Connect with us

india

മദ്രസകള്‍ക്കെതിരെ വീണ്ടും

മദ്രസ ബോര്‍ഡുകള്‍ നിര്‍ത്തലാക്കാനും മദ്രസകള്‍ക്കും മദ്രസ ബോര്‍ഡുകള്‍ക്കും സംസ്ഥാന ധനസഹായം നല്‍കുന്നത് അവസാനിപ്പിക്കണമെന്നും മദ്രസകളില്‍ പഠിക്കുന്ന കുട്ടികളെ ‘ഔപചാരിക വിദ്യാലയങ്ങളിലേക്ക് മാ റ്റണമെന്നുമാണ് കമ്മിഷന്റെ ശുപാര്‍ശ.

Published

on

രാജ്യത്തെ മദ്രസാ സംവിധാനങ്ങള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. മദ്രസകള്‍ അടച്ചുപൂട്ടാനും സര്‍ക്കാര്‍ സഹായങ്ങള്‍ അവസാനിപ്പിക്കാനും നിര്‍ദേശിച്ച് ദേശീയ ബാലാവകാശ കമ്മിഷന്‍ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് കത്ത് നല്‍കിക്കഴിഞ്ഞു. എന്‍.സി.പി.സി.ആര്‍ ചെയര്‍പേഴ്‌സണ്‍ പ്രിയങ്ക് കനുംഗോ ഒക്ടോബര്‍ പതിനൊന്നിന് അയച്ച കത്തിലാണ് ഇക്കാര്യം പറയുന്നത്. മദ്രസ ബോര്‍ഡുകള്‍ നിര്‍ത്തലാക്കാനും മദ്രസകള്‍ക്കും മദ്രസ ബോര്‍ഡുകള്‍ക്കും സംസ്ഥാന ധനസഹായം നല്‍കുന്നത് അവസാനിപ്പിക്കണമെന്നും മദ്രസകളില്‍ പഠിക്കുന്ന കുട്ടികളെ ‘ഔപചാരിക വിദ്യാലയങ്ങളിലേക്ക് മാ റ്റണമെന്നുമാണ് കമ്മിഷന്റെ ശുപാര്‍ശ.

മദ്രസകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസ അവകാശം ഉറപ്പാക്കുന്ന 2009 ലെ നിയമം അനുശാസിക്കുന്ന ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്നാണ് കമ്മിഷന്‍ ചൂണ്ടിക്കാ ട്ടുന്നത്. തീര്‍ത്തും ഭരണഘടനാ വിരുദ്ധമായ തീരുമാനത്തി നുപിന്നിലെ സംഘ്പരിവാരത്തിന്റെ ദുഷ്ടലാക്കിനെ രാജ്യത്തെ പ്രതിപക്ഷ കക്ഷികള്‍ മാത്രമല്ല, ബി.ജെ.പിയുടെ ഘടക കക്ഷികള്‍ തന്നെ വിമര്‍ശനവിധേയമാക്കിക്കഴിഞ്ഞിരിക്കുന്നു. മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസപരവും സാമൂഹി കവുമായ പുരോയാനത്തില്‍ മദ്രസകള്‍ നിര്‍വഹിച്ചുകൊ ണ്ടിരിക്കുന്ന പങ്ക് കാലാകാലങ്ങളില്‍ ഭരണകൂടങ്ങളുടെ തന്നെ പ്രശംസക്ക് വിധേയമായിട്ടുള്ളതാണ്. എല്ലാ വിഭാഗം ജനങ്ങളുടെയും പുരോഗതിയാണ് രാജ്യപുരോഗതിയുടെ നിദാനമെന്ന നിലക്ക് ചരിത്രപരമായ കാരണങ്ങളാല്‍ പിന്നാക്കത്തിന്റെ അഘാധ ഗര്‍ത്തങ്ങളിലേക്ക് വലിച്ചെറിയപ്പെട്ട ഒരു സമുദായത്തെ മുഖ്യധാരയിലേക്കെത്തിക്കേ ണ്ടത് ഭരണകൂടങ്ങളുടെ ഉത്തരവാദിത്തമാണ്.

ആ ഉത്തരവാദിത്ത നിര്‍വഹണത്തില്‍ ഭരണകുടത്തിന് വീഴ്ച്ച സംഭവിച്ചുകൊണ്ടിരിക്കുമ്പോള്‍ സമുദായത്തിന്റെ താല്‍പര്യങ്ങളെ ഏറ്റെടുത്ത് മുന്നോട്ടുപോകുന്ന മദ്‌റസകള്‍ നിര്‍വഹിക്കുന്നത് ദേശിയോദ്ഗ്രഥന പ്രക്രിയ തന്നെയാണ്. മദ്രസകളുടെ സാമൂഹ്യ പ്രസക്തി തിരിച്ചറിഞ്ഞതുകൊണ്ടാ ണ് മന്‍മോഹന്‍ സര്‍ക്കാറിന്റെ കാലത്ത് മുസ്‌ലിം സമുദായത്തിന്റെ പിന്നോക്കാവസ്ഥക്കു പരിഹാരമായി മദ്രസകളെ ശാക്തീകരിക്കുകയെന്ന നിര്‍ദേശം സച്ചാര്‍ കമ്മീഷന്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. ദക്ഷിണേന്ത്യയില്‍ നിന്ന് വിഭിന്നമായുള്ള ഉത്തരേന്ത്യയിലെ മുസ്‌ലിം സമുദായത്തിന്റെ സാമൂഹികാവസ്ഥയുടെ പരിപ്രേക്ഷ്യത്തിലൂടെ വിലയിരുത്തുമ്പോള്‍ മാത്രമേ സച്ചാര്‍ കമ്മീഷന്റെ ഈ നിര്‍ദേശത്തി ന്റെ പ്രസക്തി ബോധ്യമാവുകയുളളു.

വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കപ്പെട്ട നമ്മുടെ രാജ്യത്ത് വലിയൊരുവിഭാഗം കുട്ടികള്‍ക്ക് ഇന്നും പ്രാഥമിക വിദ്യാഭ്യാസം പോലും ലഭ്യമാകുന്നില്ലെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഭരണഘടനാ പരമായ ഈ അവകാശ നിഷേധത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് രാജ്യത്തെ ഒരു ഭരണ കൂടത്തിനും ഒഴിഞ്ഞുമാറാന്‍ സാധ്യമല്ല. എന്നാല്‍ മദ്രസകളില്‍ മതപരമായ അറിവിനൊപ്പം ഭൗതിക വിദ്യാഭ്യാസ വും പകര്‍ന്നുനല്‍കുന്നതിലൂടെ സര്‍ക്കാറുകളെ സഹായിച്ചുകൊണ്ടിരിക്കുകയാണ് മദ്രസകള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. മഹതത്തായ ഈ പ്രക്രിയക്ക് പിന്തുണയും പ്രോത്സാഹനവും നല്‍ക്കുന്നതിനു പകരം അതിനെ നിരുത്സാ ഹപ്പെടുത്താനും ഇല്ലാതാകകാനും ശ്രമിക്കുന്നതിലൂടെ ബാലവകാശ കമ്മിഷന്‍ നടത്തിക്കൊണ്ടിരിക്കുന്നത് രാജ്യ പുരോഗതിയുടെ കടക്കല്‍ കത്തിവെക്കുകയാണ്. സമുദായത്തിന്റെ മതപരമായ പുരോഗതിയാണ് മദ്രസകളുടെ അടിസ്ഥാന ലക്ഷ്യം. എന്നാല്‍ സാമൂഹ്യ പുരോഗതികൂടി ലക്ഷ്യംവെച്ച് ഇത്തരംകേന്ദ്രങ്ങളില്‍ നല്‍കപ്പെടുന്ന ബൗദ്ധിക വിദ്യാഭ്യാസത്തിന് പോരായ്മകളോ നിലവാരത്തകര്‍ച്ചയോ ഉണ്ടെങ്കില്‍ അത് പരിഹരിക്കാനാവശ്യമായ സംവിധാനങ്ങള്‍ അവിടങ്ങളില്‍ ഒരുക്കിക്കൊടുക്കുകയെന്നതാണ് ഔദ്യോഗിക സംവിധാനങ്ങള്‍ ചെയ്യേണ്ടത്.

അതിനുള്ള പ്രേരണനല്‍കുകയെന്നതാണ് ബാലവകാശ കമ്മീഷനെ പോലുള്ള സംവിധാനങ്ങളുടെ ഭാഗത്തുനിന്നുണ്ടാവേണ്ട ത്. അതിനുപകരം മദ്രസകളുടെ പ്രവര്‍ത്തനങ്ങള്‍ക്കുതന്നെ തുരങ്കം വെക്കാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുമ്പോള്‍ ഇത്തരംസംവിധാനങ്ങളുടെ പ്രസക്തിതന്നെ ചോദ്യംചെയ്യപ്പടുകയാണ്. ഈ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചുള്ള അജ്ഞതകൊണ്ടല്ല, മറിച്ച് പൂര്‍ണ ജ്ഞാനമാണ് ക മ്മീഷന്റെ ഭാഗത്തുനിന്നുള്ള തലതിരിഞ്ഞ സമീപന ത്തിന്റെ കാരണം. മുസ്‌ലിം സമുദായത്തെ ഒറ്റപ്പെടുത്താനും അപരവല്‍ക്കരിക്കാനുമുള്ള ഫാസിസ്റ്റ് ശ്രമങ്ങള്‍ക്ക് ചൂ ട്ടുപിടിക്കുകയാണ് പുതിയ ഉത്തരവിലൂടെ ബാലവകാശ കമ്മീഷന്‍. ഹിന്ദുരാഷ്ട്രം എന്ന സംഘ്പരിവാര്‍ അജണ്ട നടപ്പാവണമെങ്കില്‍ ധ്രുവീകരണത്തിന്റെയം വിശ്വേഷത്തിന്റെയും രാഷ്ട്രീയം അതിന്റെ പരകോടിയില്‍ തന്നെ അരങ്ങുവാഴേണ്ടതുണ്ട്. അതിന് മാനുഷികമൂല്യങ്ങളുടെ മഹിത സന്ദേശങ്ങള്‍ പകര്‍ന്നുനല്‍കപ്പെടുന്ന ഇത്തരം കേന്ദ്രങ്ങള്‍ ഇല്ലാതാവണമെന്ന് അവര്‍ ന്യായമായും ആഗ്രഹിക്കുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം രാജ്യത്തുണ്ടായിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ മാറ്റങ്ങള്‍ സംഘ്പരിവാറിനെ കൂടുതല്‍ അലോസരപ്പെടുത്തുമ്പോള്‍ പുതിയ പോര്‍മുഖങ്ങള്‍ തുറക്കുന്നതിന്റെ ഭാഗമാ യുള്ള ഇത്തരം കുത്സിത ശ്രമങ്ങള്‍ ജനാധിപത്യ സമൂഹം തുടക്കത്തില്‍ തന്നെ തിരിച്ചറിഞ്ഞിരിക്കുന്നു എന്നതാണ് ആശ്വാസകരമായിട്ടുള്ളത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

യുപിയില്‍ ഹോളി ദിനത്തില്‍ സ്വകാര്യ സര്‍വകലാശാലയുടെ മൈതാനത്ത് നിസ്‌കരിച്ച വിദ്യാര്‍ഥി അറസ്റ്റില്‍

പ്രദേശത്തെ ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധത്തിന് പിന്നാലെയായിരുന്നു വിദ്യാര്‍ഥിയുടെ അറസ്റ്റ്

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ സ്വകാര്യ സര്‍വകലാശാലയുടെ മൈതാനത്ത് ഹോളി ദിനത്തില്‍ നിസ്‌കരിച്ച വിദ്യാര്‍ഥി അറസ്റ്റില്‍. ഖാലിദ് പ്രധാന്‍ എന്ന വിദ്യാര്‍ഥിയെയാണ് അറസ്റ്റ് ചെയ്തത്. പ്രദേശത്തെ ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധത്തിന് പിന്നാലെയായിരുന്നു വിദ്യാര്‍ഥിയുടെ അറസ്റ്റ്. സ്വകാര്യ സര്‍വകലാശാലയായ ഐഐഎംടിയുടെ മൈതാനത്ത് ഹോളി ദിനത്തില്‍ വിദ്യാര്‍ഥി നിസ്‌കരിക്കുന്ന വീഡിയോ പ്രചരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥിയെയും മൂന്ന് സുരക്ഷാ ജീവനക്കാരെയും നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.

കാര്‍ത്തിക് ഹിന്ദു എന്ന വ്യക്തി നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് ഗംഗാ നഗര്‍ എസ്എച്ച്ഒ പറഞ്ഞു. ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 299 ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സാമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് പൊതുസ്ഥലത്ത് നിസ്‌കരിക്കുകയും അതിന്റെ വീഡിയോ അപ്ലോഡ് ചെയ്യുകയും ചെയ്തതെന്ന് ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നതായി സര്‍വകലാശാല വക്താവ് പറഞ്ഞു.

Continue Reading

india

ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം; മാതാവിന്റെ രൂപം തകർത്തു, സംഭവം ഡല്‍ഹിയില്‍

സെന്റ് മേരീസ് സിറോ മലബാർ കത്തോലിക്കാ പള്ളിയിലെ മാതാവിന്റെ പ്രതിമയാണ് തകർത്തത്.

Published

on

ഡൽഹി മയൂർ വിഹാറിലെ ക്രിസ്ത്യൻ പള്ളിക്കു നേരെ ആക്രമണം. മാതാവിന്റെ പ്രതിമ തകർത്തു. സെന്റ് മേരീസ് സിറോ മലബാർ കത്തോലിക്കാ പള്ളിയിലെ മാതാവിന്റെ പ്രതിമയാണ് തകർത്തത്. ബൈക്കിൽ എത്തിയ ആൾ രൂപക്കൂടിനു നേരെ ഇഷ്ടിക എറിയുകയായിരുന്നു.

ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. ആക്രമണത്തിൽ രൂപക്കൂടിന്റെ ചില്ലും തകർന്നു. ഉള്ളിലിരുന്ന മാതാവിന്റെ പ്രതിമ മറ്റൊരിടത്തേക്ക് മാറ്റിയിട്ടുണ്ട്. ബൈക്കിലെത്തിയ ആളെക്കുറിച്ച് കൃത്യമായ വിവരമൊന്നും ലഭിച്ചിട്ടില്ല. സിസിടിവി ദൃശ്യങ്ങളടക്കം പൊലീസിന് ലഭിച്ചിട്ടുണ്ട്.

എന്നാൽ പള്ളിയുടെ ഭാഗത്തുനിന്നും ഔദ്യോഗിക പരാതി പൊലീസിന് ലഭിച്ചിട്ടില്ല. ഇപ്പോൾ പരാതി നൽകുന്നില്ലെന്നാണ് പള്ളി അധികൃതർ പറയുന്നത്. അക്രമി ഹെൽമറ്റ് ധരിച്ചിരുന്നില്ലെന്നും എന്നാൽ ആരാണെന്ന് അറിയില്ലെന്നുമാണ് ചർച്ചിന് സമീപത്തെ കച്ചവടക്കാർ പറയുന്നത്.

ഇവരിൽനിന്നും സമീപവീടുകളിൽ നിന്നും പൊലീസ് വിവരങ്ങൾ തേടിയിട്ടുണ്ട്. മലയാളികൾ താമസിക്കുന്ന മയൂർ വികാസിൽ സിറോ മലബാർ സഭയുടെ കീഴിലുള്ളതാണ് ആക്രമണത്തിന് ഇരയായ ചർച്ച്. ഉത്തരേന്ത്യയുടെ വിവിധഭാ​ഗങ്ങളിൽ നിരവധി ക്രിസ്ത്യൻ ദേവാലയങ്ങൾക്കു നേരെ മുമ്പും ആക്രമണങ്ങൾ നടന്നിട്ടുണ്ട്.

Continue Reading

india

ഹോളി ആഘോഷത്തിനിടെ മുസ്‌ലിം പള്ളി ആക്രമിച്ച സംഭവം: മഹാരാഷ്ട്രയിൽ യുവാക്കൾക്കെതിരെ കേസ്

മുംബൈയിൽനിന്ന് ഏകദേശം 400 കിലോമീറ്റർ അകലെയുള്ള രജാപുർ ഗ്രാമത്തിലാണ് സംഭവം.

Published

on

മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിൽ ഹോളി ആഘോഷത്തിനിടെ മുസ്‌ലിം പള്ളി ആക്രമിച്ചവർക്കെതിരെ പൊലീസ് കേസെടുത്തു. ഹോളി ദിനത്തിലെ പ്രാദേശിക ആഘോഷത്തിനിടെയാണ് ഒരുകൂട്ടം യുവാക്കൾ പള്ളിക്ക് നേരെ ആക്രമണം നടത്തിയത്. മുംബൈയിൽനിന്ന് ഏകദേശം 400 കിലോമീറ്റർ അകലെയുള്ള രജാപുർ ഗ്രാമത്തിലാണ് സംഭവം.

ധോപേശ്വർ ക്ഷേത്രത്തിലെ പ്രത്യേക ആചാരത്തിന്റെ ഭാഗമായാണ് ഹോളി ദിനത്തിൽ ഷിംഗ എന്ന ആഘോഷം നടത്തിവരുന്നത്. കൊങ്കണി വിഭാഗങ്ങൾക്കിടയിൽ വ്യാപകമായ ആഘോഷത്തിൽ അമ്പലത്തിലേക്ക് മരക്കൊമ്പുമായി പോകുന്ന ഘോഷയാത്രകളാണ് പ്രധാന പരിപാടി.

അതുനടക്കുന്നതിനിടെയാണ്, ഒരുകൂട്ടം ചെറുപ്പക്കാർ സമീപത്തുള്ള പള്ളിയുടെ ഗേറ്റിലേക്ക് മരക്കൊമ്പ് കൊണ്ട് പലതവണ ഇടിച്ചത്. പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയാണ് ഗേറ്റിൽ ഇടിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കൊങ്കൺ മേഖലയിലെ ആചാരത്തിനിടെ ഇത്തരമൊരു സംഭവം ഞെട്ടിച്ചുവെന്ന് പ്രദേശവാസികൾ മാധ്യമങ്ങളോട് പറഞ്ഞു. പള്ളിയുടെ ഗേറ്റ് പൂട്ടിയിരുന്നില്ല. എന്നിട്ടും അവർ പലതവണ മരക്കൊമ്പ് ഉപയോഗിച്ച് ഇടിക്കുകയായിരുന്നുവെന്നും പ്രദേശവാസി പറയുന്നു. യുവാക്കൾ മദ്യം കഴിച്ചിരുന്നുവെന്ന് രത്‌നഗിരി എസ് പി ധനഞ്ജയ് കുൽക്കർണി പറഞ്ഞു. അവർക്കെതിരെ മഹാരാഷ്ട്ര പൊലീസ് ആക്ടിലെ 135-ാം വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

പള്ളിക്കെതിരായ ആക്രമണം ആസൂത്രിയതമല്ലന്നാണ് പ്രാഥമിക നിഗമനം. ചിലർ ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് സമൂഹത്തിൽ വിഭജനം ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞിരുന്നു. അത്തരക്കാരെക്കുറിച്ച് അന്വേഷണം നടക്കുന്നതായും ഉദ്യോഗസ്ഥർ അറിയിച്ചു.

Continue Reading

Trending