Connect with us

Culture

ബംഗളൂരുവിന്റെ റോക്ക ഐ.എസ്.എല്ലിലെ പെപ് ഗ്വാര്‍ഡിയോള

Published

on

ബംഗളൂരു: ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആദ്യമായി കളിക്കുന്ന ബംഗളൂരു എഫ്‌സിയുടെ കുതിപ്പിന് പിന്നില്‍ അവരുടെ കോച്ച് ആല്‍ബര്‍ട്ട് റോക്കയായിരുന്നു. കഴിഞ്ഞ സീസണിന്റെ അവസാന ഘട്ടത്തില്‍ ടീമിനെ മികച്ച വിജയങ്ങളിലേക്ക് നയിച്ചതാണ് സ്‌പെയിനില്‍ നിന്നുള്ള ഈ പരിശീലകന് ഗുണമായത്. 2016 ജൂലായിലാണ് റോക്കയെ ബംഗളൂരു എഫ്‌സി കൊണ്ടു വരുന്നത്. എഎഫ്‌സി കപ്പില്‍ ടീമിനെ നോക്കൗട്ട് സ്‌റ്റേജില്‍ എത്തിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ദൗത്യം. അത് മനോഹരമായി അദ്ദേഹം നടപ്പാക്കുകയും ചെയ്തു. മലേഷ്യയിലെ ചാമ്പ്യന്‍ ക്ലബ്ബായ ജോഹൊര്‍ ദാരുല്‍ താസിമിനെ തോല്‍പ്പിച്ച് ബംഗളൂരു ചരിത്ര വിജയം നേടി. എന്നാല്‍ അവസാന ഘട്ടില്‍ അല്‍ ഖിവ അല്‍ ജവിയയോട് തോല്‍ക്കുകയും ചെയ്തു.

അടുത്തത് ഐ ലീഗ് ആയിരുന്നു. പ്രതീക്ഷിച്ചത് പോലെ അവര്‍ തുടക്കത്തില്‍ മൂന്നു വിജയങ്ങളും നേടി. പക്ഷെ പിന്നീട് ജയമില്ലാത്ത ഏഴ് മത്സരങ്ങളായിരുന്നു. സ്വന്തം മണ്ണില്‍ ഈസ്റ്റ് ബംഗാളിനോട് 3-1 ന് തോറ്റതും അവരെ തളര്‍ത്തി കളഞ്ഞു. എന്നാല്‍ അവസാന നാലു മത്സരങ്ങള്‍ വിജയിച്ച് അവര്‍ പട്ടികയില്‍ നാലാം സ്ഥാനത്തെത്തി. കൂടുതല്‍ പണം ചിലവാക്കി വാര്‍ത്തെടുത്ത ബംഗളൂരുവിനെ പോലൊരു ക്ലബ്ബിന് താങ്ങാന്‍ പറ്റുന്നതിലധികമായിരുന്നു ഇത്. അതോടെ കോച്ച് റോക്കോ പുറത്താകുമെന്ന അഭ്യൂഹവും പരന്നു. അദ്ദേഹത്തിന്റെ അവസാന ടൂര്‍ണ്ണമെന്റ് ഫെഡറേഷന്‍ കപ്പ് ആയിരിക്കുമെന്നായിരുന്നു പ്രചരണം. ഗ്രൂപ്പ് സ്‌റ്റേജില്‍ പരുങ്ങി കളിച്ച ടീം ഒരു വിധം ഫൈനലില്‍ എത്തി. എക്‌സ്ട്രാ ടൈമില്‍ ഗോളടിച്ച് മോഹന്‍ ബഗാനെ തോല്‍പ്പിച്ച് കപ്പടിച്ച് ടീം എല്ലാവരേയും ഞെട്ടിച്ചു. ഈ വിജയം ഏഎഫ്‌സി കപ്പിലെ പ്ലേ ഓഫില്‍ കളിക്കാന്‍ അവര്‍ക്ക് അവസരമൊരുക്കി. ഇതാണ് റോക്കയ്ക്ക് വഴിത്തിരിവായത്. ക്ലബ്ബ് മാനേജ്‌മെന്റ് അദ്ദേഹത്തിന്റെ കരാര്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി നല്‍കി. ബാക്കിയെല്ലാം ചരിത്രം.

ഐഎസ്എല്ലില്‍ ലീഗ് മത്സരങ്ങളില്‍ മറ്റൊരു ടീമിനും സ്വപ്‌നം കാണാന്‍ പോലും കഴിയാത്ത രീതിയില്‍ 40 പോയിന്റുമായാണ് ബംഗളൂരു എഫ്‌സി സെമിയിലേക്ക് കടന്നത്. ഗ്രൂപ്പ് സ്‌റ്റേജില്‍ എല്ലാ ടീമുകളേയും അവര്‍ തോല്‍പ്പിച്ചു. എല്ലാ മത്സരങ്ങളിലും അവര്‍ മികച്ച ഫോമിലുമായിരുന്നു. അവരുടെ വിജയ ശതമാനം 72.2 ആണ്. കഴിഞ്ഞ 22 വര്‍ഷത്തെ ഇന്ത്യന്‍ ഫുട്‌ബോളിന്റെ ചരിത്രത്തില്‍ മറ്റൊരു ടീമിനും അവകാശപ്പെടാന്‍ കഴിയാത്തതാണിത്. ഇതൊക്കെ ആല്‍ബര്‍ട്ട് റോക്ക എന്ന കോച്ചിന് അവകാശപ്പെട്ടതാണ്. അദ്ദേഹമാണ് ഈ ടീമിനെ ഇന്നത്തെ രീതിയില്‍ വാര്‍ത്തെടുത്തത്.

 

കഴിഞ്ഞ നാലു സീസണുകളിലും ബംഗളൂരുവിന് ടോപ് സ്‌കോററായി ഒരു വിദേശ കളിക്കാരന്‍ ഉണ്ടായിട്ടില്ല. സുനില്‍ ഛേത്രിയെ അധികമായി ആശ്രയിക്കുന്ന ടീമിന്റെ ഘടനയെ കുറിച്ച് റോക്കയ്ക്ക് നല്ലപോലെ അറിയാമായിരുന്നു. അങ്ങിനെയാണ് വെനസ്വേലക്കാരനായ മിക്കു ടീമില്‍ എത്തുന്നത്. വലിയ വിലയ്ക്ക് വാങ്ങിയ മിക്കു അതിനനുസരിച്ച് തന്റെ റോളും ഭംഗിയാക്കി

ടീമിന്റെ കളിയില്‍ റോക്കയ്ക്ക് ഒരു പദ്ധതി മാത്രമേ ഉണ്ടായിരുന്നുള്ളൂ. പ്രതിരോധത്തില്‍ നാലു പേരെ അണിനിരത്തിയുള്ള പരീക്ഷണം. പിന്നീട് അത് മൂന്നു പേരിലേക്ക് മാറ്റി. പന്ത് കയ്യില്‍ വെക്കുന്നതില്‍ ഏറ്റവും മികച്ച രണ്ടാമത്തെ ടീമായിരുന്നു റോക്കയുടേത്. വേഗതയേറിയ കൗണ്ടര്‍ അറ്റാക്കില്‍ ശ്രദ്ധിച്ച അവര്‍ കൂടുതല്‍ വിജയങ്ങളും സ്വന്തമാക്കി. പ്രതിരോധത്തില്‍ ഒരു വിദേശ കളിക്കാരന്‍ മാത്രമായിരുന്നു തുടക്കത്തില്‍. പിന്നീട് ജോനന്‍, ജോണ്‍ ജോണ്‍സണ്‍ എന്നിവര്‍ ഈ സ്ഥാനത്തെത്തി. എല്ലാ തരത്തിലും പല തന്ത്രങ്ങളും ഉപയോഗിച്ച ടീം.

ഫെബ്രുവരിയില്‍ ടീം ഏഴ് മത്സരങ്ങള്‍ കളിച്ചതില്‍ ആറും വിജയിച്ചു. ഐഎസ്എല്‍ സെമിയിലേക്ക് എത്തുന്നത് തന്നെ അവസാന 12 മത്സരങ്ങളും വിജയിച്ചു കൊണ്ടാണ്. കളിക്കാരെയോ തന്ത്രങ്ങളോ മാറ്റാതെയല്ല റോക്ക ടീമിനെ സെമിയിലേക്കെത്തിച്ചത്. എന്നാല്‍ അവരുടെ കളിമികവ് ചോരാതെ പിടിച്ചു നിര്‍ത്തി എന്നതിലാണ് റോക്ക അനുമോദനമര്‍ഹിക്കുന്നത്.

kerala

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, ഇടിമിന്നല്‍ മുന്നറിയിപ്പ്

വ്യാഴാഴ്ചയും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.

Published

on

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

വ്യാഴാഴ്ചയും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് മിക്കയിടങ്ങളിലും വേനല്‍ മഴ ലഭിക്കുന്നുണ്ട്. കൊച്ചിയില്‍ പലയിടങ്ങളിലും ഇന്നലെയും മഴ പെയ്തു. ഇടിമിന്നല്‍ അപകടകാരികളായതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

Continue Reading

kerala

മോട്ടോർ വാഹന വകുപ്പിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ല; തസ്തികകൾ കൂടുതലായി സൃഷ്ടിക്കണമെന്ന ആവശ്യം ശക്തം

ശുപാർശയിൽ പഠനം നടത്താൻ സർക്കാർ തീരുമാനിച്ചെങ്കിലും നടപടിയായില്ല.

Published

on

മോട്ടോർ വാഹനങ്ങളുടെ ബാഹുല്യം കൊണ്ട് വീർപ്പ് മുട്ടുന്ന സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ല. ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ മുതൽ ഓഫീസ് അസിസ്റ്റൻ്റ് വരെയുള്ള തസ്തികകൾ കൂടുതലായി സൃഷ്ടിക്കണമെന്ന ആവശ്യം ശക്തമാണ്.

എന്നിട്ടും ഉദ്യോഗസ്ഥരുടെ കുറവ് നികത്താൻ ട്രാൻസ്പോർട്ട് കമ്മീഷണർ നൽകിയ ശുപാർശയ്ക്ക് മുകളിൽ അടയിരിക്കുകയാണ് സർക്കാർ. ആളില്ലാത്തതിനാൽ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന വെഹിക്കിൾ ട്രാക്കിങ് മാനേജ്മെൻ്റ് സിസ്റ്റവും അവതാളത്തിലായി.

മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥ ക്ഷാമം പരിഹരിക്കുന്നതിനും സേഫ് കേരള എൻഫോഴ്സ്മെന്റ് സ്ക്വാഡിൻ്റെ പ്രവർത്തനം 24 മണിക്കൂർ ആക്കുന്നതിനും വേണ്ടിയാണ്, ഗതാഗത കമ്മീഷണർ വിശദമായ ശുപാർശ സർക്കാരിന് സമർപ്പിച്ചത്.

13 സബ് ആർടിഒകളിലേക്കും 14 ജില്ല എൻഫോഴ്സ്മെൻ്റ് ആർടിഒകളിലേക്കും പുതിയ തസ്തികകൾ സൃഷ്ടിക്കണമെന്നായിരുന്നു ശുപാർശ. ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ, ആർടിഒ, ജോയിൻ്റ് ആർടിഒ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ തുടങ്ങി ഓഫീസ് അസിസ്റ്റൻ്റ് വരെയുള്ള തസ്തികകൾ കൂടുതൽ സൃഷ്ടിക്കണമെന്നായിരുന്നു ആവശ്യം.

ശുപാർശയിൽ പഠനം നടത്താൻ സർക്കാർ തീരുമാനിച്ചെങ്കിലും നടപടിയെടുത്തില്ല. ഉദ്യോഗസ്ഥ ഭരണപരിഷ്കാര കമ്മീഷനായിരുന്നു ഇതിൻ്റെ ചുമതല. ഇക്കാര്യം മന്ത്രി കെ. ബി. ഗണേഷ് കുമാർ തന്നെ നിയമസഭയെ അറിയിച്ചു. പഠനം നടക്കുന്നതല്ലാതെ റിപ്പോർട്ട് ഇതുവരെ സമർപ്പിച്ചില്ല. എഎംവി തസ്തികയിൽ നിലവിൽ ഉള്ള 23 ഒഴിവുകളും നികത്തിയിട്ടില്ല.

എ.കെ ശശീന്ദ്രൻ ഗതാഗത മന്ത്രിയായിരുന്നപ്പോഴാണ് സുരക്ഷാമിത്ര എന്ന പേരിൽ വെഹിക്കിൾ ട്രാക്കിങ് മാനേജ്മെൻ്റ് സിസ്റ്റത്തിൻ്റെ കേന്ദ്രീകൃത കൺട്രോൾ റൂം സ്ഥാപിച്ചത്. വാഹനങ്ങളിലെ ജി പി എസ് ട്രാക്കിങ്ങിലൂടെ അമിതവേഗം ഉൾപ്പെടെയുള്ള ഗതാഗത നിയമലംഘനങ്ങൾ തടയുകയായിരുന്നു ലക്ഷ്യം.

ഉദ്യോഗസ്ഥരുടെ കുറവുമൂലം ഈ പദ്ധതിയും അവതാളത്തിലായി. ട്രാൻസ്പോർട്ട് കമ്മീഷണറേറ്റിലെ സിസ്റ്റത്തിൽ നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പോലും, പരിശോധനയ്ക്ക് ഓടിയെത്താൻ സ്കാഡുകൾ ഇല്ലെന്നതും വെല്ലുവിളിയാണ്.

Continue Reading

Football

കാനറികളെ അടിച്ചു ഭിത്തിയില്‍ കയറ്റി ലോക ചാമ്പ്യന്‍മാര്‍

അര്‍ജന്റീനയോട് തോറ്റതോടെ ബ്രസീലിന് യോഗ്യതയ്ക്ക് ഇനിയും കാത്തിരിക്കണം.

Published

on

കളിക്ക് മുമ്പ് വീരവാദം മുഴക്കിയ ബ്രസീലിനെ ഒന്നിനെതിരെ 4 ഗോളുകള്‍ക്ക് തകര്‍ത്ത് ലോക ചാമ്പ്യന്മാരായ അര്‍ജന്റീന 2026 ലോകകപ്പിന് യോഗ്യത രാജകീയമാക്കി. ആദ്യപകുതില്‍ ജൂലിയന്‍ അല്‍വാരസ്, എന്‍സോ ഫെര്‍ണാണ്ടസ്, അലക്‌സിസ് മക്അലിസ്റ്റര്‍ എന്നിവരും രണ്ടാം പകുതിയില്‍ ജൂലിയാനോ സിമിയോണിയും ആതിഥേയര്‍ക്കു വേണ്ടി ഗോളുകള്‍ നേടിയപ്പോള്‍ ബ്രസീലിന്റെ ആശ്വാസ ഗോള്‍ നേടിയത് മാത്യുസ് കുഞ്ഞയാണ്.

ബൊളീവിയയും ഉറുഗ്വായ് തമ്മിലുള്ള മത്സരം സമനിലയില്‍ കലാശിച്ചതിനാല്‍ ബ്രസീലിനെതിരായ മത്സരത്തിനു മുമ്പുതന്നെ ദക്ഷിണ അമേരിക്കന്‍ മേഖലയില്‍ നിന്ന് 2026 ലോകകപ്പിന് യോഗ്യതയുറപ്പിക്കുന്ന ആദ്യ ടീമായി അര്‍ജന്റീന മാറിയിരുന്നു. അര്‍ജന്റീനയോട് തോറ്റതോടെ ബ്രസീലിന് യോഗ്യതയ്ക്ക് ഇനിയും കാത്തിരിക്കണം.

സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസിയും നെയ്മറും കളിക്കാതിരുന്ന മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ അര്‍ജന്റീനയുടെ ആധിപത്യമായിരുന്നു. പന്ത് കാലില്‍ സൂക്ഷിച്ച് എതിരാളികളുടെ ക്ഷമകെടുത്തിയ അവര്‍ നാലാം മിനുട്ടില്‍ തന്നെ മുന്നിലെത്തി. ബ്രസീലിന്റെ പരിചയക്കുറവുള്ള പ്രതിരോധത്തെ കീഴടക്കി അത്‌ലറ്റികോ മാഡ്രിഡ് താരം ജൂലിയന്‍ അല്‍വാരസ് ആണ് ഗോളടിച്ചത്.

എട്ടാം മിനുട്ടില്‍ മധ്യനിര താരം എന്‍സോ ഫെര്‍ണാണ്ടസ് ലീഡുയര്‍ത്തി. ഇത്തവണയും ബ്രസീല്‍ പ്രതിരോധത്തിന്റെ പിഴവാണ് ഗോളില്‍ കലാശിച്ചത്. വലതുഭാഗത്തു നിന്നുള്ള പാസ് ക്ലിയര്‍ ചെയ്യുന്നതില്‍ ഡിഫന്റര്‍ക്ക് പിഴച്ചപ്പോള്‍ പന്തെത്തിയത് ഓടിക്കയറിയ എന്‍സോയുടെ മുന്നിലേക്ക്. പന്ത് നിലത്തിറങ്ങും മുമ്പ് പോസ്റ്റിലേക്കയച്ച് താരം രണ്ടാം ഗോളും നേടി.

26ാം മിനുട്ടില്‍ അര്‍ജന്റീന ഡിഫന്റര്‍ ക്രിസ്റ്റിയന്‍ റൊമേറോയുടെ കാലില്‍ നിന്ന് പന്ത് റാഞ്ചി മാത്യൂസ് കുഞ്ഞ ഒരു ഗോള്‍ മടക്കിയത് ബ്രസീലിന് പുത്തനുണര്‍വ് പകര്‍ന്നു. അതുവരെ വലിയ നീക്കങ്ങള്‍ക്ക് നടത്താതിരുന്ന അവര്‍ ഉണര്‍ന്നു കളിക്കാന്‍ തുടങ്ങി. എന്നാല്‍ പ്രതിരോധ മികവില്‍ അര്‍ജന്റീന എതിരാളികള്‍ക്ക് അവസരങ്ങള്‍ നല്‍കിയില്ല. 32ാം മിനുട്ടില്‍ എന്‍സോ ഫെര്‍ണാണ്ടസ് ബോക്‌സിലേക്ക് ഉയര്‍ത്തി നല്‍കിയ പന്ത് ഗോള്‍കീപ്പറുടെ തൊട്ടുമുന്നില്‍ നിന്ന് ഗോളിലേക്കയച്ച് മക്അലിസ്റ്റര്‍ രണ്ടുഗോള്‍ ലീഡ് തിരിച്ചുപിടിച്ചു.

രണ്ടാം പകുതിയില്‍ ബ്രസീല്‍ ഭേദപ്പെട്ട ആക്രമണ മനോഭാവം കാണിച്ചെങ്കിലും അര്‍ജന്റീനയുടെ പരിചയസമ്പത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. പകരക്കാരനായി ഇറങ്ങിയ ജൂലിയാനോ സിമിയോണി 71ാം മിനുട്ടില്‍ സീറോ ആംഗിളില്‍ നിന്നുള്ള തകര്‍പ്പന്‍ ഗോള്‍ നേടിയതോടെ ബ്രസീലിന്റെ അവശേഷിച്ച പ്രതീക്ഷകളും അസ്ഥാനത്തായി.

Continue Reading

Trending