Connect with us

kerala

മദ്യവും സിപിഎമ്മും: എം.വി ഗോവിന്ദന്റെ താത്വിക അവലോകനം

ഒരു ദിവസം ഉറക്കം കഴിഞ്ഞെഴുന്നേറ്റു പറയുന്നു, മദ്യപിക്കുന്നവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കും.

Published

on

പണ്ട് കോട്ടയം നെഹ്‌റു സ്‌റ്റേഡിയത്തിലെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിടുന്നതു കണ്ട് പൊട്ടിത്തെറിച്ച പാര്‍ട്ടി സെക്രട്ടറി ഇപ്പോള്‍ കേരള മുഖ്യമന്ത്രിയാണ്. അന്ന് പിണറായി പറഞ്ഞത് കള്ളുകുടിയന്റെ ആവേശമല്ല കാട്ടേണ്ടത്, കമ്യൂണിസ്റ്റിന്റെ ആവേശമാണെന്നാണ്. കോട്ടയത്തെ ആ അനുഭവം ഓര്‍ത്തിട്ടായിരിക്കാം സംസ്ഥാന സമ്മേളനം അടുക്കുമ്പോഴാണ് മദ്യമെന്ന വിപത്തിനെ കുറിച്ച് സിപിഎമ്മിന്റെ സഖാക്കള്‍ക്ക് വെളിപാടുണ്ടാവുന്ന നല്ല സമയം.

ഇതാണ് പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദനും ഉണ്ടായത്. ഒരു ദിവസം ഉറക്കം കഴിഞ്ഞെഴുന്നേറ്റു പറയുന്നു, മദ്യപിക്കുന്നവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കും. അന്തങ്ങളെല്ലാം അന്തം വിട്ടു. വീണ്ടും എത്തി മാസ് ഡയലോഗ്. ഞങ്ങളെല്ലാം ജീവിതത്തില്‍ തുള്ളി പോലും കുടിച്ചിട്ടില്ല. ഇവര്‍ പറയുന്നത് അതേപടി വിശ്വസിക്കുന്നവരെയാണല്ലോ അന്തം എന്നു വിളിക്കുന്നത്.

ഒരു ദിവസം കഴിഞ്ഞപ്പോഴേക്കും നിലപാടുകളുടെ രാജകുമാരന്‍ പറയുന്നു, പാര്‍ട്ടി നേതൃത്വത്തില്‍ നില്‍ക്കുന്നവരും പ്രവര്‍ത്തകരുമാണ് മദ്യപിക്കരുതെന്ന നിര്‍ദ്ദേശമുള്ളതെന്ന് . പാര്‍ട്ടി അനുഭാവികള്‍ക്ക് മദ്യപിക്കുന്നതില്‍ തടസമില്ല. മദ്യപിക്കുന്നവര്‍ക്ക് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാം എന്നൊക്കെയാണ് വിശദീകരണം.

കോട്ടയത്തെ സമ്മേളനം അലങ്കോലപ്പെട്ടെങ്കിലും മദ്യപിക്കുന്നവരെ എല്ലാം പുറത്താക്കാന്‍ നിന്നാല്‍ അടുത്ത ഇലക്ഷനില്‍ പോളിംഗ് ബൂത്തില്‍ നില്‍ക്കാന്‍ പോലും ആളില്ലാത്ത പാര്‍ട്ടിയാകും സിപിഎം എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞുള്ള പ്രതികരണമായാണ് പൊതു സമൂഹം വിലയിരുത്തുന്നത്.

അപ്പൊ ഈ നിലപാടിനും വായ്ത്താരിക്കുമൊക്കെ എന്ത് ആത്മാത്ഥതയാണുള്ളത് സഖാവേ. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പൂട്ടിയ ബാറുകള്‍ എല്ലാം തുറന്നു, അതിന്റെ പത്തിരട്ടി ഔട്ട്‌ലെറ്റുകള്‍ക്ക് നാടു മുഴുവന്‍ അനുമതി നല്‍കി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മുക്കിനു മുക്കിനാണ് ബീവറേജ് ഔട്‌ലെറ്റുകള്‍ . കൂടാതെ ഇപ്പോ ബ്രൂവറി പാലക്കാട് തുടങ്ങുന്നു. ഇതൊക്ക ആര്‍ക്ക് വേണ്ടി. മറ്റു പാര്‍ട്ടിക്കാരും രാഷ്ട്രീയം ഇല്ലാത്തവനും കുടിച്ചു നശിക്കട്ടെ എന്ന സൈക്കോളജിക്കല്‍ മൂവ് ആണോ. എം.ബി രാജേഷ് മന്ത്രി പറയുന്നു മദ്യം കേരളത്തില്‍ കൂടുതല്‍ ഉല്‍പ്പാദിപ്പിക്കണമെന്നും എല്ലാവരും മദ്യപിക്കണമെന്നും. സെക്രട്ടറി ഗോവിന്ദന്‍ പറയുന്നു മദ്യപിച്ചാല്‍ പുറത്താക്കുമെന്ന് ആര് പറയുന്നതാണ് വിശ്വസിക്കേണ്ടത്? എന്തു നിലപാടാണിതൊക്കെ

മദ്യപിക്കുന്നവരെ പുറത്താക്കുമെന്നു പറഞ്ഞാല്‍ ഈ പാര്‍ട്ടിയില്‍ വേറെ രാജ്യത്തുനിന്ന് ആളുകളെ കൊണ്ട് വരേണ്ടിവരും. മദ്യവും മയക്കുമരുന്നും സുലഭമായി ഈ പാര്‍ട്ടിയില്‍ കിട്ടുന്നതുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ യുവാക്കളുടെ എണ്ണം വര്‍ധിക്കുന്നത് എന്നാര്‍ക്കാണ് അറിയാത്തത്. അരാജക യുവത്വത്തെയാണ് സിപിഎം സൃഷ്ടിക്കുന്നത്. മറ്റൊാരു പാര്‍ട്ടിയിലും ഇങ്ങനെ കള്ളും കഞ്ചാവും അടിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയില്ല.

മദ്യപാനത്തെക്കുറിച്ചുള്ള പാര്‍ട്ടി ദാര്‍ശനിക വ്യാഖ്യാനംവന്നപ്പോള്‍ തന്നെ സംശയിച്ചത് എം വി ഗോവിന്ദന് ഇത് എന്തുപറ്റി എന്നതായിരുന്നു. ഇന്നത്തോടു കൂടി അതു ശരിയായി. ഇതു മറ്റൊരു തരത്തിലും വേണമെങ്കില്‍ പറയാം മദ്യപിക്കാം , പക്ഷെ മദ്യപിക്കാത്ത പോലെ നടക്കണം എന്ന്. ഇനി ഒന്നുകൂടി ഈ പ്രസ്താവനയില്‍ തിരുത്തു വരുത്താം. എല്ലാവര്‍ക്കും മദ്യപിക്കാം, ഒരാഴ്ചയില്‍ ഏറ്റവും കൂടിയാല്‍ ആറു ദിവസം. ഒരു ദിവസം വിശ്രമം. വേണമെങ്കില്‍ ഇതു പരിശോധിക്കാനും റിപ്പോര്‍ട്ടു തയ്യാറാക്കാനും എഐ സംവിധാനം ഉപയോഗപ്പെടുത്താം . അംഗങ്ങള്‍ ആദ്യ പെഗ്ഗ് കഴിക്കുന്നതോടെ എ കെ ജി സെന്ററിലെ ഫോണില്‍ മെസേജ് വരട്ടെ. അപ്പോള്‍ തന്നെ പുറത്താക്കിയതായി റിപ്‌ളേ കൊടുക്കണം. അതാണ് ഹീറോയിസം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മഴക്കെടുതി; സംസ്ഥാനത്ത് ഇന്ന് ഏഴ് മരണം

തൃശ്ശൂര്‍ ജില്ലയില്‍ കനത്ത മഴയില്‍ നൂറിലധികം വീടുകള്‍ ഭാഗികമായും നാലു വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.

Published

on

മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ മരിച്ചു. ഒരാളെ കാണാതായി. വിവിധയിടങ്ങളില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.

പാലക്കാട് കൊല്ലങ്കോട് വെള്ളച്ചാട്ടത്തില്‍ കാല്‍ വഴുതി വീണ് യുവാവ് മരിച്ചു. മുതലമട നണ്ടന്‍കിഴായ സ്വദേശി സജീഷ് മരിച്ചത്. വടകര മാഹി കനാലില്‍ മീന്‍പിടിക്കുന്നതിനിടെ വെള്ളത്തില്‍ വീണ് യുവാവ് മരിച്ചു. തിരുവള്ളൂര്‍ കന്നിനട സ്വദേശി മുഹമ്മദ് ആണ് മരിച്ചത്.

പത്തനംതിട്ട തിരുവല്ലയില്‍ തോട്ടില്‍ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. തിരുവല്ല സ്വദേശി രാജേഷ് ആണ് മരിച്ചത്. ആലപ്പുഴ ഹരിപ്പാട് മത്സ്യബന്ധനത്തിന് പോയ പള്ളിപ്പാട് സ്വദേശി സ്റ്റീവ് വെള്ളത്തില്‍ വീണ് മരിച്ചു. എറണാകുളം ചെറായിയില്‍ വഞ്ചിമറിഞ്ഞ് കാണാതായ തൃക്കടക്കാപിള്ളി സ്വദേശി നിഖില്‍ മുരളിയുടെ മൃതദേഹം ലഭിച്ചു.

കഴിഞ്ഞ ദിവസം മീന്‍ പിടിക്കുന്നതിനിടെ കാണാതായ മലപ്പുറം പരിയങ്ങാട് സ്വദേശി അബ്ദുല്‍ ബാരിയുടെ മൃതദേഹം ഇന്ന് കണ്ടെത്തി. കണ്ണൂര്‍ പാട്യം മുതിയങ്ങ സ്വദേശി നളിനിയുടെ മൃതദേഹവും ഇന്ന് കണ്ടെത്തി. കോട്ടയം പാമ്പാടി മീനടത്ത് വയോധികനെ തോട്ടില്‍ വീണ് കാണാതായി. മീനടം സ്വദേശി ഈപ്പനെയാണ് കാണാതായത്.

തൃശ്ശൂര്‍ ജില്ലയില്‍ കനത്ത മഴയില്‍ നൂറിലധികം വീടുകള്‍ ഭാഗികമായും നാലു വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. കണ്ണൂര്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നായി എഴുപതോളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. കോഴിക്കോടും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ചട്ടഞ്ചാല്‍ ദേശീയപാതയുടെ മേല്‍പാലത്തില്‍ വിള്ളല്‍ കണ്ടെത്തിയതും ആശങ്കയായി.

തിരുവനന്തപുരം പേരൂര്‍ക്കട എസ്എ പി ക്യാമ്പില്‍ രാവിലെ മരം വീണു മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റു. പത്തനംതിട്ടയില്‍ അമ്പലപ്പുഴ – തിരുവല്ല സംസ്ഥാനപാതയില്‍ വെള്ളം കയറി. കോട്ടയം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്.

Continue Reading

kerala

സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്

മേഖല നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് സമരത്തിലേക്ക് കടക്കുന്നതെന്ന് അധികൃതര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു

Published

on

സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുന്നു. മേഖല നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് സമരത്തിലേക്ക് കടക്കുന്നതെന്ന് അധികൃതര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

പ്രതിസന്ധികള്‍ ശ്രദ്ധയില്‍പെടുത്തി അധികാരികള്‍ക്ക് നിവേദനം നല്‍കിയിട്ടും പ്രതിഷേധിച്ചിട്ടും ഫലമില്ലാതെയാണ് പ്രത്യക്ഷ സമരത്തിലേക്ക് കടക്കുന്നത്. തൊഴിലാളി സംഘടനകളെ ഉള്‍പ്പെടുത്തി മറ്റു ട്രേഡ് യൂനിയന്‍ സംഘടനകളുടെ സഹകരണം ഉറപ്പാക്കിയാണ് സമരം നടത്തുക.

ബസ് ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, ആര്‍.ടി ഓഫിസിലെ സേവനങ്ങള്‍ക്ക് പി.സി.സി നിര്‍ബന്ധമാക്കല്‍, 40 വര്‍ഷത്തോളം സ്വകാര്യ ബസുകള്‍ നടത്തിയ ദീര്‍ഘദൂര സര്‍വിസുകള്‍, ലിമിറ്റഡ് സ്റ്റോപ്പുകള്‍ എന്നിങ്ങനെ വേര്‍തിരിവ് നടത്തി നഷ്ടത്തിലോടുന്ന കെ.എസ്.ആര്‍.ടി.സിക്ക് കൈമാറല്‍ അടക്കമുള്ള നടപടികള്‍ പ്രതിസന്ധിയുണ്ടാക്കി. വിദ്യാര്‍ഥികളുടെ 14 വര്‍ഷം മുമ്പുള്ള യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല.

Continue Reading

kerala

വിഴിഞ്ഞത്ത് നിന്ന് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

തമിഴ്‌നാട്ടില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തിയ ബാക്കിയുള്ള നാല് പേരെ നാളെ പുലര്‍ച്ചെ വിഴിഞ്ഞത്ത് എത്തിക്കും.

Published

on

തിരുവനന്തപുരം വിഴിഞ്ഞത്ത് നിന്ന് മീന്‍പിടിക്കാന്‍ കടലില്‍ പോയി കാണാതായ എട്ട് മത്സ്യത്തൊഴിലാളികളെയും കണ്ടെത്തി. ഇവരില്‍ നാല് പേരെ കോസ്റ്റ് ഗാര്‍ഡ് തിരിച്ചെത്തിച്ചു. തമിഴ്‌നാട്ടില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തിയ ബാക്കിയുള്ള നാല് പേരെ നാളെ പുലര്‍ച്ചെ വിഴിഞ്ഞത്ത് എത്തിക്കും.

ശക്തമായ കാറ്റും തിരമാലയുമാണ് മത്സ്യതൊഴിലാളികള്‍ക്ക് തിരിച്ചടിയായത്. കടല്‍ ശാന്തമായപ്പോള്‍ തിരികെ വരാനുള്ള ശ്രമം നടത്തിയെങ്കിലും ഇന്ധനം തീര്‍ന്നതോടെ നടുക്കടലില്‍ കുടുങ്ങിപോവുകയായിരുന്നു. തുടര്‍ന്ന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ കോസ്റ്റ് ഗാര്‍ഡെത്തിയാണ് ഇവരെ രക്ഷിച്ചത്.

ഫാത്തിമ മാതാ ബോട്ടിലെ മത്സ്യത്തൊഴിലാളികളെ കന്യാകുമാരി തീരത്ത് നിന്നാണ് ഇന്ന് ഉച്ചയോടെ കണ്ടെത്തിയത്. മറിഞ്ഞ വള്ളത്തിനു മുകളില്‍ അഭയം പ്രാപിച്ചവരെ തമിഴ്‌നാട്ടില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് കരയിലെത്തിച്ചത്. ഇന്നലെ അപകടത്തില്‍പ്പെട്ട ബോട്ടിലുണ്ടായിരുന്ന സ്റ്റെല്ലസിനെ മാത്രമാണ് ഇനി കണ്ടെത്താനുള്ളത്.

Continue Reading

Trending