Connect with us

kerala

വീണ്ടും അഭിഭാഷക കോട്ടണിഞ്ഞ് അഡ്വ.യു.എ.ലത്തീഫ് എം.എല്‍.എ

വാദം നടത്തിയത് മഞ്ചേരി നഗരസഭക്കുവേണ്ടി

Published

on

മഞ്ചേരി: എം.എല്‍.എ പദവിക്കിടെ വീണ്ടും അഭിഭാഷക കോട്ടണിഞ്ഞ് അഡ്വ. യു. എ. ലത്തീഫ്. മലപ്പുറത്ത് ചേര്‍ന്ന ആര്‍.ടി.എ യോഗത്തിലാണ് മഞ്ചേരി നഗരസഭക്ക് വേണ്ടി എം.എല്‍.എ വാദിച്ചത്. കഴിഞ്ഞ ഫെബ്രുവരിയില്‍ നഗരത്തില്‍ നടപ്പിലാക്കിയ ഗതാഗത പരിഷ്‌കാരത്തിനെതിരെ ബസുടമകള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഉചിതമായ തീരുമാനം കൈകൊള്ളാന്‍ ഹെക്കോടതി ആര്‍.ടി.എ യോട് നിര്‍ദേശിച്ചു. ഇതോടെയാണ് മലപ്പുറം കലക്ടറേ റ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഇക്കാര്യം പരിഗണിച്ചത്.

കച്ചേരിപ്പടി ഐ.ജി.ബി. ടി ബസ്സ്റ്റാന്റ് സജീവമാക്കുന്നതിനായി ചെയര്‍പേഴ്‌സന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി ഗതാഗത പരിഷ്‌കാരം നടപ്പിലാക്കാന്‍ തീരുമാനിച്ചിരുന്നു. മലപ്പുറം, തിരൂര്‍, പെരിന്തല്‍മണ്ണ, ആനക്കയം ഭാഗത്ത് നിന്നും മഞ്ചേരിയിലേക്ക് വരുന്നതും തിരിച്ച് ആനക്കയം ഭാഗത്തേക്ക് പോകേണ്ടതുമായ മുഴുവന്‍ ബസുകളും ഇന്ദിരാഗാന്ധി ബസ് ടെര്‍മിനലില്‍ നിന്ന് ഓപറേറ്റ് ചെയ്യണമെന്നായിരുന്നു പ്രധാന നിര്‍ദേ ശം. നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഗണിച്ചാണ് ഇത്തരത്തിലൊരു പരിഷ്‌കാരം നടപ്പിലാക്കിയതെന്ന് അഡ്വ.യു.എ. ലത്തീഫ് എം.എല്‍.എ വാദിച്ചു. എ ന്നാല്‍ നഗരത്തിലേക്ക് എത്തുന്ന യാത്രക്കാരെ കച്ചേരിപ്പടിയില്‍ ഇറക്കിവിടുന്നത് പ്രയാസം സൃഷ്ടിക്കുമെന്ന് ബസുടമകള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. ജില്ല കലക്ടര്‍, ജില്ല പൊലീസ് മേധാവി, ആര്‍.ടി.ഒ എന്നിവരടങ്ങുന്ന സമിതിക്ക് മുന്നിലാണ് വാഗ്വാദം നടന്നത്. ചെയര്‍പേഴ്സന്‍ വി.എം.സുബൈദ, വൈസ് ചെയര്‍മാന്‍ വി.പി. ഫിറോസ്, സ്റ്റാന്റിങ് കൗണ്‍സില്‍ അഡ്വ. ആര്‍. രഞ്ജിത്ത് എന്നിവരും പങ്കെടുത്തു.

 

kerala

ആരോഗ്യ ജാഗ്രതാ മുദ്രാവാക്യവുമായി സൈക്കിള്‍ റാലി

Published

on

സ്‌പോര്‍ട്‌സ് അതോരിറ്റി ഓഫ് ഇന്ത്യ കോഴിക്കോട് ഘടകവും കാലിക്കറ്റ് പ്രസ് ക്‌ളബും സംയുക്തമായി സംഘടിപ്പിച്ച ഫിറ്റ് ഇന്ത്യ സണ്‍ഡേസ് ഓണ്‍ സൈക്കിള്‍ റാലി കമാല്‍ വരദൂര്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു. സായ് അത്ലറ്റിക്‌സ് കോച്ച് നവിന്‍ മാലിക് സമീപം.

കോഴിക്കോട്: ആരോഗ്യ ജാഗ്രതാ മുദ്രാവാക്യവുമായി ആവേശത്തോടെ അവര്‍ അണിനിരന്നു. പ്രായമോ,സാഹചര്യങ്ങളോ തടസമായില്ല. തിരക്കേറിയ ഔദ്യോഗിക ജീവിതത്തിലും, ജോലി നല്‍കുന്ന അതിസമര്‍ദ്ദങ്ങളിലും മാനസികാരോഗ്യമുള്‍പ്പെടെ വെല്ലുവിളിക്കപ്പെടുമ്പോഴും ആരോഗ്യ പരിപാലന മുദ്രാവാക്യവുമായി ഒത്തുചേര്‍ന്നത് മാധ്യമ പ്രവര്‍ത്തകരും കായികതാരങ്ങളും. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയും കാലിക്കറ്റ് പ്രസ് ക്ലബ്ബും സംയുക്തമായി ഫിറ്റ് ഇന്ത്യ സണ്‍ഡേസ് ഓണ്‍ സൈക്കിള്‍ ക്യാമ്പയിന്‍ കോഴിക്കോട് നഗരത്തിന് പുതിയ അനുഭവമായി. സൈക്കിള്‍ റാലി രാജ്യാന്തര കായിക മാധ്യമ പ്രവര്‍ത്തകന്‍ കമാല്‍ വരദൂര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ആരോഗ്യ പരിപാലനമെന്നത് അടിസ്ഥാന മുദ്രാവാക്യമായി സ്വീകരിക്കാന്‍ നമ്മള്‍ ഏറെ വൈകിയതായി അദ്ദേഹം പറഞ്ഞു. യൂറോപ്പും അമേരിക്കയും ആഫ്രിക്കയുമെല്ലാം കായിക വേദികളില്‍ മാത്രമല്ല മികവ് പുലര്‍ത്തുന്നത്. അവര്‍ ആരോഗ്യപരിപാലന രീതികള്‍ അക്കാദമികതലം മുതല്‍ പ്രാവര്‍ത്തികമാക്കുന്നതാണ് ആ രാജ്യങ്ങളിലെ ഫിറ്റ്‌നസ് വിജയമെന്ന് അദ്ദേഹം പറഞ്ഞു. സൈക്കിള്‍ റാലി കോഴിക്കോട് ബീച്ച് കോര്‍പ്പറേഷന്‍ ഓഫീസിന്റെ മുന്നില്‍ നിന്ന് ഫ്‌ലാഗ് ഓഫ് ചെയ്തു. ചടങ്ങില്‍ സായി അത്‌ലറ്റിക്‌സ് കോച്ച് നവീന്‍ മാലിക് അധ്യക്ഷനായിരുന്നു. പ്രസ് ക്‌ളബ് വൈസ് പ്രസിഡണ്ട് ബിജുനാഥ് സ്വാഗതം പറഞ്ഞു.

Continue Reading

kerala

സാക്ഷരതാ പ്രവര്‍ത്തക പത്മശ്രീ കെ വി റാബിയ അന്തരിച്ചു

കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

Published

on

സാക്ഷരതാ പ്രവര്‍ത്തക പത്മശ്രീ ജേതാവ് കെ വി റാബിയ വിടവാങ്ങി. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മലപ്പുറം തിരൂരങ്ങാടി സ്വദേശിയാണ്. 59 വയസായിരുന്നു. 2022ലാണ് രാജ്യം പത്മശ്രീ നല്‍കി ആദരിച്ചത്. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു. ശരീരത്തോടൊപ്പം മനസും വീണുപോകുന്ന സാഹചര്യങ്ങളില്‍ നിന്നും അതിജീവനത്തിന്റെ അമ്പരിപ്പിക്കുന്ന ജീവിതകഥയാണ് റാബിയയുടേത്.

പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് പോളിയോ ബാധിച്ച് അരക്ക് താഴേക്ക് തളര്‍ന്ന് പോകുന്നത്. തുടര്‍ന്ന് വീല്‍ചെയറിലായിരുന്നു ഇവരുടെ ജീവിതം. തിരൂരങ്ങാടി പിഎസ്എംഒ കോളജില്‍ വെച്ചാണ് പ്രീഡിഗ്രി പഠനം നടത്തിയിരുന്നത്. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് നിര്‍ത്തിയിരുന്നു. പിന്നീട് സജീവമായി സാമൂഹിക വിദ്യാഭ്യാസ മേഖലകളില്‍ റാബിയ ഇടപെട്ടു. പോളിയോബാധിതയായി അരക്ക് താഴെ തളര്‍ന്നു പോയതിനു പുറമെ കാന്‍സറിനെയും നട്ടെല്ലിനേറ്റ ക്ഷതത്തേയും അതിജീവിച്ചാണ് റാബിയ കഴിഞ്ഞത്.

ശാരീരിക പരിമിതികളെ മറികടന്ന് 1990 ല്‍ കേരള സാക്ഷരതാ മിഷന്റെ പ്രവര്‍ത്തനരംഗത്ത് മികച്ച പങ്കുവഹിച്ചതിലൂടെയാണ് റാബിയ പൊതുരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. ‘സ്വപ്നങ്ങള്‍ക്ക് ചിറകുകളുണ്ട്’ എന്നാണ് റാബിയയുടെ ആത്മകഥയുടെ പേര്. 2014ല്‍ സംസ്ഥാന സര്‍ക്കാറിന്റെ ‘വനിതാരത്‌നം’ അവാര്‍ഡ് നേടിയിരുന്നു.
കേരള സര്‍ക്കാരിന്റെ സാക്ഷരതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അവര്‍ തന്റെ രീതിയില്‍ തിരൂരങ്ങാടയില്‍ മുതിര്‍ന്നവര്‍ക്ക് വേണ്ടിയുള്ള സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. റാബിയയുടെ സാക്ഷരാ പ്രവര്‍ത്തനങ്ങള്‍ക്ക് യുഎന്‍ മികച്ച സാക്ഷരതാ പ്രവര്‍ത്തകയ്ക്കുള്ള അവാര്‍ഡ് നല്‍കി ആദരിച്ചു.

Continue Reading

kerala

ചോറ്റാനിക്കര പോക്സോ അതിജീവിതയുടെ മരണം: കുറ്റപത്രം സമര്‍പ്പിച്ചു

ചോറ്റാനിക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

Published

on

ചോറ്റാനിക്കരയിലെ പോക്സോ അതിജീവിതയുടെ മരണവുമായി ബന്ധപ്പെട്ട് കുറ്റപത്രം സമര്‍പ്പിച്ചു. ചോറ്റാനിക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ആണ്‍സുഹൃത്ത് അനൂപിനെതിരെ കുറ്റകരമായ നരഹത്യ, ബലാത്സംഗശ്രമം, ആയുധം ഉപയോഗിച്ച് മുറിവേല്‍പ്പിക്കുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

അതേസമയം നൂറോളം സാക്ഷികളുടെ മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതി ആക്രമിക്കാന്‍ ഉപയോഗിച്ച ആയുധങ്ങളും സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തില്ലെന്ന് നേരത്തെ തന്നെ പൊലീസ് വ്യക്തമാക്കിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലിനെ അടിസ്ഥാനമാക്കി കൊലക്കുറ്റം ഒഴിവാക്കുകയായിരുന്നു. കഴുത്തിലിട്ട കുരുക്ക് ആണ് മസ്തിഷ്‌ക മരണത്തിന് കാരണമെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തല്‍.

ജനുവരി 26നാണ് പോക്സോ അതിജീവിതയെ വീടിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. പ്രതി പെണ്‍കുട്ടിയുടെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. പ്രതി പെണ്‍കുട്ടിയുടെ തല ഭിത്തിയിലിടിക്കുകയും ശ്വാസം മുട്ടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ആക്രമണത്തിനു പിന്നാലെ പെണ്‍കുട്ടി ഷാളില്‍ തൂങ്ങി ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ പ്രതി ഷാള്‍ മുറിച്ച് പെണ്‍കുട്ടിയെ താഴെയിടുകയായിരുന്നു.

ശബ്ദമുണ്ടാക്കിയ പെണ്‍കുട്ടിയുടെ വായും മൂക്കും ഇയാള്‍ പൊത്തിപ്പിടിച്ചതോടെ പെണ്‍കുട്ടി അബോധാവസ്ഥയിലായി. പിന്നാലെ ശരീരത്തില്‍ ഇയാള്‍ വെള്ളമൊഴിച്ചതോടെ പെണ്‍കുട്ടിക്ക് ഫിക്സ് ഉണ്ടാവുകയായിരുന്നു.

ശേഷം പെണ്‍കുട്ടിയെ ഇയാള്‍ ചുറ്റിക ഉപയോഗിച്ച് ഉപദ്രവിച്ചതോടെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.

Continue Reading

Trending