Connect with us

india

‘ഭാര്യയുടെ ചെലവില്‍ ജീവിക്കുന്ന’ അനില്‍ അംബാനിക്ക് റഫാലില്‍ മുപ്പതിനായിരം കോടിയുടെ കരാര്‍; ഇതാണോ മോദിയുടെ ഇന്ത്യ?

അനില്‍ അംബാനി കോടിക്കണക്കിന് രൂപ കടക്കെണിയിലാണെന്നും റിലയന്‍സിന് പ്രതിരോധ രംഗത്ത് മുന്‍പരിചയമില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു.

Published

on

ന്യൂഡല്‍ഹി: ‘ഭാര്യയുടെ ചെലവിലാണ് ഇപ്പോള്‍ ജീവിച്ചുപോവുന്നത്. മകനോട് പോലും കടം വാങ്ങേണ്ടി വന്നു. കോടതി ചെലവിന് പണം കണ്ടെത്താന്‍ ആഭരണങ്ങള്‍ വില്‍ക്കേണ്ടി വന്നു’- റിലയന്‍സ് മേധാവി അനില്‍ അംബാനി ലണ്ടനിലെ കോടതിയില്‍ പറഞ്ഞ വാക്കുകളാണിത്. വായ്പാ തുക തിരിച്ചുകിട്ടുന്നതിനായി ചൈനീസ് ബാങ്കുകള്‍ നല്‍കിയ കേസില്‍, വിഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരായിക്കൊണ്ടാണ് അനില്‍ അംബാനി ‘ദുരവസ്ഥ’ വിവരിച്ചത്.

ഇത്തരത്തില്‍ നിത്യചെലവിന് പോലും ഭാര്യയേയും മകനേയും ആശ്രയിക്കേണ്ടി വരുന്ന അനില്‍ അംബാനിക്കാണ് മോദി സര്‍ക്കാര്‍ റഫാല്‍ കരാറില്‍ മുപ്പതിനായിരം കോടി രൂപയുടെ തുടര്‍കരാര്‍ ഏല്‍പ്പിച്ചിരിക്കുന്നത് എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. യുപിഎ സര്‍ക്കാര്‍ ഒപ്പുവെച്ച റഫേല്‍ കരാറില്‍ നിന്ന് പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡിനെ (എച്ച്എഎല്‍) മാറ്റിക്കൊണ്ടാണ് മോദി സര്‍ക്കാറും ഫ്രാന്‍സുമായുള്ള കരാറില്‍ റിലയന്‍സ് ഡിഫന്‍സിനെ ഉള്‍പ്പെടുത്തിയത്. പ്രതിരോധ നിര്‍മാണ രംഗത്ത് ഏറെ പരിചയമുള്ള എച്ച്എഎല്ലിനെ മാറ്റി ഈയിടെ മാത്രം രൂപീകൃതമായ അനില്‍ അംബാനിയുടെ കമ്പനിയെ ഉള്‍പ്പെടുത്തിയത്. യുപിഎ സര്‍ക്കാര്‍ ഒപ്പുവെച്ച കരാറില്‍ 2016ല്‍ തിടുക്കപ്പെട്ട് ഭേദഗതി വരുത്തിയത് നരേന്ദ്ര മോദി തന്റെ സുഹൃത്തായ അംബാനിയെ സഹായിക്കാന്‍ വേണ്ടിയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തിയിരുന്നു. റഫേല്‍ വിമാനങ്ങളുടെ വില അനാവശ്യമായി വര്‍ധിപ്പിക്കുക മാത്രമല്ല, അംബാനിയെ സഹായിക്കുക കൂടിയാണ് പുതുക്കിയ കരാറില്‍ മോദിയുടെ ലക്ഷ്യമെന്നും രാഹുല്‍ ഗാന്ധി നേരത്തെ വിമര്‍ശനമുന്നയിച്ചിരുന്നു.

അനില്‍ അംബാനി കോടിക്കണക്കിന് രൂപ കടക്കെണിയിലാണെന്നും റിലയന്‍സിന് പ്രതിരോധ രംഗത്ത് മുന്‍പരിചയമില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു. അനില്‍ അംബാനിയെ കടക്കെണിയില്‍ നിന്ന് രക്ഷപ്പെടുത്താനാണ് മോദി കോടിക്കണക്കിന് രൂപയുടെ കരാര്‍ അംബാനിക്ക് കോടുത്തതെന്നും കോണ്‍ഗ്രസ് ആരോപണമുന്നയിച്ചിരുന്നു. ഇത്തരത്തില്‍ സാമ്പത്തികമായി തകര്‍ന്ന് നില്‍ക്കുന്ന ഒരാള്‍ക്കാണ് മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ തന്ത്രപ്രധാനമായ പ്രതിരോധ കരാര്‍ കൈമാറിയിരിക്കുന്നത് എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. അനില്‍ അംബാനിയെ സഹായിക്കാന്‍ സഹോദരനും മോദിയുടെ സുഹൃത്തുമായി മുകേഷ് അംബാനിയുടെ നിര്‍ദേശപ്രകാരമാണ് റഫാല്‍ കരാറില്‍ അനില്‍ അംബാനിയെ ഉള്‍പ്പെടുത്തിയതെന്നാണ് വിവരം. ഇത്തരം റിപ്പോര്‍ട്ടുകള്‍ ശരിവെക്കുന്നതാണ് അനില്‍ അംബാനി ലണ്ടന്‍ കോടതിയില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍.

 

india

‘അന്വേഷണത്തിന് ഉത്തരവിട്ടു, കേസെടുത്തു സര്‍ക്കാര്‍ ഇതില്‍ക്കൂടുതല്‍ എന്താണ് ചെയ്യേണ്ടത്’: ഡി.കെ ശിവകുമാര്‍

സര്‍ക്കാര്‍ സാധ്യമായ നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്ന് ഡികെ ശിവകുമാര്‍ പറഞ്ഞു

Published

on

ബെംഗളൂരു: ഐപിഎല്ലിലെ ആദ്യ കിരീട നേട്ടത്തിനു പിന്നാലെ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന് ഒരുക്കിയ സ്വീകരണ ചടങ്ങില്‍ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ ഇനി എന്താണ് ചെയ്യേണ്ടതെന്ന ചോദ്യവുമായി ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിടുകയും കേസുകള്‍ ഫയല്‍ ചെയ്യുകയും ചെയ്തു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തു. സര്‍ക്കാര്‍ സാധ്യമായ നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്ന് ഡികെ ശിവകുമാര്‍ പറഞ്ഞു.

‘പ്രതിപക്ഷം സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടു. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഉടന്‍ തന്നെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഒരു സര്‍ക്കാരിന് ഇതില്‍ക്കൂടുതല്‍ എന്ത് ചെയ്യാനാകും? സര്‍ക്കാര്‍ പരമാവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.’-ഡി കെ ശിവകുമാര്‍ പറഞ്ഞു. വിഷയം രാഷ്ട്രീയവത്കരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

18 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കന്നി കിരീടം നേടിയ ആര്‍സിബിക്ക് വലിയ സ്വീകരണമാണ് ബെംഗളൂരു നഗരത്തില്‍ ഒരുക്കിയത്. പൊലീസിന് നിയന്ത്രിക്കാവുന്നതിലും അപ്പുറം ആളുകള്‍ ചിന്നസ്വാമി സ്റ്റേഡിയത്തിനു മുന്നിലേക്ക് എത്തിയതോടെയാണ് ആഘോഷങ്ങള്‍ ദുരന്തത്തിലേക്ക് വഴിമാറിയത്. തിക്കിലും തിരക്കിലുംപെട്ട് പതിനാലുവയസുകാരി ഉള്‍പ്പെടെ 14 പേരാണ് അപകടത്തില്‍ മരിച്ചത്. നിരവധിപേര്‍ക്ക് പരിക്കേറ്റു. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സ്‌റ്റേഡിയത്തില്‍ സ്വീകരണചടങ്ങ് സംഘടിപ്പിച്ചത്.

അപകടവുമായി ബന്ധപ്പെട്ട് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യാഴാഴ്ച സസ്പെന്‍ഡ് ചെയ്തിരുന്നു. കബ്ബണ്‍ പാര്‍ക്ക് പോലീസ് സ്റ്റേഷന്‍ പോലീസ് ഇന്‍സ്പെക്ടര്‍, സ്റ്റേഷന്‍ ഹൗസ് മാസ്റ്റര്‍, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, എസിപി, സെന്‍ട്രല്‍ ഡിവിഷന്‍ ഡിസിപി, ക്രിക്കറ്റ് സ്റ്റേഡിയം ഇന്‍-ചാര്‍ജ്, അഡീഷണല്‍ പോലീസ് കമ്മീഷണര്‍, പോലീസ് കമ്മീഷണര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജി ജസ്റ്റിസ് മൈക്കല്‍ ഡി’കുന്‍ഹ അധ്യക്ഷനായ ഒരു ഏകാംഗ കമ്മീഷനെ നിയമിച്ചതായി സിദ്ധരാമയ്യ അറിയിച്ചിരുന്നു. ആര്‍സിബി, പരിപാടി നടത്താന്‍ ചുമതലപ്പെട്ട ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനമായ ഡിഎന്‍എ, കെഎസ്സിഎ എന്നിവരെ നേരത്തെ കേസില്‍ പ്രതിചേര്‍ത്തിരുന്നു.
Continue Reading

india

രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് കമല്‍ ഹാസന്‍

ചെന്നൈയിലെ തമിഴ്‌നാട് സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെയും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍റെയും സാന്നിധ്യത്തിലായിരുന്നു നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്

Published

on

ചെന്നൈ: മക്കൾ നീതി മയ്യം (എം.എൻ.എം) പ്രസിഡന്‍റും നടനുമായ കമൽ ഹാസൻ രാജ്യസഭയിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ചെന്നൈയിലെ തമിഴ്‌നാട് സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെയും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍റെയും സാന്നിധ്യത്തിലായിരുന്നു നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.

ഡി.എം.കെ സഖ്യകക്ഷികളായ വി.സി.കെ നേതാവ് തിരുമാവളവൻ, എം.ഡി.എം.കെ നേതാവ് വൈകോ, തമിഴ്‌നാട് കോൺഗ്രസ് അധ്യക്ഷൻ കെ.സെൽവപെരുന്ദഗൈ എന്നിവരും പങ്കെടുത്തു. ജൂൺ 19നാണ് തമിഴ്നാട്ടിൽ നിന്നുള്ള ആറു രാജ്യസഭ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുക.

നടനും ‘മക്കൾ നീതി മയ്യം’ പ്രസിഡന്റുമായ കമൽഹാസനും കവയിത്രിയും എഴുത്തുകാരിയും പാർട്ടി വക്താവുമായ സൽമയുമാണ് ഡി.എം.കെയിൽ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കുന്ന പുതിയ സ്ഥാനാർഥികൾ. നിലവിലെ രാജ്യസഭാംഗം അഡ്വ. പി. വിൽസൺ, സേലം മുൻ എം.എൽ.എ എസ്.ആർ. ശിവലിംഗം എന്നിവരാണ് മറ്റു ഡി.എം.കെ സ്ഥാനാർഥികൾ.

നിയമസഭയിലെ എം.എൽ.എമാരുടെ എണ്ണം വെച്ച് ഡി.എം.കെ സഖ്യത്തിന് നാലും അണ്ണ ഡി.എം.കെ-ബി.ജെ.പി സഖ്യത്തിന് രണ്ട് സീറ്റുകളും ലഭിക്കും. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പാണ് മക്കൾ നീതി മയ്യം ഡി.എം.കെ സഖ്യത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചത്. 2018ലാണ് കമൽഹാസൻ മക്കൾ നീതി മയ്യം രൂപീകരിച്ച് സജീവ രാഷ്ട്രീയത്തിൽ ഇറങ്ങിയത്.

Continue Reading

india

മസ്‌കിന്റെ സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ പ്രവര്‍ത്തനാനുമതി; ലൈസന്‍സ് ലഭിച്ചതായി റിപ്പോര്‍ട്ട്

ഇന്ത്യയില്‍ വാണിജ്യപരമായി പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സുകള്‍ക്കായി സ്റ്റാര്‍ലിങ്ക് 2022 മുതല്‍ കാത്തിരിക്കുകയാണ്

Published

on

ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്കിന് ഇന്ത്യയുടെ ടെലികോം മന്ത്രാലയത്തില്‍ നിന്ന് ഒരു പ്രധാന ലൈസന്‍സ് ലഭിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു. ഇത് സാറ്റലൈറ്റ് ദാതാവിന് വലിയ തടസ്സം നീക്കി ഇന്ത്യയില്‍ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് സാധ്യമാകും.
ഇന്ത്യയിലെ ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പില്‍ നിന്ന് ലൈസന്‍സ് നേടുന്ന മൂന്നാമത്തെ കമ്പനിയാണ് Starlink, Eutelsat’s (ETL.PA) സമാനമായ അപേക്ഷകള്‍ അംഗീകരിച്ചു, OneWeb എന്ന പുതിയ ടാബ് തുറക്കുന്നു, Reliance Jio (RELJ.NS) രാജ്യത്ത് സേവനങ്ങള്‍ നല്‍കുന്നതിന് പുതിയ ടാബ് തുറക്കുന്നു.

ഇന്ത്യയില്‍ വാണിജ്യപരമായി പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സുകള്‍ക്കായി സ്റ്റാര്‍ലിങ്ക് 2022 മുതല്‍ കാത്തിരിക്കുകയാണ്, എന്നാല്‍ ദേശീയ സുരക്ഷാ ആശങ്കകള്‍ ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ കാലതാമസം നേരിട്ടു. ആമസോണിന്റെ കൈപ്പര്‍ ഇപ്പോഴും അതിന്റെ ഇന്ത്യന്‍ ലൈസന്‍സിനായി കാത്തിരിക്കുകയാണ്.
സാറ്റലൈറ്റ് സേവനങ്ങള്‍ക്ക് രാജ്യം എങ്ങനെ സ്‌പെക്ട്രം നല്‍കണം എന്നതിനെച്ചൊല്ലി മസ്‌കിന്റെ കമ്പനി ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ ജിയോയുമായും ഏറ്റുമുട്ടിയിരുന്നു. സ്‌പെക്ട്രം ഏല്‍പ്പിക്കണമെന്നും ലേലം ചെയ്യരുതെന്നും ഇന്ത്യന്‍ സര്‍ക്കാര്‍ മസ്‌കിനൊപ്പം നിന്നു.

Continue Reading

Trending