Connect with us

More

അഗ്നി-5 ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം വിജയം പ്രതിരോധ രംഗത്ത് ഒരു ചുവടു കൂടി മുന്നില്‍

Published

on

 

ന്യൂഡല്‍ഹി: പ്രതിരോധ രംഗത്ത് ഒരു ചുവടു കൂടി മുന്നോട്ടു വച്ച് അഗ്നി-5 ബാലിസ്റ്റിക് മിസൈല്‍ ഇന്ത്യ പരീക്ഷിച്ചു. ഒഡീഷയുടെ തീരത്തു നിന്നുള്ള പരീക്ഷണം പൂര്‍ണ വിജയത്തില്‍.ആണവ വാഹക ശേഷിയുള്ള അഗ്നി-5 ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ആണ് ഇന്ത്യ വിജയകരമായി വിക്ഷേപിച്ചത്. ഒഡീഷയിലെ അബ്ദുല്‍ കലാം ദ്വീപില്‍ നിന്ന് ഇന്നലെ രാവിലെ 9.53നായിരുന്നു പരീക്ഷണം. ഭൂഖണ്ഡാന്തര മിസൈലിന് 5000 കിലോമീറ്റര്‍ വരെ മറികടക്കാനാകും. അത്യുഗ്ര പ്രഹര പരിധിയുള്ള മിസൈലിന് ചൈനയുടെ വടക്കന്‍ പ്രദേശങ്ങളിലേക്ക് വരെ എത്താന്‍ സാധിക്കുമെന്നും ശാസ്ത്ര ലോകം വ്യക്തമാക്കി.
പരീക്ഷണ മിസൈല്‍ 19 മിനിറ്റുകള്‍ക്കുള്ളില്‍ 4,900 കിലോമീറ്റര്‍ ദൂരം വരെയെത്തി. റാഡാറുകളും ട്രാക്കിങ് സിസ്റ്റം, റേഞ്ച് സ്റ്റേഷനുകള്‍ മിസൈലിന്റെ പരീക്ഷണ പറക്കല്‍ നിരീക്ഷിച്ചിരുന്നു. 17 മീറ്റര്‍ നീളമുള്ള മിസൈലിന് മൂന്ന് ഘട്ടങ്ങളുണ്ട്.
നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് വികസിപ്പിച്ചതാണിത്. കൃത്യതയാര്‍ന്ന റിങ് ലേസര്‍ ഗൈറോ അടിസ്ഥാനമാക്കിയുള്ള ഇന്റീരിയല്‍ നാവിഗേഷന്‍ സംവിധാനം ഉപയോഗിച്ച് അണുവിട ചലിക്കാതെ മിസൈലിനെ ലക്ഷ്യസ്ഥാനത്തെത്തിക്കാകും. ഹൈ സ്പീഡ് കംപ്യൂട്ടര്‍ സംവിധാനം ഉപയോഗിച്ച് ആയുധം അലക്ഷ്യമായി പറന്നുയരുന്നതു തടയാന്‍ കഴിയുമെന്നുന്ന് ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) വക്താക്കള്‍ അറിയിച്ചു. കുതിച്ചുയരുന്ന പ്രദേശത്തിരുന്നു മിസൈലിന്റെ ഗതിതിരിച്ചു വിടാനും കഴിയും. കനത്ത പ്രഹര ശേഷിയും കരുത്തുറ്റ ഷെല്ലുകളും കുറഞ്ഞ രീതിയില്‍ അറ്റകുറ്റപണികള്‍ നടത്തി നിലനിര്‍ത്താനും കഴിയുമെന്ന സവിശേഷതകളും ഇവയ്ക്കുണ്ട്. വളരെ എളുപ്പത്തില്‍ സൈന്യത്തിന് മിസൈലിനെ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകാന്‍ സാധിക്കും. ഇന്ത്യയിലെവിടെ നിന്നു വേണമെങ്കിലും വിക്ഷേപിക്കാന്‍ കൊണ്ടുപോകാന്‍ സാധിക്കുന്ന വിക്ഷേപണ വാഹനങ്ങള്‍ സൈന്യത്തിന്റെ പക്കലുണ്ട്.
2016 ഡിസംബര്‍ 26നാണ് ഇതിന് മുമ്പ് മിസൈല്‍ പരീക്ഷണം നടന്നത്. 2003 മുതല്‍ സൈന്യത്തിന്റെ ഭാഗമാണ് അഗ്‌നി-5 എന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍. ഇത് സൈന്യത്തിന്റെ ഭാഗമായതോടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക മിസൈല്‍ സ്വന്തമായുള്ള രാജ്യങ്ങളുടെ സുപ്പര്‍ എക്‌സ്‌ക്ലൂസീവ് ക്ലബ്ബില്‍ ഇന്ത്യയും ഇടം പിടിച്ചിരുന്നു. അമേരിക്ക, റഷ്യ, ചൈന, ഫ്രാന്‍സ്, ബ്രിട്ടണ്‍ എന്നിവയാണ് മറ്റ് രാജ്യങ്ങള്‍. അഗ്നി വിഭാഗത്തില്‍ ഇതോടെ ഇന്ത്യയ്ക്ക് അഞ്ച് മിസൈലുകളായി. അഗ്നി-1 മുതല്‍ 3 വവരെയുള്ളവ പാകിസ്താനെ ലക്ഷ്യമിട്ടാണ് വികസിപ്പിച്ചതെങ്കില്‍ അഗ്നി 4ഉം 5ഉം ചൈനയെ പ്രതിരോധിക്കുന്നതിനാണ്. അഗ്നി -5ന്റെ പരീക്ഷണം 2012 ഏപ്രില്‍ 19നും രണ്ടാം പരീക്ഷണം 2013 സെപ്റ്റംബര്‍ 15നും മൂന്നാം പരീക്ഷണം 2015 ജനുവരി 31നുമാണ് നടന്നത്.

More

പാതിരാ നിയമനം രാജ്യത്തിന് ഭൂഷണമല്ല

EDITORIAL

Published

on

നിലവില്‍ ലോകത്തെ ഏറ്റവും മികച്ച ഭരണ വ്യവസ്ഥയാണ് ജനാധിപത്യം. സ്വതന്ത്രമായി അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള അവസരവും വിയോജിക്കാനും പ്രതിഷേധിക്കാനുമുള്ള സ്വാതന്ത്ര്യവുമാണ് അതിന്റെ ഏറ്റവും വലിയ സവിശേഷത. ‘സഹിഷ്ണുതയാണ് ജനാധിപത്യം. നമ്മെ അനുകൂലിക്കുന്നവരോട് മാത്രമല്ല, വിയോജിക്കുന്നവരോടുമുള്ള സഹിഷ്ണുത’ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ വാക്കുകളാണിത്. ഒരു രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും ഉള്‍ക്കൊള്ളുന്നതും അവരുടെ അവകാശങ്ങള്‍ സ്ഥാപിച്ചുനല്‍കുന്നതും സാമൂഹിക നീതി പുലര്‍ത്തുന്നതുമാണ് ജനാധിപത്യ സങ്കല്‍പ്പം. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്നാണ് ഇന്ത്യ വിശേഷിപ്പിക്കപ്പെടുന്നത്. വൈദേശിക ഭരണത്തില്‍ നിന്നുള്ള മോചനത്തോടെ തന്നെ ജനാധിപത്യ ഭരണ വ്യവസ്ഥയിലേക്ക് കാലെടുത്തുവെച്ചു നമ്മുടെ രാജ്യം. ജനാധിപത്യത്തിന് കരുത്തേകുന്ന മികച്ച ഭരണഘടനയും നിലവില്‍വന്നു. രാജ്യത്തെ ജനാധിപത്യ പ്രക്രിയയില്‍ വലിയ പ്രാധാന്യമര്‍ഹിക്കുന്ന ഉത്തരവാദിത്വമാണ് തിരഞ്ഞെടുപ്പ് കമ്മിഷനില്‍ നിക്ഷിപ്തമായിട്ടുള്ളത്. സ്വതന്ത്രവും സുതാര്യവുമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്നതിനായി നിഷ്പക്ഷ നടപടികള്‍ കൈക്കൊള്ളാനും എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളോടും സമദൂരനിലപാടുകള്‍ സ്വീകരിക്കാനും തിരഞ്ഞെടുപ്പ് കമ്മിഷന്‍ ബാധ്യസ്ഥമാണ്.

എന്നാല്‍ സമീപകാലത്ത് ഇന്ത്യന്‍ ജനാധിപത്യത്തിന് വലിയ പരിക്കേല്‍ക്കുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷനെന്ന ഭരണഘടനാസംവിധാനത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് കുറച്ചു നാളുകളായി നടക്കുന്നത്. മോദി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതുവരെ രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്ത്താനോ വിശുദ്ധി കളങ്കപ്പെടുത്താനോ ഒരു ഭരണകൂടവും തയ്യാറാ യിരുന്നില്ല. പവിത്രമായ പദവിയില്‍ തങ്ങളുടെ ആജ്ഞാനുവര്‍ത്തികളെ നിയമിക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ നടത്തുന്ന അപകടകരമായ ജനാധിപത്യക്കശാപ്പിനാണ് രാജ്യം തിങ്കളാഴ്ച രാത്രി സാക്ഷ്യം വഹിച്ചത്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ എതിര്‍പ്പ് മറികടന്ന് കേന്ദ്ര സര്‍ക്കാര്‍ ഗ്യാനേഷ് കുമാറിനെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിക്കുകയായിരുന്നു. ഡോ. വിവേക് ജോഷിയെ തിരഞ്ഞെടുപ്പ് കമ്മിഷണറായും നിയമിച്ചു. സെലക്ഷന്‍ കമ്മിറ്റിയില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ കേന്ദ്രം ഒഴിവാക്കിയത് നേരത്തേ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിനെതിരായ ഹര്‍ജി സുപ്രിംകോടതിയുടെ പരിഗണനയിലാണ്. പ്രതിപക്ഷ നേതാവിന്റെ വിയോജിപ്പ് തള്ളിയാണ് സെലക്ഷന്‍ കമ്മിറ്റി തിങ്കളാഴ്ച യോഗം ചേര്‍ന്ന് പേര് അന്തിമമാക്കിയത് ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. അര്‍ധരാ ത്രിയില്‍ തിടുക്കത്തില്‍ നിയമിക്കേണ്ട പദവിയാണോ ഇലക്ഷന്‍ കമ്മിഷന്റേതെന്ന് കേന്ദ്രം ആലോചിക്കേണ്ടിയിരുന്നു. ഇത്തരത്തിലൊരു നിയമനം നടത്തിയതുവഴി നമ്മുടെ ഭരണഘടനയുടെയും സ്വതന്ത്ര തിരഞ്ഞെടുപ്പുകളുടെയും ആത്മാവിനെ ദുര്‍ബലപ്പെടുത്തുന്ന നടപടിയാണ് ബി.ജെ.പി സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. തിടുക്കപ്പെട്ട് അര്‍ധരാത്രിയില്‍ പുതിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണറെ നിയമിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത് കമ്മിറ്റിയുടെ ഘടന എങ്ങനെയായിരിക്കണമെന്ന വിഷയം സുപ്രിം കോടതി പരിഗണിക്കാനിരിക്കേയാണ് എന്നതുപോലും ഗൗനിക്കാതെയാണ് സുപ്രീംകോടതിയുടെ തീരുമാനം വരുന്നതുവരെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ നിയമിക്കുന്നതു സംബന്ധിച്ച തീരുമാനങ്ങളൊന്നും കൈകൊള്ളരുതെന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയുടെ ആവശ്യം ചെവിക്കൊള്ളാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല. പ്രധാനമന്ത്രിയും അദ്ദേഹം നിര്‍ദേശിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും അടങ്ങുന്ന കമ്മിറ്റി ഏകപക്ഷീയമായി തീരുമാനമെടുത്ത് ഉടനടി പ്രഖ്യാപിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. ഭരണഘടനാസ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മിഷ നെ സര്‍ക്കാരിന്റെ ഒരു വകുപ്പു മാത്രമാക്കി മാറ്റാനും അതുവഴി തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുമുള്ള ബി.ജെ.പിയുടെ നീക്കത്തിന്റ വലിയ വില നല്‍കേണ്ടി വരും. ഇപ്പോള്‍തന്നെ രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയ സംബന്ധിച്ച് ജനങ്ങള്‍ക്ക് വലിയ സംശയങ്ങളും ആശങ്കകളും നിലനില്‍ക്കുന്നുണ്ട്. ഇയ്യിടെ നടന്ന മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ ക്രമക്കേടുകള്‍ നടന്നതായി ആരോപണമുയരുകയും ചെയ്തിരുന്നു. ഇ.വി.എം മെഷിനുകളെക്കുറിച്ചും ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ ഇലക്ഷന്‍ കമ്മിഷന്‍ നിയമനവും പക്ഷപാതപരമാകുന്നത് ഭൂഷണമല്ല. നിലവില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിയമനകമ്മിറ്റിയിലെ മുന്നില്‍ രണ്ടു വോട്ടും കേന്ദ്ര സര്‍ക്കാരിന്റേതാണെന്നതുതന്നെ നിയമന പ്രക്രിയയിലെ വലിയ വീഴ്ചയാണ്. രാജ്യത്തെ ജനാധിപത്യ സംവിധാനത്തില്‍ ഗൗരവകരമായ അധികാരങ്ങളുള്ള മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഉള്‍പ്പെടെയുള്ള തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെ സുപ്രിംകോടതിയെ മറികടന്ന് സര്‍ക്കാര്‍ നിയമിക്കുന്നത് അംഗീകരിക്കാനാകില്ല, അത് ജനാധിപത്യപരവുമല്ല. തിരഞ്ഞെടുപ്പ് കമ്മിഷന്‍, സുപ്രീം കോടതി തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങളില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാകുന്നത് രാജ്യത്തെ ദുര്‍ബലപ്പെടുത്തും.

 

Continue Reading

More

ആശാവര്‍ക്കര്‍മാരോട് എന്തിനീ വിവേചനം

EDITORIAL

Published

on

ഏറെ ശ്രദ്ധേയമായൊരു സമരത്തിനാണ് കഴിഞ്ഞ ഒമ്പതു ദിവസമായി സെക്രട്ടറിയേറ്റ്നട സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്. വിവിധ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് കേരളത്തിലെ പതിനാലു ജില്ലകളില്‍നിന്നുള്ള ആശാവര്‍ക്കര്‍മാരാണ് ഞങ്ങള്‍ അടിമകളല്ല എന്ന മുദ്രാവാക്യമുയര്‍ത്തി രാപ്പകല്‍ സമരത്തില്‍ അണിനിരന്നിരിക്കുന്നത്. തീര്‍ത്തും ന്യായമായ സമരത്തോട് പക്ഷേ സംസ്ഥാന സര്‍ക്കാര്‍ അനുഭാവപൂര്‍ണമായ സമീപനമല്ല സ്വീകരിക്കുന്നതെന്നുമാത്രമല്ല സമരത്തെ പരിഹാസത്തോടെ നോക്കിക്കാണുകയുമാണ് ചെയ്യുന്നത്. സമരം രാഷ്ട്രീയപ്രേരിതമാണെന്ന അധിക്ഷേപമാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നടത്തിയതെങ്കില്‍ അദ്ദേഹത്തെ പിന്തുണക്കുന്ന രീതിയിലായിരുന്നു ആരോഗ്യമന്ത്രിയുടെയും പ്രതികരണം. ആശാവര്‍ക്കര്‍മാര്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം നല്‍കുന്ന സംസ്ഥാനം കേരളമാണെന്ന അവകാശവാദമാണ് വീണാജോര്‍ജ് ഉന്നയിച്ചത്. എന്നാല്‍ മന്ത്രിയുടെ പ്രസ്താവന വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നാണ് ആശാവര്‍ക്കര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.

സമരത്തിന്റെ പേരില്‍ കേസെടുത്ത് ആ പാവങ്ങളെ പീഡിപ്പിക്കാനുള്ള ശ്രമമാണ് ഏറ്റവുമൊടുവില്‍ സര്‍ക്കാര്‍ നടത്തിയത്. ഇന്നലെ രാത്രി എന്‍.എച്ച്.എം ഫണ്ടില്‍ നിന്നും 52.85 കോടി അനുവദിക്കുകയും അത് ഇന്ന് മുതല്‍ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചുവെങ്കിലും ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരത്തില്‍ നിന്നും പിറകോട്ടില്ലെന്നാണ് ആശമാര്‍ വ്യക്തമാക്കിയിരിക്കുന്നത്. തീര്‍ത്തും ന്യായമായ ആവശ്യങ്ങള്‍ക്കുവേണ്ടിയാണി സമരമെന്ന കാര്യത്തില്‍ ഒരു തര്‍ക്കത്തിനും ഇടയില്ല. ഓണറേറിയം 21000 രൂപയാക്കണം, വേതനവും ഇന്‍സന്റീവും എല്ലാ മാസവും അഞ്ചിനകം വിതരണം ചെയ്യണം. വിരമിക്കല്‍ പ്രായത്തില്‍ വ്യക്തത വേണം, വിരമിക്കല്‍ ആനുകൂല്യം നല്‍കണം, ജോലി സ്ഥിരപ്പെടുത്തണം, യൂണി ഫോം അനുവദിക്കണം തുടങ്ങിയ അടിസ്ഥാന കാര്യങ്ങളാണ് കേരളാ ആശാ ഹെല്‍ത്ത് വര്‍ക്കേഴ്സിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സമരത്തിലെ പ്രധാന ആവശ്യങ്ങള്‍. സമൂഹത്തിന്റെ അടിത്തട്ടില്‍ ജോലിചെയ്യുന്ന ഇവര്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണെന്ന യാഥാര്‍ത്ഥ്യം മറ്റാരെക്കാളും നന്നായറിയുന്നത് ഭരണകൂടങ്ങള്‍ക്കാണ്.

തുടക്കകാലങ്ങളില്‍ പരമിതമായ ചുമതലകളായിരുന്നു ഇവര്‍ക്ക് നിശ്ചയിക്കപ്പെട്ടിരുന്നതെങ്കില്‍ ഇന്ന് കുടുംബാരോഗ്യവുമായി ബന്ധപ്പെട്ട വലിയ ഉത്തരവാദിത്തങ്ങളിലേക്ക് അത് പരിവര്‍ത്തിക്കപ്പെട്ടിരിക്കുകയാണ്. എന്നാല്‍ ഇവര്‍ക്കുള്ള ആനുകൂല്യങ്ങളൊന്നും അതിന് അനുസൃതമായി വര്‍ധിക്കപ്പെട്ടിട്ടില്ല എന്നതാണ് വസ്തുത. തുടക്കത്തില്‍ 500 രൂപ മാത്രമായിരുന്നു സര്‍ക്കാര്‍ ഓണറേറിയം നല്‍കിയിരുന്നതെങ്കില്‍ ഉത്തരവാദിത്തങ്ങളും പരിമിതമായിരുന്നു. ഗര്‍ഭിണികളെ കാണുക. പ്രതിരോധ കുത്തിവെപ്പുകളെക്കുറിച്ചുള്ള ബോധവല്‍ക്കരണം നല്‍കുക തുടങ്ങിയവയായിരുന്നു അന്നത്തെ ജോലി. മാസത്തില്‍ ശരാശരി 250 വീടുകള്‍ കയറിയിറങ്ങി സൗകര്യത്തിനനുസൃതമായി ജോലി പൂര്‍ത്തീകരിച്ചാല്‍ മതിയായിരുന്നു. അതുകൊണ്ട് തന്നെ ഇവര്‍ക്ക് മറ്റുജോലികളിലും ഏര്‍പ്പെടാനുള്ള സമയം സൗകര്യവുമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് കേന്ദ്ര – കേരള സര്‍ക്കാറുകളുടെ കീഴിലുള്ള വിവിധ പദ്ധതികളുടെ ഭാഗമായി മുപ്പത്തഞ്ചോളം ജോലികളാണ് അവര്‍ക്ക് ചെയ്തു തീര്‍ക്കാനുള്ളത്. ഗര്‍ഭിണികളുടെ കണക്കെടുപ്പ്, വിവിധ യോഗങ്ങളില്‍ സംബന്ധിക്കല്‍, രജിസ്റ്ററുകളുമായി വീടുകയറല്‍, സര്‍വേകളുടെ കണക്കു തയാറാക്കല്‍, പ്രതിരോധ കുത്തിവെപ്പുകള്‍, ജീവിത ശൈലീ രോഗ നിര്‍ണയ ക്യാമ്പുകള്‍, പാലിയേറ്റിവ് പരിചരണം, കിടപ്പുരോഗികളെ കാണല്‍, ഒറ്റപ്പെട്ടുപോയ രോഗികള്‍ക്ക് മാനസിക പിന്തുണ നല്‍കല്‍, സര്‍ക്കാര്‍ വിവിധ ഘട്ടങ്ങളില്‍ നടപ്പിലാക്കുന്ന കാര്യങ്ങളിലെ ആസൂത്രണം അങ്ങനെ ആ പട്ടിക നീണ്ടുകിടക്കുകയാണ്.

‘അക്രഡിറ്റഡ് സോഷ്യല്‍ ഹെല്‍ത്ത് ആക്ടിവിസ്റ്റ് അഥവാ ‘ആശ’ എന്ന സ്ഥാനപ്പേര് പ്രതീക്ഷാനിര്‍ഭരമാണെങ്കിലും ആ പ്രതീക്ഷ പേരില്‍ മാത്രമേയുള്ളൂ എന്നതാണ് നേര്. ബാക്കിയെല്ലാം ശോകമാണ് തുച്ഛമായ വേതനത്തില്‍, ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ നിറവേറ്റേണ്ടി വരുന്ന അവര്‍ കൊവിഡ് ഭീതിയുടെ കാലത്ത് ശാരീരിക ആക്രമണങ്ങള്‍ക്ക് വിധേയമായ ചരിത്രവുമുണ്ട്. 2005 ല്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാരാണ് ആശ വര്‍ക്കര്‍ എന്ന ഒരു സങ്കല്‍പം കൊണ്ടുവരുന്നത്.ഏഴുവര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ എല്ലാ വില്ലേജിലും ഇങ്ങനെയുള്ള ആശാവര്‍ക്കര്‍മാര്‍ ഉണ്ടായിരിക്കണം എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. രാജ്യത്തെമ്പാടുമായി ഇന്ന് ഏകദേശം ഒമ്പതു ലക്ഷത്തോളം ആശാ വര്‍ക്കര്‍മാര്‍ ഉണ്ടെന്നാണ് കണക്ക്. കേരളത്തില്‍ ആയിരം പേര്‍ക്ക് ഒരു ആശാപ്രവര്‍ത്തക എന്നതാണ് സംസ്ഥാനസര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. സാധാരണയായി അതത് വി ല്ലേജിലെ ഒരു സ്ത്രീയെ ആണ് അവിടത്തെ ആശാപ്രവര്‍ത്തകയായി തിരഞ്ഞെടുക്കുന്നത്. സര്‍ക്കാറിന്റെ ആരോഗ്യ സംവിധാനത്തില്‍ ഏറ്റവും അടിത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന ഈ വിഭാഗമാണ് സാധാരണ ജനങ്ങളെയും ആരോഗ്യ രംഗത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്നത്. ആരോഗ്യ മേഖലയില്‍ ഇരു സര്‍ക്കാറുകളും കൊ ണ്ടുവരുന്ന പദ്ധതികളുടെ ചാലകശക്തികളായ ഈ വിഭാഗം അതിന്റെ പ്രായോഗികതക്കുവേണ്ടി പെടാപാടുപെട്ടുകൊണ്ടിരിക്കുകയാണ്.

നിലവില്‍ കിട്ടുന്ന സംസ്ഥാന സര്‍ക്കാറിന്റെ ഓണറേറിയമായ ഏഴായിരം രൂപയും കേന്ദ്ര സര്‍ക്കാറിന്റെ ഇന്‍സെന്റീവായ രണ്ടായിരം രൂപയുമുള്‍പ്പെടെയുള്ള ഒമ്പതിനായിരം രൂപ 21000 രൂപയാക്കിത്തരണമെന്നും അതു ക്യത്യമായി ലഭ്യമാക്കണമെന്നുമാവശ്യപ്പെട്ടാണ് സമരത്തിനിറങ്ങിയിരിക്കുന്നത്. ഈ ആവശ്യത്തെയാണ് തൊഴിലാളി വര്‍ഗത്തിന്റെ പ്രതിനിധികളെന്ന മേലങ്കി സ്വയം എടുത്തണിഞ്ഞവര്‍ പുറംകാലുകൊണ്ട് തട്ടിമാറ്റുന്നത്.

 

Continue Reading

Education

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷക്കുള്ള അപേക്ഷ തീയ്യതി വീണ്ടും നീട്ടി

ഉദ്യോഗാര്‍ഥികള്‍ http://upsconline.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം

Published

on

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷകള്‍ക്കും ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പ്രിലിമിനറി പരീക്ഷകള്‍ക്കും അപേക്ഷിക്കുന്നതിനായുള്ള തീയതി ഫെബ്രുവരി 21 വരെ നീട്ടി. ഇരു പരീക്ഷകള്‍ക്കും അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 21 വൈകുന്നേരം ആറ് മണി വരെ നീട്ടിയിരിക്കുന്നതായി യു.പി.എസ്.സി ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അറിയിച്ചു.

പരീക്ഷക്കായി അപേക്ഷ നല്‍കുമ്പോള്‍ സാങ്കേതിക തകരാറുകള്‍ ഉണ്ടായതിനെ തുടര്‍ന്ന് ഉദ്യോഗാര്‍ഥികള്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഓണ്‍ലൈന്‍ അപേക്ഷ സംവിധാനത്തില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവന്നിരുന്നു. ഉദ്യോഗാര്‍ഥികള്‍ http://upsconline.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം.

സിവില്‍ സര്‍വീസ് പരീക്ഷയുടെ വിജ്ഞാപനം ജനുവരിയില്‍ പുറപ്പെടുവിച്ചിരുന്നു. അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 11 ആയിരുന്നു. ഈ മാസം ആദ്യം അത് ഫെബ്രുവരി 18 വരെ നീട്ടിയിരുന്നു. സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷ മെയ് 25 ന് നടക്കും.

Continue Reading

Trending