Connect with us

Culture

താങ്കള്‍ ഒരു സിനിമ സംവിധാനം ചെയ്താല്‍ ആരായിരിക്കും നായകന്‍; പാര്‍വതിയുടെ മറുപടി ഇങ്ങനെ

സിനിമയെ കുറിച്ചുള്ള നിലപാടുകള്‍ പാര്‍വതി വ്യക്തമാക്കുന്നു

Published

on

കോഴിക്കോട്: മലയാള സിനിമയില്‍ വ്യക്തമായ നിലപാടുകളുള്ള നടിയാണ് പാര്‍വതി. ഇതിന്റെ പേരില്‍ ശക്തമായ വിമര്‍ശനങ്ങളും അഭിനന്ദനങ്ങളും അവര്‍ക്ക് കിട്ടിയിട്ടുണ്ട്. പക്ഷെ തന്റെ നിലപാടുകളില്‍ നിന്ന് ഒരടിപോലും പിന്നോട്ട് പോവാന്‍ അവര്‍ ഇതുവരെ തയ്യാറായിട്ടില്ല. ഒടുവില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ ഇടവേള ബാബു നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് താരസംഘടനയായ ‘അമ്മ’യില്‍ നിന്ന് രാജിവെച്ചതോടെ പാര്‍വതി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്.

ഇതിനിടെ ഒരു സ്വകാര്യ എഫ്എം ചാനലിന് പാര്‍വതി മുമ്പ് നല്‍കിയ അഭിമുഖം ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. സിനിമയെക്കുറിച്ചുള്ള തന്റെ നിലപാടുകള്‍ പാര്‍വതി തുറന്നുപറയുന്നതാണ് അഭിമുഖം വീണ്ടും ചര്‍ച്ചയാവാന്‍ കാരണം. സൂപ്പര്‍താരങ്ങള്‍ എന്ന പ്രയോഗത്തോട് യോജിപ്പില്ലെന്നും മനുഷ്യരുടെ സിനിമ എന്ന പരിഗണനയിലാണ് സിനിമകള്‍ കാണാന്‍ പോവേണ്ടതെന്നും പാര്‍വതി പറയുന്നു.

പാര്‍വതി ഒരു സിനിമ സംവിധാനം ചെയ്താല്‍ ആരായിരിക്കും നായകന്‍ എന്ന ചോദ്യത്തിന് പാര്‍വതി പറയുന്ന പേര് ആസിഫലിയുടേതാണ്. റിമ കല്ലിങ്കലിനെ പോലുള്ള വനിതകള്‍ സിനിമ നിര്‍മാണ രംഗത്തേക്ക് കടന്നുവരുന്നത് പ്രതീക്ഷ നല്‍കുന്നതാണെന്നും പാര്‍വതി പറഞ്ഞു. മലയാളത്തിലെ മികച്ച നടനായി പാര്‍വതി പറയുന്ന പേര് ഫഹദ് ഫാസിലിന്റെതാണ്.

താന്‍ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ആരാണ് നായകനെന്ന് നോക്കാറില്ലെന്നും പാര്‍വതി പറയുന്നുണ്ട്. അത് സംവിധായകന്റെ അവകാശമാണ്. കഥ നല്ലതാണെങ്കില്‍ ആര്‍ക്കൊപ്പവും അഭിനയിക്കുന്നതില്‍ തനിക്ക് പ്രശ്‌നമില്ലെന്നും പാര്‍വതി വ്യക്തമാക്കുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

വിട്ടയച്ച തടവുകാരെ റമദാനിൽ അൽ അഖ്സ പള്ളിയിൽ പ്രവേശിപ്പിക്കില്ലെന്ന് ഇസ്രാഈല്‍

മോചിതരായ ഫലസ്തീന്‍ തടവുകാരെ ഈ റമദാനില്‍ മസ്ജിദുല്‍ അഖ്‌സയിലേക്ക് അടുപ്പിക്കുകയില്ലെന്നാണ് ഇസ്രാഈലിന്റെ നിലപാടെന്ന് ഇസ്രാഈല്‍ മീഡിയ തന്നെയാണ് റിപ്പോര്‍ട്ട് ചെയ്തത്.

Published

on

ഗസ്സ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി മോചിപ്പിച്ച ഫലസ്തീനികള്‍ക്ക് മസ്ജിദുല്‍ അഖ്‌സയില്‍ പ്രവേശനം നിഷേധിക്കാനൊരുങ്ങി ഇസ്രാഈല്‍. മോചിതരായ ഫലസ്തീന്‍ തടവുകാരെ ഈ റമദാനില്‍ മസ്ജിദുല്‍ അഖ്‌സയിലേക്ക് അടുപ്പിക്കുകയില്ലെന്നാണ് ഇസ്രാഈലിന്റെ നിലപാടെന്ന് ഇസ്രാഈല്‍ മീഡിയ തന്നെയാണ് റിപ്പോര്‍ട്ട് ചെയ്തത്.

റമദാന് മുന്നോടിയായി അല്‍ അഖ്‌സ പള്ളിയുടെ സുരക്ഷ ഇസ്‌റാഈല്‍ വര്‍ധിപ്പിക്കുന്നുണ്ടെന്ന് ഇസ്രാഈല്‍ ബ്രോഡ്കാസ്റ്റിങ് അതോറിറ്റിയുടെ അറയിപ്പില്‍ വ്യക്തമാവുന്നു. 3,000 പൊലിസുകാരെ ജറുസലേമിലേക്കും അല്‍ അഖ്‌സയിലേക്കുമുള്ള പാതയിലെ ചെക്ക് പോയിന്റുകളില്‍ വിന്യസിക്കാനാണ് ഇസ്രാഈലിന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അധിനിവേശ വെസ്റ്റ് ബാങ്കില്‍ നിന്ന് 10,000 ഫലസ്തനികള്‍ക്ക് മാത്രമേ റമാദാനില്‍ പള്ളയില്‍ പ്രവേശിക്കാനുള്ള പെര്‍മിറ്റ് അനുവദിക്കികയുള്ളുവെന്നും ഇസ്രാഈല്‍ അറിയിപ്പില്‍ പറയുന്നു.

55ന് വയസിന് മുകളിലുള്ള പുരുഷന്‍മാര്‍ക്കും 50 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്കുമാണ് പ്രഥമ പരിഗണന നല്‍കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുതിര്‍ന്നവര്‍ക്കൊപ്പം മാത്രമേ കുട്ടികളെ പള്ളികളില്‍ പ്രവേശിപ്പിക്കൂ എന്നും നിര്‍ദ്ദേശങ്ങളിലുണ്ട് അതേസമയം, നിര്‍ദേശങ്ങള്‍ ഇസ്‌റാഈല്‍ സര്‍ക്കാര്‍ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെന്നാണ് സൂചന.

റമദാനില്‍ എല്ലാ വര്‍ഷവും അല്‍ അഖ്‌സ പള്ളിയിലേക്കുള്ള പ്രവേശനത്തില്‍ ഫലസ്തീനികള്‍ ഇസ്രാഈലിന്റെ നിയന്ത്രണം നേരിടാറുണ്ട്. അല്‍ അഖ്‌സ സന്ദര്‍ശനത്തിന് വരുന്നവര്‍ക്ക് നേരെ അതിക്രമങ്ങളും ഇസ്‌റാഈല്‍ അഴിച്ചു വിടാറുമുണ്ട്. മുസ്‌ലിംകളുടെ മൂന്നാമത്തെ വിശുദ്ധസ്ഥലമാണ് അല്‍ അഖ്‌സ പള്ളി. വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ഇസ്രാഈല്‍ ബന്ദികളെ കൈമാറുന്നതിന് പകരമായി നിരവധി ഫലസ്തീനികളെ ഇസ്രാഈല്‍ വിട്ടയച്ചിരുന്നു.

Continue Reading

kerala

ആശാവര്‍ക്കര്‍മാര്‍ അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ അന്ത്യശാസനം

സമരത്തെ സര്‍ക്കാര്‍ അവഗണിക്കുമ്പോഴും ബഹുജന പിന്തുണയോടെ സമരം കൂടുതല്‍ ശക്തമാക്കുകയാണ് സമരസമിതി.

Published

on

സേവന വേതന പരിഷ്‌കരണം ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം തുടരുന്ന ആശാവര്‍ക്കര്‍മാരുടെ സമരം 16-ാം ദിനത്തിലേക്ക് കടന്നു. സമരത്തെ സര്‍ക്കാര്‍ അവഗണിക്കുമ്പോഴും ബഹുജന പിന്തുണയോടെ സമരം കൂടുതല്‍ ശക്തമാക്കുകയാണ് സമരസമിതി.

സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാര്‍ അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം.ഇതുമായി ബന്ധപ്പെട്ട് എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ സര്‍ക്കുലര്‍ ഇറക്കി.

ആശാ വര്‍ക്കര്‍മാര്‍ തിരികെ ജോലിയില്‍ പ്രവേശിക്കാതെ സമരം തുടര്‍ന്നാല്‍ പകരം സംവിധാനം ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശമുണ്ട് .കാലതാമസം ഒഴിവാക്കാന്‍ അടുത്ത വാര്‍ഡിലെ ആശാ വര്‍ക്കര്‍മാര്‍ക്ക് അധിക ചുമതല നല്‍കണമെന്നും നിര്‍ദേശമുണ്ട്.എന്നാല്‍ ആശാ വര്‍ക്കര്‍മാരുടെ സമരം രണ്ടാഴ്ച്ചയായിട്ടും വാണ്ടും ചര്‍ച്ചയ്ക്ക് വിളിക്കുന്നതില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

അതെസമയം ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരം കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരുമെന്നാരോപിച്ചുളള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.കാല്‍നട യാത്രക്കാരെ ബുദ്ധിമുട്ടിച്ചുളള സമരം ഹൈക്കോടതിയുടെ മുന്‍ ഉത്തരവുകളുടെ ലംഘനമാണെന്നാണ് ആരോപണം.

ആശാ പ്രവര്‍ത്തകരുടെ സമരത്തെ തളളിപ്പറഞ്ഞും അധിക്ഷേപിച്ചുമാണ് സിഐടിയു രംഗത്ത് വന്നത്.ആശാ വര്‍ക്കര്‍മാരുടെ സമരത്തെ അരാജക സംഘടനകളുടെ സമര നാടകമെന്ന് എളമരം കരീം വിമര്‍ശിച്ചു.രാഷ്ട്രീയപ്രേരിത സമരത്തില്‍ നിന്ന് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതെസമയം സമരത്തെ പിന്തുണച്ച് വനിത കമ്മീഷന്‍ അധ്യക്ഷ സതീദേവി രംഗത്തു വന്നു.ആശാവര്‍ക്കര്‍മാരുടേത് ന്യായമായ സമരമാണെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ കൂടിയാലോചിച്ച് പ്രശ്‌നപരിഹാരം ഉണ്ടാക്കണമെന്നും സതീദേവി പറഞ്ഞു.

Continue Reading

FOREIGN

കെ.എം.സി.സി ജുബൈൽ പെനാൽട്ടി ഷൂട്ടൗട്ട് ടൂർണമെന്റ് സംഘടിപ്പിച്ചു

ടൂർണമെന്റിൽ ജുബൈലിലെ 16 പ്രമുഖ ടീമുകൾ പങ്കെടുത്തു.

Published

on

‘എലിവേറ്റ് 2025’ന്റെ ഭാഗമായി കെ.എം.സി.സി ജുബൈൽ സിറ്റി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പെനാൽട്ടി ഷൂട്ടൗട്ട് ടൂർണമെന്റ് ഫിഫ അറീന സ്റ്റേഡിയത്തിൽ നടന്നു. ടൂർണമെന്റിൽ ജുബൈലിലെ 16 പ്രമുഖ ടീമുകൾ പങ്കെടുത്തു.

സെൻട്രൽ കമ്മിറ്റി ചെയർമാൻ ഹമീദ് പയ്യോളി ടൂർണമെന്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഡോ. ഫവാസ് ആദ്യ പെനാൽട്ടി കിക്കെടുത്തു. കെ.പി. അബു (എച്ച്.എം.ടി) കെ.എം.സി.സി ജുബൈൽ സിറ്റി ഏരിയ ടീമിന്റെ ജഴ്സി പ്രകാശനം നിർവഹിച്ചു. മികച്ച പ്രകടനം കാഴ്ചവെച്ച അലയൻസ് എഫ്‌.സി കിമ്മിച്ചി മാർട്ട് പെനാൾട്ടി ടൂർണമെന്റിന്റെ വിജയികളായി.

കെ.എം.സി.സി ജൂബൈൽ ദാഖിൽ മഹദൂദ് ടീം റണ്ണേഴ്സ് അപ്പ് ആയി. സോനാ ഗോൾഡ് ആൻഡ് ഡയമണ്ട്സ് സ്പോൺസർ ചെയ്ത വിന്നേഴ്സ് ട്രോഫിയും സഫ്‌റോൺ റസ്റ്റാറന്റ് സ്പോൺസർ ചെയ്ത റണ്ണേഴ്‌സ് ട്രോഫിയും വിജയികൾക്ക് കൈമാറി. ജുബൈൽ സെൻട്രൽ കമ്മിറ്റി ആക്ടിങ് ജനറൽ സെക്രട്ടറി റാഫി കൂട്ടായി, വൈസ് പ്രസിഡന്റ് ഷിബു കവലയിൽ, അബൂബക്കർ കാസർകോട് എന്നിവരും സെൻട്രൽ ഏരിയ കമ്മിറ്റി നേതാക്കളും ചേർന്ന് വിജയികൾക്കുള്ള മെഡലുകൾ സമ്മാനിച്ചു.

ഷിയാസ് താനൂർ ടൂർണമെന്റ് നിയന്ത്രിച്ചു. സിറ്റി കമ്മിറ്റിയുടെ നേതാക്കളായ പ്രസിഡന്റ് സൈദലവി പരപ്പനങ്ങാടി, സെക്രട്ടറി ഷഫീഖ് താനൂർ, ട്രഷറർ മുജീബ് കോഡൂർ, ചെയർമാൻ ഡോ. ഫവാസ്, ഹബീബ് റഹ്‌മാൻ, ഇല്യാസ് പെരിന്തൽമണ്ണ, റിയാസ് വെങ്ങര, സിറാജുദ്ദീൻ ചെമ്മാട്, ജമാൽ, റഷീദ് ഒട്ടുമ്മൽ, ബാവ ഹുസൈൻ, റഷീദ് അലി, സമദ് കണ്ണൂർ എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.

Continue Reading

Trending