Connect with us

gulf

അല്‍അറബി സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞ് ആയിരങ്ങള്‍; ചരിത്രമായി ഖത്തര്‍ കെ.എം.സി.സി പ്രിവിലേജ് കാര്‍ഡ് ലോഞ്ചിംഗ്

മുസ്ലിം ലീഗ് ദേശീയ ജനറല്‍സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായി ഖത്തര്‍ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പ്രിവിലേജ് കാര്‍ഡ് ലോഞ്ചിംഗ് പരിപാടിയായിരുന്നു ചടങ്ങ്.

Published

on

അശ്റഫ് തൂണേരി

ദോഹ: തങ്ങളുടെ പ്രിയ നേതാവിനെക്കാണാനും കേള്‍ക്കാനുമെത്തിയത് ആയിരങ്ങള്‍, വേദി നിറഞ്ഞുകവിഞ്ഞതിനാല്‍ നിരാശരായി തിരിച്ചുപോവേണ്ടി വന്നവരും ആയിരങ്ങള്‍.മുസ്ലിം ലീഗ് ദേശീയ ജനറല്‍സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായി ഖത്തര്‍ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പ്രിവിലേജ് കാര്‍ഡ് ലോഞ്ചിംഗ് പരിപാടിയായിരുന്നു ചടങ്ങ്. അല്‍അറബി ഇന്‍ഡോര്‍സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞതിനാല്‍ നിരവധിപേര്‍ക്കാണ് നിരാശരാകേണ്ടി വന്നത്.

ഇന്‍ഡോര്‍ സ്റ്റേഡിയം ചടങ്ങിന് മണിക്കൂറ് മുമ്പു തന്നെ നിറഞ്ഞിരുന്നു. സകുടുംബമെത്തിയ പല പ്രവര്‍ത്തകരും തിരിച്ചുപോവേണ്ടി വന്നു. ”അല്‍അറബി സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാതെ തിരിച്ചുപോകേണ്ടി വന്ന ഓരോ സഹോദരങ്ങളേയും ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തി ക്ഷമ ചോദിക്കുന്നു. വളരെ ചുരുങ്ങിയ സമയം കൊണ്ട് സംഘടിപ്പിക്കേണ്ടി വന്ന പരിപാടി ആയതിനാലും വലിയ സീറ്റിംഗ് കപ്പാസിറ്റിയുള്ള ഇന്‍ഡോര്‍ സ്റ്റേഡിയം ലഭ്യമാവാതിരുന്നതിനാലുമാണ് ഇങ്ങിനെ സംഭവിച്ചത്. പുറത്ത് ഓപ്പണ്‍ ഗ്രൗണ്ടില്‍ നടത്താന്‍ പുതിയ സാഹചര്യത്തിലും കാലാവസ്ഥ കാരണവും തടസ്സമായി.” ഖത്തര്‍ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് എസ്.എ എം ബഷീര്‍ ക്ഷമാപണത്തോടെ പുറത്തിറക്കിയ വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കി.

മതേതതര കൂട്ടായ്മ ശക്തമായാല്‍ തീരുന്നതേയുള്ളൂ ബി.ജെ.പിയുടെ ഭരണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പ്രിവിലേജ് കാര്‍ഡ് പുറത്തിറക്കിയ ശേഷം സംസാരിക്കവെ വ്യക്തമാക്കി. ”ആരേയും എവിടേയും കുറ്റിയടിച്ചുവെച്ചിട്ടില്ല. ബി.ജെ.പിയും മാറും. മതേതരത്വകൂട്ടായ്മ ശക്തമായാല്‍ തീരുന്ന കാര്യമേയുള്ളൂ ബി.ജെ.പിയുടേത്. രാഹുല്‍ഗാന്ധിയുടെ ജോഡോയാത്ര ഏറെ കരുത്ത് നല്‍കുന്നതാണ്. അത് കേരളത്തിലേയും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേയും കോണ്‍ഗ്രസ്സിനും മതേതരകക്ഷികള്‍ക്കും പ്രതീക്ഷ നല്‍കുന്നുണ്ട്.” പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ചക്കയിട്ടപ്പം മുയലുകിട്ടിയെന്നത് എല്ലായ്പ്പോഴും സംഭവിക്കുന്നതല്ല. ചില പ്രത്യേക സാഹചര്യത്തില്‍ മാത്രം സഭവിച്ചതാണത്. അത് ബി.ജെ.പിയും സി.പി.എമ്മും മനസ്സിലാക്കുന്നത് നല്ലതാണ്. പെട്രോള്‍ വില മുതല്‍ സാധാരണക്കാരന്റെ ജീവിതം ഏറെ പ്രയാസകരമാക്കുന്ന നയവും നിലപാടുമായി കേന്ദ്രം മുന്നോട്ടുപോവുന്നു. വംശീയതയും വര്‍ഗ്ഗീയതയും അജണ്ടയാക്കുന്നത് തന്നെ ജനദ്രോഹം പുറത്തുവരാതിരിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്. സംസ്ഥാന സര്‍ക്കാരിന്റെ കാര്യവും മഹാകഷ്ടമാണ്. ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ഇത്രയും പിറകോട്ടുപോയ മറ്റൊരു ഭരണകൂടം കേരളത്തില്‍ മുമ്പ് ഉണ്ടായിട്ടില്ല. വികസനത്തിന്റെ ഒരു കള്‍ച്ചറേ ഇല്ല. റോഡിലെ കുഴിയടക്കാന്‍ പോലും നട്ടംതിരിയുന്ന ഒരുഭരണമാണുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു. ഖത്തര്‍ കെ.എം.സി.സി പ്രസിഡന്റ് എസ്.എ.എം ബഷീര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ രമ്യാഹരിദാസ് എം.പി, കോഴിക്കോട് ജില്ലാ മുസ്ലിംലീഗ് ട്രഷററും മുന്‍ എം.എല്‍.എയുമായ പാറക്കല്‍ അബ്ദുല്ല ആശംസകള്‍ നേര്‍ന്നു. ആകര്‍ഷണീയമായ നിരവധി മാപ്പിള, സിനിമാ ഗാനങ്ങളാലപിച്ചും രാഷ്ട്രീയം പറഞ്ഞും രമ്യാ ഹരിദാസ് സദസ്സുമായി സംവദിച്ചു. ന്യൂനപക്ഷ രാഷ്ട്രീയം മതേതര ശക്തികളെ ചേര്‍ത്തുനിര്‍ത്തി കൂടുതല്‍ ശക്തമായി പറയേണ്ടുന്ന സാഹചര്യത്തിലാണ് നാം മുമ്പോട്ടുപോവുന്നതെന്ന് പാറക്കല്‍ അബ്ദുല്ല പറഞ്ഞു.

ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് പി.എന്‍ ബാബുരാജ്, ഇന്ത്യന്‍ കമ്മ്യൂണിറ്റി ആന്റ് ബെനവലണ്ട് ഫോറം ആക്ടിംഗ് പ്രസിഡന്റ് വിനോദ് നായര്‍, വിവിധ സാമൂഹിക സാംസ്‌കാരിക വാണിജ്യ രംഗത്തെ പ്രമുഖര്‍, ഖത്തര്‍ കെ.എം.സി.സി നേതാക്കള്‍ പങ്കെടുത്തു. സംസ്ഥാന ജനറല്‍സെക്രട്ടറി അസീസ് നരിക്കുനി സ്വാഗതവും ട്രഷറര്‍ കെ.പി മുഹമ്മദലി പട്ടാമ്പി നന്ദിയും പറഞ്ഞു. സുഹൈല്‍ റഹ്മാനി ഖുര്‍ആന്‍ പാരായണം ചെയ്തു. കോല്‍ക്കളിയുടെ അകമ്പടിയോടെയാണ് പി. കെ കുഞ്ഞാലിക്കുട്ടിയെ വേദിയിലേക്ക് ആനയിച്ചത്. അദ്ദേഹം വേദിയിലേക്ക് കയറും മുമ്പ് ഫുട്ബോള്‍ തട്ടി ലോകകപ്പിന് ഐക്യാദാര്‍ഢ്യം പ്രകടിപ്പിച്ചു. സലീം പാവറട്ടി, ശിവപ്രിയ, ആരിഫ, ആഷിഖ് മാഹി, സല്‍മാന്‍ അരിമ്പ്ര എന്നിവര്‍ പങ്കെടുത്ത ഗാനവിരുന്നും ചടങ്ങിന് മിഴിവേകി. ഷഫീര്‍ വാടാനപ്പള്ളി, ലിന്‍ഷ അവതാരകരായിരുന്നു.

gulf

ഫുജൈറ-കണ്ണൂര്‍ സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ; മെയ് 15 മുതല്‍

യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.

Published

on

ഫുജൈറയില്‍നിന്ന് കണ്ണൂരിലേക്ക് നേരിട്ട് പ്രതിദിന സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ. യുഎഇയില്‍ ഇന്‍ഡിഗോയുടെ അഞ്ചാമത്തെ ഡസ്റ്റിനേഷനാണ് ഫുജൈറ. യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.

ഇന്‍ഡിഗോയുടെ കണ്ണൂരിലേക്കുള്ള പ്രതിദിന വിമാന സര്‍വീസ് മെയ് 15 മുതല്‍ ആരംഭിക്കും. തൊട്ടടുത്ത ദിവസം മുംബൈയിലേക്കുള്ള സര്‍വീസിനും തുടക്കമാകും. 8899 രൂപ മുതലാണ് നിരക്ക്. അതേസമയം ദുബൈ, ഷാര്‍ജ, അജ്മാന്‍ എമിറേറ്റുകളില്‍ നിന്ന് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് ഫുജൈറയിലേക്ക് സൗജന്യ ബസ് സര്‍വീസ് സേവനവും എയര്‍ലൈന്‍സ് വാഗ്ദാനം ചെയ്യുന്നു.

പുതിയ സര്‍വീസ്, പ്രകൃതി മനോഹരമായ ഫുജൈറയിലേക്ക് കൂടുതല്‍ വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ സഹായിക്കുമെന്ന് ഇന്‍ഡിഗോ ഗ്ലോബല്‍ സെയില്‍സ് മേധാവി വിനയ് മല്‍ഹോത്ര പറഞ്ഞു.

Continue Reading

gulf

ആലപ്പുഴ സ്വദേശി ജുബൈലിൽ മരണപെട്ടു

. ജുബൈലിലെ പൊതുപ്രവർത്തകനായ മണ്ണഞ്ചേരി ഹംസയുടെ ഭാര്യാപിതാവാണ്.

Published

on

ജുബൈൽ : ഉംറ നിർവഹിച്ചു തിരികെ എത്തിയ മലയാളി മരണപെട്ടു. ആലപ്പുഴ മണ്ണഞ്ചേരി കുന്നപ്പള്ളി മാപ്പിളതയ്യിൽ അബ്ദുൽ സലാം (65 വയസ്സ്) ആണ് മരണപ്പെട്ടത്. കേരള മുസ്ലിം ജമാഅത്ത് കുന്നപ്പള്ളി യൂണിറ്റ് അംഗമാണ്.

ഉംറ വിസയിൽ ജുബൈലിൽ എത്തിയശേഷം മകളോടെപ്പം ഉംറ നിർവഹിച്ച്‌, വെള്ളിയാഴ്ച്ച കാലത്ത് തിരികെ എത്തിയ ശേഷം
ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ചു. ഉടനെതന്നെ മരണം സംഭവിക്കുകയായിരുന്നു. ജുബൈലിലെ പൊതുപ്രവർത്തകനായ മണ്ണഞ്ചേരി ഹംസയുടെ ഭാര്യാപിതാവാണ്.

നിയമ നടപടികൾ പൂർത്തിയാക്കി മയ്യിത്ത് ജുബൈലിൽ മറവ് ചെയ്യുന്നതിന് ആവശ്യമായ സഹായങ്ങളുമായി പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ, ഐ സി എഫ് ജുബൈൽ പ്രസിഡന്റ് അബ്ദുൽ ജബ്ബാർ പൊന്നാട്, പൊതു പ്രവർത്തകൻ നൗഫൽ പനാക്കൽ മണ്ണഞ്ചേരി എന്നവർ രംഗത്തുണ്ട്

Continue Reading

gulf

അവധി ആഘോഷിക്കാൻ അബഹയിൽ എത്തിയ മലയാളി മരണപെട്ടു

അവധി ആഘോഷിക്കാൻ കുടുംബങ്ങൾ ഇദ്ദേഹത്തിന്റെ കോസ്റ്റർ ബസിൽ തെക്കൻ പ്രവിശ്യയിലെ ടൂറിസ്റ്റ് കേന്ദ്രമായ അബഹയിൽ വ്യാഴാഴ്ചയാണ് എത്തിയത്.

Published

on

ജുബൈൽ: പെരുന്നാൾ അവധിക്ക് സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽനിന്ന് വിവിധ മലയാളി കുടുംബങ്ങളുമായി അബഹയിൽ എത്തിയ മലയാളി മരിച്ചു. ജുബൈലിൽ ബസ് ഡ്രൈവറായ മലപ്പുറം എടപ്പാൾ വട്ടംകുളം സ്വദേശി മുഹമ്മദ് കബീർ മരക്കാരകത്ത് കണ്ടരകാവിൽ (49) ആണ് മരിച്ചത്.

അവധി ആഘോഷിക്കാൻ കുടുംബങ്ങൾ ഇദ്ദേഹത്തിന്റെ കോസ്റ്റർ ബസിൽ തെക്കൻ പ്രവിശ്യയിലെ ടൂറിസ്റ്റ് കേന്ദ്രമായ അബഹയിൽ വ്യാഴാഴ്ചയാണ് എത്തിയത്. രാത്രി ഉറങ്ങാൻ കിടന്ന കബീറിന് ഹൃദയാഘാതമുണ്ടാവുകയും ഉടൻ മരണപ്പെടുകയും ചെയ്തു. കബീറിന്റെ കുടുംബം നാട്ടിലാണ്.

ഭാര്യ: റജില, പിതാവ്: അബ്ദുള്ളകുട്ടി, മാതാവ്: ആമിനക്കുട്ടി. ഔദ്യോഗിക നടപടികൾ പൂർത്തിയാക്കാൻ കെ എം സി സി നാഷണൽ ആക്ടിങ് ജനറൽ സെക്രട്ടറി ബഷീർ മൂന്നിയൂർ ഉൾപ്പെടെയുള്ളവർ രംഗത്തുണ്ട്.

Continue Reading

Trending