Connect with us

india

സംഭല്‍ മസ്ജിദിലെ സര്‍വേ നടപടികള്‍ സ്‌റ്റേ ചെയ്ത് അലഹബാദ് ഹൈക്കോടതി

മസ്ജിദ് കമ്മിറ്റിയുടെ ഹരജിയില്‍ ജസ്റ്റിസ് രോഹിത് രഞ്ജന്‍ അഗര്‍വാളിന്റെ സിംഗിള്‍ ബെഞ്ചിന്റെതാണ് ഉത്തരവ്

Published

on

ലഖ്‌നൗ: സംഭല്‍ ഷാഹി മസ്ജിദുമായി ബന്ധപ്പട്ട കീഴ്‌ക്കോടതിയുടെ സര്‍വേ അടക്കമുള്ള എല്ലാ നടപടിക്രമങ്ങളും അലഹബാദ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഫെബ്രുവരി 25 വരെയാണ് നടപടികള്‍ തടഞ്ഞത്. മസ്ജിദ് കമ്മിറ്റിയുടെ ഹരജിയില്‍ ജസ്റ്റിസ് രോഹിത് രഞ്ജന്‍ അഗര്‍വാളിന്റെ സിംഗിള്‍ ബെഞ്ചിന്റെതാണ് ഉത്തരവ്.

2024 നവംബര്‍ 19ന് ഹിന്ദു സംഘടനകളുടെ ഹരജിയില്‍ സംഭല്‍ സിവില്‍ കോടതിയാണ് മസ്ജിദില്‍ സര്‍വേ നടത്താന്‍ ഉത്തരവിട്ടത്. മുഗള്‍ ഭരണകാലത്ത് നിര്‍മിച്ച മസ്ജിദ് യഥാര്‍ഥത്തില്‍ ഹരിഹര്‍ ക്ഷേത്രമായിരുന്നു എന്നാണ് ഹിന്ദു പക്ഷത്തിന്റെ വാദം. സംഭല്‍ കോടതിയുടെ വിധി വന്ന് മണിക്കൂറുകള്‍ക്കകം തന്നെ മസ്ജിദില്‍ പ്രാഥമിക സര്‍വേയും നടത്തിയിരുന്നു.

രമേശ് രാഘവയുടെ നേതൃത്വത്തിലുള്ള അഭിഭാഷക കമ്മീഷന്‍ നവംബര്‍ 24ന് രണ്ടാംഘട്ട സര്‍വേക്കായി മസ്ജിദില്‍ എത്തിയത് സംഘര്‍ശത്തിലേക്ക് എത്തിയിരുന്നു. സംഭവത്തില്‍ പൊലീസ് നടത്തിയ വെടിവെപ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടിരുന്നു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളടക്കം നിരവധിപേര്‍ക്കെതിരെ പൊലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പൊലീസിന് നേരെ കല്ലെറിഞ്ഞ 54 പേരെ അറസ്റ്റ് ചെയ്‌തെന്നും 91 പേരെ പിടികൂടാനുണ്ടെന്നും പൊലീസ് പറഞ്ഞു. സംഘര്‍ഷത്തെക്കുറിച്ച് അന്വേഷിക്കാന്‍ റിട്ട. ഹൈക്കോടതി ജഡ്ജി ദേവേന്ദ്ര കുമാര്‍ അറോറയുടെ നേതൃത്വത്തിലുള്ള മൂന്നംഗ കമ്മീഷനെ യുപി സര്‍ക്കാര്‍ നിയോഗിച്ചിരുന്നു.

അതിനിടെ ആരാധനാലയങ്ങളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച പുതിയ ഹരജികള്‍ ഇനി പരിഗണിക്കരുതെന്ന് ഡിസംബര്‍ 12ന് 1991ലെ ആരാധനാലയ സംരക്ഷണനിയമം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജികള്‍ സമര്‍പ്പിച്ച സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള ബെഞ്ച് കീഴ്‌ക്കോടതികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നിലവില്‍ പരിഗണനയിലുള്ള ഹരജികളില്‍ ഇടക്കാല ഉത്തരവോ അന്തിമ ഉത്തരവോ പുറപ്പെടുവിക്കുകയോ സര്‍വേക്ക് നിര്‍ദേശം നല്‍കുകയോ ചെയ്യരുതെന്നും സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നു.

സുപ്രിംകോടതി ഉത്തരവ് സംഭലിനും ബാധകമാണ്. സംഭല്‍ മസ്ജിദില്‍ സര്‍വേ നടത്തിയ അഭിഭാഷക കമ്മീഷന്റെ റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ പ്രാദേശിക കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. വിഷയം നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും ജസ്റ്റിസ് രഞ്ജന്‍ അഗര്‍വാള്‍ പറഞ്ഞു. വിഷയത്തില്‍ ഹൈക്കോടതി കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെയും ജില്ലാ മജിസ്‌ട്രേറ്റിന്റെയും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെയും പ്രതികരണം തേടുകയും ചെയ്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങള്‍ പുറത്തുവിട്ട് സുപ്രിംകോടതി

ജുഡീഷ്യറില്‍ ജനങ്ങളുടെ വിശ്വാസം ശക്തിപ്പെടുത്തുന്നതിനാണ് ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തിയത്

Published

on

21 ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച് സുപ്രിംകോടതി. ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു നീക്കം. ജുഡീഷ്യറില്‍ ജനങ്ങളുടെ വിശ്വാസം ശക്തിപ്പെടുത്തുന്നതിനാണ് ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ജസ്റ്റിസ് കെ.വി വിശ്വനാഥന് 120.96 കോടിയുടെ സ്വത്തുണ്ട്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നക്ക് 3.38 കോടിയുടെ നിക്ഷേപമാണുള്ളത്.

ഏപ്രില്‍ ഒന്നിന് ചേര്‍ന്ന ഫുള്‍ കോര്‍ട്ട് യോഗത്തിലാണ് സ്വത്ത് വിവരങ്ങള്‍ പ്രസിദ്ധീകരിക്കുമെന്ന് പ്രഖ്യാപിച്ചത്. ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വീട്ടില്‍ നിന്ന് നോട്ട് കെട്ടുകള്‍ കണ്ടെടുത്തുവെന്ന ആരോപണം വലിയ വിവാദമായ സാഹചര്യത്തിലാണ് സുപ്രിംകോടതി ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങള്‍ പുറത്തുവിടാന്‍ തീരുമാനിച്ചത്. നേരത്തെ സുപ്രിംകോടതി ജഡ്ജിമാര്‍ അവരുടെ സ്വത്ത് വിവരങ്ങള്‍ ചീഫ് ജസ്റ്റിസിനെ അറിയിക്കുമെങ്കിലും അത് പുറത്തുവിടാറില്ലായിരുന്നു.

ജസ്റ്റിസ് കെ.വി വിശ്വനാഥനാണ് സുപ്രിംകോടതി ജഡ്ജിമാരില്‍ ഏറ്റവും സമ്പന്നന്‍. 120.96 കോടി രൂപയാണ് ജസ്റ്റിസ് കെ.വി വിശ്വനാഥന്റെ നിക്ഷേപം. 2010 മുതല്‍ 2015 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ നികുതിയിനത്തില്‍ 91.47 കോടി രൂപയാണ് ജസ്റ്റിസ് വിശ്വനാഥന്‍ നികുതിയിനത്തില്‍ സര്‍ക്കാരിലേക്ക് അടച്ചത്.

ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നക്ക് സൗത്ത് ഡല്‍ഹിയില്‍ മൂന്ന് ബെഡ്റൂമുള്ള ഫ്ളാറ്റ്, ഗുരുഗ്രാമില്‍ നാല് ബെഡ്റൂം ഉള്ള ഫ്ളാറ്റില്‍ 56 ശതമാനം ഷെയര്‍ തുടങ്ങിയവയുണ്ട്. ബാങ്കില്‍ 55,75,000 രൂപയുടെ സ്ഥിര നിക്ഷേപമുണ്ട്. പിപിഎഫില്‍ 1,06,86,000 രൂപയും ജിപിഎഫില്‍ 1,77,89,000 രൂപയുമുണ്ടെന്നും സുപ്രിംകോടതി വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്ത റിപ്പോര്‍ട്ടില്‍ പറയുന്നു.

അടുത്ത ചീഫ് ജസ്റ്റിസായ ജസ്റ്റിസ് ബി.ആര്‍ ഗവായിക്ക് അമരാവതി, മുംബൈ ബാന്ദ്ര, ഡല്‍ഹി ഡിഫന്‍സ് കോളനി എന്നിവിടങ്ങളില്‍ റസിഡന്‍ഷ്യല്‍ അപ്പാര്‍ട്മെന്റുകളുണ്ട്. അമരാവതി, കേദാപൂര്‍ എന്നിവിടങ്ങളില്‍ കൃഷിഭൂമിയുമുണ്ട്. 19,63,584 രൂപയാണ് ജസ്റ്റിസ് ഗവായിയുടെ ബാങ്ക് ബാലന്‍സ്.

ജസ്റ്റിസുമാരായ ജെ.കെ മഹേശ്വരി, ബി.വി നാഗരത്ന, ദീപാങ്കര്‍ ദത്ത, അഹ്സനുദ്ദീന്‍ അമാനുല്ല, മനോജ് മിശ്ര, അരവിന്ദ് കുമാര്‍, പ്രശാന്ത് കുമാര്‍ മിശ്ര, സതീഷ് ചന്ദ്ര ശര്‍മ, പ്രസന്ന ബാലചന്ദ്ര വരാലെ, എന്‍. കോടീശ്വര്‍ സിങ്, ആര്‍. മഹാദേവന്‍, ജോയ്മല്യ ബഗ്ചി എന്നിവര്‍ സ്വത്ത് വിവരങ്ങള്‍ അപ്ലോഡ് ചെയ്തിട്ടില്ല.

Continue Reading

india

ജസ്റ്റിസ് യശ്വന്ത് വര്‍മ്മ പണമിടപാട്: മൂന്നംഗ സമിതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

അലഹബാദ് ഹൈക്കോടതിയിലെ സിറ്റിംഗ് ജസ്റ്റിസ് യശ്വന്ത് വര്‍മ്മയ്ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്ന മൂന്നംഗ സമിതി അന്വേഷണ റിപ്പോര്‍ട്ട് ഞായറാഴ്ച ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് സമര്‍പ്പിച്ചതായി സുപ്രീം കോടതി തിങ്കളാഴ്ച അറിയിച്ചു.

Published

on

അലഹബാദ് ഹൈക്കോടതിയിലെ സിറ്റിംഗ് ജസ്റ്റിസ് യശ്വന്ത് വര്‍മ്മയ്ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്ന മൂന്നംഗ സമിതി അന്വേഷണ റിപ്പോര്‍ട്ട് ഞായറാഴ്ച ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് സമര്‍പ്പിച്ചതായി സുപ്രീം കോടതി തിങ്കളാഴ്ച അറിയിച്ചു.

മാര്‍ച്ച് 14-നും 15-നും ഇടയ്ക്ക് രാത്രിയില്‍ തീപിടിത്തമുണ്ടായപ്പോള്‍ ഡല്‍ഹിയിലെ തന്റെ വസതിയില്‍ പണം കണ്ടെത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ജസ്റ്റിസ് വര്‍മ്മ വിവാദത്തില്‍ പെട്ടിരുന്നു.

ജസ്റ്റിസ് ഷീല്‍ നാഗു, പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി എസ് സാന്ധവാലിയ, കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരടങ്ങുന്ന മൂന്നംഗ സമിതി ജസ്റ്റിസ് യശ്വന്ത് വര്‍മ്മ, 20 ന് സിറ്റിംഗ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

അന്ന് ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് വര്‍മ്മയെ അലഹബാദിലേക്ക് മാറ്റണമെന്ന് മാര്‍ച്ച് 20ന് എസ്സി കൊളീജിയം നിര്‍ദ്ദേശിച്ചു. പണം കണ്ടെത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പോലെ, ആരോപണവിധേയമായ സംഭവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതിന് ശേഷം ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഡി കെ ഉപാധ്യായ ആരംഭിച്ച ‘കൈമാറ്റത്തിനുള്ള നിര്‍ദ്ദേശം… സ്വതന്ത്രവും ആഭ്യന്തര അന്വേഷണ നടപടിക്രമങ്ങളില്‍ നിന്ന് വേറിട്ടുനില്‍ക്കുന്നതുമാണ്’ എന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ജഡ്ജിക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ മാര്‍ച്ച് 22ന് ചീഫ് ജസ്റ്റിസ് ഖന്ന മൂന്നംഗ സമിതിയെ നിയോഗിച്ചു. അതേ ദിവസം, ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സിജെഐ ഖന്നയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടും സുപ്രീം കോടതി പരസ്യമാക്കി.

ജസ്റ്റിസ് വര്‍മ്മയുടെ വസതിയില്‍ പണം നിറച്ച ചാക്കുകള്‍ ഉണ്ടെന്ന് സ്ഥിരീകരിക്കുന്നതിനിടെ, തീപിടിത്തത്തിന് പിറ്റേന്ന് രാവിലെ സംഭവസ്ഥലത്ത് നിന്ന് പണം നീക്കം ചെയ്തതും ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉപാധ്യായയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

Continue Reading

india

രാജ്യവിരുദ്ധ ഉള്ളടക്കം പ്രചരിപ്പിക്കുന്ന അക്കൗണ്ടുകള്‍ക്കെതിരെ നിലപാട് കടുപ്പിച്ച് കേന്ദ്രം

ഇത്തരം ഉള്ളടക്കം പ്രചരിപ്പിക്കുന്ന ഇന്‍ഫ്‌ലുവന്‍സര്‍മാരുടെയും അക്കൗണ്ടുകളുടെയും വിവരങ്ങള്‍ ഈ മാസം 8 നകം കൈമാറാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Published

on

രാജ്യവിരുദ്ധ ഉള്ളടക്കം പ്രചരിപ്പിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കും ഇന്‍ഫ്‌ലുവന്‍സേഴ്‌സിനുമെതിരെ നിലപാട് കടുപ്പിച്ച് കേന്ദ്രം. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുക, പരിഭ്രാന്തി സൃഷ്ടിക്കുക, ദേശവിരുദ്ധ ഉള്ളടക്കം പങ്കുവയ്ക്കുക തുടങ്ങിയ കാര്യങ്ങള്‍ കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്ന് കേന്ദ്രം അറിയിച്ചു. ഇത്തരം ഉള്ളടക്കം പ്രചരിപ്പിക്കുന്ന ഇന്‍ഫ്‌ലുവന്‍സര്‍മാരുടെയും അക്കൗണ്ടുകളുടെയും വിവരങ്ങള്‍ ഈ മാസം 8 നകം കൈമാറാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഇത്തരം നടപടികളുടെ ഭാഗമായി കേന്ദ്രം പുതിയ മാനദണ്ഡങ്ങള്‍ ഇറക്കി. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന പ്രചരണങ്ങള്‍ക്കെതിരെയാണ് നടപടി. ദേശവിരുദ്ധ ഉള്ളടക്കമുള്ള അക്കൗണ്ടുകള്‍ നീക്കം ചെയ്യാന്‍ ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയങ്ങള്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്.

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യ വ്യാപകമായി മോക് ഡ്രില്‍ നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി.

Continue Reading

Trending