Connect with us

Video Stories

‘ആടുജീവിതം’ മൊഴിമാറ്റിയ മലയാളിയുടെ രണ്ടാമത് അറബ് ഗ്രന്ഥം ശ്രദ്ധേയമാവുന്നു

Published

on

അശ്റഫ് തൂണേരി

ദോഹ: ലോക ഭാഷകളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ബെന്യാമീന്റെ ‘ആടുജീവിത’ത്തിന് അറബ് മൊഴിമാറ്റം നിര്‍വ്വഹിച്ച മലയാളി എഴുത്തുകാരന്റെ രണ്ടാമത് അറബ് രചന ശ്രദ്ധേയമാവുന്നു. ഖത്തറില്‍ ജോലി നോക്കുന്ന സുഹൈല്‍ അബ്്ദുല്‍ഹക്കീം അല്‍വാഫിയുടെ ‘അല്‍അറബിയ്യ ബയ്നല്‍ ഫുസ്ഹീ വല്‍ആമിയ്യ’ (അറബി: എഴുത്ത് ഭാഷയും സംസാരഭാഷയും) എന്ന ഗ്രന്ഥമാണ് ഭാഷാ വിദഗ്ദ്ധര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്. ഈയ്യിടെ പുറത്തിറങ്ങിയ രചന ലബനാനിലെ അല്‍നഫാഇസ് ആണ് പ്രസാധനം നിര്‍വ്വഹിച്ചിരിക്കുന്നത്.

അറബ് ഭാഷയുടെ വൈവിധ്യങ്ങളിലേക്ക് വായനക്കാരെ ആകര്‍ഷിക്കുന്ന ഈ രചനയില്‍ 60 തലവാചകങ്ങളിലായി വിഷയങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. 192 പേജുകളാണുള്ളത്. ഭാഷകള്‍ക്കിടയില്‍ അറബ് ഭാഷയുടെ ശക്തി അന്വേഷിക്കുകയാണ് ഈ ഗ്രന്ഥമെന്ന് രചയിതാവായ സുഹൈല്‍ വാഫി ഒരിടത്ത് സാക്ഷ്യപ്പെടുത്തുന്നുണ്ട്.
ഭാഷാ ഗവേഷണ രംഗത്ത് പ്രചോദനമായി വരുന്ന ഈ ഗ്രന്ഥം ലോക ഭാഷാ സമൂഹങ്ങളെക്കുറിച്ച് നിരീക്ഷണം നടത്തുന്നു. അറബ് ഭാഷയില്‍ ഫുസ്ഹാ എന്നറിയപ്പെടുന്ന ശുദ്ധ സാഹിത്യ ഭാഷയിലും ലഹ്ജ എന്ന പൊതുജന സംസാര ഭാഷയിലുമുള്ള വൈജാത്യങ്ങളെ ആഴത്തില്‍ പരിശോധിക്കാനുള്ള തീവ്രശ്രമം രചയിതാവ് നടത്തുന്നുണ്ട്. അറബ് ദൃശ്യമാധ്യമ രംഗം ഭാഷയെ ഏതു രൂപത്തിലാണ് കൈകാര്യം ചെയ്യുന്നത് എന്ന അന്വേഷണവുമുണ്ട്.

സുഹൈല്‍ അല്‍വാഫി

 

ചില ധാരണകളെ പൊളിക്കാനുള്ള ശ്രമവും ഈ ഗ്രന്ഥം നടത്തുന്നുവെന്നത് പ്രത്യേകം എടുത്തുപറയേണ്ടതാണ്. ശാസ്ത്ര സാങ്കേതിക വൈജ്ഞാനിക മേഖലകളെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഭാഷാപരമായി ഉള്‍ക്കൊള്ളാന്‍ ഇംഗ്ലീഷിന് മാത്രമേ കഴിയൂ എന്നതിനെ ഉദാഹരണ സഹിതം ചോദ്യം ചെയ്യുന്നു സുഹൈല്‍ വാഫി. മറ്റേതൊരു ഭാഷയെക്കാളും എല്ലാറ്റിനേയും ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ട് ഈ സെമിറ്റിക് ഭാഷയ്ക്കെന്ന് അദ്ദേഹം ഉദാഹരണ സഹിതം സ്ഥാപിക്കുന്നു. ഉപമയും അലങ്കാരങ്ങളും ഉള്‍പ്പെടെ ലളിതമായി വിശദീകരിക്കുന്ന, ഭാഷയുടെ പോയ കാലവും വര്‍ത്തമാനവും ഭാവിയും പ്രതിപാദിക്കുന്ന ഈ രചന അറബി ഭാഷാ പഠിതാക്കള്‍ക്കും ഗവേഷകര്‍ക്കും മുതല്‍ക്കൂട്ടാണെന്ന് ഇതിനകം വിലയിരുത്തപ്പെട്ടിട്ടുണ്ട്.

‘ആടു ജീവിതം’ അയ്യാമുല്‍ മാഈസ് എന്ന പേരിലായിരുന്നു സുഹൈല്‍ വാഫി വിവര്‍ത്തനം ചെയ്തത്. കുവൈത്തിലെ ആഫാഖ് ബുക് സ്റ്റോര്‍ ആയിരുന്നു ഗ്രന്ഥം പ്രസിദ്ധീകരിച്ചത്. വിവിധ ലോക രാജ്യങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ട ‘അയ്യാമുല്‍ മാഈസ്’ ചില അറബ് രാജ്യങ്ങള്‍ നിരോധിക്കുകയുമുണ്ടായി. പ്രമുഖ ഇസ്ലാമിക പണ്ഡിതനും എഴുത്തുകാരനുമായ അബ്്ദുല്‍ഹക്കീം ഫൈസി ആദൃശ്ശേരിയുടെ മകനാണ് സുഹൈല്‍ വാഫി.

Video Stories

ചാര്‍ജിന് വെച്ച ഇലക്ട്രിക് സ്‌കൂട്ടര്‍ കത്തി നശിച്ചു

മലപ്പുറം വളാഞ്ചേരി ഇരുമ്പിളിയം സ്വദേശി സൈഫുദ്ദീന്റെ വാഹനമാണ് കത്തി നശിച്ചത്.

Published

on

ചാര്‍ജിന് വെച്ച ഇലക്ട്രിക് സ്‌കൂട്ടര്‍ കത്തി നശിച്ചു. മലപ്പുറം വളാഞ്ചേരി ഇരുമ്പിളിയം സ്വദേശി സൈഫുദ്ദീന്റെ വാഹനമാണ് കത്തി നശിച്ചത്. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട് സ്‌കൂട്ടര്‍ ചാര്‍ജ് ചെയ്യുന്നതിനിടെയായിരുന്നു അപകടം.

ഇന്നലെ പുലര്‍ച്ചെ മൂന്നേകാലോടെയാണ് അപകടമുണ്ടായതെന്ന് ഉടമസ്ഥന്‍ പറഞ്ഞു. ബാറ്ററിയുടെ ഭാഗത്തുനിന്നാണ് തീപടര്‍ന്നതെന്നും പിന്നാലെ വാഹനം പൂര്‍ണമായും കത്തിനശിക്കുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം അപകടത്തില്‍ വീടിന്റെ ജനലുള്‍പ്പെടെ കത്തി നശിച്ചു. എന്നാല്‍ ആര്‍ക്കും അപകടത്തില്‍ ആളപായമില്ല. വീട്ടില്‍ ആള്‍ത്താമസമുണ്ടായിരുന്നില്ലെന്നും ഇവിടെയൊരു ബേക്കറി യൂണിറ്റ് പ്രവര്‍ത്തിച്ചുവരികയായിരുന്നെന്നുമാണ് വിവരം.

രാത്രി പത്ത് മണിയോടെയാണ് സ്‌കൂട്ടര്‍ ചാര്‍ജ് ചെയ്യാനായി വെച്ചത്.

 

Continue Reading

Video Stories

തലതാഴ്ത്തി മാപ്പ് പറഞ്ഞ് വിഡിയോ, പിന്നാലെ ആത്മഹത്യ; മനുവിന്റെ മൃതദേഹം കണ്ടത് ജൂനിയർ അഭിഭാഷകർ

Published

on

കൊല്ലം: പീഡനക്കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ സര്‍ക്കാര്‍ മുന്‍ പ്ലീഡര്‍ പി ജി മനു മറ്റൊരു യുവതിയെ പീഡിപ്പിച്ചതായി പരാതി ഉയരുകയും അവരോട് മാപ്പ് പറയുന്ന വിഡിയോ പുറത്തു വരികയും ചെയ്തിട്ട് അധിക ദിവസമായിരുന്നില്ല. തൊഴുകൈയോടെ, തലതാഴ്ത്തി മാപ്പ് പറയുന്നതാണ് വിഡിയോയിലുണ്ടായിരുന്നത്.

കുടുംബത്തോടൊപ്പം യുവതിയുടെ വീട്ടിലെത്തിയാണ് മനു മാപ്പ് പറഞ്ഞത്. വിഡിയോ പുറത്തുവന്നതിന്റെ മാനസിക സംഘര്‍ഷമാണോ മനുവിന്റെ ആത്മഹത്യയ്ക്കു പിന്നില്‍ എന്നാണ് പൊലീസിന്റെ സംശയം. ഞായറാഴ്ച രാവിലെ മനുവിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിക്കാത്തതിനെ തുടര്‍ന്ന് ജൂനിയര്‍ അഭിഭാഷകര്‍ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിഡിയോ പുറത്തുവന്ന ശേഷം മനു മനോവിഷമത്തില്‍ ആയിരുന്നെന്നാണ് അടുത്ത് ബന്ധമുള്ളവര്‍ പറയുന്നത്.

പീഡനക്കേസിലെ അതിജീവിതയാണ് മുന്‍ ഗവ. പ്ലീഡര്‍ പി ജി മനുവിനെതിരെ പരാതി നല്‍കിയത്. 2018ല്‍ ഉണ്ടായ ലൈംഗികാതിക്രമക്കേസില്‍ 5 വര്‍ഷമായിട്ടും നടപടിയാകാതെ വന്നതോടെയാണ് നിയമ സഹായത്തിനായി പൊലീസ് നിര്‍ദേശപ്രകാരം പരാതിക്കാരി ഗവ. പ്ലീഡറായ പി ജി മനുവിനെ സമീപിച്ചത്. മനുവിന്റെ ആവശ്യപ്രകാരം കടവന്ത്രയിലെ ഓഫിസിലെത്തിയപ്പോള്‍ തന്നെ കടന്ന് പിടിച്ച് ബലാത്സംഗം ചെയ്‌തെന്നായിരുന്നു യുവതി നല്‍കിയ മൊഴി. ഇതിനു ശേഷം തന്റെ വീട്ടിലെത്തിയും ബലാത്സംഗം ചെയ്തതായി യുവതി ആരോപിച്ചു.

രഹസ്യ ഭാഗങ്ങളുടെ ഫോട്ടോ എടുത്തെന്നും യുവതിയുടെ മൊഴിയിലുണ്ടായിരുന്നു. മനു അയച്ച വാട്സാപ് ചാറ്റുകള്‍, ഓഡിയോ സംഭാഷണം എന്നിവ തെളിവായി പൊലീസിനു കൈമാറുക കൂടി ചെയ്തതോടെ മനു കുടുങ്ങുകയായിരുന്നു. ഒടുവില്‍ പൊലീസിനു മുന്നില്‍ മനു കീഴടങ്ങി.

എറണാകുളം പുത്തന്‍കുരിശ് പൊലീസിനു മുമ്പാകെയായിരുന്നു മനു കീഴടങ്ങിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയതോടെ ആയിരുന്നു ഇത്. പെണ്‍കുട്ടിയെ പരിശോധിച്ച ഡോക്ടറുടെ റിപ്പോര്‍ട്ട് പരിശോധിച്ച കോടതി മനു ഗുരുതര കുറ്റകൃത്യമാണ് നടത്തിയതെന്ന് അന്ന് തന്നെ വ്യക്തമാക്കിയിരുന്നു.

Continue Reading

kerala

പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്ത അമ്മയ്‌ക്കെതിരെ പോക്‌സോ കേസ്

ആണ്‍സുഹൃത്തിന്റെ മുറിയിലേക്ക് അമ്മ മകളെ നിര്‍ബന്ധപൂര്‍വം പറഞ്ഞയച്ചെന്ന് എഫ്‌ഐആറില്‍ പറയുന്നു.

Published

on

തിരുവനന്തപുരത്ത് പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്ത അമ്മയ്‌ക്കെതിരെ പോക്‌സോ കേസെടുത്തു. തിരുവനന്തപുരം അയിരൂര്‍ പാറ സ്വദേശിനിക്കെതിരെയാണ് കേസ്.

ആണ്‍സുഹൃത്തിന്റെ മുറിയിലേക്ക് അമ്മ മകളെ നിര്‍ബന്ധപൂര്‍വം പറഞ്ഞയച്ചെന്ന് എഫ്‌ഐആറില്‍ പറയുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് അമ്മയുടെ ആണ്‍സുഹൃത്തിനെതിരെയും കേസെടുത്തിട്ടുണ്ട്.

ഫ്‌ലാറ്റില്‍ പെണ്‍കുട്ടിയുടെ പിതാവ് ഇല്ലാതിരുന്ന ദിവസം രാത്രിയാണ് സംഭവം നടന്നത്. ക്രൂരമായ പീഡനത്തിന് ഇരയായെന്ന് പെണ്‍കുട്ടി കൗണ്‍സിലിങ്ങിനിടെ വെളിപ്പെടുത്തുകയായിരുന്നു.

പെണ്‍കുട്ടിയുടെ അമ്മയ്ക്കും ആണ്‍സുഹൃത്തിനുമെതിരെ വഞ്ചിയൂര്‍ പൊലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. അതേസമയം സംഭവം നടന്നത് പോത്തന്‍കോട് പൊലീസിന്റെ പരിധിയില്‍ ആയതിനാല്‍ കേസ് അവിടേക്ക് കൈമാറും.

 

Continue Reading

Trending