Connect with us

india

‘പ്രതികൂല കാലാവസ്ഥയും പുഴയുടെ ഒഴുക്കും വെല്ലുവിളി’; മുങ്ങൽ വിദഗ്ധർ ലോറിയുടെ സ്ഥാനം ഉറപ്പിക്കും’; ഡിഫൻസ് PRO

ലോറി കിടക്കുന്ന അവസ്ഥയും സ്ഥാനവും കൃത്യമായി നിർണയിക്കാൻ ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തും

Published

on

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തെരച്ചിലിന് പുഴയിലെ കുത്തൊഴുക്ക് വെല്ലുവിളിയാകുമെന്ന് ഡിഫന്‍സ് പിആര്‍ഒ കമാന്‍ഡര്‍ അതുല്‍ പിള്ള. ഒഴുക്ക് കുറഞ്ഞാല്‍ ഉടന്‍ നാവികസേനയുടെ മുങ്ങല്‍ വിദഗ്ധര്‍ അടിത്തട്ടിലേക്ക് ഡൈവ് ചെയ്യുമെന്ന് അതുല്‍ പിള്ള മാധ്യമങ്ങളോട് പറഞ്ഞു. മുങ്ങല്‍ വിദഗ്ധര്‍ ഡൈവ് ചെയ്ത് ലോറിയുടെ സ്ഥാനം ഉറപ്പിക്കും. തിരച്ചിലിനുള്ള ഒരുക്കങ്ങള്‍ മേഖലയില്‍ പുരോഗമിക്കുകയാണെന്ന് അതുല്‍ പിള്ള വ്യക്തമാക്കി.

അതേസമയം, ലോറി കിടക്കുന്ന അവസ്ഥയും സ്ഥാനവും കൃത്യമായി നിർണയിക്കാൻ ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തും. 12 മണിയോട് അടുപ്പിച്ച് ഈ പരിശോധന തുടങ്ങുമെന്നാണ് വിവരം. ഡ്രോൺ ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്കാനറിൽ പുഴയ്ക്ക് അടിയിലെ സിഗ്നലും ലഭിക്കും. നോയിഡയിൽ നിന്ന് കേന്ദ്രത്തിന്റെ പ്രത്യേക അനുമതിയോടെയാണ് ഐബോഡെത്തിച്ചത്. അർജുൻ ഉൾപ്പെടെ മൂന്നു പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.

അപകട സ്ഥലത്ത് നിന്ന് 20 മീറ്റർ മാറി കണ്ടെത്തിയ ലോറിയിൽ നിന്ന് അർജുനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ദൗത്യസംഘം. ഡ്രോൺ ദൗത്യത്തിനായി റിട്ട. മേജർ ജനറൽ ഇന്ദ്രബാലന്റെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തുണ്ട്. ഗംഗാവാലി പുഴയുടെ തീരത്തിനും പുഴയിലെ മൺകൂനക്കും ഇടയിലായാണ് ലോറിയുള്ളത്. അർജുൻ ക്യാബിനിലുണ്ടോ എന്ന് കണ്ടെത്തുന്നതിനാണ് ആദ്യപരിഗണന.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരിന്റെ അശ്രദ്ധ: ദളിത് പെണ്‍കുട്ടിയുടെ മരണത്തില്‍ എന്‍ഡിഎയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

കേസില്‍ നീതി ആവശ്യപ്പെട്ട് ഞായറാഴ്ച രാവിലെ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

Published

on

പട്ന മെഡിക്കല്‍ കോളജ് ആശുപത്രിയിലെ (പിഎംസിഎച്ച്) ചികിത്സയില്‍ അനാസ്ഥ ആരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയുടെ മരണത്തില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യ (എന്‍ഡിഎ) സര്‍ക്കാരിനെതിരെ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് (എല്‍ഒപി) രാഹുല്‍ ഗാന്ധി ഞായറാഴ്ച ആഞ്ഞടിച്ചു.

‘ഡബിള്‍ എഞ്ചിന്‍’ സര്‍ക്കാരിന്റെ അശ്രദ്ധയാണ് ദളിത് പെണ്‍കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് എക്സില്‍ ഒരു പോസ്റ്റില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

‘മുസാഫര്‍പൂരില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിക്ക് നേരെയുണ്ടായ ക്രൂരതയും തുടര്‍ന്നുള്ള ചികിത്സയിലെ അവഗണനയും അങ്ങേയറ്റം ലജ്ജാകരമാണ്. തക്കസമയത്ത് ചികിത്സ ലഭിച്ചിരുന്നെങ്കില്‍ അവളുടെ ജീവന്‍ രക്ഷിക്കാമായിരുന്നു. എന്നാല്‍ സുരക്ഷ ഒരുക്കുന്നതില്‍ മാത്രമല്ല, അവരുടെ ജീവന്‍ രക്ഷിക്കുന്നതിലും ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ അലംഭാവം കാണിച്ചു,’ അദ്ദേഹം പറഞ്ഞു.

ഇരയുടെ കുടുംബത്തിന് നീതി ലഭ്യമാക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് തന്റെ പോസ്റ്റില്‍ ഉറപ്പ് നല്‍കി.

ഇരയുടെ കുടുംബത്തിന് നീതി ലഭിക്കുന്നതുവരെ ഞങ്ങള്‍ നിശബ്ദരായി ഇരിക്കില്ല, കുറ്റക്കാര്‍ക്കും അനാസ്ഥ കാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്കുമെതിരെ കര്‍ശന നടപടിയെടുക്കണം, എന്നായിരുന്നു പോസ്റ്റ്.

കേസില്‍ നീതി ആവശ്യപ്പെട്ട് ഞായറാഴ്ച രാവിലെ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

പ്രതിഷേധത്തില്‍ സംസാരിച്ച ബിഹാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജേഷ് റാം പറഞ്ഞു, ‘ഈ കേസിന് രണ്ട് വശങ്ങളുണ്ട്, ആദ്യം, കുട്ടി ബലാത്സംഗത്തിനിരയായി. ബലാത്സംഗത്തിന് ശേഷം അവളെ കൊലപ്പെടുത്താന്‍ ക്രൂരമായ ശ്രമമുണ്ടായി. രണ്ടാമതായി, സര്‍ക്കാര്‍ അശ്രദ്ധയില്‍ ഒരു കല്ലും ഉപേക്ഷിച്ചില്ല. ചികിത്സ വൈകിയതിനാല്‍ ആ പെണ്‍കുട്ടി ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. ഇതിന് സര്‍ക്കാര്‍ തന്നെ നേരിട്ട് ഉത്തരവാദികളാണ്.’

മുസാഫര്‍പൂരിലെ കുണ്ഡ്ലിയില്‍ നിന്നുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പട്നയിലെ എയിംസ് ചികിത്സ നിഷേധിച്ചതിനെത്തുടര്‍ന്ന് നാല് ദിവസത്തിന് ശേഷം പിഎംസിഎച്ചിലേക്ക് കൊണ്ടുവന്നതിന് പിന്നാലെയാണിത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായതായി അധികൃതര്‍ അറിയിച്ചു.

Continue Reading

india

പ്രതിഷേധം ഫലം: അടിമാലി സര്‍ക്കാര്‍ സ്‌കൂളിലെ ഇംഗ്ലീഷ് മീഡിയം തുടരാന്‍ തീരുമാനം

ഒരു മുന്നറിയിപ്പും നല്‍കാതെ ഇംഗ്ലീഷ് മീഡിയം നിര്‍ത്തലാക്കിയതില്‍ രക്ഷിതാക്കള്‍ അടിമാലി ഗവ.ഹൈസ്‌കൂളില്‍ പ്രതിഷേധം നടത്തിയിരുന്നു.

Published

on

ഇടുക്കി അടിമാലി സര്‍ക്കാര്‍ സ്‌കൂളിലെ ഇംഗ്ലീഷ് മീഡിയം ഡിവിഷന്‍ തുടരാന്‍ തീരുമാനമായി. ടി.സി വാങ്ങിയ വിദ്യാര്‍ത്ഥികളെ സ്‌കൂളിലേക്ക് തിരികെയെത്തിക്കും.

അതേസമയം അടിമാലി സ്‌കൂളില്‍ ഇംഗ്ലീഷ് മീഡിയം അവസാനിപ്പിച്ചതില്‍ അന്വേഷിച്ചു നടപടിയെടുക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. അന്വേഷണത്തിന് ജില്ലാ വിദ്യാഭ്യാസ ഓഫീസറെ ചുമതലപ്പെടുത്തി.

ഒരു മുന്നറിയിപ്പും നല്‍കാതെ ഇംഗ്ലീഷ് മീഡിയം നിര്‍ത്തലാക്കിയതില്‍ രക്ഷിതാക്കള്‍ അടിമാലി ഗവ.ഹൈസ്‌കൂളില്‍ പ്രതിഷേധം നടത്തിയിരുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

വിദ്യാര്‍ഥികളില്ല എന്ന പേരില്‍ ഇംഗ്ലീഷ് മീഡിയം നിര്‍ത്തലാക്കാന്‍ അധികൃതര്‍ തീരുമാനിച്ചെങ്കിലും സ്‌കൂള്‍ തുറക്കുന്ന ദിവസമാണ് രക്ഷിതാക്കളെ അറിയിച്ചതെന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പറയുന്നു.

Continue Reading

india

അണ്ണാ സര്‍വകലാശാല ലൈംഗികാതിക്രമക്കേസ്: പ്രതിയ്ക്ക് ജീവപര്യന്തം

ചെന്നൈ മഹിളാ കോടതിയാണ് പ്രതി ജ്ഞാനശേഖരന് ശിക്ഷ വിധിച്ചത്.

Published

on

അണ്ണാ സര്‍വകലാശാല ലൈംഗികാതിക്രമക്കേസിലെ പ്രതിയ്ക്ക് ജീവപര്യന്തം തടവുശിക്ഷ. ചെന്നൈ മഹിളാ കോടതിയാണ് പ്രതി ജ്ഞാനശേഖരന് ശിക്ഷ വിധിച്ചത്. കുറ്റപത്രത്തില്‍ പറഞ്ഞ കുറ്റകൃത്യങ്ങള്‍ പ്രതി ചെയ്തെന്ന് തെളിഞ്ഞതായി കോടതി അറിയിച്ചു. പ്രതിക്ക് 30 വര്‍ഷത്തില്‍ കുറയാതെ ശിക്ഷ നല്‍കണമെന്ന് കോടതി ഉത്തരവില്‍ പറയുന്നു. തൊണ്ണൂറായിരം രൂപ പിഴയും വിധിച്ചിട്ടുണ്ട്.

2024 ഡിസംബര്‍ 23നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയെ പ്രതി ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും മര്‍ദിച്ച് അവശനാക്കിയെന്നും മൊഴിയില്‍ പറയുന്നു.

വഴിയോരത്ത് ഭക്ഷണം കച്ചവടം നടത്തുന്നയാളാണ് കോട്ടൂര്‍പുരം സ്വദേശിയായ ജ്ഞാനശേഖരന്‍(37). ഇയാള്‍ക്കെതിരെ കോട്ടൂര്‍പുരം പൊലീസ് സ്റ്റേഷനില്‍ വേറേയും കേസുകളുള്ളതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.

ജ്ഞാനശേഖരനെതിരെ സെക്ഷന്‍ 329 (ക്രിമിനല്‍ അതിക്രമം), 126(2) (തെറ്റായ നിയന്ത്രണം), 87 (ഒരു സ്ത്രീയെ തട്ടിക്കൊണ്ടുപോകല്‍), 127(2), 75(2) എന്നിവയോടൊപ്പം 75(i), (ii), (iii), 76, 64(1) (ബലാത്സംഗം), 351(3), 238(b) ഓഫ് ബിഎന്‍എസ് ആന്‍ഡ് ബിഎന്‍എസ്എസ്, സെക്ഷന്‍ 66 ഓഫ് ഐടി ആക്ട്, തമിഴ്നാട് സ്ത്രീ പീഡന നിരോധന നിയമത്തിലെ സെക്ഷന്‍ 4 എന്നിവയാണ് ചുമത്തിയിരിക്കുന്നത്.

Continue Reading

Trending