Connect with us

kerala

റോഡ് ക്യാമറ കാരണം വാഹനാപകടങ്ങൾ കുറഞ്ഞുവെന്ന വാദം കള്ളം ; മരണവും കൂടി

സത്യവാങ്മൂലത്തിൽ അപകടം കുറഞ്ഞതായി സർക്കാർ അവകാശപ്പെട്ടിരുന്നു .മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും ഈ അവകാശവാദം ഉന്നയിക്കുകയുണ്ടായി .
ഇക്കഴിഞ്ഞ ഓഗസ്റ്റ് വരെ 25 കോടി രൂപയാണ് പിഴയായി ഈടാക്കിയത്. മൂന്നര ലക്ഷത്തോളം നിയമലംഘനങ്ങൾ കണ്ടെത്തിയതായും മന്ത്രി പറഞ്ഞിരുന്നു. ഇതോടെ ജനങ്ങളെ പിഴിഞ്ഞിട്ടും ഇക്കാര്യത്തിൽ ഒരു ഗുണവുമില്ല എന്നാണ് വ്യക്തമാവുന്നത്.

Published

on

റോഡ് ക്യാമറ സ്ഥാപിച്ചതിനു ശേഷം കേരളത്തിലെ റോഡുകളിലെ വാഹനാപകടങ്ങൾ കുറഞ്ഞുവെന്ന സംസ്ഥാന സർക്കാരിൻറെ വാദം പച്ചക്കള്ളം എന്ന് വ്യക്തമായി .കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് റോഡ് ക്യാമറകൾ സ്ഥാപിച്ചത്. ഇതുവഴി നിയമലംഘനങ്ങൾക്ക് 500 മുതൽ 2000 രൂപ വരെ പിഴ ഈടാക്കി തുടങ്ങിയിരുന്നു. അതിനുശേഷം വാഹനാപകടങ്ങൾ ഗണ്യമായി കുറഞ്ഞു എന്നാണ് സംസ്ഥാന സർക്കാർ അവകാശപ്പെട്ടത് .എന്നാൽ കണക്കുകൾ വ്യക്തമാക്കുന്നത് മറിച്ചാണ്. 2002 ഓഗസ്റ്റിൽ 33 66 റോഡപകടങ്ങൾ ഉണ്ടായപ്പോൾ ഈ വർഷം ഓഗസ്റ്റിൽ അത് ഉയർന്നിരിക്കുകയാണ് 4 0 06 റോഡ് അപകടങ്ങളാണ് ഉണ്ടായിരിക്കുന്നത്. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കാണിത് .

ക്യാമറകൾ ഇല്ലാതിരുന്ന 2002 ഓഗസ്റ്റിൽ 307 മരണങ്ങൾ ഉണ്ടായപ്പോൾ ഈ വർഷം അത് 353 ആയി ഉയർന്നു. കഴിഞ്ഞവർഷം 4040 പേർക്ക് പരിക്കുണ്ടായപ്പോൾ ഈ വർഷം അത് 4 5 6 0 ആയി ഉയർന്നിട്ടുണ്ട് .ഫലത്തിൽ റോഡ് ക്യാമറ വെച്ചതിനുശേഷം അപകടങ്ങൾ കൂടിയതായാണ് സർക്കാറിന്റെ കണക്കുകൾ തന്നെ വ്യക്തമാക്കുന്നത്. ക്യാമറ ഇടപാടിൽ അഴിമതി ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും നൽകിയ ഹർജിയിലെ സത്യവാങ്മൂലത്തിൽ അപകടം കുറഞ്ഞതായി സർക്കാർ അവകാശപ്പെട്ടിരുന്നു .മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും ഈ അവകാശവാദം ഉന്നയിക്കുകയുണ്ടായി .
ഇക്കഴിഞ്ഞ ഓഗസ്റ്റ് വരെ 25 കോടി രൂപയാണ് പിഴയായി ഈടാക്കിയത്. മൂന്നര ലക്ഷത്തോളം നിയമലംഘനങ്ങൾ കണ്ടെത്തിയതായും മന്ത്രി പറഞ്ഞിരുന്നു. ഇതോടെ ജനങ്ങളെ പിഴിഞ്ഞിട്ടും ഇക്കാര്യത്തിൽ ഒരു ഗുണവുമില്ല എന്നാണ് വ്യക്തമാവുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

സഊദിയില്‍ വാഹനാപകടം; മലയാളി യുവതിയും കുഞ്ഞും മരിച്ചു

ദമ്മാമിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി മദീനയില്‍ നിന്ന് പുറപ്പെട്ടതായിരുന്നു കുടുംബം

Published

on

ദമ്മാം: സഊദി അറേബ്യ യിലെ കിഴക്കന്‍ മേഖലയില്‍ ദമ്മാമിനടുത്ത അൽ അഹ്സയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതിയും കുഞ്ഞും മരിച്ചു. മലപ്പുറം അരീക്കോട് സ്വദേശി എൻ.വി. സുഹൈലിന്റെ ഭാര്യ സഫയും അവരുടെ കുഞ്ഞുമാണ് മരിച്ചത്. സുഹൈലിനെ പരിക്കുകളോടെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹം അപകടനില തരണം ചെയ്തിട്ടുണ്ട്. ദമ്മാമിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി മദീനയില്‍ നിന്ന് പുറപ്പെട്ടതായിരുന്നു കുടുംബം.

Continue Reading

kerala

‘മലയാളത്തിന്റെ തന്നെ അമ്മ മുഖമായിരുന്നു കവിയൂര്‍ പൊന്നമ്മ’: വി.ഡി.സതീശൻ

Published

on

മലയാളത്തിന്റെ തന്നെ അമ്മ മുഖമായിരുന്നു കവിയൂര്‍ പൊന്നമ്മയെന്നും വാത്സല്യം നിറയുന്ന ചിരിയും ശബ്ദവുമെല്ലാം സിനിമയില്‍ മാത്രമല്ല, മലയാളികളുടെ മനസിലും കവിയൂര്‍ പൊന്നമ്മയ്ക്ക് അമ്മ പരിവേഷം നല്‍കിയെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.

‘‘പ്രേം നസീറും സത്യനും മധുവും ഉള്‍പ്പെടെയുള്ള ആദ്യകാല താരങ്ങളുടെ അമ്മയായി സ്‌ക്രീനിലെത്തിയ കവിയൂര്‍ പൊന്നമ്മ വ്യത്യസ്ത കഥാപാത്രങ്ങളായി പുതുതലമുറയിലെ താരങ്ങള്‍ക്കൊപ്പവും സിനിമയില്‍ നിറഞ്ഞു നിന്നു. ആറര പതിറ്റാണ്ടോളം നീണ്ട അഭിനയ ജീവിതത്തില്‍ ഓരോ കഥാപാത്രങ്ങളെയും വ്യത്യസ്തമാക്കുന്ന അഭിനയ ശൈലിയായിരുന്നു കവിയൂര്‍ പൊന്നമ്മയുടേത്. അമ്മ എന്നാല്‍ കവിയൂര്‍ പൊന്നമ്മ എന്ന നിലയിലേക്ക് പ്രേക്ഷകരെ പോലും ചിന്തിപ്പിച്ച അതുല്യ കലാകാരിയായിരുന്നു അവര്‍. കവിയൂര്‍ പൊന്നമ്മയുടെ വിയോഗ വാര്‍ത്ത കുടുംബത്തിലെ ഒരാളെ നഷ്ടപ്പെട്ട വേദനയാണ് എല്ലാവരിലും ഉണ്ടാക്കുന്നത്. ദുഃഖത്തില്‍ പങ്കുചേരുന്നു. ആദരാഞ്ജലികള്‍’’– വി.ഡി.സതീശൻ അറിയിച്ചു.

Continue Reading

kerala

തൃശൂരിൽ കെട്ടിട നിർമ്മാണത്തിനിടെ മൺകൂന ഇടിഞ്ഞ് വീണു; ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത‍്യം: ഒരാൾക്ക് പരുക്ക്

ഇരുവരെയും ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നജീബുൾ റഹിമാന്‍റെ ജീവൻ രക്ഷിക്കാനായില്ല

Published

on

തൃശൂർ മുളങ്കുന്നത്തുകാവിൽ കെട്ടിട നിർമ്മാണത്തിനിടെ മൺകൂന ഇടിഞ്ഞ് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി നജീബുൾ റഹിമാൻ ഖാൻ (29) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പശ്ചിമ ബംഗാൾ സ്വദേശി എസ്.കെ.ബാനു (36) നെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞാണ് അപകടം ഉണ്ടായത്. അടാട്ട് ആമ്പലംകാവിൽ വീടുപണി നടക്കുന്നതിനിടെ തൊഴിലാളികളുടെ മേൽ മൺകൂന ഇടിഞ്ഞു വീഴുകയായിരുന്നു. ഇരുവരെയും ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നജീബുൾ റഹിമാന്‍റെ ജീവൻ രക്ഷിക്കാനായില്ല. പഞ്ചായത്തംഗം അജിത കൃഷ്ണന്‍റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. പേരാമംഗലം പൊലീസ് ഉടനെ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

Continue Reading

Trending