Connect with us

Culture

യോഗി ആദിത്യനാഥ്: തീവ്രഹിന്ദുത്വത്തിന്റെ ഉന്മാദം

Published

on

ന്യൂഡല്‍ഹി: ‘ ഒരു ഹിന്ദു സ്ത്രീയെ മതംമാറ്റം നടത്തിയാല്‍ ഹിന്ദു യുവാക്കള്‍ 100 മുസ്്‌ലിം യുവതികളെ വിവാഹം ചെയ്യും’, ‘ അവര്‍ ഒരു ഹിന്ദു പെണ്‍കുട്ടിയെ കൊണ്ടുപോയാല്‍, ഞങ്ങള്‍ 100 മുസ്്‌ലിം പെണ്‍കുട്ടികളെ കൊണ്ടുപോകും’, ‘ഹിന്ദു സ്ത്രീകള്‍ ഇത്തരത്തില്‍ അപമാനക്കപ്പെട്ടിട്ട് സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെങ്കില്‍ ഞങ്ങള്‍ക്കു തന്നെ കൈകാര്യം ചെയ്യേണ്ടി വരും’,

മുസ്്‌ലിം യുവാക്കള്‍ ഹിന്ദു പെണ്‍കുട്ടികളെ ലവ് ജിഹാദ് നടത്തി വിവാഹം ചെയ്യുന്നു എന്ന ആരോപണ വേളയില്‍ യോഗി ആദിത്യനാഥ് നടത്തിയ പ്രസ്താവനകളാണിത്. എല്ലാ ജാതി-മതവിഭാഗങ്ങളെയും അല്‍പ്പമെങ്കിലും ഉള്‍ക്കൊള്ളുന്ന നേതാവിനെയല്ല, വിദ്വേഷ പ്രസ്താവനകള്‍ നടത്താന്‍ യാതൊരു മടിയുമില്ലാത്ത വര്‍ഗീയഭ്രാന്തിനെയാണ് യഥാര്‍ത്ഥത്തില്‍ ബി. ജെ. പി മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവരോധിക്കുന്നത്. ആദിത്യനാഥിന്റെ രാഷ്ട്രീയ ജീവചരിത്രം അത്തരമൊരു ഭ്രാന്തിനെ തെല്ലും പിശുക്കില്ലാതെ കാട്ടിത്തരികയും ചെയ്യും.
കിഴക്കന്‍ യു.പിയിലെ സവര്‍ണ രജ്പുത് കുടുംബത്തിലാണ് ജനനം. യഥാര്‍ത്ഥ പേര് അജയ്‌സിങ് ബിഷ്ത്. ഉത്തരാഖണ്ഡിലെ എച്ച്.എന്‍.ബി ഘര്‍വാള്‍ സര്‍വകലാശാലയില്‍ നിന്ന് ബി.എസ്.സി ബിരുദം നേടി.
പഠനത്തിന് ശേഷം കാഷായവേഷം ധരിച്ച് സന്യാസം സ്വീകരിച്ചു. ആദിത്യനാഥ് എന്ന പേരും സ്വീകരിച്ചു. തീപ്പൊരി പ്രസംഗങ്ങള്‍ കൊണ്ടാണ് ഹിന്ദുത്വ വേദികളില്‍ ഇദ്ദേഹം നിറഞ്ഞു നിന്നത്. തീപ്പൊരി പ്രഭാഷണം അദ്ദേഹത്തിന് ഏറെ ആരാധകരുണ്ടാക്കി. ബാബരി മസ്ജിദ് ധ്വംസനത്തിനു ശേഷമുള്ള സാമുദായിക ധ്രുവീകരണം പാര്‍ലമെന്റിലേക്ക് ടിക്കറ്റും നല്‍കി. 1998ലായിരുന്ന ഗോരക്പൂര്‍ മണ്ഡലത്തില്‍ നിന്നുള്ള ആദ്യജയം. 1999, 2004, 2009, 2014 വര്‍ഷങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ ജയം ആവര്‍ത്തിച്ചു. യു.പിയിലെ രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ മുഖ്യസംഘാടകന്‍, ഹിന്ദുമഹാസഭാ നേതാവ് മഹന്ദ് അവൈദ്യനാഥ് ആയിരുന്നു ഗുരു.
26ാം വയസ്സിലായിരുന്ന ലോക്‌സഭയിലെ അരങ്ങേറ്റം. 2014ല്‍ 1, 42,309 വോട്ടിനായിരുന്നു അദ്ദേഹത്തിന്റെ ജയം. ഓരോ തവണയും തീവ്രമുസ്്‌ലിം-ക്രൈസ്തവ വിരുദ്ധ പരാമര്‍ശം കൊണ്ട് അദ്ദേഹം വാര്‍ത്തകളില്‍ നിറഞ്ഞു. ഇതിനിടയില്‍ സായുധ സേനയായ ഹിന്ദു യുവവാഹിനി എന്ന സംഘടന രൂപീകരിച്ചും പ്രവര്‍ത്തനം ആരംഭിച്ചു. 2005ല്‍ ക്രിസ്ത്യാനികളെ ഹിന്ദുമതത്തിലേക്ക് കൂട്ടമതപരിവര്‍ത്തനം നടത്തി വാര്‍ത്ത സൃഷ്ടിച്ചു.
യു.പിയിലെ ഇറ്റയില്‍ 1800 ക്രിസ്ത്യാനികളാണ് ഹിന്ദുമതത്തിലെത്തിയത് എന്നാണ് റിപ്പോര്‍ട്ട്.
2007 ല്‍ ഖോരക്പൂരില്‍ മുഹര്‍റം ദിനാചരണത്തിനിടെ, മജിസ്‌ട്രേറ്റ് ഉത്തരവ് മറികടന്ന് സംഘര്‍ഷ സ്ഥലത്ത് പ്രവേശിച്ചതിന് ആദിത്യനാഥിനെ അറസ്റ്റു ചെയ്ത് ജയിലിലടച്ചിരുന്നു. ഇദ്ദേഹം നടത്തിയ വിദ്വേഷ പ്രസംഗമായിരുന്നു കലാപത്തിലേക്ക് നയിച്ചത്.
യോഗിയെ അറസ്റ്റ് ചെയ്തില്‍ പ്രതിഷേധിച്ച് ഹിന്ദു യുവ വാഹിനി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമാകുകയും മുംബൈ ഗോരക്പൂര്‍ എക്‌സ്പ്രസ്സിന് തീവെക്കുകയും ചെയ്തിരുന്നു.
ഗോരക്പൂര്‍ കലാപത്തിലേക്ക് നയിച്ച സംഭവ വികാസങ്ങളുടെ തുടക്കം യോഗി ആദിത്യ നാഥായിരുന്നു. നിരവധി മുസ്്‌ലിം പള്ളികളും, വീടുകളും, വാഹനങ്ങളുമാണ് അക്രമികള്‍ തീവെച്ച് നശിപ്പിച്ചത്.
ഇതുകൂടാതെ, യോഗ നടത്താത്തവര്‍ പാകിസ്താനിലേക്ക് പോകണം, ഷാറൂഖ് ഖാനും ഹാഫിസ് സഈദും തമ്മില്‍ അന്തരമൊന്നുമില്ല തുടങ്ങിയ കുപ്രസിദ്ധ പ്രസ്താവനകളും നിയുക്ത മുഖ്യമന്ത്രിയുടേത് തന്നെ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

ഖത്തർ കരാട്ടെ ചാമ്പ്യൻ ഷിപ്പിൽ അഭിമാന നേട്ടം കൊയ്ത് യുഎംഎഐ ഖത്തർ

ദോഹയിലെ വിവിധ ക്ലബ്ബുകളിൽ നിന്നായി ഇരുന്നൂറോളം മത്സരാർത്ഥികൾ പങ്കെടുത്ത ചാമ്പ്യൻ ഷിപ്പിലാണ് ഖത്തറിലെ യുഎംഎഐ കരാട്ടെ ടീം മികച്ച നേട്ടം കൊയ്തത്

Published

on

ദോഹയിൽ നടന്ന ഖത്തർ നാഷണൽ ഓപ്പൺ കരാട്ടെ ചാമ്പ്യൻ ഷിപ്പിൽ മികച്ച പ്രകടനം കാഴ്ച വെച്ച് യുണൈറ്റഡ് മാർഷ്യൽ ആർട്സ് അക്കാദമി ഇന്റർനാഷണൽ.

ജൂനിയർ വിഭാഗം പെൺകുട്ടികളുടെ മത്സരത്തിൽ മൊസെല്ലേ ഫെർണാണ്ടസ് വെള്ളി മെഡലും സീനിയർ വിഭാഗം ടീം ഇവന്റിൽ യു എം എ ഐ ഇൻസ്ട്രക്ടർമാരായ ഫാസിൽ കെ വി, അനസ് കെ ടി, മാസിൻ വി എന്നിവർ വെങ്കല മെഡലും കരസ്ഥമാക്കി.
ദോഹയിലെ വിവിധ ക്ലബ്ബുകളിൽ നിന്നായി ഇരുന്നൂറോളം മത്സരാർത്ഥികൾ പങ്കെടുത്ത ചാമ്പ്യൻ ഷിപ്പിലാണ് ഖത്തറിലെ യുഎംഎഐ കരാട്ടെ ടീം മികച്ച നേട്ടം കൊയ്തത്.

Continue Reading

Film

ചരിത്രസംഭവങ്ങളെ ഓർമ്മിപ്പിക്കുന്ന പോരാട്ട വീര്യത്തിന്റെ ‘നരിവേട്ട’ ; ട്രെയിലർ വൈറലാകുന്നു

Published

on

ഒരു തുണ്ട് ഭൂമിക്കായി ആദിവാസികൾ നടത്തിയിട്ടുള്ള സമരവും, പൊലീസ് വെടിവെപ്പും പോലത്തെ ചില ചരിത്ര സംഭവങ്ങളെ അനുസ്മരിപ്പിച്ചു കൊണ്ടാണ് നരിവേട്ടയുടെ ട്രെയിലർ ശ്രദ്ധേയമാകുന്നത്. ‘ഇഷ്‌ക്‘ന് ശേഷം അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ടൊവിനോ തോമസ് പ്രധാന വേഷത്തിലെത്തുന്ന സിനിമയാണ് “നരിവേട്ട”. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായ സമയത്ത് ടൊവിനോ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരുന്ന ‘മറവികള്‍ക്കെതിരായ ഓര്‍മയുടെ പോരാട്ടമാണ്, നരിവേട്ട’ എന്ന വാക്യത്തെ അർത്ഥവത്താക്കുന്ന തരത്തിലാണ് പൊലീസിന്റെ ഏകപക്ഷീയമായ ആക്രമണങ്ങളിലേക്കുള്ള സൂചനകൾ കാണിച്ചു കൊണ്ട് ട്രെയിലർ ചെങ്ങറ, മുത്തങ്ങ, പുഞ്ചാവി, നന്ദിഗ്രാമം പോലുള്ള ഭൂസമര ചരിത്രത്തെയൊക്കെ ട്രെയിലർ ഓർമ്മിപ്പിക്കുന്നത്. ഇത്തരം സമരങ്ങളുമായി സിനിമയെ ചേർത്തു വെച്ചുള്ള ചർച്ചകളാണ് സോഷ്യൽമീഡിയിലിപ്പോൾ നടക്കുന്നത്.

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ അബിന്‍ ജോസഫ് തിരക്കഥ രചിച്ച ചിത്രം വർഗീസ് പീറ്റർ എന്ന സാധാരണക്കാരനായ പൊലീസ് കൊൺസ്റ്റബിളിന്‍റെ ഔദ്യോഗികജീവിതത്തിലെയും വ്യക്തി ജീവിതത്തിലെയും കഥ പറയുന്നതിനോടൊപ്പമാണ് സംഘർഷഭരിതമായ, സ്വന്തം ഊര് സ്ഥാപിക്കാനുള്ള ആദിവാസി സമൂഹത്തിന്റെ ശ്രമത്തെ കുറിച്ച് കൂടി ദൃശ്യവൽക്കരിച്ചിരിക്കുന്നത്. തീവ്രതയേറിയ പൊളിറ്റിക്കൽ കഥയാണ് ചിത്രമെന്ന മുൻവിധി പ്രേക്ഷകർക്ക് നൽകാൻ പാകത്തിലാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കിയത്.

ചിത്രത്തിൽ സി.കെ. ജാനുവായാണ് ആര്യ സലിം എത്തുന്നത് എന്നാണ് ട്രെയിലർ കണ്ട പ്രേക്ഷകരും പറയുന്നത്. സി കെ ജാനുവിനെ ഓർമ്മപ്പെടുത്തുന്ന രീതിക്കുള്ള ആര്യ സലീമിന്റെ അഭിനയവും കഥാപാത്രവുമാണ് പ്രേക്ഷകരെ ഇത്തരമൊരു മുൻവിധിയിലേക്ക് എത്തിച്ചിരിക്കുന്നത്. വലിയ ക്യാൻവാസിൽ, വൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന നരിവേട്ട’യിലൂടെ തമിഴ് താരം ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, റിനി ഉദയകുമാർ, എന്നിവരും ചിത്രത്തിലുണ്ട്. മെയ് 16ന്  തീയേറ്ററുത്തുന്ന ചിത്രത്തിന്റെ ഗാനവും ട്രെയിലറുമെല്ലാം ഇതിനോടകം തന്നെ യൂട്യൂബിൽ ട്രെൻഡിംങ്ങിലേക്ക് കയറിയിട്ടുണ്ട്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻ എം ബാദുഷ, ഛായാഗ്രഹണം- വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്‌- ബാവ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ- ഷെമിമോൾ ബഷീർ, പ്രൊഡക്ഷൻ ഡിസൈൻ- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസൈൻ, സൗണ്ട് ഡിസൈൻ – രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് കുമാർ രാജൻ, സൗണ്ട് മിക്സ്- വിഷ്ണു പി സി, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്,  മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.

Continue Reading

Film

മാർച്ചിൽ തിളങ്ങിയത് ‘എമ്പുരാൻ’ മാത്രം; കലക്ഷൻ റിപ്പോർട്ട് പുറത്ത് വിട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ

Published

on

എറണാകുളം: മാർച്ച് മാസം റിലീസ് ചെയ്ത സിനിമാ കണക്കുകൾ പുറത്ത് വിട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. തീയറ്റർ ഷെയറും ബജറ്റ് കണക്കുമാണ് പ്രൊഡ്യൂസർ അസോസിയേഷൻ പുറത്തുവിട്ടത്. പുറത്തിറങ്ങിയ 15 സിനിമകളിൽ ഭൂരിഭാഗവും നഷ്ടത്തിലാണെന്ന് കണക്കുകൾ കാണിക്കുന്നു. മാർച്ച് മാസം ലാഭം നേടിയത് പൃഥിരാജ് ചിത്രമായ എമ്പുരാൻ മാത്രമാണ്.

മാർച്ചിൽ പുറത്തിറങ്ങിയ സിനിമകളിൽ ഭൂരിഭാ​ഗവും നഷ്ടത്തിലാണെന്നാണ് ഈ കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്. മാർച്ചിൽ പുറത്തിറങ്ങിയ ആറ് ചിത്രങ്ങളുടെ കളക്ഷൻ ഒരു ലക്ഷം രൂപയിലും താഴെയായിരുന്നു. മറുവശം, ഔസേപ്പിന്റെ ഒസ്യത്ത്, പരിവാര്‍, പ്രളയശേഷം ഒരു ജലകന്യക, വടക്കന്‍ എന്നിങ്ങനെ അഞ്ച് സിനിമകളാണ് മാർച്ച് ഏഴിന് പുറത്തിറങ്ങിയത്. ഈ അഞ്ച് സിനിമകൾക്കും തിയേറ്റർ വിഹിതംവഴി മുടക്കുമുതല്‍ തിരിച്ചുപിടിക്കാൻ കഴിഞ്ഞില്ലെന്നാണ് കണക്കുകൾ.

അഭിലാഷം, എമ്പുരാൻ, വടക്കൻ, ഔസേപ്പിന്റെ ഒസ്യത്ത്, പരിവാർ എന്നീ ചിത്രങ്ങളാണ് ഇപ്പോഴും പ്രദർശനം തുടരുന്ന ചിത്രങ്ങൾ. മാർച്ച് മാസം റിലീസ് ആയതിൽ ആറ് സിനിമകളുടെ കളക്ഷൻ ഒരു ലക്ഷം രൂപയിൽ താഴെ മാത്രമാണ്. 85 ലക്ഷം മുതൽ മുടക്കിൽ നിർമ്മിച്ച ആരണ്യം എന്ന ചിത്രം നേടിയത് 22000 രൂപ മാത്രമാണ്.

 

Continue Reading

Trending