Connect with us

Video Stories

എം.എസ്.എഫ് ജില്ലാ ട്രഷററെ വീടു വളഞ്ഞ് അറസ്റ്റ്, പൊലീസിനെതിരെ വ്യാപക പ്രതിഷേധം

Published

on

 

വടകര : എം.എസ്.എഫ് ജില്ലാ ട്രഷറര്‍ അഫ്‌നാസ് ചോറോടിനെ ഇന്നലെ പുലര്‍ച്ചെ നാല് മണിക്ക് വീടു കയറി അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധം ശക്തം. അനുമതിയില്ലാതെ പ്രകടനം വിളിച്ചെന്ന, പിഴ ഈടാക്കി വിടാവുന്ന കേസിലാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പോലീസ് അറസ്റ്റ് ചെയ്തത്. നവംബര്‍ 29 ന് കോടതിയില്‍ ഹാജരാകരണമെന്ന് പറഞ്ഞു സമന്‍സ് നല്‍കിയ പൊലീസ് അപ്രതീക്ഷിതിമായി വനിതാ പൊലീസ് ഉള്‍പ്പെടെയുള്ള സംഘത്തടൊപ്പമെത്തി അഫ്‌നാസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

അഫ്‌നാസിനോടൊപ്പം എം.എസ്.എഫ് നേതാക്കളായ അന്‍സീര്‍ പനോളി, മന്‍സൂര്‍ ഒഞ്ചിയം, റാഷിദ് അഴിയൂര്‍ എന്നിവര്‍ക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇവരോടും 29 ന് തന്നെ ഹാജരായാല്‍ മതിയെന്നായിരുന്നു പൊലീസ് നിര്‍ദേശം നല്‍കിയത്. ഇതിനിടെയാണ് ജില്ലാ ട്രഷറര്‍ ആയ അഫ്‌നാസ് ചോറോടിനെ പൊടുന്നനെ അറസ്റ്റ് ചെയ്തത്.
അതേസമയം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ഇലക്ഷനില്‍ പരാജയ ഭീതിയിലായ എസ്.എഫ്.ഐ ഇടതു ഭരണ സ്വാധീനം ഉപയോഗിച്ച് എം.എസ്.എഫ് നേതാവിനെ കുടുക്കുകയായിരുന്നുവെന്ന് എം.എസ്.എഫ് നേതാക്കള്‍ പറഞ്ഞു. ഇന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വടകര ഭാഗത്തെ എം.എസ്.എഫിന്റെ പ്രവര്‍ത്തനങ്ങളെ ക്ഷീണിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തിരിക്കുന്നത്. അനുമതിയില്ലാതെ പ്രകടനം നടത്തിയ കേസില്‍ അഫ്‌നാസിനൊപ്പം കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ട അന്‍സീര്‍ പനോളിയെ ഫൈന്‍ അടച്ച് കേസ് ക്ലോസ് ചെയ്തതിന് ശേഷവും അറസ്റ്റ് വാറണ്ട് ഉണ്ടെന്ന് പൊലീസ് സ്‌റ്റേഷനില്‍ നിന്ന് ഫോണില്‍ വിളിച്ചറിയിക്കുകയുണ്ടായി. യൂണിവേഴ്‌സിറ്റി ഇലക്ഷന്‍ മുന്‍കണ്ടുള്ള നടപടിയാണ് ഇതെന്ന എം.എസ്.എഫ് വാദം ഇതോടെ വ്യക്തമാവുകയായി. ജില്ലയിലെ മറ്റ് കേസുകളില്‍ ഉള്‍പ്പെട്ട എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ സമാനമായ രീതിയില്‍ നടപടി സ്വീകരിക്കുകയാണ് പൊലീസ് എന്ന് എം.എസ്.എഫ് നേതാക്കള്‍ കുറ്റപ്പെടുത്തി.
അഫ്‌നാട് ചോറോടിനെ അറസ്റ്റ് ചെയ്തതില്‍ മണ്ഡലം മുസ്‌ലിംലീഗ് കമ്മിറ്റി പ്രതിഷേധിച്ചു. പ്രസിഡണ്ട് പുത്തൂര്‍ അസീസ്, ജനറല്‍ സെക്രട്ടറി ഒ.കെ കുഞ്ഞബ്ദുല്ല, ട്രഷറല്‍ എന്‍.പി അബ്ദുല്ല ഹാജി, ടൗണ്‍ മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറി ടി.ഐ നാസര്‍, മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് ഷുഹൈബ് കുന്നത്ത്, ആക്ടിംഗ് പ്രസിഡണ്ട് അന്‍സാര്‍ മുകച്ചേരി, ജനറല്‍ സെക്രട്ടറി എം.ഫൈസല്‍, ട്രഷറര്‍ സനീദ് അഴിയൂര്‍, മണ്ഡലം എം.എസ്.ഫ് ആക്ടിംഗ് പ്രസിഡണ്ട് ഷിനൂബ് എന്‍.കെ, ജനറല്‍ സെക്രട്ടറി അന്‍സീര്‍ പനോളി, ട്രഷറര്‍ മുനീര്‍ പനങ്ങോട്ട്, മന്‍സൂര്‍ ഒഞ്ചിയം, റാഷിദ് അഴിയൂര്‍, മിന്‍ഹാജ് യു, ചോറോട് പഞ്ചായത്ത് മുസ്‌ലിംലീഗ് പ്രസിഡണ്ട് ഹാഷിം കാളംകുളം, ജനറല്‍ സെക്രട്ടറി പി ഇസ്മായില്‍ മാസ്റ്റര്‍, ട്രഷറര്‍ എം.ടി നാസര്‍, അസ്‌ലം വള്ളിക്കാട്, എം. അഷ്‌കര്‍ മാസ്റ്റര്‍, സൈദ് വള്ളിക്കാട്, ചോറോട് ശാഖാ മുസ്‌ലിംലീഗ് ഭാരവാഹികളായ ടി. സുബൈര്‍, എം.പി ലിയാഖത്ത്, താഴത്ത് ഹംസ, എം.ടി അബ്ദുല്‍ സലാം, സി മൊയ്തീന്‍ ഹാജി, പി.കെ അഷ്‌റഫ്, എം.ടി സുബൈര്‍ സംസാരിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Celebrity

‘പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്, ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്’: വേടന്‍

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

Published

on

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.

Continue Reading

film

ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്

കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

Published

on

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.

അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.

Continue Reading

Video Stories

നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

Published

on

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending