Connect with us

kerala

എ.ഡി.ജി.പി പിണറായിയുടെ ഇടനിലക്കാരന്‍: കള്ളക്കഥകള്‍ കൊണ്ട് പിടിച്ച് നില്‍ക്കാമെന്ന് മുഖ്യമന്ത്രി കരുതണ്ട; കെ.പി.എ മജീദ്‌

കൂത്തുപറമ്പ് പൊലീസ്സ്റ്റേഷൻ പരിധിയിലെ തൊക്കിലങ്ങാടി-നെടുംപൊയിൽ റോഡിൽ അളകാപുരി കള്ള് ഷാപ്പിന് സമീപത്ത് വെച്ചാണ് യു.കെ കുഞ്ഞിരാമൻ മരപ്പലകകൊണ്ട് അടിയേറ്റ് മരിക്കുന്നത്.- അദ്ദേഹം വ്യക്തമാക്കി.

Published

on

ബ്രണ്ണൻ കോളേജും കുഞ്ഞിരാമൻ കഥയും പറഞ്ഞ് അധികനാൾ പിടിച്ചുനിൽക്കാനാവുമെന്ന് പിണറായി വിജയൻ കരുതേണ്ടതില്ലെന്ന് മുസ്ലിംലീഗ് നിയമസഭാ പാർട്ടി സെക്രട്ടറി കെ.പി.എ മജീദ് എം.എൽ.എ. പഴകിപ്പുളിച്ച നുണക്കഥകൾ ആവർത്തിക്കുകയല്ലാതെ ആരോപണങ്ങൾക്ക് മറുപടി പറയാൻ മുഖ്യമന്ത്രി ഇനിയും വാ തുറന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തലശ്ശേരി കലാപത്തിൽ പള്ളിക്ക് സംരക്ഷണം നൽകിയത് സി.പി.എമ്മായിരുന്നു എന്ന നുണ നിയമസഭയിൽ പൊളിച്ച് കൈയിൽ കൊടുത്തതാണ്. ഇന്നും മുഖ്യമന്ത്രി അത് ആവർത്തിച്ചു. 1971 ഡിസംബർ 28 മുതൽ 31 വരെയാണ് തലശ്ശേരി കലാപം നടന്നത്. കലാപവുമായി ബന്ധപ്പെട്ട വിവരങ്ങൾ ജോസഫ് വിതയത്തിൽ കമ്മിഷൻ വിശദമായി അന്വേഷിച്ചിരുന്നു.

കലാപത്തിന് ശേഷം മൂന്ന് ദിവസം കഴിഞ്ഞാണ് കുഞ്ഞിരാമൻ കൊല്ലപ്പെട്ടത്. 569 എഫ്.ഐ.ആറുകൾ കലാപവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിലെവിടെയും കുഞ്ഞിരാമൻ കൊല്ലപ്പെട്ട സംഭവമില്ല. അതായത് ആ കൊലപാതകവും കലാപവുമായി ബന്ധമില്ലെന്നർത്ഥം. നിയമസഭയിൽ അക്കാലത്ത് പിണറായി നടത്തിയ പ്രസംഗത്തിലും കുഞ്ഞിരാമനില്ല. കൂത്തുപറമ്പ് പൊലീസ്സ്റ്റേഷൻ പരിധിയിലെ തൊക്കിലങ്ങാടി-നെടുംപൊയിൽ റോഡിൽ അളകാപുരി കള്ള് ഷാപ്പിന് സമീപത്ത് വെച്ചാണ് യു.കെ കുഞ്ഞിരാമൻ മരപ്പലകകൊണ്ട് അടിയേറ്റ് മരിക്കുന്നത്.- അദ്ദേഹം വ്യക്തമാക്കി.

കുറെ കാലമായി സി.പി.എം പ്രചരിപ്പിക്കുന്ന കള്ളക്കഥയാണ് കുഞ്ഞിരാമന്റെ പള്ളി സംരക്ഷണവും രക്തസാക്ഷിത്വവും. ആ കഥയാണ് പിണറായി ആവർത്തിച്ചത്. യഥാർത്ഥ വസ്തുതകൾ ഭീകരമാണ്. ഈ കലാപത്തിൽ 17 മുസ്‌ലിം പള്ളികൾ തകർന്നത് കമ്യൂണിസ്റ്റ് പാർട്ടിക്കാരല്ലാതെ മറ്റാരുമില്ലാത്ത പാർട്ടി ഗ്രാമങ്ങളിലാണ്. ഈ പള്ളികൾ തകർന്നപ്പോൾ ഒരു കുഞ്ഞിരാമനും അവിടെയുണ്ടായിരുന്നില്ല. ഒരു സഖാവും ഈ പള്ളികൾ സംരക്ഷിക്കാനുണ്ടായില്ല എന്ന് മാത്രമല്ല പള്ളികൾ തകർക്കുന്നതിൽ അവരുടെ പങ്കുണ്ടായിരുന്നു എന്ന് കമ്മിഷൻ റിപ്പോർട്ടിൽ കാണാം. എൽ.കെ അദ്വാനി നടത്തിയ രഥയാത്ര പോലെ അന്ന് എ.കെ.ജിയുടെ ഒരു തലശ്ശേരി യാത്രയുണ്ടായിരുന്നു.

അന്ന് അദ്ദേഹം നടത്തിയ പ്രസംഗങ്ങൾ കമ്യൂണിസ്റ്റ് പാർട്ടി അണികളിൽ മുസ്‌ലിം വിരുദ്ധ വികാരം ഇളക്കി വിട്ടു എന്ന സത്യം എഴുതിയതും ഇതേ കമ്മിഷനാണ്. സി.പി.ഐയുടെ കണ്ണൂർ ജില്ലാ കൗൺസിൽ സി.പി.എമ്മിന്റെ മുസ്‌ലിം വിരുദ്ധതക്കെതിരെ അന്ന് രംഗത്തെത്തിയിരുന്നു. എം.വി രാഘവന്റെ ആത്മകഥയിലും ഈ വസ്തുത ചൂണ്ടിക്കാട്ടുന്നുണ്ട്. അച്യുതമേനോൻ മന്ത്രിസഭയിൽ സി.എച്ച് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്നതിനെതിരെ സി.പി.എമ്മും ജനസംഘവും (ഇന്നത്തെ ബി.ജെ.പി) ഒരേ ഭാഷയിലാണ് അന്ന് സംസാരിച്ചിരുന്നത്. സി.പി.ഐയും എ.ഐ.വൈ.എഫും ഈ ആരോപണങ്ങൾ അന്ന് കമ്മിഷന് മുമ്പാകെ ബോധിപ്പിച്ചിട്ടുണ്ട്.

നുണകളും വീമ്പ് പറച്ചിലും കൊണ്ട് പ്രശ്‌നം തീരില്ല. പിണറായിയുടെ ഇടനിലക്കാരനായിരുന്നു എ.ഡി.ജി.പി എന്നാണ് പുതിയ വിവരങ്ങൾ വെളിപ്പെടുത്തുന്നത്. അദ്ദേഹത്തിന്റെ ആർ.എസ്.എസ് ബന്ധം പിണറായിക്ക് വേണ്ടിയായിരുന്നു എന്ന് കേരള രാഷ്ട്രീയം വീക്ഷിക്കുന്ന ഏത് കുട്ടിക്കും മനസ്സിലാകും. സി.പി.എമ്മിന്റെ കരുവന്നൂർ ബാങ്ക് കൊള്ള, സ്വർണ്ണക്കടത്ത് തുടങ്ങി ഒട്ടേറെ കുരുക്കുകൾ മുറുകാതെ നിൽക്കുന്നത് ഈ ഊഷ്മള ബന്ധത്തിലൂടെയാണ്. സ്പീക്കർ ഷംസീർ ഉൾപ്പെടെ ആർ.എസ്.എസ്സിനെ ന്യായീകരിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിയെങ്കിൽ സി.പി.എം പെട്ടുപോയ ഗതികേട് ചെറുതല്ലെന്ന് വ്യക്തമാണെന്നും കെ.പി.എ മജീദ് പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

രാജീവ് ചന്ദ്രശേഖറിന് പിന്നാലെ ക്ഷണിക്കപ്പെടാതെ സര്‍ക്കാര്‍ പരിപാടിയില്‍ വേദിയിലെത്തി സി.പി.എം നേതാവ്

മുഴപ്പിലങ്ങാട്-ധര്‍മടം ബീച്ച് ടൂറിസം പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലാണ് കെ.കെ. രാഗേഷ് വേദിയില്‍ ഇരുന്നത്

Published

on

രാജീവ് ചന്ദ്രശേഖറിന് പിന്നാലെ സര്‍ക്കാര്‍ പരിപാടിയില്‍ ക്ഷണിക്കപ്പെടാതെ വേദിയില്‍ ഇരുന്ന് സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ.കെ. രാഗേഷ്. മുഴപ്പിലങ്ങാട്-ധര്‍മടം ബീച്ച് ടൂറിസം പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലാണ് കെ.കെ. രാഗേഷ് വേദിയില്‍ ഇരുന്നത്. നോട്ടീസില്‍ രാഗേഷിന്റെ പേരുണ്ടായിരുന്നില്ല. ക്ഷണിക്കപ്പെടാതെ വേദിയിലിരുന്നതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസും ബി.ജെ.പിയും രംഗത്തെത്തിയിരുന്നു.

മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ ക്ഷണിച്ചാലും ഇല്ലെങ്കിലും വേദിയിലിരിക്കാന്‍ അധികാരമുണ്ടെന്ന് കെ.കെ. രാഗേഷ് പറഞ്ഞിരുന്നു. എന്നാല്‍ ഈ നിലപാട് അല്‍പത്തമാണെന്നും സര്‍ക്കാര്‍ പരിപാടികളില്‍ സി.പി.എം ജില്ല സെക്രട്ടറിക്ക് മറ്റാര്‍ക്കുമില്ലാത്ത പ്രത്യേക പദവി ഉണ്ടോയെന്ന് വ്യക്തമാക്കണമെന്നും ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.

ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കേണ്ടവരുടെ പട്ടികയില്‍ ഉണ്ടായിരുന്ന സി.പി.എം പ്രാദേശിക നേതാവിന്റെ പേര് മറികടന്നാണ് അവസാന നിമിഷം സി.പി.എം ജില്ല സെക്രട്ടറിയെ വേദിയിലെത്തിച്ചതെന്നും സംഭവത്തില്‍ പാര്‍ട്ടി നേതൃത്വം മറുപടി പറയണമെന്നും ബി.ജെ.പി കണ്ണൂര്‍ സൗത്ത് ജില്ല അധ്യക്ഷന്‍ ബിജു ഏളക്കുഴി ആവശ്യപ്പെട്ടു.

Continue Reading

kerala

സംസ്ഥാനത്ത് ഇന്ന് ഒമ്പത് ജില്ലകളില്‍ കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത

രാവിലെ 8.30 മുതല്‍ രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി 0.3 മുതല്‍ 0.6 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്.

Published

on

സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളില്‍ ഇന്ന് കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കണ്ണൂര്‍-കാസര്‍കോട് (വളപ്പട്ടണം മുതല്‍ ന്യൂ മാഹി വരെ, കുഴത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെ), കൊല്ലം (ആലപ്പാ്? മുതല്‍ ഇടവ വരെ), കോഴിക്കോട് (ചോമ്പാല മുതല്‍ രാമനാട്ടുകരവരെ), മലപ്പുറം (കടലുണ്ടിനഗരം മുതല്‍ പാലപ്പെട്ടിവരെ) തീരങ്ങളില്‍ 0.3 മുതല്‍ 0.7 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണ സാധ്യതയുണ്ട്.

തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൂവാര്‍ വരെ) തീരങ്ങളില്‍ 0.6 മുതല്‍ 0.9 മീറ്റര്‍ വരെയും ആലപ്പുഴ (ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടിവരെ), തൃശൂര്‍ (ആറ്റുപുറം മുതല്‍ കൊടുങ്ങല്ലൂര്‍വരെ), എറണാകുളം (മുനമ്പം മുതല്‍ മറുവക്കാട് വരെ) തീരങ്ങളില്‍ രാവിലെ 8.30 മുതല്‍ രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി 0.3 മുതല്‍ 0.6 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്.

Continue Reading

kerala

നന്തന്‍കോട് കൊലക്കേസ്; വിധി ഇന്ന്

ന്തന്‍കോട് ബെയില്‌സ് കോന്‌പൌണ്ട് 117ല്‍ താമസിച്ചിരുന്ന റിട്ട . പ്രൊഫസര്‍ രാജ തങ്കം, ഭാര്യ ജീന്‍ പദ്മ, മകള്‍ കരോലിന്‍, ബന്ധു ലളിത ജയിന്‍ എന്നിവരെ കേഡല്‍ കൊല്ലപ്പെടുത്തിയത്.

Published

on

തിരുവനന്തപുരം നന്തന്‍കോട് മാതാപിതാക്കള്‍ ഉള്‍പ്പെടെ നാലുപേരെ കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന്. കേഡല്‍ ജെന്‍സന്‍ രാജയാണ് കേസിലെ ഏകപ്രതി. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്.

2017 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. നന്തന്‍കോട് ബെയില്‌സ് കോന്‌പൌണ്ട് 117ല്‍ താമസിച്ചിരുന്ന റിട്ട . പ്രൊഫസര്‍ രാജ തങ്കം, ഭാര്യ ജീന്‍ പദ്മ, മകള്‍ കരോലിന്‍, ബന്ധു ലളിത ജയിന്‍ എന്നിവരെ കേഡല്‍ കൊല്ലപ്പെടുത്തിയത്.

രാജയുടെ മകനായ കേഡല്‍ തന്നെയാണ് കൊലപാതകങ്ങള്‍ നടത്തിയെന്നാണ് കേസ്. ആദ്യം ദുര്‍മന്ത്രവാദമെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞതെങ്കിലും പിന്നീടുള്ള ചോദ്യം ചെയ്യലില്‍ ബാല്യകാലത്ത് രക്ഷിതാക്കളില്‍ നിന്നുണ്ടായ അവഗണനയാണ് കൊലപതാകത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്തി.

വിചാരണയില്‍ കുറ്റം ചെയ്തിട്ടില്ലെന്നാണ് കേഡല്‍ കോടതിയോട് പറഞ്ഞത്. പൊലീസ് ശേഖരിച്ച ശാസ്ത്രീയ തെളിവുകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ നിരത്തി. 41 സാക്ഷികളെ വിസ്തരിച്ചു. 104രേഖകളും 57 വസ്തുക്കളും കോടതിയില്‍ ഹാജരാക്കി.

Continue Reading

Trending