Connect with us

india

അങ്ങനെ വിട്ടു കൊടുക്കില്ല; അംബാനിക്കെതിരെ കോടതി കയറി ആമസോണ്‍

തങ്ങളുടെ മേഖലയില്‍ കൂടി അംബാനിയിറങ്ങുമ്പോള്‍ പിടിച്ചു നില്‍ക്കാനുള്ള ശ്രമത്തിലാണ് ഈകോമേഴ്‌സ് ഭീമനായ ആമസോണ്‍. ഓണ്‍ലൈന്‍ വ്യാപാര രംഗത്ത് ഇരു കമ്പനികളും സഖ്യത്തിലാകാനുള്ള സാധ്യതകള്‍ നേരത്തെ ഉയര്‍ന്നിരുന്നെങ്കിലും ഇപ്പോള്‍ പരസ്യമായ ഏറ്റുമുട്ടിലിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

Published

on

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഓണ്‍ലൈന്‍ വ്യാപാര ഇടം സ്വന്തമാക്കാനുള്ള ഏഷ്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ തയാറെടുപ്പിനിടെ അതിരുവിട്ട നീക്കത്തെ ചോദ്യംചെയ്ത ഓണ്‍ലൈന്‍ വ്യാപാര ഭീമന്‍ ആമസോണ്‍. ഇന്ത്യയിലെ റീട്ടെയില്‍ ഫാഷന്‍ വില്‍പ്പനാ രംഗത്ത് നല്ല സാന്നിധ്യമുള്ള ഫ്യൂച്ചര്‍ റീട്ടെയിലിന്റെ ഓഹരികള്‍ റിലയന്‍സിന് വിറ്റ നടപടിയെ ചോദ്യം ചെയ്താണ് ആമസോണ്‍ രംഗത്തെത്തിയത്.

തങ്ങളുടെ കീഴിലുള്ള ഫ്യൂച്ചര്‍ ഗ്രൂപ്പ് തങ്ങളുടെ അറിവില്ലാതെ കരാറുണ്ടാക്കിയതാണ് ആമസോണിനെ ചൊടിപ്പിച്ചത്. ഫ്യൂച്ചര്‍ ഗ്രൂപ്പിന് ഈ ഇടപാട് നടത്താനാവില്ലെന്നാണ് വാദിക്കുന്ന ഇ-കൊമേഴ്‌സ് ഭീമന്‍ നടപടിയെ ചോദ്യം ചെയ്താണ് നിയമ പോരാട്ടത്തിന് ഇറങ്ങുന്നത്. ആമസോണ്‍ അയച്ച നോട്ടീസിന് ഫ്യൂച്ചര്‍ ഗ്രൂപ്പ് ഇതിയെന്ത് മറുപടി നല്‍കുമെന്നും തര്‍ക്കം കോടതി കയറുമോയെന്നും കാത്തിരുന്ന് കാണാം.

ഫ്യൂച്ചേഴ്സ് കൂപ്പണ്‍സ് എന്ന കമ്പനിയുടെ 49 ശതമാനം ഓഹരി നേരത്തെ തന്നെ ആമസോണ്‍ വാങ്ങിച്ചിരുന്നു. ഈ കമ്പനിക്ക് ഫ്യൂച്ചേഴ്സ് റീട്ടെയിലില്‍ 7.3 ശതമാനം ഓഹരിയുണ്ട്. എന്നാല്‍ ഫ്യൂച്ചേഴ്സ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയായ ഫ്യൂച്ചര്‍ റീട്ടെയിലിനെ ഏതാനും മാസം മുമ്പാണ് അംബാനി ഏറ്റെടുത്തത്. എന്നാല്‍ അംബാനിയുടെ കമ്പനിയുമായി നടത്തിയ ഇടപാട് തങ്ങളുമായി നേരത്തെ ഏര്‍പ്പെട്ട കരാറിന്റെ ലംഘനമാണെന്നു കാണിച്ച് ആമസോണ്‍ ഇപ്പോള്‍ ഫ്യൂച്ചേഴ്സ് ഗ്രൂപ്പിന് വക്കീല്‍ നോട്ടിസ് അയച്ചിരിക്കുന്നത്.

തങ്ങളുടെ മേഖലയില്‍ കൂടി അംബാനിയിറങ്ങുമ്പോള്‍ പിടിച്ചു നില്‍ക്കാനുള്ള ശ്രമത്തിലാണ് ഈകോമേഴ്‌സ് ഭീമനായ ആമസോണ്‍. ഓണ്‍ലൈന്‍ വ്യാപാര രംഗത്ത് ഇരു കമ്പനികളും സഖ്യത്തിലാകാനുള്ള സാധ്യതകള്‍ നേരത്തെ ഉയര്‍ന്നിരുന്നെങ്കിലും ഇപ്പോള്‍ പരസ്യമായ ഏറ്റുമുട്ടിലിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

ഫ്യൂച്ചര്‍ ഗ്രൂപ്പിനെ സംബന്ധിച്ച് തീര്‍ത്തും അപ്രതീക്ഷിതമാണ് ആമസോണിന്റെ നോട്ടീസ്. ഫ്യൂച്ചര്‍ ഗ്രൂപ്പ് ബിസിനസ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിയാനി ആദ്യം സമീപിച്ചത് ആമസോണിനെയായിരുന്നുവെന്നും എന്നാല്‍, ആമസോണ്‍ ഇതില്‍ വിമുഖത അറിയിച്ചതോടെയാണ് കമ്പനി റിലയന്‍സിനെ ബന്ധപ്പെട്ടതെന്നുമാണ് ഫ്യൂച്ചര്‍ ഗ്രൂപ്പ് വൃത്തങ്ങള്‍ പ്രതികരിച്ചിരിക്കുന്നത്.

ആഗസ്റ്റ് 29 നാണ് ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ മുഴുവന്‍ റീട്ടെയ്ല്‍, ഹോള്‍സെയില്‍, ലോജിസ്റ്റിക്‌സ്, വെയര്‍ഹൗസിങ് ബിസിനസുകള്‍ ഏറ്റെടുക്കുന്നതായി റിലയന്‍സ് പ്രഖ്യാപിച്ചത്. 24713 കോടി രൂപയുടേതായിരുന്നു ഇടപാട്. ആഗസ്റ്റില്‍ നടന്ന ഇടപാടിന്റെ പേരില്‍ ആമസോണ്‍ സെപ്തംബറും പിന്നിട്ട് ഒക്ടോബറില്‍ നോട്ടീസ് അയച്ചത് എന്തുകൊണ്ടാണെന്നാണ് ഫ്യൂച്ചര്‍ ഗ്രൂപ്പിന് മനസിലാകാത്തത്.

2019 ഡിസംബറിലാണ് ആമസോണ്‍ കമ്പനി ഫ്യൂച്ചര്‍ കൂപ്പണ്‍സ് ലിമിറ്റഡ് എന്ന പ്രൊമോട്ടര്‍ കമ്പനിയുടെ ഓഹരികള്‍ വാങ്ങിയത്. 1430 കോടി രൂപയ്ക്കായിരുന്നു 49 ശതമാനം ഓഹരി വില്‍പന. ഫ്യൂചര്‍ ഗ്രൂപ്പ്-റിലയന്‍സ് ബന്ധം ഉടലെടുത്തതോടെ ആമസോണിന് 193 ദശലക്ഷം ഡോളറിന്റെ നഷ്ടമുണ്ടായി. ഇതേക്കുറിച്ച് അമേരിക്കയിലെ ഓഹരി ഉടമകള്‍ ചോദിക്കുമെന്നതിനാലാണ് ഇപ്പോള്‍ ഫ്യൂച്ചര്‍ ഗ്രൂപ്പിനെതിരെ ആമസോണ്‍ കേസുമായി മുന്നോട്ട് പോകുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ഫ്യൂച്ചര്‍ റീട്ടെയിലിന് പലചരക്കു വില്‍പ്പനാ സ്ഥാപനമായ ബിഗ് ബസാര്‍ അടക്കം ഇന്ത്യയൊട്ടാകെയായി 1500 സ്റ്റോറുകളുണ്ട്. ആമസോണ്‍ ഫ്യൂച്ചേഴ്സ് ഗ്രൂപ്പുമായി എത്തിച്ചേര്‍ന്നിരുന്ന കരാര്‍ പ്രകാരം, ഫ്യൂച്ചര്‍ റീട്ടെയില്‍ വില്‍ക്കുന്നുണ്ടെങ്കില്‍ തങ്ങള്‍ക്കു വേണ്ടെങ്കില്‍ മാത്രം വില്‍ക്കുക എന്നും, തങ്ങളോട് ഏറ്റുമുട്ടില്ലെന്നുമായിരുന്നു ധാരണ. ആമസോണ്‍ അയച്ച നോട്ടീസില്‍ ഇത്തരത്തിലുള്ള പല കാര്യങ്ങളെക്കുറിച്ചും പറയുന്നുണ്ട്. കൂടാതെ, കമ്പനി ഇത്തരത്തിലൊരു വക്കീല്‍ നോട്ടിസ് അയച്ചതായി ആമസോണ്‍ വക്താവ് റിപ്പോര്‍ട്ടര്‍മാരോട് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം ഫ്യൂച്ചേഴ്സ് ഗ്രൂപ്പ് സംഭവത്തില്‍ ഇതേവരെ പ്രതികരിച്ചിട്ടില്ല.

 

india

വിമാനാപകടം; ഡിഎന്‍എ പരിശോധനക്കായി മരിച്ച രഞ്ജിതയുടെ സഹോദരന്‍ അഹമ്മദാബാദിലേക്ക്

രാത്രി 9.30ന് നെടുമ്പാശ്ശേരിയില്‍ നിന്നുള്ള വിമാനത്തിലാണ് രതീഷ് അഹമ്മദാബാദിലേക്ക് പോവുക.

Published

on

പത്തനംതിട്ട: അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച പത്തനംതിട്ട സ്വദേശിനി രഞ്ജിതയുടെ സഹോദരന്‍ രതീഷ്, ഡിഎന്‍എ പരിശോധനക്കായി അഹമ്മദാബാദിലേക്ക് പുറപ്പെട്ടു. രാത്രി 9.30ന് നെടുമ്പാശ്ശേരിയില്‍ നിന്നുള്ള വിമാനത്തിലാണ് രതീഷ് അഹമ്മദാബാദിലേക്ക് പോവുക.

അതേസമയം ആരോഗ്യമന്ത്രി വീണ ജോര്‍ജ് രഞ്ജിതയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി സംസാരിച്ചു. ഡിഎന്‍എ പരിശോധന ഫലം പുറത്തുവന്നാലുടന്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പത്തനംതിട്ട ജില്ലാ ഭരണകൂടവും തുടങ്ങി. അഹമ്മദാബാദിലെ സ്‌പെഷ്യല്‍ ഓഫീസറുമായി ജില്ലാ കലക്ടര്‍ സംസാരിച്ചു. പത്തനംതിട്ട എംപി ആന്റോ ആന്റണിയും കോന്നി എംഎല്‍എ കെ.യു ജെനീഷ് കുമാറും യാക്കോബായ സഭാ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവായും രഞ്ജിതയുടെ വീട് സന്ദര്‍ശിച്ച് അനുശോചനമറിയിച്ചു.

Continue Reading

india

എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; അടിയന്തരലാന്‍ഡിങ് നടത്തി

Published

on

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി. തുടര്‍ന്ന് അടിയന്തരലാന്‍ഡിംങ് നടത്തി. തായ്‌ലന്‍ഡില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോവാനിരുന്ന വിനാനത്തിന്‍ നേരെയാണ് ബോംബ് ഭീഷണിയുണ്ടായത്. തുടര്‍ന്ന് തായ്‌ലാന്‍ഡ് വിമാനത്താവളത്തിലെ അധികൃതര്‍ എഐ 379 വിമാനം അടിയന്തരലാന്‍ഡിംങ് നടത്തിയ വിവരം അറിയിച്ചു.

പ്രാദേശിക സമയം രാവിലെ ഒമ്പതരയോടുകൂടിയാണ് വിമാനം ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്നത് 156 യാത്രക്കാരാണ്. തുടര്‍ന്ന് യാത്രക്കാരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. അതേസമയം വിമാനത്തില്‍ വിശദമായ പരിശോധന നടന്നുവരുകയാണ് എന്നാണ് പ്രാധമിക വിവരം.

Continue Reading

india

‘ഉരുൾപൊട്ടൽ ദുരിതബാധിതരുടെ വായ്പ കേന്ദ്രം എഴുതിത്തള്ളണം, പറ്റില്ലെങ്കിൽ പറയാനുള്ള ധൈര്യം കാണിക്കണം’; ഹൈക്കോടതി

Published

on

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്രസർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി ഹൈക്കോടതി. ദുരിതബാധിതരുടെ വായ്പാ എഴുതിത്തള്ളുന്നതിൽ കേന്ദ്ര സത്യവാങ്മൂലത്തിനെതിരെയാണ് വിമർശനം.

കോടതിയുടെ അതിരൂക്ഷ വിമർശനം ഉണ്ടായതോടെ വിഷയത്തിൽ നിലപാട് അറിയിക്കാമെന്ന് കേന്ദ്രം കോടതിക്ക് ഉറപ്പ് നൽകി. ദുരന്തനിവാരണ നിയമത്തിൽ ചട്ടമില്ലെങ്കിൽ കേന്ദ്രസർക്കാർ അധികാരം പ്രയോജനപ്പെടുത്തണമെന്ന് മുന്നറിയിപ്പും കോടതി നൽകി. ദുരന്തം ഉണ്ടായി നാളുകൾ കഴിഞ്ഞിട്ടും ദുരന്തബാധിതരുടെ പ്രശ്നം പരിഹരിക്കാൻ കേന്ദ്രസർക്കാർ ഇടപെടാത്തതിലാണ് ഹൈക്കോടതി കടുത്ത വിമർശനം ഉന്നയിച്ചത്.
Continue Reading

Trending