Connect with us

Football

“അജ്‌മാൻ സൂപ്പർ കപ്പ് -2024 അൽ ഐൻ ഫാമ് എഫ്.സി ജേതാക്കളായി

അജ്‌മാൻ ഫിഫ ഫുട്ബോൾ ഗ്രൗണ്ടിൽ നടന്ന അത്യന്തം വാശിയെറിയ ഫൈനലിൽ അൽ ഐൻ ഫാമ് എഫ്.സി, കോസ്റ്റൽ തിരുവനന്തപുരത്തെ പരാജയപ്പെടുത്തി കപ്പിൽ മുത്തമിട്ടു.

Published

on

അജ്‌മാൻ കെഎംസിസി തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി അഭിമാനപുരസരം സംഘടിപ്പിച്ച മൂന്നാമത് റാഷ്‌കോ “അജ്‌മാൻ സൂപ്പർ കപ്പ് -2024” ഫുട്ബോൾ ടൂർണമെന്റ വിജയകരമായി സമാപിച്ചു. അജ്‌മാൻ ഫിഫ ഫുട്ബോൾ ഗ്രൗണ്ടിൽ നടന്ന അത്യന്തം വാശിയെറിയ ഫൈനലിൽ അൽ ഐൻ ഫാമ് എഫ്.സി, കോസ്റ്റൽ തിരുവനന്തപുരത്തെ പരാജയപ്പെടുത്തി കപ്പിൽ മുത്തമിട്ടു. ലക്കി എഫ്. സി.മൂന്നാം സ്ഥാനം കരസ്തമാക്കി.

യു.എ.ഇയിലെ മികച്ച 24 ടീമുകൾ പങ്കെടുത്ത ടൂർണമെന്റ് ൽ ബെസ്റ്റ് പ്ലയെർ ഓഫ് ദി ടൂർണമെന്റ് ആയി ഷാമോൻ (അൽ ഐൻ ഫാമ് എഫ്. സി), ബെസ്റ്റ് ഗോൾ കീപ്പർ ആയി വിജയ് (കോസ്റ്റൽ തിരുവനന്തപുരം), ബെസ്റ്റ് ഡിഫെൻഡർ ആയി റിസ്‌വാൻ(അൽ ഐൻ ഫാമ് എഫ്. സി) ടോപ് സ്കോറർ ആയി മുഷ്താഖ്(ബിസിനസ് ഗേറ്റ് അജ്‌മാൻ) എന്നിവരെയും തിരഞ്ഞെടുത്തു.

ജന നിബിഢമായ അജ്‌മാൻ ഫിഫ ഫുട്ബോൾ ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റ്ൽ, മണ്ഡലം പ്രസിഡന്റ്‌ ഖാദർ അത്തൂട്ടി ആദ്യക്ഷത വഹിച്ച ചടങ്ങിൽ അജ്‌മാൻ കെഎംസിസി സംസ്ഥാന പ്രസിഡന്റ്‌ ഫൈസൽ കരീം സാഹിബ്‌ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ അജ്‌മാൻ കെഎംസിസി സംസ്ഥാന സെക്രട്ടറി ഇബ്രാഹിം കുട്ടി, സംസ്ഥാന ട്രഷറർ ഇസ്മായിൽ എളമടം, ഓർഗാനൈസിങ് സെക്രട്ടറി അഷ്‌റഫ്‌ നീർച്ചാൽ, വൈസ് പ്രസിഡന്റ്‌മാരായ റസാഖ് വെളിയങ്കോട്,ഹസ്സൈനാർ, ജോ:സെക്രട്ടറിമാരായ അസീസ്, മൊയ്‌ദീൻ കുട്ടി, റഷീദ്, കാസർഗോഡ് ജില്ലാ പ്രസിഡന്റ്‌ ഷാഫി മാർപനടുക്കം, ജില്ലാ സെക്രട്ടറി ആസിഫ് പള്ളങ്കോട്, അബുദാബി കെഎംസിസി തൃക്കരിപ്പൂർ മണ്ഡലം ജന: സെക്രട്ടറി ശുകൂർ ഒളവറ, മണ്ഡലം വൈസ് പ്രസിഡന്റ്‌ ഇസ്മായിൽ അഞ്ചില്ലത്ത്, തൃക്കരിപ്പൂർ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സാദത്ത് ഹുസൈൻ, അജ്‌മാൻ കെഎംസിസി തൃക്കരിപ്പൂർ മണ്ഡലം സെക്രട്ടറി ഇക്ബാൽ അബ്ദുള്ള, മണ്ഡലം ട്രഷറർ ഫർസിൻ ഹമീദ്, മണ്ഡലം വർക്കിങ് പ്രസിഡന്റ്‌ കെ. എം. അബ്ദുൽ റഹ്‌മാൻ കൂടാതെ സംസ്ഥാന,ജില്ലാ, മണ്ഡലം, പഞ്ചായത്ത്‌ നേതാക്കളും പങ്കെടുത്തു. ചടങ്ങിൽ ടൂർണമെന്റ് കമ്മിറ്റി കൺവീനർ അബ്ദുള്ള പടന്ന സ്വാഗതവും,കൺവീനർ സൈഫുദ്ധീൻ നന്ദി യും പറഞ്ഞു.

Football

ആ അധ്യായം അടഞ്ഞെന്ന് അനസ്

രാജ്യാന്തര കായിക റിപ്പോർട്ടർ കമാൽ വരദൂരാണ് ഫേസ്ബുക്ക് പോസ്റ്റിലുടെ ജോലി അധ്യായം അനസ് അടച്ചതായി വ്യക്തമാക്കിയത്

Published

on

കോഴിക്കോട്: സർക്കാർ ജോലി കാര്യത്തിൽ ഇനി ആർക്ക് മുന്നിലും അപേക്ഷ നൽകാനില്ലെന്ന് ഫുട്ബോളർ അനസ് എടത്തൊടിക. അർഹമായ ജോലിക്കായി അംഗീകൃത മാർഗങ്ങളിൽ തന്നെ സഞ്ചരിച്ചു. പക്ഷേ കായിക മന്ത്രി ഉൾപ്പെടെയുള്ളവർ പ്രതികൂലമായാണ് സംസാരിക്കുന്നത്. രാജ്യത്തിനായി കളിച്ച ഒരു ഫുട്ബോളർക്കും അവഗണന സംഭവിക്കരുത് എന്ന് കരുതിയാണ് ജോലി കാര്യത്തിൽ ഉറച്ചുനിന്നത്. എന്നെ നന്നായി അറിയാവുന്ന കൊണ്ടോട്ടി എം.എൽ.എ ഇബ്രാഹിം നിയമസഭയിൽ രേഖകൾ സമർപ്പിച്ച് സംസാരിച്ചിട്ടും അധികൃതർ സംശയദൃഷ്ടിയോടെയാണ് കാര്യങ്ങൾ കണ്ടതെന്നും അനസ് സുചിപ്പിക്കുന്നു. രാജ്യാന്തര കായിക റിപ്പോർട്ടർ കമാൽ വരദൂരാണ് ഫേസ്ബുക്ക് പോസ്റ്റിലുടെ ജോലി അധ്യായം അനസ് അടച്ചതായി വ്യക്തമാക്കിയത്.

Continue Reading

Football

ഈ സീസണ്‍ അവസാനത്തോടെ ഡി ബ്രൂയിനെ സിറ്റി വിട്ടേക്കും

സിറ്റിക്കായി 400 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ ഡിബ്രൂയിനെ ചാമ്പ്യൻസ് ലീഗ് അടക്കം നിരവധി കിരീട നേട്ടങ്ങളിൽ പങ്കാളിയായിട്ടുണ്ട്.

Published

on

ഒരു പതിറ്റാണ്ടു കാലം മാഞ്ചസ്റ്റർ സിറ്റിയുടെ മധ്യനിരയിലെ അനിഷേധ്യ സാന്നിധ്യമായിരുന്ന കെവിൻ ഡിബ്രൂയിനെ ക്ലബ്ബ് വിടുന്നു. സോഷ്യൽ മീഡിയ പേജുകളിലൂടെ താരം തന്നെയാണ് ആരാധകരെ ഇക്കാര്യം അറിയിച്ചത്. സിറ്റിക്കായി 400 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ ഡിബ്രൂയിനെ ചാമ്പ്യൻസ് ലീഗ് അടക്കം നിരവധി കിരീട നേട്ടങ്ങളിൽ പങ്കാളിയായിട്ടുണ്ട്.

പ്രീമിയർ ലീഗിലെ എക്കാലത്തേയും മികച്ച മിഡ്ഫീൽഡർമാരുടെ കൂട്ടത്തിലാണ് ഡിബ്രൂയിനെയുടെ പേര് എണ്ണപ്പെടുന്നത്. പ്രീമിയർ ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് നൽകിയവരുടെ പട്ടികയിൽ റ്യാൻ ഗിഗ്‌സിന് ശേഷം രണ്ടാമതാണ് ഡിബ്രൂയിനെയുടെ സ്ഥാനം. കരിയറിലുടനീളം സിറ്റിയുടെ 118 ഗോളുകൾക്കാണ് ഡിബ്രൂയിനെ വഴിയൊരുക്കിയത്. റ്യാൻ ഗിഗ്‌സ് യുണൈറ്റഡ് ജഴ്‌സിയിൽ 162 ഗോളുകൾക്കാണ് വഴി തുറന്നത്.

പരിക്ക് വലച്ച അവസാന സീസണിൽ പലപ്പോഴും ബെഞ്ചിലായിരുന്നു ബെല്‍ജിയന്‍ താരത്തിന്‍റെ സ്ഥാനം. ആറ് തവണ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ഇത്തിഹാദ് ഷെല്‍ഫിലെത്തിച്ച ഡിബ്രൂയിനെ ഒരു ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലും ഒരു എഫ്.എ കപ്പിലും മുത്തമിട്ടു.

Continue Reading

Football

ഡൊറിവൽ ജൂനിയറിനെ പുറത്താക്കി ബ്രസീൽ

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനയോട് 4-1ന് പരാജയപ്പെട്ടതിന് പിന്നാലെയാണ് നടപടി.

Published

on

ബ്രസീൽ ദേശീയ ഫുട്ബോൾ ടീം കോച്ച് ഡോറിവൽ ജൂനിയറിനെ പുറത്താക്കി. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനയോട് 4-1ന് പരാജയപ്പെട്ടതിന് പിന്നാലെയാണ് നടപടി. നിര്‍ണായക ലോകകപ്പ് പോരാട്ടത്തില്‍ 4-1ന്റെ കനത്ത തോല്‍വിയാണ് അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്‌സില്‍ നടന്ന പോരാട്ടത്തില്‍ ബ്രസീലിനു നേരിടേണ്ടി വന്നത്. ഇതിനു പിന്നാലെയാണ് ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷൻ്റെ കനത്ത നടപടി.

ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷൻ തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഡൊറിവാള്‍ ജൂനിയര്‍ ഇനി ടീമിനൊപ്പം ഉണ്ടാകില്ല. അദ്ദേഹത്തിന്റെ ഭാവി പരിപാടിക്ക് എല്ലാവിധ ആശംസകളും നേരുന്നു. ദേശീയ ടീമിനായി ചെയ്ത സേവനങ്ങള്‍ക്കു നന്ദി പറയുന്നു. പുതിയ പരിശീലകനെ ഉടന്‍ തന്നെ നിയമിക്കും.എന്നായിരുന്നു അറിയിപ്പ്.

2022ലെ ലോകകപ്പ് ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയോടു പരാജയപ്പെട്ടതിനു പിന്നാലെ കോച്ച് ടിറ്റെയെ പുറത്താക്കിയാണ് ഡൊറിവാളിനെ ബ്രസീല്‍ നിയമിച്ചത്.62കാരനായ പരിശീലകന്‍ 16 മത്സരങ്ങളിലാണ് ടീമിനെ പരിശീലിപ്പിച്ചത്. 7 വീതം ജയവും തോല്‍വിയും 2 സമനിലയുമാണ് ഈ കാലഘട്ടിൽ ബ്രസീൽ നേടിയത്. ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ അര്‍ന്റീനയോടേറ്റ കനത്ത തോല്‍വിയുടെ മുഴുവന്‍ ഉത്തരവാദിത്വവും ഡൊറിവാള്‍ ഏറ്റെടുത്തിരുന്നു.

ബ്രസീലിൻ്റെ സൂപ്പർ താരം നെയ്മർ ഡൊറിവാളിനു കീഴിൽ ഒരു മത്സരങ്ങളിലും കളിച്ചിച്ചില്ല. 5 തവണ ലോക ചാംപ്യന്‍മാരായ ബ്രസീല്‍ നിലവിലെ സാഹചര്യത്തിൽ 2026ലെ ലോകകപ്പിലെത്താന്‍ കഠിനമായി പരിശ്രമിക്കേണ്ടിയിരിക്കുന്നു. അര്‍ജന്റീനയ്ക്കും ഇക്വഡോറിനും യുറുഗ്വെയ്ക്കും പിന്നില്‍ നാലാം സ്ഥാനത്താണ് ഇപ്പോൾ ബ്രസീൽ.

Continue Reading

Trending