Connect with us

kerala

‘സഹായിക്കാനുദ്ദേശിക്കുന്നവര്‍ വൈകാതെ ചെയ്യുക, വലിയ ക്യാന്‍വാസില്‍ സിനിമ നടക്കില്ല’; വാരിയന്‍കുന്നത്ത് സിനിമയെക്കുറിച്ച് തുറന്നുപറഞ്ഞ് അലി അക്ബര്‍

വാരിയന്‍കുന്നത്തിന്റെ ജീവചരിത്രം സംവിധായകന്‍ ആഷിക് അബു സിനിമയാക്കുമെന്ന പ്രഖ്യാപനത്തിനിടെയാണ് അക്ബര്‍അലിയും സിനിമ പ്രഖ്യാപിച്ച് രംഗത്തെത്തിയത്. എന്നാല്‍ വാരിയന്‍കുന്നത്തിനെ മഹത്വവല്‍ക്കരിക്കുന്നതല്ല സിനിമയെന്നും, ഹിന്ദുവിരുദ്ധനായാണ് വാരിയന്‍കുന്നത്തിനെ അവതരിപ്പിക്കുകയെന്നും അക്ബര്‍അലി വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് മാസങ്ങള്‍ക്കു ശേഷമാണ് ഇത്തരത്തിലൊരു തുറന്നുപറച്ചില്‍.

Published

on

കോഴിക്കോട്: സ്വാതന്ത്ര്യ സമരസേനാനി വാരിയന്‍കുന്നത്ത് മുഹമ്മദ്ഹാജിയെക്കുറിച്ചുള്ള സിനിമാ ചിത്രീകരണത്തെക്കുറിച്ച് സംവിധായകന്‍ അലി അക്ബര്‍. നിലവിലെ സാമ്പത്തിക സ്ഥിതി വച്ച് വലിയ കാന്‍വാസില്‍ സിനിമ സാധ്യമാവില്ലെന്ന് അക്ബര്‍ അലി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് സംവിധായകന്റെ പ്രതികരണം.

വാരിയന്‍കുന്നത്തിന്റെ ജീവചരിത്രം സംവിധായകന്‍ ആഷിക് അബു സിനിമയാക്കുമെന്ന പ്രഖ്യാപനത്തിനിടെയാണ് അക്ബര്‍അലിയും സിനിമ പ്രഖ്യാപിച്ച് രംഗത്തെത്തിയത്. എന്നാല്‍ വാരിയന്‍കുന്നത്തിനെ മഹത്വവല്‍ക്കരിക്കുന്നതല്ല സിനിമയെന്നും, ഹിന്ദുവിരുദ്ധനായാണ് വാരിയന്‍കുന്നത്തിനെ അവതരിപ്പിക്കുകയെന്നും അക്ബര്‍അലി വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് മാസങ്ങള്‍ക്കു ശേഷമാണ് ഇത്തരത്തിലൊരു തുറന്നുപറച്ചില്‍.

‘നിലവിലെ സാമ്പത്തിക സ്ഥിതി വച്ച് വലിയ കാന്‍വാസ് സാധ്യമാവില്ല…പലരും സിനിമ തുടങ്ങുമ്പോള്‍ അയക്കാം എന്ന് പറയുന്നവരുണ്ട്, അങ്ങിനെ സിനിമ ചെയ്യാന്‍ പറ്റില്ല ഒരു സിനിമയുടെ ബഡ്ജറ്റില്‍ ഭൂരിഭാഗവും കലാകാരന്മാരുടെ പ്രതിഫലവും ചിലവുകളുമാണ് അത് മുന്‍കൂട്ടി കരാര്‍ ചെയ്യപ്പെടേണ്ടതാണ്.ഷൂട്ടിംഗ് തുടങ്ങിയിട്ട് അത് സാധ്യമാവില്ലല്ലോ… അപ്പോള്‍ പിന്നെ മറ്റു വഴിയേ ഉള്ളു….എന്തായാലും സിനിമയുണ്ടാകും അതില്‍ സംശയം വേണ്ട… അത് എപ്രകാരം എന്നുള്ളതാണ് ഇപ്പോള്‍ ആലോചന… പത്തുപേര്‍ ചെയ്യുന്ന ജോലി ചെയ്യാം, പ്രായം അതിനേ സമ്മതിക്കൂ പണ്ടായിരുന്നേല്‍ അന്‍പതു പേരുടെ ജോലി ചെയ്യുമായിരുന്നു…പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു വീട് വാടകയ്‌ക്കെടുത്തിട്ടുണ്ട്, പ്രാഥമിക ചിലവുകള്‍ക്കായി 4 ലക്ഷം പിന്‍വലിച്ചിട്ടുണ്ട്..പ്രവര്‍ത്തനങ്ങള്‍ തുടങ്ങി…ആദ്യം സെറ്റിടാനുള്ള ഓല മെടയാന്‍ ഏല്‍പ്പിക്കുകയാണ് ചെയ്തത്… പെട്ടന്ന് കിട്ടാത്തത് അതാണല്ലോ…സഹായിക്കാനുദ്ദേശിക്കുന്നവര്‍ വൈകാതെ ചെയ്യുക..അത് കൂടുതല്‍ ഉപകാരപ്പെടും.പ്രാര്‍ത്ഥന കൂടെയുണ്ടാവണം…’അലിഅക്ബര്‍ കുറിച്ചു.

അലി അക്ബറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കുറച്ചുകാലം ആനുകാലികത്തില്‍ നിന്നും, രാഷ്ട്രീയത്തില്‍ നിന്നും മാറി നില്‍ക്കുന്നു, പൂര്‍ണ്ണമായും ഏറ്റെടുത്ത പദ്ധതിയിലേക്ക് തിരിയുന്നു.ആകയാല്‍ F-B യില്‍ നിരന്തരമായി ഉണ്ടാവില്ല…ഉദ്ദേശിച്ചത് പോലെ കാര്യങ്ങള്‍ നീങ്ങുന്നില്ല, ഭഗവാന്‍ ഉദ്ദേശിക്കുന്നതുപോലെയല്ലേ നീങ്ങൂ, ചിലപ്പോള്‍ ഇതും ഒരു പരീക്ഷണമാവാം.. പക്ഷെ എന്നില്‍ വിശ്വാസമര്‍പ്പിച്ചു സമര്‍പ്പണം ചെയ്തവരോട് എനിക്ക് ബാധ്യതയും കടപ്പാടുമുണ്ട്… ആയതുകൊണ്ട് തന്നേ കൂടുതല്‍ കഷ്ടപ്പാട് വേണ്ടിവരും… സാരമില്ല..എഴുത്ത് ഏകദേശം പൂര്‍ണ്ണതയിലേക്കെത്തുന്നു. ഇനിയത് ചര്‍ച്ചചെയ്യപ്പെടണം തിരുത്തണം..എങ്ങിനെ പൂര്‍ത്തീകരിക്കും എന്ന ചോദ്യം എല്ലായിടത്തുനിന്നും ഉണ്ട് പക്ഷേ ഞാനൊരു ശക്തിയെ വിശ്വസിക്കുന്നുണ്ട്, ആ ശക്തി എന്റെ കൂടെയുണ്ടാകും എന്നെനിക്ക് പ്രതീക്ഷയുണ്ട്, ഒപ്പം ഒരുപാട് പേരുടെ പ്രാര്‍ത്ഥനയും, പിന്നെ കുറേ ആത്മാക്കളുടെ പിന്തുണയും.തുടക്കം മുതല്‍ കൂടെ നിന്നവരേക്കാള്‍ തിരിഞ്ഞു നിന്നവരായിരുന്നു കൂടുതലും, അതും കൂടെയുള്ളവര്‍. എല്ലാം മനസ്സില്‍ കോറിയിട്ടിട്ടുണ്ട്. സമയമാവുമ്പോള്‍ മറുപടി പറയാം..തിരിഞ്ഞും മറിഞ്ഞും കണക്കുകള്‍ ചോദിക്കുന്നവരോട്,ബാങ്ക് സ്റ്റേറ്റ്‌മെന്റ് കൃത്യമായി ചിദാനന്ദപുരി സ്വാമിജിയുടെ കയ്യില്‍ ഏല്‍പ്പിക്കുന്നുണ്ട്, അദ്ദേഹം ചോദിച്ചു ഇതെന്തിനാണെന്ന് ഞാന്‍ പറഞ്ഞു ‘എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ഒരാളുടെ കയ്യിലെങ്കിലും കണക്കു വേണമല്ലോ അതിനാണെന്ന്’…അങ്ങിനെ വേണം നാമൊന്നും ചിരഞ്ജീവികളല്ലല്ലോ….പണം തന്നവരില്‍ കൂടുതലും ഡീറ്റെയില്‍സ് പുറത്ത് വിടരുതെന്ന് പറഞ്ഞവരാണ് അല്ലാതിരുന്നെങ്കില്‍ എളുപ്പമായിരുന്നു.നിലവിലെ സാമ്പത്തിക സ്ഥിതി വച്ച് വലിയ കാന്‍വാസ് സാധ്യമാവില്ല…പലരും സിനിമ തുടങ്ങുമ്പോള്‍ അയക്കാം എന്ന് പറയുന്നവരുണ്ട്, അങ്ങിനെ സിനിമ ചെയ്യാന്‍ പറ്റില്ല ഒരു സിനിമയുടെ ബഡ്ജറ്റില്‍ ഭൂരിഭാഗവും കലാകാരന്മാരുടെ പ്രതിഫലവും ചിലവുകളുമാണ് അത് മുന്‍കൂട്ടി കരാര്‍ ചെയ്യപ്പെടേണ്ടതാണ്.ഷൂട്ടിംഗ് തുടങ്ങിയിട്ട് അത് സാധ്യമാവില്ലല്ലോ… അപ്പോള്‍ പിന്നെ മറ്റു വഴിയേ ഉള്ളു….എന്തായാലും സിനിമയുണ്ടാകും അതില്‍ സംശയം വേണ്ട… അത് എപ്രകാരം എന്നുള്ളതാണ് ഇപ്പോള്‍ ആലോചന… പത്തുപേര്‍ ചെയ്യുന്ന ജോലി ചെയ്യാം, പ്രായം അതിനേ സമ്മതിക്കൂ പണ്ടായിരുന്നേല്‍ അന്‍പതു പേരുടെ ജോലി ചെയ്യുമായിരുന്നു…പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു വീട് വാടകയ്‌ക്കെടുത്തിട്ടുണ്ട്, പ്രാഥമിക ചിലവുകള്‍ക്കായി 4 ലക്ഷം പിന്‍വലിച്ചിട്ടുണ്ട്..പ്രവര്‍ത്തനങ്ങള്‍ തുടങ്ങി…ആദ്യം സെറ്റിടാനുള്ള ഓല മെടയാന്‍ ഏല്‍പ്പിക്കുകയാണ് ചെയ്തത്… പെട്ടന്ന് കിട്ടാത്തത് അതാണല്ലോ…സഹായിക്കാനുദ്ദേശിക്കുന്നവര്‍ വൈകാതെ ചെയ്യുക..അത് കൂടുതല്‍ ഉപകാരപ്പെടും.പ്രാര്‍ത്ഥന കൂടെയുണ്ടാവണം…അലിഅക്ബര്‍

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഉരുള്‍പ്പൊട്ടല്‍ ദുരിത ബാധിതര്‍ക്ക് എംഎ യൂസഫലി 50 വീടുകള്‍ നല്‍കും

Published

on

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്ക് ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി 50 വീടുകള്‍ നല്‍കും. മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹം വിവരം അറിയിച്ചു. ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള ആദ്യ ടൗണ്‍ഷിപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസം 27ന് തറക്കല്ലിട്ടിരുന്നു. കല്‍പ്പറ്റ നഗരത്തിനടുത്ത് സര്‍ക്കാര്‍ ഏറ്റെടുത്ത എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഭൂമിയിലാണ് തറക്കല്ലിട്ടത്.

26.56കോടി രൂപ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കെട്ടിവെച്ചതോടെയാണ് ജില്ലാ ഭരണകൂടത്തിന്റെ ഏകോപനത്തോടുകൂടി ഭൂമി ഏറ്റെടുക്കാനുള്ള അടിയന്തര നടപടികള്‍ പൂര്‍ത്തിയാക്കിയത്.  ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായി ഏഴ് മാസങ്ങള്‍ക്കിപ്പുറമാണ് ടൗണ്‍ഷിപ്പ് ഉയരുന്നത്.ഓരോ കുടുംബങ്ങള്‍ക്കും ഏഴ് സെന്റില്‍ ആയിരം ചതുരശ്രയടി വീടാണ് നിര്‍മിച്ചുനല്‍കുന്നത്.

 

Continue Reading

kerala

‘ഇത് ഫാസിസ്റ്റ് മനോഭാവം; ദ കേരള സ്റ്റോറിക്ക് ഇല്ലാത്ത സെൻസർ കട്ട് എമ്പുരാന് എന്തിന്?’: മന്ത്രി വി.ശിവൻകുട്ടി

സിനിമയുടെ ഉള്ളടക്കത്തിന്റെ പേരിൽ അഭിനേതാക്കൾക്കും സിനിമാ പ്രവർത്തകർക്കുമെതിരെ ഭീഷണി മുഴക്കുകയും സൈബർ ആക്രമണം നടത്തുകയും ചെയ്യുന്നത് മുൻ ചെയ്തികളെ ഭയക്കുന്നവരാണ്

Published

on

തിരുവനന്തപുരം: കേരളത്തെ അപകീർത്തിപ്പെടുത്തും വിധം അവതരിപ്പിക്കപ്പെട്ട ‘ദ കേരള സ്റ്റോറി’ക്ക് ഇല്ലാത്ത സെൻസർ ബോർഡ് കട്ട് എംപുരാന് എന്തിനെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രിമന്ത്രി വി ശിവൻകുട്ടി. ഗുജറാത്ത് കലാപവും ഗോദ്ര സംഭവവും ഒക്കെ ഇന്ത്യൻ ചരിത്രത്തിന്റെ ഭാഗമാണ്. അത് ഏതു തുണികൊണ്ട് മറച്ചാലും ഏത് കത്രിക കൊണ്ട് മുറിച്ചാലും തലമുറകൾ കാണുകയും അറിയുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

സിനിമയുടെ ഉള്ളടക്കത്തിന്റെ പേരിൽ അഭിനേതാക്കൾക്കും സിനിമാ പ്രവർത്തകർക്കുമെതിരെ ഭീഷണി മുഴക്കുകയും സൈബർ ആക്രമണം നടത്തുകയും ചെയ്യുന്നത് മുൻ ചെയ്തികളെ ഭയക്കുന്നവരാണ്. തങ്ങൾക്ക് ഹിതകരമല്ലാത്തത് സെൻസർ ചെയ്യുമെന്ന ധാർഷ്ട്യം വ്യക്തമാക്കുന്നത് ഫാസിസ്റ്റ് മനോഭാവമാണ്. ആവിഷ്കാര സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ മൂലക്കല്ലാണ്. അത് തടയാനുള്ള ഏതു നടപടിയും എതിർക്കപ്പെടേണ്ടതാണെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

സംഘപരിവാർ ആക്രമണത്തെ തുടർന്ന് എംപുരാൻ സിനിമയിൽ ചില ഭാഗങ്ങളിൽ മാറ്റം വരുത്താൻ ധാരണയായിരുന്നു. 17ലേറെ മാറ്റങ്ങൾ എംപുരാനിൽ ഉണ്ടാവുകയെന്നാണ് റിപ്പോർട്ടുകൾ. തിങ്കളാഴ്ചയോടെ മാറ്റം പൂർത്തിയാക്കും. അത് വരെ നിലവിലെ സിനിമ പ്രദർശനം തുടരും. എംപുരാൻ സിനിമ റിലീസായതിനു പിന്നാലെ നായകൻ മോഹൻലാലിനും സംവിധായകൻ കൂടിയായ പൃഥ്വിരാജിനുമെതിരെ പ്രതിഷേധവും സൈബർ ആക്രമണങ്ങളും ശക്തമായിരുന്നു.

Continue Reading

kerala

കൊല്ലങ്കോട് അമ്മയും മകനും കുളത്തിൽ മരിച്ച നിലയിൽ

കുളത്തിൽ കുളിക്കാനെത്തിയ കുട്ടികളാണ് കടവിനോടു ചേർന്ന് ബിന്ദുവിന്റെ മൃതദേഹം ആദ്യം കണ്ടത്

Published

on

പാലക്കാട്: അമ്മയെയും മകനെയും കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലങ്കോട് നെന്മേനി പറശ്ശേരി വീട്ടിൽ കലാധരന്റെ ഭാര്യ ബിന്ദു (40), മകൻ സനോജ് (12) എന്നിവരെയാണ് കല്ലേരിപൊറ്റയിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ബിന്ദുവും സനോജും രാവിലെ കുളത്തിൽ കുളിക്കാനായി പോയതായിരുന്നു. 11.30ഓടെ കുളത്തിൽ കുളിക്കാനെത്തിയ കുട്ടികളാണ് കടവിനോടു ചേർന്ന് ബിന്ദുവിന്റെ മൃതദേഹം ആദ്യം കണ്ടത്. കുളത്തിനു സമീപത്തായി കുട്ടിയുടെ വസ്ത്രങ്ങളും ചെരുപ്പുകളും കണ്ടെത്തി. ഇതോടെ നാട്ടുകാർ അഗ്നിരക്ഷാസേനയെയും പൊലീസിനെയും വിവരം അറിയിച്ചു.

അഗ്നിരക്ഷാസേന കുളത്തിൽ നടത്തിയ പരിശോധനയിലാണ് സനോജിന്റെ മൃതദേഹം കണ്ടെടുത്തത്. ഇരുവരുടെയും മൃതദേഹങ്ങൾ പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

Trending