Connect with us

Cricket

ഇന്ത്യൻ ടീമിനെ നാട്ടിലെത്തിക്കാൻ പതിവ് സർവീസ് റദ്ദാക്കി എയർ ഇന്ത്യ; വിശദീകരണം തേടി ഡി.ജി.സി.എ

ബോയിങ്ങിന്റെ 777 വിമാനമാണ് ഇന്ത്യൻ ടീമംഗങ്ങളെ നാട്ടിലെത്തിക്കുന്നതിനായി എയർ ഇന്ത്യ ഉപയോഗിച്ചത്.

Published

on

ഇന്ത്യൻ ക്രിക്കറ്റ് ടീമംഗങ്ങൾക്ക് മടങ്ങാൻ വേണ്ടി ചാർട്ടേഡ് വിമാനം ലഭ്യമാക്കുന്നതിനായി മറ്റൊരു സർവീസ് എയർ ഇന്ത്യ റദ്ദാക്കിയതായി റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ എയർലൈനിന്റെ ഉടമസ്ഥരായ ​ടാറ്റ ഗ്രൂപ്പിൽ നിന്നും വിശദീകരണം തേടി. ബോയിങ്ങിന്റെ 777 വിമാനമാണ് ഇന്ത്യൻ ടീമംഗങ്ങളെ നാട്ടിലെത്തിക്കുന്നതിനായി എയർ ഇന്ത്യ ഉപയോഗിച്ചത്.

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളേയും കുടുംബാംഗങ്ങളേയും സപ്പോർട്ടിങ് സ്റ്റാഫിനേയും നാട്ടിലെത്തിക്കുന്നതിനാണ് ബി.സി.സി.ഐ പ്രത്യേക വിമാനം ഏർപ്പാടാക്കിയത്. ബാർബഡോസിലെ ഗ്രാന്റ്ലി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും ബുധനാഴ്ച യാത്രതിരിച്ച വിമാനം വ്യാഴാഴ്ച പുലർച്ചെ ഡൽഹിയിലെത്തിയിരുന്നു.

ബി.സി.സി.ഐക്ക് വിമാനം കൊടുക്കാനായി എയർ ഇന്ത്യ അവരുടെ നേവാർക്ക്-ഡൽഹി എ106 വിമാനം റദ്ദാക്കിയെന്നാണ് ആരോപണം. ജൂലൈ രണ്ടിലെ വിമാനമാണ് റദ്ദാക്കിയത്. ചാർട്ടേഡ് വിമാനങ്ങൾക്ക് വേണ്ടി റഗുലർ സർവീസുകൾ റദ്ദാക്കരുതെന്ന് ഡി.ജി.സി.എ ചട്ടത്തിൽ പറയുന്നുണ്ട്. ഇത് കമ്പനി ലംഘിച്ചോയെന്ന പരിശോധനക്കാണ് ഡി.ജി.സി.എ ഒരുങ്ങുന്നത്.

വിമാനം റദ്ദാക്കിയത് മൂലം യാത്ര മുടങ്ങിയ ആളുകൾക്കായി എന്ത് ചെയ്തുവെന്ന് വിശദീകരിക്കാനും എയർ ഇന്ത്യയോട് ഡി.ജി.സി.എ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. അതേസമയം, വിവാദം സംബന്ധിച്ച് പ്രതികരിക്കാൻ എയർ ഇന്ത്യ തയാറായിട്ടില്ല.

വിമാനം റദ്ദാക്കിയ വിവരം യാത്രക്കാരെ അറിയിച്ചുവെന്നും ഇവർക്ക് മറ്റുവിമാനങ്ങളിൽ സീറ്റ് നൽകിയെന്നും അല്ലാത്തവർക്ക് ഹോട്ടലിൽ താമസസൗകര്യം ഒരുക്കിയെന്നുമാണ് എയർ ഇന്ത്യ അനൗദ്യോഗികമായി വിശദീകരിക്കുന്നത്. എന്നാൽ, തങ്ങൾക്ക് യാത്രാസൗകര്യം ഒരുക്കിയില്ലെന്ന പരാതിയുമായി ചില യാത്രക്കാർ രംഗത്തെത്തി.

Cricket

ക്രിക്കറ്റ് പരിശീലകൻ പീഡിപ്പിച്ചെന്ന പരാതി; കെസിഎനോട്‌ വിശദീകരണം തേടി മനുഷ്യാവകാശ കമ്മീഷൻ

തെങ്കാശിയിൽ കൊണ്ടുപോയി കുട്ടികളെ പീഡിപ്പിെച്ചെന്നാണ് പരാതി.

Published

on

ക്രിക്കറ്റ് പരിശീലനത്തിനെത്തുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പരിശീലകൻ പീഡിപ്പിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. വിഷയത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസയക്കുകയും ചെയ്തു. ഇത്തരം ഒരു സംഭവം ഉണ്ടാകാനിടയായ സാഹചര്യം കെസിഎ വിശദീകരിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

പീഡന കേസിൽ പ്രതിയായ കോച്ച് മനു കഴിഞ്ഞ 10 വർഷമായി കെസിഎയിൽ കോച്ചാണ്. തെങ്കാശിയിൽ കൊണ്ടുപോയി കുട്ടികളെ പീഡിപ്പിെച്ചെന്നാണ് പരാതി. നിലവിൽ ഇയാൾ പോക്സോ കേസിൽ റിമാൻ്റിലാണ്. കുട്ടികളുടെ നഗ്ന ചിത്രം പകർത്തിയെന്നും ഇയാൾക്കെതിരെ ആരോപണമുണ്ട്. പ്രതീക്ഷയോടെ ക്രിക്കറ്റ് പരിശീലനത്തിനെത്തുന്ന കുട്ടികളെയാണ് ഇയാൾ പീഡിപ്പിച്ചത്. മയക്കുമരുന്ന് നൽകി ഇയാള്‍ കുട്ടികളെ പീഡിപ്പിച്ചിരുന്നുവെന്നും സെലക്ഷൻ നൽകാൻ പണം ആവശ്യപ്പെടാറുണ്ടായിരുന്നുവെന്നും രക്ഷിതാക്കൾ പറയുന്നു. അവസരം നിഷേധിക്കുമെന്ന് ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചുവെന്ന് ആരോപണമുണ്ട്.
കുട്ടികളും രക്ഷിതാക്കളും സംഭവത്തിന് ശേഷം മാനസിക സമ്മർദ്ദത്തിലാണ്. എന്നാൽ ഇതൊന്നും കെ സി എ അറിഞ്ഞില്ലെന്നാണ് പറയുന്നത്. ഒരു പെൺകുട്ടി പരാതിയുമായി വന്നതോടെ കൂടുതൽ കുട്ടികൾ പരാതി നൽകുകയായിരുന്നു. ദ്യശ്യ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
പരിശീലനത്തിന്റെ മറവിൽ മനു ലൈംഗികമായി പീഡിപ്പിച്ചതായി ആറ് പെൺകുട്ടികളാണ് ഇപ്പോൾ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. നാല് കേസുകളിൽ മനു മൂന്നു ദിവസത്തെ കസ്റ്റഡിയിലാണ്. രണ്ടു കേസുകളിൽ പൊലീസ് നേരത്തെ തെളിവെടുപ്പ് നടത്തിയിരുന്നു. മനുവിനെ പരിശീലക സ്ഥാനത്ത് നിന്ന് നീക്കിയെങ്കിലും കെസിഎയില്‍ നിന്ന് ഒരാള്‍ പോലും കാര്യങ്ങള്‍ വിളിച്ചു തിരക്കിയിട്ടില്ലെന്നും ഇരകളുടെ കുടുംബം ആരോപിച്ചിരുന്നു.

Continue Reading

Cricket

രോഹിത് ശർമ നായകനായി തുടരും

രോഹിത്തിന് കീഴില്‍ 2025ലെ ചാമ്പ്യന്‍സ് ട്രോഫിയിലും അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന മൂന്നാം ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഇന്ത്യ വിജയിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Published

on

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനായി രോഹിത് ശര്‍മ നായകനായി തുടരും. ചാമ്പ്യന്‍സ് ട്രോഫി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും നയിക്കും. രോഹിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ പൂര്‍ണ്ണ വിശ്വാസമെന്ന് ബിസിസിഐ അറിയിച്ചു. രോഹിത്തിന് കീഴില്‍ 2025ലെ ചാമ്പ്യന്‍സ് ട്രോഫിയിലും അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന മൂന്നാം ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഇന്ത്യ വിജയിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

കഴിഞ്ഞയാഴ്ച ബാര്‍ബഡോസില്‍ നടന്ന ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 7 റണ്‍സിന്റെ ജയത്തോടെ രോഹിതിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍, ഇന്ത്യടെ 11 വര്‍ഷത്തെ ഐസിസി കിരീട വരള്‍ച്ച അവസാനിപ്പിച്ചു. 2007ലെ ഉദ്ഘാടന പതിപ്പിന് ശേഷം ഇന്ത്യയുടെ രണ്ടാം ടി20 ലോകകപ്പ് കിരീടം കൂടിയാണിത്.

മെന്‍ ഇന്‍ ബ്ലൂ രോഹിതിന്റെ ക്യാപ്റ്റന്‍സിയില്‍ മുമ്പ് രണ്ട് ഫൈനലുകള്‍ – ഏകദിന ലോകകപ്പ്, ഐസിസി വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിച്ചു. മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും ടി20 വിരമിക്കല്‍ പ്രഖ്യാപിച്ച രോഹിത്, വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവര്‍ക്കായി ടി20 ലോകകപ്പ് വിജയം സമര്‍പ്പിക്കുന്നുവെന്ന് ജയ് ഷാ അറിയിച്ചു.

Continue Reading

Cricket

ചുഴലിക്കാറ്റ്; ബാര്‍ബഡോസില്‍ കുടുങ്ങിയ ഇന്ത്യന്‍ ടീമിനായി ബിസിസിഐയുടെ പ്രത്യേക വിമാനമെത്തും

ബെറില്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് ബാര്‍ബഡോസ് വിമാനത്താവളം അടച്ചതോടെയാണ് ടീമിന്റെ മടക്കയാത്ര വൈകിയത്.

Published

on

മോശം കാലാവസ്ഥയെ തുടര്‍ന്ന് ബാര്‍ബഡോസില്‍ കുടുങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഉടനെ നാട്ടിലേക്ക് തിരിക്കും. ബെറില്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് ബാര്‍ബഡോസ് വിമാനത്താവളം അടച്ചതോടെയാണ് ടീമിന്റെ മടക്കയാത്ര വൈകിയത്. ഇപ്പോള്‍ ടീമിന് വേണ്ടി ബിസിസിഐ പ്രത്യേക വിമാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

പ്രത്യേക വിമാനത്തില്‍ ടീം ചൊവ്വാഴ്ചയോടെ ഇന്ത്യയിലേക്ക് യാത്ര തിരിക്കും. ബുധനാഴ്ച വൈകിട്ട് 7.45 ഓടെ ഇന്ത്യന്‍ സംഘം ന്യൂഡല്‍ഹിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. താരങ്ങളും കുടുംബാംഗങ്ങളും പരിശീലക സംഘവും ഉള്‍പ്പെടെ എഴുപതോളം പേരാണ് ഇന്ത്യന്‍ സംഘത്തിലുള്ളത്. ബിസിസിഐ സെക്രട്ടറി ജയ് ഷായും ഇന്ത്യന്‍ സംഘത്തിലുണ്ട്.

ട്വന്റി 20 ലോകകപ്പ് ജേതാക്കളായ ടീം ഇന്ത്യ ബാര്‍ബഡോസില്‍ നിന്ന് തിങ്കളാഴ്ച രാവിലെ 11ഓടെ ന്യൂയോര്‍ക്കിലേക്ക് വിമാനം കയറി അവിടെനിന്ന് ദുബൈ വഴി നാട്ടിലേക്ക് തിരിക്കാനായിരുന്നു തീരുമാനം. എന്നാല്‍ കാലാവസ്ഥ മുന്നറിയിപ്പ് പ്രകാരം വിമാനത്താവളം അടച്ചതോടെ യാത്ര റദ്ദാക്കേണ്ടി വന്നു. നിലവില്‍ ടീം ഇന്ത്യ ബര്‍ബഡോസിലെ ഹില്‍ട്ടണ്‍ ഹോട്ടലില്‍ തങ്ങുകയാണ്.

Continue Reading

Trending