india
‘പ്രത്യേക പാർട്ടിയുണ്ടാക്കൂ, എന്നിട്ട് ബുൾഡോസർ ചിഹ്നമാക്കിക്കോളൂ’..യോഗി ആദിത്യനാഥിന് മാസ് മറുപടിയുമായി അഖിലേഷ് യാദവ്
ബുൾഡോസർ പ്രവർത്തിപ്പിക്കാൻ ധൈര്യവും ബുദ്ധിയും നിശ്ചയദാർഢ്യവും ആവശ്യമാണെന്നും അഖിലേഷ് യാദവിന് അതില്ലെന്നുമായിരുന്നു യോഗിയുടെ പരിഹാസം

‘ബുൾഡോസർ’ വിഷയത്തിൽ സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും തമ്മിലുള്ള വാക്പോരാട്ടം കൊഴുക്കുന്നു. 2027ൽ തങ്ങൾ അധികാരത്തിലെത്തിയാൽ സംസ്ഥാനത്തെ എല്ലാ ബുൾഡോസറുകളും ഗോരഖ്പൂരിലേക്ക് തിരിക്കുമെന്ന അഖിലേഷിന്റെ പരാമർശത്തിന് മറുപടിയുമായി കഴിഞ്ഞ ദിവസം യോഗി രംഗത്തുവന്നിരുന്നു. ബുൾഡോസർ പ്രവർത്തിപ്പിക്കാൻ ധൈര്യവും ബുദ്ധിയും നിശ്ചയദാർഢ്യവും ആവശ്യമാണെന്നും അഖിലേഷ് യാദവിന് അതില്ലെന്നുമായിരുന്നു യോഗിയുടെ പരിഹാസം. എന്നാൽ, ഇതിനുപിന്നാലെ യോഗിക്ക് ഉരുളക്കുപ്പേരി കണക്കെ മറുപടിയുമായി രംഗത്തുവന്നിരിക്കുകയാണ് അഖിലേഷ്.
‘നിങ്ങളും നിങ്ങളുടെ ബുൾഡോസറും അത്രവലിയ വിജയമാണെങ്കിൽ ഒരു പ്രത്യേക പാർട്ടിയുണ്ടാക്കിക്കോളൂ. എന്നിട്ട് ബുൾഡോസർ ചിഹ്നമായി നിശ്ചയിച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കൂ. നിങ്ങളുടെ മിഥ്യാബോധവും അഹങ്കാരവുമൊക്കെ തകർന്നടിയുമെന്നുറപ്പ്. എന്തായാലും ഇപ്പോഴത്തെ സാഹചര്യത്തിൽ ബി.ജെ.പിയിലാണെങ്കിൽ പോലും നിങ്ങൾ വട്ടപ്പൂജ്യമാണ്. അതിനാൽ പ്രത്യേക പാർട്ടിയുണ്ടാക്കുന്നതാവും നല്ലത്. ഇന്ന് പറ്റില്ലെങ്കിൽ നാളെയെങ്കിലും’ -സമൂഹ മാധ്യമമായ ‘എക്സി’ൽ പങ്കുവെച്ച കുറിപ്പിൽ അഖിലേഷ് തിരിച്ചടിച്ചു.
കേസുകളിൽ പ്രതികളാകുന്നവരുടെ വീടുകളും വാണിജ്യസ്ഥാപനങ്ങളും കെട്ടിടങ്ങളും ഇടിച്ചുനിരത്തുന്ന ബുൾഡോസർ രാജിനെതിരെ കഴിഞ്ഞ ദിവസം സുപ്രീംകോടതി രംഗത്തുവന്നിരുന്നു. ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതായിരുന്നു ഇടപെടൽ. ഇതിനുപിന്നാലൊയിരുന്നു അഖിലേഷിന്റെ പ്രസ്താവന. ചൊവ്വാഴ്ച പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് അഖിലേഷ് ബുൾഡോസർരാജിനെതിരെ ആഞ്ഞടിച്ചത്. 2027ൽ സമാജ്‌വാദി പാർട്ടി അധികാരത്തിൽ വന്നാൽ സംസ്ഥാനത്തെ എല്ലാ ബുൾഡോസറുകളെയും യോഗി ആദിത്യനാഥിന്റെ സ്വന്തം മണ്ഡലമായ ഗോരഖ്പൂരിലേക്ക് നയിക്കുമെന്നായിരുന്നു പരാമർശം.
ഇതിന് മറുപടിയായി, അഖിലേഷിനെ ടിപ്പുവെന്ന രീതിയിൽ വിശേഷിപ്പിച്ച് ‘സുൽത്താനാകാനാണ് ടിപ്പുവിന്റെ ശ്രമം’ എന്നായിരുന്നു യോഗിയുടെ പ്രതികരണം. ഒരു ബുൾഡോസർ പ്രവർത്തിപ്പിക്കാൻ ധൈര്യവും ബുദ്ധിയും നിശ്ചയദാർഢ്യവും ആവശ്യമാണെന്ന് പറഞ്ഞ യോഗി, അഖിലേഷ് യാദവിന് അതില്ലെന്നും പരിഹസിച്ചു. ‘എല്ലാവരുടെയും കൈകൾ ബുൾഡോസറിൽ ഒതുങ്ങില്ല. അതിന് ഹൃദയവും മനസ്സും ആവശ്യമാണ്. ബുൾഡോസർ പോലെതന്നെ കഴിവും നിശ്ചയദാർഢ്യവുമുള്ള ഒരാൾക്ക് മാത്രമേ അത് പ്രവർത്തിപ്പിക്കാൻ കഴിയൂ.
ലഹളയുണ്ടാക്കുന്നവരുടെ മുമ്പിൽ തപ്പിത്തടയുന്നവർക്ക് ഒരു ബുൾഡോസറിന് മുന്നിൽ നിൽക്കാൻ കഴിയില്ല. സുൽത്താനാകാനാണ് ടിപ്പുവിന്റെ ശ്രമം’ -എന്നിങ്ങനെയായിരുന്നു യോഗിയുടെ മറുപടി. 2017ൽ ബി.ജെ.പി അധികാരത്തിൽ വരുംമുമ്പ് ഉത്തർപ്രദേശിൽ വ്യാപക നിയമലംഘനങ്ങളാണ് നടന്നിരുന്നതെന്നും അഖിലേഷ് യാദവും അമ്മാവൻ ശിവപാൽ യാദവും ചേർന്ന് തങ്ങളുടെ ഭരണകാലത്ത് പണം കൊള്ളയടിക്കുകയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു.
2022ൽ ഡൽഹി ജഹാംഗീർപുരിയിലും 2023ൽ ഹരിയാനയിലെ നൂഹിലും മുസ്ലിം വീടുകളും കെട്ടിടങ്ങളും ഇടിച്ചുനിരത്തിയതിനെതിരെ ജംഇയ്യതുൽ ഉലമായെ ഹിന്ദും ഏറ്റവുമൊടുവിൽ രാജസ്ഥാനിലെ ഉദയ്പൂരിൽ ഓട്ടോറിക്ഷ ഡ്രൈവറായ റാഷിദ് ഖാനും മധ്യപ്രദേശിലെ മുഹമ്മദ് ഹുസൈനും സമർപ്പിച്ച ഹരജികൾ ഒരുമിച്ച് പരിഗണിച്ചാണ് സുപ്രീംകോടതിയുടെ നിർണായക ഇടപെടൽ. ഹരജികൾ രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കുന്നുണ്ട്. ഒരാൾ കുറ്റവാളിയാണെന്ന് കണ്ടെത്തിയാൽപോലും വീട് ഇടിച്ചുനിരത്താനാവില്ലെന്ന് ഓർമിപ്പിച്ച ജസ്റ്റിസ് ബി.ആർ. ഗവായ് കേവലം പ്രതിയാക്കിയത് കൊണ്ടുമാത്രം എങ്ങനെ വീട് ഇടിച്ചുപൊളിക്കുമെന്ന് ചോദിച്ചു.
കോടതികൾ കുറ്റവാളികളെന്ന് തീരുമാനിക്കും മുമ്പ് സർക്കാറും പൊലീസും ചേർന്ന് രാജ്യവ്യാപകമായി ‘ബുൾഡോസർ നീതി’ നടപ്പാക്കുന്നത് തടയാൻ മാർഗനിർദേശങ്ങൾ കൊണ്ടുവരുമെന്നും കോടതി വ്യക്തമാക്കി. ബുൾഡോസർ രാജ് ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ച ഹരജിക്കാരോട് ഇതിനാവശ്യമായ നിർദേശങ്ങൾ സമർപ്പിക്കാനും ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.
india
ഓപറേഷന്‍ സിന്ദൂറിനിടെ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ നഷ്ടമായി; വെളിപ്പെടുത്തി സൈനിക മേധാവി അനില്‍ ചൗഹാന്‍
അന്തര്‍ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അനില്‍ ചൗഹാന്റെ പ്രതികരണം.

ഓപറേഷന്‍ സിന്ദൂറിനിടെ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ നഷ്ടമായെന്ന് വെളിപ്പെടുത്തി സംയുക്ത സൈനിക മേധാവി അനില്‍ ചൗഹാന്‍. ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ പാകിസ്താന്‍ വെടിവെച്ചിട്ടുവെന്ന് സേന മേധാവി പറഞ്ഞു. അന്തര്‍ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അനില്‍ ചൗഹാന്റെ പ്രതികരണം. എന്നാല്‍ ആറ് വിമാനങ്ങള്‍ തകര്‍ത്തുവെന്ന പാകിസ്താന്‍ പ്രചാരണം തെറ്റാണെന്നും അനില്‍ ചൗഹാന്‍ വ്യക്തമാക്കി.
ഓപറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ പാകിസ്താന്‍ വെടിവെച്ചിട്ടോ എന്ന ചോദ്യങ്ങല്‍ ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍, അതിന് കൃത്യമായ മറുപടി കേന്ദ്രസര്‍ക്കാരോ സേനയോ നല്‍കിയിരുന്നില്ല. അതിനിടെയാണ് സിംഗപ്പൂരില്‍വെച്ച് അന്തര്‍ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംയുക്ത സൈനിക മേധാവി അനില്‍ ചൗഹാന്‍ ഈ ചോദ്യത്തിന് ഉത്തരം നല്‍കിയത്.
” യുദ്ധവിമാനം വീണതിനെക്കുറിച്ചല്ല, എന്തുകൊണ്ട് തകര്‍ന്നുവെന്നതാണ് പ്രധാനം, തന്ത്രപരമായ തെറ്റുകള്‍ മനസ്സിലാക്കാനും അതിനുചിതമായ പരിഹാരം കണ്ട് തിരുത്താനും ഞങ്ങള്‍ക്ക് സാധിച്ചു”- അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ-പാക് സംഘര്‍ഷത്തിന് ശേഷം ഇത് ആദ്യമായാണ് സേനക്കുണ്ടായ നഷ്ടത്തെക്കുറിച്ച് സംയുക്ത സൈനിക മേധാവി വെളിപ്പെടുത്തുന്നത്.
india
അവസാന മലയാളി ഹജ്ജ് സംഘം മക്കയിലെത്തി; ഇന്ത്യൻ ഹാജിമാരുടെ യാത്ര ഇന്നത്തോടെ അവസാനിക്കും
ഇന്ന് പുലരിക്ക് കൊച്ചിയിൽ നിന്ന് സൗദി എയർലൈൻസിൽ മലയാളി ഹാജിമാരെയും വഹിച്ച് ജിദ്ദയിൽ എത്തിയ വിമാനത്തിലെ ഹാജിമാർ മക്കയിലെത്തി.

മെയ് 10 ന് ജിദ്ദ വിമാന താവളം വഴി വന്നിറങ്ങാൻ തുടങ്ങിയ ഇന്ത്യൻ ഹാജിമാരുടെ യാത്ര ഇന്ന് രാത്രി അഹമ്മദാബാദിൽ നിന്ന് മൂന്ന് വിമാനങ്ങളിലായി ജിദ്ദയിൽ എത്തുന്ന ഹാജിമാരോട് കൂടി പൂർത്തിയാവും. ഇന്ന് പുലരിക്ക് കൊച്ചിയിൽ നിന്ന് സൗദി എയർലൈൻസിൽ മലയാളി ഹാജിമാരെയും വഹിച്ച് ജിദ്ദയിൽ എത്തിയ വിമാനത്തിലെ ഹാജിമാർ മക്കയിലെത്തി. ഇതോടെ മലയാളി ഹാജിമാർ പൂർണ്ണമായും മക്കയിലെത്തി.
ജിദ്ദ വിമാന താവളത്തിലെ ടർമിനൽ ഒന്നിൽ നൂറിലേറെ വരുന്ന കെ.എം.സി.സി വളണ്ടിയർമാരും മറ്റു മലയാളി സംഘടന നേതാക്കളും അർദ്ധരാത്രി പിന്നിട്ടിട്ടും ഹാജിമാരെ സ്വീകരിക്കാൻ സജീവമായി രംഗത്തുണ്ടായിരുന്നു. മുന്തിയ ഇനം ഈത്തപഴവും ഔഷധ ചായയും നൽകി ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. വളണ്ടിയർമാർ ഉച്ചത്തിൽ ലബ്ബൈക്ക ചൊല്ലി കൈ വീശി ഹാജിമാരെ യാത്രയാക്കിയപ്പോൾ മെട്രോയിലേക്ക് പ്രവേശിക്കുന്ന ഹാജിമാർ തിരിഞ്ഞ് നിന്ന് സേവകർക്ക് പ്രത്യാഭിവാദ്യം നേരുന്നത് കാണാമായിരുന്നു.മരോഹരമായ രംഗത്തിന് സാക്ഷികളായ പോലീസ് ഉദ്യോഗസ്ഥരും അറബ് ജീവനക്കാരും ഹാജിമാരെയും സേവകരെയും അഭിവാദ്യം ചെയ്യുന്നുണ്ടായിരുന്നു.
വിമാനതാവളത്തിലെ സേവന പ്രവർത്തനത്തിന് അഹമ്മദ് പാളയാട്ട്, അബൂബക്കർ അരിമ്പ്ര, വി.പി. മുസ്തഫ, വി.പി അബ്ദുറഹ്മാൻ,നൗഫൽ റഹേലി, മൂസ്സപട്ടത്ത് നേതൃത്വം നൽകി
india
ഇസ്രാഈലിനും സര്‍വകലാശാലക്കുമെതിരെ ആഞ്ഞടിച്ച ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥിനി; ആരാണ് മേഘ വെമുരി?
മേഘയൊട് പ്രതികാരം ചെയ്യുകയാണ് ഇപ്പോള്‍ എംഐടി അധികൃതര്‍. തുടര്‍ന്നുള്ള ബിരുദദാന ചടങ്ങില്‍ നിന്ന് മേഘയെ വിലക്കിയിരിക്കുകയാണ്.

അമേരിക്കയിലെ പ്രശസ്തമായ മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ (എം.ഐ.ടി)യില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സ്, ന്യൂറോ സയന്‍സ്, ഭാഷാശാസ്ത്രം, ലിന്‍ഗ്വിസ്റ്റിക്‌സ് എന്നിവയില്‍ ബിരുദാനന്തര ബിരുദം നേടിയ ഇന്ത്യന്‍ വംശജയാണ് മേഘ വെമുരി.
ഇസ്രാഈല്‍ സൈന്യവുമായി പ്രതിരോധ വിഷയങ്ങളില്‍ അമേരിക്കയിലെ തന്നെ സാങ്കേതിക വിദ്യയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന എം.ഐ.ടി ഇപ്പോഴും ബന്ധം തുടരുന്നുവെന്നായിരുന്നു ബിരുദ പ്രഖ്യാപന പ്രസംഘത്തില്‍ മേഘയുടെ ആരോപണം
”ഭൂമിയില്‍ നിന്ന് ഫലസ്തീനെ തുടച്ചുനീക്കാന്‍ ശ്രമിക്കുകയാണ് ഇസ്രാഈല്‍. എം.ഐ.ടി അതിന്റെ ഭാഗമാകുന്നത് ലജ്ജാകരമാണ്’
എം.ഐ.ടിക്ക് കുപ്രസിദ്ധ ഇസ്രാഈല്‍ പ്രതിരോധ കമ്പനിയായ എല്‍ബിറ്റ് സിസ്റ്റവുമായി സഹകരണം അവസാനിപ്പിക്കേണ്ടി വന്നത് ഒരു വര്‍ഷം മുമ്പ് നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്നാണെന്ന് മേഘ തന്റെ പ്രസംഗത്തില്‍ സൂചിപ്പിക്കുന്നുണ്ട്.
ബിരുദദാന ചടങ്ങില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ ആര്‍പ്പുവിളികളോടെയും കഫിയ പുതച്ചവര്‍ ഫ്രീ ഫലസ്തീന്‍ എന്ന് വിളിച്ചും പ്രസംഗത്തെ സ്വീകരിച്ചു.
എന്നാല്‍ മേഘയൊട് പ്രതികാരം ചെയ്യുകയാണ് ഇപ്പോള്‍ എംഐടി അധികൃതര്‍. തുടര്‍ന്നുള്ള ബിരുദദാന ചടങ്ങില്‍ നിന്ന് മേഘയെ വിലക്കിയിരിക്കുകയാണ്. സര്‍വകലാശാലയുടെ വേദി പ്രതിഷേധത്തിനുപയോഗിച്ചു എന്നതാണ് ആരോപിച്ച കുറ്റം.
ഇസ്രാഈല്‍ അനുകൂലികള്‍ക്ക് മാത്രം ഇനി മുതല്‍ വിസ അനുവദിക്കുകയുള്ളൂ എന്ന് പ്രഖ്യാപിച്ചും ഫലസ്തീന്‍ വംശഹത്യക്കെതിരെ ശബ്ദിക്കുന്നവരെ വേട്ടയാടിയും ജയിലിലടച്ചും സിയോണിസ്റ്റുകളോട് കൂറ് കാണിക്കുന്ന ട്രംപ് ഭരണകൂടത്തെ ഭയക്കാത്ത അമേരിക്കന്‍ പുതുതലമുറയുടെ പ്രതീകമാണ് മേഘ വെമുരി.
-
kerala24 hours ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
GULF23 hours ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
kerala2 days ago
സി.കെ.സി.ടി.ക്ക് പുതിയ ഭാരവാഹികള്‍
-
india3 days ago
കന്നഡ തമിഴില്‍ നിന്നാണ് ഉണ്ടായത്; കമല്‍ ഹാസന്റെ വിവാദ പരാമര്‍ശത്തിനെതിരെ കന്നഡ അനുകൂല സംഘടനകള്‍ രംഗത്ത്
-
kerala3 days ago
സംസ്ഥാനത്ത് രണ്ട് റെയില്‍വെ സ്റ്റേഷനുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം
-
GULF2 days ago
ജീവിത നിലവാരത്തിലും സുരക്ഷയിലും സന്തോഷത്തിലും അബുദാബി മുമ്പില്‍
-
Cricket2 days ago
കിങ്സിനെ തകര്‍ത്തു; ഐപിഎല്‍ ഫൈനലില്‍ ആര്‍സിബി
-
kerala3 days ago
ജൂണ്‍ മാസത്തിലെ വൈദ്യുതി ബില്ലില്‍ ഇന്ധന സര്‍ചാര്‍ജ് കുറയും; കെഎസ്ഇബി