Connect with us

kerala

അജിത്കുമാര്‍- ആര്‍എസ്എസ് നേതാക്കളെ കണ്ടത് പത്ത്‌ ദിവസത്തെ ഇടവേളയില്‍; കൂടുതല്‍ വിവരം പുറത്ത്

2023 മെയ് 22നാണ് എ.ഡി.ജി.പി എം.ആര്‍.അജിത്കുമാര്‍ ആര്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബല്ലയെ കണ്ടത്. റാം മാധവിനെ കണ്ടത് ജൂണ്‍ 2ന്. അതായത് മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവിശ്വസ്തനായ ഉദ്യോഗസ്ഥന്‍ രണ്ട് ആര്‍.എസ്.എസ് നേതാക്കളെ കണ്ടത് വെറും പത്ത് ദിവസത്തെ ഇടവേളയില്‍.

Published

on

എം.ആര്‍ അജിത്കുമാര്‍ രണ്ട് ആര്‍.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് 10 ദിവസത്തെ ഇടവേളയില്‍. ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായുള്ള കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. റാം മാധവിനെ കാണാനും മുന്‍കൈ എടുത്തത് അജിത് കുമാര്‍ തന്നെ. വിവാദ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ മനോരമ ന്യൂസ് പുറത്തുവിട്ടു.

2023 മെയ് 22നാണ് എ.ഡി.ജി.പി എം.ആര്‍.അജിത്കുമാര്‍ ആര്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബല്ലയെ കണ്ടത്. റാം മാധവിനെ കണ്ടത് ജൂണ്‍ 2ന്. അതായത് മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവിശ്വസ്തനായ ഉദ്യോഗസ്ഥന്‍ രണ്ട് ആര്‍.എസ്.എസ് നേതാക്കളെ കണ്ടത് വെറും പത്ത് ദിവസത്തെ ഇടവേളയില്‍. ആര്‍.എസ്.എസ് കൂടിക്കാഴ്ചയേക്കുറിച്ച് ഒരക്ഷരം മിണ്ടാതെ നടന്നതെല്ലാം രഹസ്യമാക്കി വെക്കാനുള്ള തീവ്രശ്രമത്തിലാണ് മുഖ്യമന്ത്രിയും എ.ഡി.ജി.പിയുമെല്ലാം.

2023 മെയ് 12 മുതല്‍ 27 വരെ തൃശൂരില്‍ നടന്ന ആര്‍.എസ്.എസ് പഠനക്യാംപായിരുന്നു കൂടിക്കാഴ്ചയുടെ ആദ്യവേദി. അഞ്ഞൂറോളം പ്രതിനിധികള്‍ പങ്കെടുത്ത ക്യാംപില്‍ മൂന്ന് ദിവസമാണ് ദത്താത്രേയ ഉണ്ടായിരുന്നത്. ഇതിനിടെ അജിത്കുമാറാണ് തന്റെ ബാല്യകാല സുഹൃത്തായ ആര്‍.എസ്.എസ് സമ്പര്‍ക് പ്രമുഖ് എ.ജയകുമാറിനോട് ദത്താത്രേയെ കാണാനുള്ള താല്‍പര്യം അറിയിച്ചത്. ജയകുമാറിന് ആര്‍.എസ്.എസ് നല്‍കിയിട്ടുള്ള കാറില്‍ ഡ്രൈവര്‍, അജിത്കുമാറിനെ കൂട്ടിക്കൊണ്ടുവന്നു. ആര്‍ എസ് എസ് ക്യാംപ് നടക്കുന്ന അതേവേദിയിലെ മുറിയില്‍ വച്ച് ഒരു മണിക്കൂറോളം കൂടിക്കാഴ്ച. ശേഷം ആര്‍.എസ്.എസ് ഭാരവാഹിയുടെ കാറില്‍ തന്നെയായിരുന്നു എ.ഡി.ജി.പിയുടെ മടക്കം.

സ്വകാര്യ സന്ദര്‍ശനമെന്ന് വാദിക്കുമ്പോഴും മുന്‍പരിചയമില്ലാത്ത ആര്‍.എസ്.എസ് നേതാവിനോട് കേരളത്തിലെ എ.ഡി.ജി.പിക്ക് ഇത്രനേരം എന്ത് സൗഹൃദമാണ് പങ്കുവെക്കാനുള്ളതെന്ന ചോദ്യത്തിന് മാത്രം ഉത്തരമില്ല. ദേശീയമാധ്യമം കോവളത്ത് നടത്തിയ കോണ്‍ക്ലേവായിരുന്നു രാം മാധവുമായുള്ള കൂടിക്കാഴ്ചയ്ക്ക് വേദി. റാംമാധവിനെ കാണാനും അജിത്കുമാര്‍ തന്നെയാണ് താല്‍പര്യം പ്രകടിപ്പിച്ചത് . അതനുസരിച്ച് ആര്‍.എസ്.എസ്. നേതൃത്വം അയച്ച കാറിലാണ് അജിത്കുമാര്‍ കോവളത്തെത്തിയത് . കൂടിക്കാഴ്ച പത്തുമിനിറ്റ് മാത്രമാണ് നീണ്ടത്.

എ.ഡി.ജി.പിക്കൊപ്പം മൂന്ന് ബിസിനസ് പ്രമുഖരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തെന്നാണ് സ്‌പെഷല്‍ ബ്രാഞ്ച് വിവരം. അത് ആരാണെന്നും എന്താണ് അവരുടെ പങ്കെന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നു.

kerala

സൂരജ് വധക്കേസ്: സിപിഎം പ്രവര്‍ത്തകരായ 9 പ്രതികള്‍ കുറ്റക്കാര്‍

കേസിലെ പത്താം പ്രതിയെന്ന് സംശയിച്ചിരുന്ന നാഗത്താന്‍ കോട്ട പ്രകാശനെ വെറുതെ വിട്ടു

Published

on

കണ്ണൂര്‍: ബിജെപി പ്രവര്‍ത്തകനായ സൂരജിനെ കൊലപ്പെടുത്തിയക്കേസില്‍ ഒമ്പത് സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി വിധി. കേസിലെ പത്താം പ്രതിയെന്ന് സംശയിച്ചിരുന്ന നാഗത്താന്‍ കോട്ട പ്രകാശനെ വെറുതെ വിട്ടു. തലശ്ശേരി ജില്ലാ സെക്ഷന്‍സ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്.

ഈ കേസില്‍ സിപിഎം പ്രവര്‍ത്തകരായ 12 പേരാണ് പ്രതി ചേര്‍ത്തിരുന്നത്. ഇതില്‍ രണ്ടുപേര്‍ വിചാരണ നടക്കുന്ന സമയത്ത് തന്നെ മരണപ്പെട്ടു. കേസിലെ ഒന്നാം പ്രതിയും പന്ത്രണ്ടാം പ്രതിയുമാണ് മരണപ്പെട്ടത്. ഈ കേസില്‍ പ്രതിയായ ടി.കെ രജീഷ് ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലും പ്രതിചേര്‍ത്തിട്ടുള്ള ആളാണ്.

സൂരജിനെ കൊന്ന കേസില്‍ ശിക്ഷാ വിധി വരുന്നത് 19 വര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷം. 2005 ഓഗസ്റ്റ് ഏഴിന് രാവിലെയായിരുന്നു മുഴപ്പിലങ്ങാട് ടെലിഫോണ്‍ എക്സ്ചേഞ്ചിന് മുന്നിലിട്ട് വെട്ടിക്കൊന്നത്. ഓട്ടോയിലെത്തിയ പ്രതികള്‍ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊന്നുവെന്നാണ് കേസ്. ഇതിന് ആറുമാസം മുമ്പും സൂരജിനെ കൊല്ലാന്‍ ശ്രമിച്ചിരുന്നു. അന്ന് കാലിനാണ് വെട്ടേറ്റത്. തുടര്‍ന്ന് ആറുമാസം കിടപ്പിലായി. പിന്നീട് പുറത്തിറങ്ങിയപ്പോള്‍ കൊല നടപ്പാക്കി. 32 കാരനായിരുന്നു സൂരജ്. സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന്‍റെ പകയായിരുന്നു അരുംകൊലയ്ക്ക് കാരണം.

Continue Reading

crime

താടിവടിച്ചില്ല; നാദാപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചു

Published

on

കോഴിക്കോട്: നാദാപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയർ വിദ്യാര്‍ത്ഥികള്‍ മർദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കല്ലാച്ചിയിലെ ഹോട്ടലിന് സമീപം വെച്ച് പ്ലസ് ടു വിദ്യാർത്ഥികൾ പ്ലസ് വൺ വിദ്യാർത്ഥിയെ മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്. നാദാപുരം പേരോട് എംഐഎം ഹയര്‍ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിക്കായിരുന്നു മർദനമേറ്റത്. താടി വടിച്ചില്ലെന്നും ഷര്‍ട്ടിന്റ ബട്ടന്‍ ഇട്ടില്ലെന്നും പറഞ്ഞായിരുന്നു ആക്രമണം. പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിയെ സംഘം ചേർന്ന് മർദിക്കുകയായിരുന്നു. കുട്ടിയുടെ തല ചുമരിലിടിച്ച് പരിക്കേൽപ്പിച്ചിരുന്നു. മർദനത്തിൽ വിദ്യാർത്ഥിയുടെ കർണപടത്തിന് സാരമായി പരിക്കേറ്റിരുന്നു. സംഭവത്തിന് പിന്നാലെ പരിക്കേറ്റ വിദ്യാർത്ഥി പൊലീസിൽ പരാതി നൽകി. നാല് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

Continue Reading

kerala

ചെറിയ ആശ്വാസം; കുത്തനെ ഉയര്‍ന്ന സ്വര്‍ണവിലയില്‍ ഇന്ന് പവന് 320 രൂപയുടെ ഇടിവ്

സംസ്ഥാനത്ത് ഇന്നലെ 66,480 രൂപയായി ഉയര്‍ന്നാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Published

on

സര്‍വ്വകാല റെക്കോര്‍ഡിലേക്കെത്തിയിരുന്ന സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. പവന് 320 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 66,160 രൂപയായി. ഗ്രാമിനും ആനുപാതികമായി വില കുറഞ്ഞു. 40 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8270 രൂപയായി.

സംസ്ഥാനത്ത് ഇന്നലെ 66,480 രൂപയായി ഉയര്‍ന്നാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. ചൊവ്വാഴ്ചയാണ് സ്വര്‍ണവില ആദ്യമായി 66,000 തൊട്ടത്. പിന്നീട് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്നതാണ് കണ്ടത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്വര്‍ണവില ആദ്യമായി 65,000 കടന്നത്. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.

ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ക്കകം 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്.

 

 

Continue Reading

Trending