Connect with us

kerala

എയർപോർട്ട് തൊഴിലാളികൾ സമരത്തിൽ

സിഐടിയു, ബിഎംഎസ്സ്, ഐഎൻടിയുസി സംഘടനകളുടെ ആഭിമുഖ്യത്തിലാരംഭിച്ച സത്യാഗ്രഹം ഐഎൻടിയുസി അഖിലേന്ത്യാ സെക്രട്ടറിയും എയർപോർട്ട് വർക്കേഴ്സ് യൂണിയൻ വർക്കിംഗ് പ്രസിഡൻ്റുമായ വി.ആർ.പ്രതാപൻ ഉദ്ഘാടനം ചെയ്തു

Published

on

ശമ്പള വർദ്ധനവ്, ക്ഷാമബത്ത, ഡ്യൂട്ടി സമയ  ക്രമീകരണം, വ്യവസ്ഥാപിതമായ അംഗീകൃത അവധി, സ്ത്രീ തൊഴിലാളികൾക്ക് വസ്ത്രം മാറി യൂണിഫോം ധരിക്കാനുള്ള റസ്റ്റ്റൂം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ നടപ്പാക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളി യൂണിയനുകളും മാനേജ്മെൻ്റും കേന്ദ്ര തൊഴിൽ വകുപ്പധികൃതരും നിരന്തരമായി നടത്തിവന്ന ചർച്ചകളിൽ,  തൊഴിൽ കരാറെടുത്ത ബി.വി.ജി. കമ്പനി ഒത്തുതീർപ്പിനു തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് തൊഴിലാളികൾ തിരുവനന്തപുരം എയർപോർട്ടിലെ രണ്ടു ടെർമിനലുകളിലും ആരംഭിക്കുന്ന പണിമുടക്കിനു മുന്നോടിയായി എയർപോർട്ടിനു മുന്നിൽ സത്യാഗ്രഹം ആരംഭിച്ചു.

സിഐടിയു, ബിഎംഎസ്സ്, ഐഎൻടിയുസി സംഘടനകളുടെ ആഭിമുഖ്യത്തിലാരംഭിച്ച സത്യാഗ്രഹം ഐഎൻടിയുസി അഖിലേന്ത്യാ സെക്രട്ടറിയും എയർപോർട്ട് വർക്കേഴ്സ് യൂണിയൻ വർക്കിംഗ് പ്രസിഡൻ്റുമായ വി.ആർ.പ്രതാപൻ ഉദ്ഘാടനം ചെയ്തു. ഓവർടൈം വേതനം,വാർഷിക ഇൻക്രിമെൻ്റ്, വീക്കിലി ഓഫ്, ദീർഘസമയജോലിക്കിടെ ഇരിക്കാനവസരം തുടങ്ങിയ ആവശ്യങ്ങളാണ് തൊഴിലാളികൾ ഉന്നയിച്ചിരിക്കുന്നത്.

എ.പി.അജിത്കുമാർ ( ബി.എം.എസ്) സത്യാഗ്രഹസമരത്തിൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.കല്ലറ മധു (സിഐടിയു) മുഖ്യ പ്രഭാഷണം നടത്തി. എ. മധു, അഡ്വ.വിജയമോഹൻ, സന്തോഷ് ആൻ്റണി, അനീഷ് . എസ്, സുജ പ്രിയ, വി.ബിന്ദു, വി.വിഷ്ണു ,അനിത സുരേഷ്, ബി.മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു.

 

kerala

റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍ക്ക് 50 കോടി രൂപ അനുവദിച്ചു

ഈ മാസം ആദ്യം മുതല്‍ സമരത്തില്‍ ആണ് വാതില്‍പ്പടി വിതരണക്കാര്‍.

Published

on

റേഷന്‍ വാതില്‍പ്പടി വിതരണക്കാരുടെ കുടിശിക പൂര്‍ത്തിയാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. ഇതിന്റെ ഭാഗമായി റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍ക്ക് 50 കോടി രൂപ അനുവദിച്ചു.

ഈ മാസം ആദ്യം മുതല്‍ സമരത്തില്‍ ആണ് വാതില്‍പ്പടി വിതരണക്കാര്‍. രണ്ടുമാസത്തെ തുക കുടിശികയായതോടെയാണ് തീരുമാനം. പല റേഷന്‍കടകളിലും ആവശ്യക്കാരെ മടക്കി അയക്കേണ്ട സ്ഥിതിയുണ്ടെന്ന് റേഷന്‍ കടയുടമകള്‍ ആരോപിച്ചിരുന്നു.

Continue Reading

kerala

ദേശീയപാത തകര്‍ന്ന സംഭവം; എന്‍എച്ച്എഐക്കെതിരെ വിമര്‍ശനവുമായി ഹൈക്കോടതി

ദേശീയപാത തകര്‍ന്നതിന് ശേഷവും റോഡ് നിര്‍മാണത്തില്‍ വിദഗ്ധരെന്ന് ഇപ്പോഴും ആത്മവിശ്വാസമുണ്ടോയെന്ന് ദേശീയപാതാ അതോറിറ്റിയോട് ഹൈക്കോടതി ചോദിച്ചു.

Published

on

സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ ദേശീയപാത തകര്‍ന്ന വിഷയത്തില്‍ എന്‍എച്ച്എഐയെ വിമര്‍ശിച്ച് ഹൈക്കോടതി. ജനങ്ങള്‍ ക്ഷമയോടെ കാത്തിരുന്ന പാതയാണ് തകര്‍ന്നതെന്നും സംഭവിച്ച കാര്യങ്ങളില്‍ കേരളത്തിന് സന്തോഷമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

മലപ്പുറത്ത് ദേശീയപാത തകര്‍ന്നതിന് ശേഷവും റോഡ് നിര്‍മാണത്തില്‍ വിദഗ്ധരെന്ന് ഇപ്പോഴും ആത്മവിശ്വാസമുണ്ടോയെന്ന് ദേശീയപാതാ അതോറിറ്റിയോട് ഹൈക്കോടതി ചോദിച്ചു. എന്താണ് സംഭവിച്ചതെന്നതില്‍ ഇടക്കാല റിപ്പോര്‍ട്ട് ഉടന്‍ നല്‍കണമെന്ന് ഹൈക്കോടതി എന്‍എച്ച്എഐയ്ക്ക് നിര്‍ദേശം നല്‍കി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചാണ് ഈ വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടത്.

അതേസമയം, തകര്‍ന്ന പാതകളില്‍ ഘടനാപരമായ മാറ്റം വരുത്തുമെന്നും തെറ്റായ കാര്യങ്ങള്‍ സംഭവിച്ചുവെന്നും ദേശീയപാതാ അതോറിറ്റി കോടതിയെ അറിയിച്ചു. ഉദ്യോഗസ്ഥര്‍ സംഭവസ്ഥലങ്ങളിലാണെന്നും മറുപടി നല്‍കാന്‍ പത്ത് ദിവസത്തെ സമയം വേണമെന്നും ദേശീയപാത അതോറിറ്റി ഹൈക്കോടതിയില്‍ പറഞ്ഞു. ഈ മാസം 16 ന് മലപ്പുറത്ത് ദേശീയപാത തകര്‍ന്ന സംഭവത്തില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് ചോദിച്ചിരുന്നു.

Continue Reading

GULF

ചങ്ങരംകുളം സ്വദേശി റാസൽഖൈമയിൽ നിര്യാതനായി

Published

on

റാസൽഖൈമ: മലപ്പുറം ചങ്ങരംകുളം സ്വദേശി മജീദ് കിഴക്കേതിൽ (52) റാസൽഖൈമയിൽ നിര്യാതനായി. നന്നംമുക്ക് കിഴക്കേതിൽ വീട്ടിൽ സൈദ് (മൊനുട്ടി) – ആമിനു ദമ്പതികളുടെ മകനാണ്. ദീർഘനാളായി യുഎഇയിലുള്ള മജീദ് ആഭ്യന്തരമന്ത്രാലയം ജീവനക്കാരനായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യം.

നടപടികൾ പൂർത്തിയാക്കി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വെള്ളിയാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ഭാര്യ: റസിയ തരിയത്ത്. മക്കൾ: അസ്‌ലം, ഫൈസാൻ, അമീൻ. സഹോദരങ്ങൾ: റുഖിയ, ജമീല, ഷാഫി.

Continue Reading

Trending