത്.

ഇതില്‍ കഞ്ചാവ് വേണ്ടവര്‍ 500 രൂപ വരെ നല്‍കണമായിരുന്നു. ഇക്കാര്യം വിദ്യാര്‍ഥികളില്‍ ചിലര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. ഇതോടെ പൊലീസ് നിരീക്ഷണം ശക്തമാക്കുകയായിരുന്നു. ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ച വിവരം അറിഞ്ഞതോടെ പൊലീസ് വന്‍ സന്നാഹമായി എത്തി ഹോസ്റ്റലില്‍ റെയ്ഡ് നടത്തുകയായിരുന്നു.

മൂന്ന് പേരാണ് നിലവില്‍ അറസ്റ്റിലായിരിക്കുന്നത്. ആലപ്പുഴ സ്വദേശി ആദിത്യന്‍ കൊല്ലം, കൊല്ലം സ്വദേശികളായ ആകാശ്, അഭിരാജ് എന്നിവരാണ് പിടിയിലായത്. ഇതില്‍ പിടിയിലായ അഭിരാജ് കോളേജ് യൂണിയന്‍ ഭാരവാഹിയാണ്. യൂണിയന്‍ ജനറല്‍ സെക്രട്ടറിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ അഭിരാജ് മൂന്നാം വര്‍ഷം എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയാണ്. പിടിയിലായ ആദിത്യന്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്.

ആകാശിന്‍റെ പക്കൽ നിന്ന് 1.909 കിലോ ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. ആദിത്യന്‍റെയും അഭിരാജിന്‍റെയും പക്കൽ നിന്ന് 9.9 ഗ്രാം വീതമാണ് കണ്ടെടുത്തത്. പിടികൂടിയ കഞ്ചാവിന്‍റെ അളവ് ഒരു കിലോയിൽ കുറവായതിനാൽ ആദിത്യനും അഭിരാജിനും ജാമ്യം ലഭിച്ചു.

ഇന്നലെ രാത്രിയാണ് ഹോസ്റ്റലില്‍ നിന്ന് പൊലീസ് കഞ്ചാവ് പിടികൂടിയത്. ഹോസ്റ്റലില്‍ നിന്ന് മദ്യവും പിടികൂടി. വില്‍പ്പനയ്ക്കായി എത്തിച്ച കഞ്ചാവ് പായ്ക്കറ്റുകളിൽ ആക്കുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്. രണ്ട് കിലോ ഗ്രാമോളം കഞ്ചാണ് ഹോസ്റ്റലില്‍ നിന്നും പൊലീസ് പിടികൂടിയത്.

Continue Reading

Video Stories

നിയമം ലംഘിച്ച 53 വാണിജ്യ സ്ഥാപനങ്ങള്‍  കഴിഞ്ഞവര്‍ഷം അബുദാബിയില്‍ അടച്ചുപൂട്ടി

Published

on

അബുദാബി: ഉപഭോക്തൃ സുരക്ഷയുമായി  ബന്ധപ്പെട്ടു അധികൃതര്‍ നല്‍കിയ നിയമങ്ങള്‍ ലംഘിച്ച 53 വാണിജ്യ സ്ഥാപനങ്ങള്‍ കഴിഞ്ഞ വര്‍ഷം അബുദാബിയില്‍ അടച്ചുപൂട്ടിയതായി സാമ്പത്തിക വികസന വകുപ്പിന് കീഴിലുള്ള അബുദാബി രജിസ്‌ട്രേഷന്‍ ആന്റ് ലൈസന്‍സിംഗ് അഥോറിറ്റി അറിയിച്ചു.
2024ല്‍ വിവിധ സ്ഥാപനങ്ങളിലായി 5,397 ബോധവല്‍ക്കരണ പരിപാടികളാണ് സംഘടിപ്പിച്ചത്. 2023 നേക്കാള്‍ 45ശതമാനം വര്‍ധനവുണ്ടായി. നിയമങ്ങളെയും നിയന്ത്രണങ്ങളെയും കുറിച്ച് വാണിജ്യ സമൂഹത്തിന് അവ ബോധം വളര്‍ത്തുന്നതിന്റെ ഭാഗമായാണ് ബോധവല്‍ക്കരണം വര്‍ധിപ്പിച്ചത്.
നിയമങ്ങള്‍ പാലിക്കുന്നുണ്ടെ ന്ന് ഉറപ്പ് വരുത്തുന്നതിനനായി 251,083 പരിശോധനകളാണ് അബുദാബി എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നടത്തിയത്. 2023ല്‍ 240,229 പരിശോധനകളാണ് നടത്തിയിരുന്നത്. വിവിധ ഘട്ടങ്ങളിലായി 7,951 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കുകയുണ്ടായി. 3,081 നിയമ ലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു. 40.8 ദശലക്ഷം ദിര്‍ഹം മൂല്യമുള്ള വസ്തുക്കള്‍ നിയമങ്ങളും ചട്ടങ്ങളും അനുശാസിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കാത്തതായി കണ്ടെത്തി.
ലഭിച്ച പരാതികളില്‍ 90 ശതമാനവും സൗഹൃദപരമായി പരിഹരിക്കാന്‍ കഴിഞ്ഞു. 2023ല്‍ 83.4 ശതമാനം മാത്രമാണ് ഇ ത്തരത്തില്‍ പരിഹരിക്കാന്‍ കഴിഞ്ഞത്. ഇത് ഉപഭോക്തൃ അവകാശങ്ങളും വാണിജ്യ മേഖലയുടെ ഊര്‍ജ്ജ സ്വലതയും വര്‍ധിപ്പിക്കുന്നതിനുള്ള ഫലപ്രാപ്തിയായാണ് വിലയിരുത്തപ്പെടുന്നത്.
26.3 ദശലക്ഷം ദിര്‍ഹമിന്റെ വസ്തുക്കളിന്മേലാണ് പരാതി കള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് മുനിഫ് അല്‍മന്‍സൂരി വ്യക്തമാക്കി. അബുദാബിയുടെ വാണിജ്യ മേഖല വി കസിപ്പി ക്കുന്നതിനും നിയന്ത്രിക്കുന്നതി നുമുള്ള സാമ്പത്തിക വികസന വകുപ്പിന് കീഴിലുള്ള അബുദാബി രജിസ്‌ട്രേഷന്‍ ആന്റ് ലൈസന്‍സിംഗ് അഥോറിറ്റി കഴിഞ്ഞ വര്‍ഷം ഉപഭോക്തൃ, വാണിജ്യ സംരക്ഷണവുമാ യി ബന്ധപ്പെട്ടു ശ്രദ്ധേയമായ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
”ഉപഭോക്തൃ അവകാശങ്ങളാണ്  മുന്‍ഗണ നകളില്‍ ഏറ്റവും പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു.  ഉയര്‍ന്ന സുരക്ഷ, ഗുണനിലവാരം, സുതാര്യത എന്നിവ യോടെ സാധനങ്ങളും സേവനങ്ങളും നല്‍കുന്നുവെന്ന് ഉറപ്പാക്കുന്നതിന് സാധ്യമായ ഏറ്റവും മികച്ച സംവിധാനങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.
ഇക്കാര്യത്തില്‍ ഉപഭോക്താക്കളുടെ അവകാശ ങ്ങളെക്കുറിച്ചുള്ള അവബോധം കൂടുതല്‍ വര്‍ധി പ്പിക്കുന്നതിനും അവരുടെ അഭിപ്രായങ്ങള്‍ പങ്കിടുന്നതിനുമായി അബുദാബി ഗവണ്‍മെന്റ സര്‍വീസസ് പോര്‍ട്ടലില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത ഉപഭോക്തൃ സംരക്ഷണ സേവനത്തിന്റെ പുതിയ സംവിധാനം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം സംഘടിപ്പിച്ച വാര്‍ഷിക സര്‍വേയില്‍ പങ്കെടുത്തവരില്‍ 96 ശതമാനം പേരും പരിശോധനയിലും നിയന്ത്രണ പ്രവര്‍ത്തനങ്ങളിലും സംതൃപ്തി പ്രകടിപ്പിച്ചു. ഇക്കാര്യത്തി ല്‍ ഏറെ സന്തോഷമുണ്ടെന്ന് മുഹമ്മദ് മുനീഫ് അല്‍മന്‍സൂരി പറഞ്ഞു. സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതി നും ബിസിനസുകള്‍, നിക്ഷേപങ്ങള്‍ എന്നിവയ്ക്ക് പ്രിയപ്പെട്ട സ്ഥലമെന്ന നിലയില്‍ അബുദാബിയുടെ പ ദവി കൂടുതല്‍ ഉറപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുകയാണെന്ന് മന്‍സൂരി വ്യക്തമാക്കി.

Continue Reading

Video Stories

കേരളം സീരിയൽ കില്ലർ ഭീതിയിൽ… ‘മരണമാസ്സ്’ സിവിക് സെൻസ് പുറത്തിറങ്ങി..

Published

on

ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന ‘മരണമാസ്സ്’ വിഷു റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും. ചിത്രത്തിന്റെ പുതിയ പ്രോമോ വിഡിയോ പുറത്തിറങ്ങി. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ടോവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ ഫിലിം പ്രൊഡക്ഷൻസ്, വേൾഡ് വൈഡ് ഫിലിംസ്  എന്നിവയുടെ ബാനറുകളിൽ ടോവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്‌റ്റൺ  തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ്. ആദ്യാവസാനം നർമ്മത്തിന് പ്രാധാന്യം നൽകിയാണ് ഈ ചിത്രം ഒരുക്കുന്നത്. നടൻ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ്.

ബേസിൽ ജോസഫിനൊപ്പം രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്‌മ അനിൽകുമാർ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്. വ്യത്യസ്തമായ ഗെറ്റ്അപിൽ ബേസിൽ ജോസഫ് എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ഏറെ ശ്രദ്ധേയമായിരുന്നു. ഇൻസ്റ്റാഗ്രാം കമെന്റുകളിലൂടെ അണിയറ പ്രവർത്തകരും താരങ്ങളും ചിത്രത്തിന്റെ മൂഡ് പ്രേക്ഷകരിലേക്ക് എത്തിക്കുന്ന രീതി സരസമായിരുന്നു.  രസകരവും സ്റ്റൈലിഷുമായ ലുക്കിലാണ് ഈ ചിത്രത്തിൽ ബേസിൽ ജോസഫ് പ്രത്യക്ഷപ്പെടുന്നത്.

ഗോകുൽനാഥ് ജി എക്സികുട്ടീവ് പ്രൊഡ്യൂസർ ആയ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം- നീരജ് രവി, സംഗീതം- ജയ് ഉണ്ണിത്താൻ, എഡിറ്റിംഗ്- ചമൻ ചാക്കോ, വരികൾ- വിനായക് ശശികുമാർ, പ്രൊഡക്ഷൻ ഡിസൈൻ- മാനവ് സുരേഷ്, വസ്ത്രാലങ്കാരം- മഷർ ഹംസ, മേക്കപ്പ് – ആർ ജി വയനാടൻ, സൗണ്ട് ഡിസൈൻ ആൻഡ് മിക്സിങ്- വിഷ്ണു ഗോവിന്ദ്, വിഎഫ്എക്സ്- എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, ഡിഐ- ജോയ്നർ തോമസ്, പ്രൊഡക്ഷൻ കൺട്രോളർ- എൽദോ സെൽവരാജ്, സംഘട്ടനം- കലൈ കിങ്‌സൺ, കോ ഡയറക്ടർ- ബിനു നാരായൺ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- ഉമേഷ് രാധാകൃഷ്ണൻ, സ്റ്റിൽസ്- ഹരികൃഷ്ണൻ, ഡിസൈൻസ്- സർക്കാസനം, ഡിസ്ട്രിബൂഷൻ- ടോവിനോ തോമസ് പ്രൊഡക്ഷൻസ് ത്രൂ ഐക്കൺ സിനിമാസ്, ഐക്കൺ സിനിമാസ്. പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending