Connect with us

News

ഇന്ത്യയോട് എന്നും പ്രിയം; ബ്രിട്ടീഷ് രാജാവിനെക്കാള്‍ ധനികന്‍

ബ്രിട്ടീഷ് രാജാവിനെക്കാള്‍ സമ്പന്നനാണ് സുനക്.

Published

on

ലണ്ടന്‍: ഇന്ത്യന്‍ പാരമ്പര്യത്തോട് എക്കാലവും ചേര്‍ന്നുനില്‍ക്കാന്‍ ശ്രമിച്ചിട്ടുള്ള ബ്രിട്ടീഷ് രാഷ്ട്രീയ നേതാവാണ് പ്രധാനമന്ത്രി ഋഷി സുനക്. യോര്‍ക്ഷറില്‍നിന്ന് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം എം.പിയായി സത്യപ്രതിജ്ഞ ചെയ്തത് ഭഗവത്ഗീത തൊട്ടായിരുന്നു. ഇത്തരമൊരു സത്യപ്രതിജ്ഞക്ക് തയാറാകുന്ന ആദ്യ വ്യക്തിയും അദ്ദേഹമാണ്. സമ്മര്‍ദ്ദമുള്ള സമയങ്ങളില്‍ വഴികാട്ടിയായും രക്ഷകനായും ഭഗവത്ഗീത ഉണ്ടാകാറുണ്ടെന്ന് സുനക് പറഞ്ഞിരുന്നു.ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മകള്‍ അക്ഷതയാണ് ഭാര്യ. കുടുംബത്തോടൊപ്പം ഇടയ്ക്ക് ഇന്ത്യയില്‍ സന്ദര്‍ശനം നടത്താറുമുണ്ട്.

ബ്രിട്ടീഷ് രാജാവിനെക്കാള്‍ സമ്പന്നനാണ് സുനക്. അദ്ദേഹത്തിന്റെ ഭാര്യ അക്ഷതയ്ക്ക് തന്നെ ഇന്‍ഫോസിസില്‍ നൂറു കോടിയിലധികം ഡോളറിന്റെ ഓഹരിയുണ്ട്. സുനകിന് 730 ദശലക്ഷം പൗണ്ടിന്റെ ആസ്തിയുണ്ട്. സണ്‍ഡേ ടൈംസ് പുറത്തുവിട്ട ധനികരുടെ പട്ടികപ്രകാരം ബ്രിട്ടീഷ് രാജാവിന്റെ സമ്പാദ്യം 370 ദശലക്ഷം പൗണ്ട് മാത്രമാണ്. സുനകിനും ഭാര്യക്കും യോര്‍ക്ഷറില്‍ ഒരു മാളികയും സെന്‍ട്രല്‍ ലണ്ടനിലെ കെന്‍സിങ്ടണില്‍ കോടികളുടെ വസ്തുവകകളുമുണ്ട്. നേരത്തെ സുനകിന്റെ പേര് പ്രധാനമന്ത്രി പദത്തിലേക്ക് പരിഗണിക്കപ്പെട്ടപ്പോള്‍ തന്നെ അക്ഷതയുടെയും കുടുംബത്തിന്റെയും ആഡംബര ജീവിത രീതി ബ്രിട്ടീഷ് മാധ്യമങ്ങളില്‍ ചൂടുപിടിച്ച ചര്‍ച്ചയായിരുന്നു. 3624 രൂപ വില വരുന്ന കപ്പിലാണ് അക്ഷത ചായ കുടിക്കുന്നതെന്നായിരുന്നു പ്രധാന വാര്‍ത്ത.

ഉടച്ചുവാര്‍ത്ത് സുനക്

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഋഷി സുനക് ചുമതലയേറ്റപ്പോള്‍ അലോക് ശര്‍മ്മ ഉള്‍പ്പെടെ നിരവധി മന്ത്രിമാര്‍ പുറത്ത്. ധനമന്ത്രിയായി ജെറമി ഹണ്ട് തുടരും. മിനിബജറ്റിലെ നികുതി ഇളവുകളുടെ പേരില്‍ വിമര്‍ശനം നേരിട്ട മുന്‍ പ്രധാനമന്ത്രി ലിസ് ട്രസ് പുറത്താക്കിയ ക്വാസി ക്വാര്‍ടെങിന്റെ പകരക്കാരനായാണ് ഹണ്ട് ധനമന്ത്രിയായത്. പാര്‍ട്ടി നേതൃനിരയിലേക്ക് ലിസുമായി മത്സരിച്ചപ്പോള്‍ ഹണ്ട് പിന്തുണച്ചിരുന്നത് സുനകിനെയാണ്. സുനക് പ്രധാനന്ത്രിയാകുമെന്ന് ഉറപ്പായപ്പോള്‍ തന്നെ ഊര്‍ജ സെക്രട്ടറി ജേക്കബ് റീസ് മോഗ് രാജി പ്രഖ്യാപിച്ചിരുന്നു. മുന്‍ പ്രധാനമന്ത്രിമാരായ ലിസിന്റെയും ബോറിസ് ജോണ്‍സിന്റെയും ഉറ്റ സുഹൃത്തായ അദ്ദേഹം സുനകിന്റെ മന്ത്രിസഭയില്‍ ഉണ്ടാകില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.

മന്ത്രിസഭയില്‍ നിലവിലെ 10 അംഗങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. അതേസമയം രണ്ട് മാസത്തിനിടെ ബ്രിട്ടന്റെ മൂന്നാമത്തെ പ്രധാനമന്ത്രിയായ സുനകിനെ ലോകനേതാക്കള്‍ അഭിനന്ദിച്ചു. യുക്രെയ്ന്‍ യുദ്ധം ഉള്‍പ്പെടെയുള്ള ആഗോള വിഷയങ്ങളില്‍ സുനകുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ഉറ്റുനോക്കുകയാണെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യന്‍ വേരുകളുള്ള ഒരാള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്നത് ഏറെ വിസ്മയകരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

എന്നാല്‍ പുതിയ പ്രധാനമന്ത്രി അധികാരത്തില്‍ വന്നെങ്കിലും ബ്രിട്ടനുമായുള്ള ഭാവി ബന്ധത്തില്‍ എന്തെങ്കിലും അനുകൂല മാറ്റങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് റഷ്യ വ്യക്തമാക്കി. ഏറെ പ്രയാസകരമായ വിഷയങ്ങളില്‍ ബ്രിട്ടനുമായി ചര്‍ച്ച നടത്താന്‍ തയാറാണെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സികി ട്വറ്ററിലൂടെ നല്‍കിയ സന്ദേശത്തില്‍ സുനകിനെ അഭിനന്ദിച്ചു. സുനകിന് പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഉത്തരേന്ത്യന്‍ ഗ്രാമങ്ങളുടെ ദാഹമകറ്റാന്‍ യൂത്ത് ലീഗ് ദേശീയ കമ്മിറ്റി; മീററ്റില്‍ ഹൈദരലി തങ്ങള്‍ കുടിവെള്ള പദ്ധതി സ്വിച്ച് ഓണ്‍ ചെയ്തു

ആദ്യഘട്ടത്തിൽ പള്ളി, മദ്രസ, തഹ്ഫീളുൽ ഖുർആൻ സെന്റർ, പബ്ലിക് സ്കൂൾ എന്നിവയുടെ സമീപത്തായി മൂന്ന് സ്ഥലങ്ങളിലാണ് പദ്ധതി പൂർത്തിയായത്

Published

on

ഉത്തർപ്രദേശിലെ മീററ്റിൽ പണി പൂർത്തിയായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ കുടിവെള്ള പദ്ധതി യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് ആസിഫ് അൻസാരി സ്വിച്ച് ഓൺ ചെയ്തു. ആദ്യഘട്ടത്തിൽ പള്ളി, മദ്രസ, തഹ്ഫീളുൽ ഖുർആൻ സെന്റർ, പബ്ലിക് സ്കൂൾ എന്നിവയുടെ സമീപത്തായി മൂന്ന് സ്ഥലങ്ങളിലാണ് പദ്ധതി പൂർത്തിയായത്.

ഏബിൾ ഗ്രൂപ്പ് സഹായത്തോടെ യൂത്ത് ലീഗ് ദേശീയ കമ്മിറ്റി റിലീഫ് വിംഗ് നേതൃത്വത്തിലാണ് ജലക്ഷാമം നേരിടുന്ന ഉത്തരേന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ ഹൈദരലി തങ്ങൾ കുടിവെള്ള പദ്ധതി നടപ്പാക്കുന്നത്. ഹരിയാനയിലെ മേവാത്, ഹതീൻ, ഡൽഹിയിലെ ദിൽഷാദ് ഗാർഡൻ, സീമ പുരി എന്നിവിടങ്ങളിലും പണി പൂർത്തിയായി തുറന്നു കൊടുത്തിട്ടുണ്ട്.

മീററ്റിൽ നടന്ന ചടങ്ങിൽ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷിബു മീരാൻ, പദ്ധതി കോർഡിനേറ്റർ യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സികെ ശാക്കിർ, മുസ്‌ലിം ലീഗ് യുപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.മുഹമ്മദ്‌ ഉവൈസ് പ്രസംഗിച്ചു. മീററ്റ് കോർപറേഷൻ കൗൺസിലറും സിറ്റി മുസ്‌ലിം ലീഗ് പ്രസിഡന്റുമായ റിസ്‌വാൻ അൻസാരി അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് യുപി സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ്‌ സുബൈർ സ്വാഗതവും
സിറ്റി യൂത്ത് ലീഗ് പ്രസിഡന്റ് ആഷിഖ് ഇലാഹി നന്ദിയും പറഞ്ഞു.

Continue Reading

GULF

സഊദിയില്‍ വാഹനാപകടം; മലയാളി യുവതിയും കുഞ്ഞും മരിച്ചു

ദമ്മാമിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി മദീനയില്‍ നിന്ന് പുറപ്പെട്ടതായിരുന്നു കുടുംബം

Published

on

ദമ്മാം: സഊദി അറേബ്യ യിലെ കിഴക്കന്‍ മേഖലയില്‍ ദമ്മാമിനടുത്ത അൽ അഹ്സയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതിയും കുഞ്ഞും മരിച്ചു. മലപ്പുറം അരീക്കോട് സ്വദേശി എൻ.വി. സുഹൈലിന്റെ ഭാര്യ സഫയും അവരുടെ കുഞ്ഞുമാണ് മരിച്ചത്. സുഹൈലിനെ പരിക്കുകളോടെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹം അപകടനില തരണം ചെയ്തിട്ടുണ്ട്. ദമ്മാമിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി മദീനയില്‍ നിന്ന് പുറപ്പെട്ടതായിരുന്നു കുടുംബം.

Continue Reading

kerala

‘മലയാളത്തിന്റെ തന്നെ അമ്മ മുഖമായിരുന്നു കവിയൂര്‍ പൊന്നമ്മ’: വി.ഡി.സതീശൻ

Published

on

മലയാളത്തിന്റെ തന്നെ അമ്മ മുഖമായിരുന്നു കവിയൂര്‍ പൊന്നമ്മയെന്നും വാത്സല്യം നിറയുന്ന ചിരിയും ശബ്ദവുമെല്ലാം സിനിമയില്‍ മാത്രമല്ല, മലയാളികളുടെ മനസിലും കവിയൂര്‍ പൊന്നമ്മയ്ക്ക് അമ്മ പരിവേഷം നല്‍കിയെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.

‘‘പ്രേം നസീറും സത്യനും മധുവും ഉള്‍പ്പെടെയുള്ള ആദ്യകാല താരങ്ങളുടെ അമ്മയായി സ്‌ക്രീനിലെത്തിയ കവിയൂര്‍ പൊന്നമ്മ വ്യത്യസ്ത കഥാപാത്രങ്ങളായി പുതുതലമുറയിലെ താരങ്ങള്‍ക്കൊപ്പവും സിനിമയില്‍ നിറഞ്ഞു നിന്നു. ആറര പതിറ്റാണ്ടോളം നീണ്ട അഭിനയ ജീവിതത്തില്‍ ഓരോ കഥാപാത്രങ്ങളെയും വ്യത്യസ്തമാക്കുന്ന അഭിനയ ശൈലിയായിരുന്നു കവിയൂര്‍ പൊന്നമ്മയുടേത്. അമ്മ എന്നാല്‍ കവിയൂര്‍ പൊന്നമ്മ എന്ന നിലയിലേക്ക് പ്രേക്ഷകരെ പോലും ചിന്തിപ്പിച്ച അതുല്യ കലാകാരിയായിരുന്നു അവര്‍. കവിയൂര്‍ പൊന്നമ്മയുടെ വിയോഗ വാര്‍ത്ത കുടുംബത്തിലെ ഒരാളെ നഷ്ടപ്പെട്ട വേദനയാണ് എല്ലാവരിലും ഉണ്ടാക്കുന്നത്. ദുഃഖത്തില്‍ പങ്കുചേരുന്നു. ആദരാഞ്ജലികള്‍’’– വി.ഡി.സതീശൻ അറിയിച്ചു.

Continue Reading

Trending