Connect with us

kerala

വീണ്ടും വിമാന ടിക്കറ്റ് കൊള്ള; യു.എ.ഇയിൽ നിന്ന് കരിപ്പൂരിലേക്ക് നാലിരട്ടി വർദ്ധനവ്

എയർഇന്ത്യ എക്സ്പ്രസില്‍ നാലംഗ കുടുംബത്തിന് ദുബായില്‍ നിന്ന് കേരളത്തില്‍ എത്താൻ രണ്ട് ലക്ഷത്തോളം രൂപ വേണം

Published

on

ദുബായ്: മദ്ധ്യവേനല്‍ അവധിക്ക് യു.എ.ഇയിലെ സ്കൂളുകള്‍ അടയ്ക്കുന്നത് മുന്നില്‍ കണ്ട് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് നാലിരട്ടി വർദ്ധിപ്പിച്ച്‌ വിമാനക്കമ്പനികള്‍. പെരുന്നാളിലെ കൊള്ളയ്ക്ക് പിന്നാലെയാണ് വീണ്ടും ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചത്. പ്രവാസി കുടുംബങ്ങള്‍ ഏറെയുള്ള യു.എ.ഇയില്‍ ഈ മാസം 28ന് സ്കൂളുകള്‍ അടയ്ക്കും. ആഗസ്റ്റ് 26ന് തുറക്കും.

യു.എ.ഇയില്‍ കൊടുംചൂടായതിനാല്‍ കൂടുതല്‍ പേർ നാട്ടിലേക്ക് വരുന്നുണ്ട്. എയർഇന്ത്യ എക്സ്പ്രസില്‍ നാലംഗ കുടുംബത്തിന് ദുബായില്‍ നിന്ന് കേരളത്തില്‍ എത്താൻ രണ്ട് ലക്ഷത്തോളം രൂപ വേണം. 45,000 രൂപയാണ് ഒരാള്‍ക്ക് ടിക്കറ്റ് നിരക്ക്. അതേസമയം, കേരളത്തില്‍ നിന്ന് ദുബായിലേക്ക് 11,000 രൂപയ്ക്കും ടിക്കറ്റുണ്ട്. സൗദി അറേബ്യ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പ്രവാസികളുള്ളത് യു.എ.ഇയിലാണ്.

ദുബായ്, ഷാർജ്ജ, അബുദാബി എമിറേറ്റ്സുകളിലാണ് കൂടുതല്‍ മലയാളി കുടുംബങ്ങളുള്ളത്. യു.എ.ഇയിലേക്ക് ഒരുമാസം ഇന്ത്യയില്‍ നിന്ന് 2.60 ലക്ഷം പേർക്ക് യാത്ര ചെയ്യാനുള്ള ധാരണയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ളത്. ഈ സമയത്ത് സീസണില്‍ നാല് ലക്ഷത്തോളം യാത്രക്കാരുണ്ടാവും. സീസണില്‍ അധിക സർവീസുകള്‍ തുടങ്ങണമെന്ന പ്രവാസികളുടെ നിരന്തര ആവശ്യം കാലങ്ങളായി പരിഗണിക്കപ്പെടുന്നില്ല.

ഈ മാസം 28 മുതലുള്ള നിരക്ക് (എയർ ഇന്ത്യ എക്സ്പ്രസ്)

ദുബായ് – കോഴിക്കോട് 42,000 – 45,000

കോഴിക്കോട് -ദുബായ് 11,000 – 13,000

അബുദാബി – കോഴിക്കോട്
35,000 – 37,000

കൊച്ചി – അബുദാബി 8,500 – 9,700

ഷാർജ – കോഴിക്കോട് 42,500 – 45,000

കോഴിക്കോട്- ഷാർജ 11,500 – 13,500

അല്‍ഐൻ -കോഴിക്കോട് 32,500 – 34,700

കോഴിക്കോട് – അല്‍ഐൻ
12,000 – 14,000

kerala

വനംവകുപ്പിനെ വെല്ലുവിളിച്ച് സി.പി.എം നേതാവിന്റെ നേതൃത്വത്തില്‍ മരംമുറി

സി.പി.എം ഏരിയാ കമ്മിറ്റി അംഗത്തിന്‍റെ നേതൃത്വത്തിലാണ് പത്തനംതിട്ട ചിറ്റാറില്‍ മരംമുറി നടന്നത്

Published

on

പത്തനംതിട്ട:വനംവകുപ്പിനെ വെല്ലുവിളിച്ച് പത്തനംതിട്ടയില്‍ സി.പി.എമ്മിന്റെ മരംമുറി. ചിറ്റാര്‍ സ്വദേശി യോഗീരാജിന്റെ പട്ടയഭൂമിയില്‍നിന്നാണ് മരം മുറിച്ചത്. കഴിഞ്ഞ ദിവസം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ സി.പി.എം നേതാക്കള്‍ സമരാഹ്വാനം നടത്തിയിരുന്നു.

സി.പി.എം ഏരിയാ കമ്മിറ്റി അംഗം ജെയ്സണ്‍ ജോസഫിന്റെ നേതൃത്വത്തിലാണു മരംമുറി നടന്നത്. പട്ടയ ഭൂമിയില്‍നിന്ന് മരം മുറിക്കണമെങ്കില്‍ വനംവകുപ്പിന്റെ അനുമതി വാങ്ങേണ്ടതുണ്ട്. എന്നാല്‍, ഒരു അനുമതിയുമില്ലാതെ മരം മുറിക്കുമെന്നു കഴിഞ്ഞ ദിവസം ചിറ്റാറില്‍ ചേര്‍ന്ന കണ്‍വന്‍ഷനില്‍ സി.പി.എം നേതാവ് പ്രഖ്യാപിച്ചിരുന്നു.

Continue Reading

india

കടൽക്ഷോഭം, തീരശോഷണം സംബന്ധിച്ച് ലോക്സഭയിൽ പ്രത്യേക പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ച നടപടി ദുഃഖകരം: ഡോ. ശശി തരൂർ

സ്പീക്കറുടെ നടപടി ഏറെ ദുഃഖകരമാന്നെന്നും പ്രമേയം സംബന്ധിച്ച് തയ്യാറാക്കിയ കുറിപ്പ് ലോക്‌സഭയുടെ മേശപ്പുറത്തുവച്ചുവെന്നും ഇത് ലോക്‌സഭാ രേഖകളിലുണ്ടാകുമെന്നും ഡോ. ശശി തരൂർ അറിയിച്ചു.

Published

on

കടൽക്ഷോഭം, തീരശോഷണം സംബന്ധിച്ചുള്ള  പ്രമേയചട്ടം ലോക്സഭയിൽ പ്രത്യേക പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ച നടപടി ദുഃഖകരമെന്ന് ഡോ. ശശി തരൂർ എംപി.  സ്പീക്കറുടെ നടപടി ഏറെ ദുഃഖകരമാന്നെന്നും പ്രമേയം സംബന്ധിച്ച് തയ്യാറാക്കിയ കുറിപ്പ് ലോക്‌സഭയുടെ മേശപ്പുറത്തുവച്ചുവെന്നും ഇത് ലോക്‌സഭാ രേഖകളിലുണ്ടാകുമെന്നും ഡോ. ശശി തരൂർ അറിയിച്ചു.

തീരദേശ ജനത അനുഭവിക്കുന്ന ദുരിതം കേന്ദ്രസർക്കാർ കണ്ടില്ലെന്നു നടിക്കുകയാണ്. തീരദേശ ജനതയോട് കൂടുതൽ അനുഭാവപൂർവമായ പരിഗണന കേന്ദ്ര സർക്കാരിൽ നിന്നുണ്ടാകണം. കേരളത്തിൽ തുടരുന്ന തീരദേശ ശോഷണമെന്ന വിപത്തിനെക്കുറിച്ചും ആധുനികവും ശാസ്ത്രീയവുമായ മാർഗങ്ങളിലൂടെ തീരം സംരക്ഷിക്കേണ്ടതിന്‍റെ അടിയന്തിര ആവശ്യത്തെക്കുറിച്ചും ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുക എന്നതായിരുന്നു പ്രമേയാവതരണത്തിലൂടെ ലക്ഷ്യമിട്ടത്.

എല്ലാ വർഷവും മൺസൂൺ കാലത്തു കടൽക്ഷോഭം വർദ്ധിക്കുകയും തിരുവനന്തപുരം മണ്ഡലത്തിലെ കടൽത്തീരങ്ങൾ കടൽ കവരുകയും വീടുകൾ നശിപ്പിക്കുകയും ചെയ്യുന്നു. തീരദേശത്ത് പരമ്പരാഗതമായി അധിവസിക്കുന്ന മത്സ്യത്തൊഴിലാളി സമൂഹം സാമ്പത്തികമായും സാമൂഹികമായും പിന്നാക്കാവസ്ഥയിലാണുള്ളത്. അവരുടെ ഉപജീവനവും നിലനിൽപ്പും ഭീഷണിയിലാവുകയും കടൽക്ഷോഭം അവർക്കു തീരാ ദുരിതമായി മാറുകയും ചെയ്യുന്നു.

ഓഖി ചുഴലിക്കാറ്റിന്‍റെ ആഘാതത്തിൽ വഷളായ പൊഴിയൂരിനും പൂവാറിനും ഇടയിലും വലിയതുറ മേഖലയിലും, വലിയതുറ-ചെറിയതുറ സ്‌ട്രെച്ചിലും ഉള്ള തീരം സംരക്ഷിക്കാൻ കടൽഭിത്തി ഇല്ലാത്ത അവസ്ഥയാണിപ്പോള്‍. മത്സ്യബന്ധന തുറമുഖങ്ങളുടെ കുറവ് മൂലം സ്ഥിതി കൂടുതൽ രൂക്ഷമാകുന്നു. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റൽ എൻജിനീയറിങ് ഓഫ് ഫിഷറിയിലൂടെയും പ്രധാനമന്ത്രി മത്സ്യ സമ്പദയോജനയിലൂടെയും പരിഹാര നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര ഗവൺമെന്‍റ് വാഗ്‌ദാനം ചെയ്‌തിട്ടും നാളിതുവരെ അത് പാലിക്കപ്പെട്ടിട്ടില്ല.

ഈ വിഷയത്തിൽ ഡോ. ശശിതരൂർ പലയാവർത്തി പാർലമെന്‍റില്‍ ഇടപെടലുകൾ നടത്തിയിട്ടും തീരദേശ ശോഷണം തടയാൻ കേന്ദ്രസർക്കാരിന്‍റെ ഭാഗത്തു നിന്ന് നടപടികൾ ഉണ്ടാകുന്നില്ല.

തീരദേശ സമൂഹങ്ങളുടെ ദുരിതം ലഘൂകരിക്കുന്നതിനും തീരശോഷണം ചെറുക്കുന്നതിനുമായി കടൽഭിത്തികൾ, പുലിമുട്ടുകൾ, മത്സ്യബന്ധന തുറമുഖങ്ങൾ എന്നിവയുടെ സമഗ്രമായ ഒരു ശൃംഖല ഉടനടി നിർമ്മിക്കണമെന്ന് തരൂർ സർക്കാരിനോട് അഭ്യർത്ഥിച്ചു. മത്സ്യത്തൊഴിലാളി സമൂഹത്തിന്‍റെ ഭാവി സംരക്ഷിക്കുന്നതിനും ഇന്ത്യൻ ഭൂപ്രദേശം കടൽ എടുത്തു പോയി കൂടുതൽ നഷ്ടം ഉണ്ടാകുന്നത് തടയുന്നതിനും അടിയന്തിര നടപടികൾ ഉടനെ ഉണ്ടാകണം.

Continue Reading

kerala

കരിപ്പൂർ വിമാനത്താവള പരിസരത്ത് ബലൂണുകളും ലേസര്‍ ബീം ലൈറ്റും നിരോധിച്ച് കളക്ടര്‍

പാരാ ഗ്ലൈഡറുകള്‍, ഹൈ റൈസർ ക്രാക്കറുകള്‍, പ്രകാശം പരത്തുന്ന വസ്തുക്കള്‍ എന്നിവയുടെ ഉപയോഗം, പട്ടം പറത്തല്‍ എന്നിവയ്ക്കും നിരോധനമുണ്ട്. ഇവയുടെ ഉപയോഗം വിമാനങ്ങളുടെ നാവിഗേഷൻ സംവിധാനത്തെ തകരാറിലാക്കി അപകടങ്ങള്‍ സൃഷ്ടിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് നിരോധനം.

Published

on

കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിനു ചുറ്റുമുള്ള ഫ്രീ ഫ്‌ളൈറ്റ് സോണില്‍ പറക്കും ബലൂണുകളും ലേസർ ബീം ലൈറ്റുകളും ഉപയോഗിക്കുന്നത് നിരോധിച്ച്‌ മലപ്പുറം ജില്ലാ കളക്ടർ വി ആർ വിനോദ് ഉത്തരവിട്ടു.

പാരാ ഗ്ലൈഡറുകള്‍, ഹൈ റൈസർ ക്രാക്കറുകള്‍, പ്രകാശം പരത്തുന്ന വസ്തുക്കള്‍ എന്നിവയുടെ ഉപയോഗം, പട്ടം പറത്തല്‍ എന്നിവയ്ക്കും നിരോധനമുണ്ട്. ഇവയുടെ ഉപയോഗം വിമാനങ്ങളുടെ നാവിഗേഷൻ സംവിധാനത്തെ തകരാറിലാക്കി അപകടങ്ങള്‍ സൃഷ്ടിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് നിരോധനം. സി ആർ പി സി സെക്ഷൻ 144 പ്രകാരമാണ് നിരോധനം ഏർപ്പെടുത്തിയതെന്ന് കളക്ടർ അറിയിച്ചു.

ഏതെങ്കിലും വിമാനത്തിന്റെ ലാന്റിങ്, ടേക്ക് ഓഫ്, ഫ്‌ളൈയിങ് പ്രവർത്തനങ്ങള്‍ എന്നിവ തടസ്സപ്പെടുത്താനുള്ള ഉദ്ദേശ്യത്തോടെ ഇത്തരം വസ്തുക്കള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ അറിയിക്കേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു.

ഇത്തരം വസ്തുക്കള്‍ ഉപയോഗിക്കുന്നത് വിമാനത്താവള പരിസരത്തും റണ്‍വേയിലും അപകടങ്ങള്‍ ഉണ്ടാക്കാനിടയുണ്ടെന്നും വിമാനങ്ങളുടെ ടേക് ഓഫ്, ലാന്റിങ് എന്നിവയ്ക്ക് ഭീഷണിയാവുമെന്നും വിമാനങ്ങളുടെ നാവിഗേഷൻ സംവിധാനത്തെ ദോഷകരമായി ബാധിക്കുമെന്നും കാണിച്ച്‌ വിമാനത്താവള ഡയറക്ടറും ജില്ലാ പൊലീസ് മേധാവിയും ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നല്‍കിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് കളക്ടറുടെ നടപടി.

Continue Reading

Trending