india
രണ്ടാഴ്ച്ചക്കുള്ളില്‍ ഹിമാചലിലെ സഞ്ജൗലി മസ്ജിദ് പൊളിച്ചില്ലെങ്കിൽ പ്രക്ഷോഭം; ഭീഷണിയുമായി തീവ്ര ഹിന്ദുത്വ സംഘടന
മാർച്ച് 15ന് സംഭവവുമായി ബന്ധപ്പെട്ട അടുത്ത സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിറ്റിയോടും ഹിമാചൽ പ്രദേശ് വഖഫ് ബോർഡിനോടും കോടതി നിർദേശിച്ചിരുന്നു.

രണ്ടാഴ്ച്ചക്കുള്ളില്‍ ഹിമാചൽപ്രദേശിലെ സഞ്ജൗലിയിലെ മസ്ജിദ് പൊളിച്ചില്ലെങ്കിൽ പ്രക്ഷോഭം നടത്തുമെന്ന ഭീഷണിയുമായി തീവ്ര ഹിന്ദുത്വ സംഘടന. സഞ്ജൗലിയിലെ സിവിൽ സൊസൈറ്റിയിലെ അംഗങ്ങളും ദേവഭൂമി സംഘർഷ് സമിതിയുമാണ് ഭീഷണിയുമായെത്തിയിരിക്കുന്നത്. 2024 സെപ്റ്റംബർ 11ന് ഷിംലയിലെ സഞ്ജൗലി പള്ളിയുടെ ഒരു ഭാഗം പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ഉണ്ടാവുകയും പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സഞ്ജൗലിയിലെ പള്ളി നിയമവിരുദ്ധമാണെന്നും പള്ളി പൊളിക്കണമെന്നും ആവശ്യപ്പെട്ട് വലിയ പ്രതിഷേധം നടന്നിരുന്നു.
പിന്നാലെ ഷിംല മുനിസിപ്പൽ കമ്മീഷണർ (എം.സി) കോടതി സഞ്ജൗലി പള്ളിയുടെ മൂന്ന് നിലകൾ പൊളിച്ച് മാറ്റാൻ ഉത്തരവിട്ടു. ഉത്തരവുകൾ നടപ്പിലാക്കാൻ പള്ളി കമ്മിറ്റിക്ക് കോടതി രണ്ട് മാസത്തെ സമയപരിധിയും നൽകിയിരുന്നു. പള്ളി പൊളിക്കുന്നതിനുള്ള ചെലവ് പള്ളി കമ്മിറ്റിയും വഖഫ് ബോർഡും വഹിക്കണമെന്നും കോടതി ഉത്തരവിട്ടു. മാർച്ച് 15ന് സംഭവവുമായി ബന്ധപ്പെട്ട അടുത്ത സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിറ്റിയോടും ഹിമാചൽ പ്രദേശ് വഖഫ് ബോർഡിനോടും കോടതി നിർദേശിച്ചിരുന്നു. അതിനുശേഷം പള്ളിയുടെ ശേഷിക്കുന്ന രണ്ട് നിലകൾ പൊളിക്കണോ എന്നതിൽ വാദം കേൾക്കും.
ബുധനാഴ്ച, സിവിൽ സൊസൈറ്റി, സഞ്ജൗലി, ദേവഭൂമി സംഘർഷ് സമിതി എന്നിവയുടെ ഒരു പ്രതിനിധി സംഘം ഷിംല മുനിസിപ്പൽ കമ്മീഷണറെ കണ്ട് അവരുടെ ആവശ്യത്തെക്കുറിച്ച് ഒരു നിവേദനം സമർപ്പിച്ചു. മുനിസിപ്പൽ കമ്മീഷണർ കെട്ടിടം പൊളിച്ചുമാറ്റാൻ ഉത്തരവിട്ടിട്ടും ഇതുവരെ പള്ളി പൊളിച്ച് മാറ്റിയിട്ടില്ലെന്ന് അവർ അവകാശപ്പെട്ടു. 15 ദിവസത്തിനുള്ളിൽ പള്ളി പൊളിച്ചുമാറ്റിയില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കുമെന്ന് ഗ്രൂപ്പുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പള്ളി നിയമവിരുദ്ധമാണെന്ന് വിവിധ ഹിന്ദുത്വവാദ സംഘടനകൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രതിഷേധവും സംഘർഷവും ഉണ്ടായത്. പള്ളി അനധികൃതമായി നിർമിച്ചതെന്ന് ആരോപിച്ച് തീവ്ര ഹിന്ദുത്വ സംഘടനകൾ ഫയൽ ചെയ്ത കേസ് ഒരു ദശാബ്ദത്തിലേറെയായി മുനിസിപ്പൽ കോർട്ടിൽ നിലനിൽക്കുകയായിരുന്നു. ഷിംലയിലെ സഞ്ജൗലിക്ക് സമീപമുള്ള മാലാനയിൽ ഒരു ഹിന്ദു വ്യവസായിയെ ഏതാനും മുസ്‌ലിങ്ങൾ ആക്രമിച്ചെന്ന് ആരോപിച്ചാണ് നിലവിൽ ഹിന്ദു സംഘടനകൾ പള്ളി പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെടുന്നത്.
india
ജമ്മുകശ്മീരിലെ ബുധ്ഗാമില്‍ നിന്ന് മൂന്ന് ഭീകരരെ പിടികൂടി
ഇവരുടെ കയ്യില്‍ നിന്നും ഒരു പിസ്റ്റലും, ഒരു ഗ്രനേഡും കണ്ടെടുത്തു

ജമ്മുകശ്മീരിലെ ബുധ്ഗാമില്‍ നിന്ന് മൂന്ന് ഭീകരരെ പിടികൂടി. മുസമില്‍ അഹമ്മദ്, ഇഷ്ഫാഖ് പണ്ഡിറ്റ്, മുനീര്‍ അഹമ്മദ് എന്നിവരാണ് പിടിയിലായത്. 2020 മുതല്‍ ലഷ്‌കര്‍ ഇ ത്വയ്ബയുടെ ഓവര്‍ ഗ്രൗണ്ട് വര്‍ക്കേഴ്‌സ് ആയി പ്രവര്‍ത്തിക്കുന്നവരാണ് പിടിയിലായത്. ഇവരുടെ കയ്യില്‍ നിന്നും ഒരു പിസ്റ്റലും, ഒരു ഗ്രനേഡും കണ്ടെടുത്തു.
മാഗമിലെ കവൂസ നര്‍ബല്‍ പ്രദേശത്തു നിന്നാണ് ഇവരെ പിടികൂടിയത്. ഇവര്‍ക്ക് എല്‍ഇടി ഭീകരനായ ആബിദ് ഖയൂം ലോണുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തി. പ്രദേശത്ത് ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുക, മറ്റ് യുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുക എന്നിവയാണ് ഇവരുടെ ചുമതലകള്‍.
india
ഇന്ത്യ- പാക് വെടിനിര്‍ത്തല്‍; ഞായറാഴ്ച വരെ നീട്ടിയതായി റിപ്പോര്‍ട്ടുകള്‍
ഇക്കാര്യം ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല

ഇന്ത്യ പാക് വെടിനിര്‍ത്തല്‍ കരാര്‍ ഞായറാഴ്ച വരെ നീട്ടിയതായി റിപ്പോര്‍ട്ടുകള്‍. വാര്‍ത്ത ഏജന്‍സികള്‍ പാക് വിദേശകാര്യ മന്ത്രിയെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പുറത്തു വിട്ടു. ഇക്കാര്യം ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
പാകിസ്താന്‍ ഡിജിഎംഒ മേജര്‍ ജനറല്‍ കാഷിഫ് അബ്ദുല്ല, ഇന്ത്യന്‍ ഡിജിഎംഒ ലഫ്റ്റനന്റ് ജനറല്‍ രാജീവ് ഘായി എന്നിവര്‍ ഹോട്ട്‌ലൈന്‍ വഴി ചര്‍ച്ച നടത്തിയതായും ഞായറാഴ്ച വരെ വെടിനിര്‍ത്തല്‍ കരാര്‍ നീട്ടിയതായുമാണ് പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഇഷാഖ് ദാറിനെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ മാസം 10നാണ് വെടിനിര്‍ത്തലിന് ധാരണയാവുന്നത്.
india
രാജ്യവും സൈന്യവും പ്രധാനമന്ത്രിയുടെ കാല്‍ക്കല്‍ വീണ് വണങ്ങുന്നു; വിവാദ പരാമര്‍ശം നടത്തി ബിജെപി നേതാവ്
ദേവ്ദിന്റെ പ്രസ്താവന ലജ്ജാകരമാണെന്ന് കോണ്‍ഗ്രസ് ചൂണ്ടികാട്ടി.

വീണ്ടും വിവാദ പരാമര്‍ശം നടത്തി ബിജെപി നേതാവ് ജഗദീഷ് ദേവ്ദ്. രാജ്യവും സൈന്യവും പ്രധാനമന്ത്രിയുടെ കാല്‍ക്കല്‍ വീണ് വണങ്ങുന്നുവെന്നാണ് മധ്യപ്രദേശ് ഉപമുഖ്യമന്ത്രി കൂടിയായ ജഗദീഷ് ദേവ്ദിന്റെ പരാമര്‍ശം.
പ്രധാനമന്ത്രി നല്‍കിയ തിരിച്ചടിക്ക് എത്ര പ്രശംസിച്ചാലും മതിയാകില്ല. രാജ്യവും സൈന്യവും പ്രധാനമന്ത്രിയുടെ കാല്‍കല്‍ വണങ്ങുന്നു.- ജഗദീഷ് ദേവ്ദ് പറഞ്ഞു. അതേ സമയം, ദേവ്ദിന്റെ പ്രസ്താവന ലജ്ജാകരമാണെന്ന് കോണ്‍ഗ്രസ് ചൂണ്ടികാട്ടി. സൈന്യത്തെ അപമാനിക്കുന്നത് ബിജെപി തുടരുകയാണ്. പ്രധാനമന്ത്രിയുടെയും ബിജെപിയുടെയും മൗനം അതിന്റെ പിന്തുണ വ്യക്തമാക്കുകയാണെന്നും കോണ്‍ഗ്രസ് വിമര്‍ശനം ഉയര്‍ത്തി.
നേരത്തെ ആര്‍മി കേണല്‍ സോഫിയ ഖുറേഷിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി മറ്റൊരു ബിജെപി നേതാവ് രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ കന്‍വര്‍ വിജയ്ഷായെ ക്യാബിനെറ്റില്‍ നിന്ന് തന്നെ പുറത്താക്കണമെന്ന് ആവശ്യമുള്‍പ്പടെ ഉയര്‍ന്നിരുന്നു. പിന്നാലെയാണ് പുതിയ വിവാദ പരാമര്‍ശവുമായി ബിജെപിയുടെ തന്നെ മറ്റൊരു മധ്യപ്രദേശ് നേതാവായ ജഗദീഷ് ദേവ്ദ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
-
india3 days ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍
-
News2 days ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
india2 days ago
സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; വനിതാ കമ്മിഷനില്‍ പരാതി നല്കി ദേശീയ വനിതാ ലീഗ്
-
kerala2 days ago
പള്ളിയിലെ കിടപ്പുമുറിയില്‍ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി
-
india2 days ago
‘ഞങ്ങള്‍ രാഷ്ട്രത്തോടൊപ്പം നില്ക്കുന്നു’: ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി തുര്‍ക്കിയിലെ സര്‍വകലാശാലയുമായുള്ള കരാര്‍ റദ്ദാക്കി ജെഎന്‍യു
-
kerala3 days ago
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
-
GULF2 days ago
മസ്കത്ത് കെ എം സി സി അല്‍ ഖൂദ് ഏരിയയുടെ പുതിയ കമ്മിറ്റി രൂപീകരിച്ചു
-
india2 days ago
കേണല്‍ സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; ബിജെപി മന്ത്രിക്കെതിരെ കേസെടുത്ത് മധ്യപ്രദേശ് ഹൈക്കോടതി