Connect with us

More

‘എനിക്കും ഒരു ജ്യേഷ്ഠനുണ്ട്. ശ്രീജിത്ത് മാതൃക’; നടന്‍ ടോവിനോ തോമസ്

Published

on

അനിയന്റെ മരണത്തിന്റെ ഉത്തരവാദികളെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത്ത് നടത്തുന്ന സമരത്തെ പിന്തുണച്ച് നടന്‍ ടോവിനോ തോമസ് തിരുവനന്തപുരത്തെത്തി. അനിയനെ നഷ്ടപ്പെട്ട ശ്രീജിത്ത് നടത്തുന്ന സമരം മാതൃകയാണെന്ന് ടോവിനോ തോമസ് പറഞ്ഞു. ഞാനുള്‍പ്പെടെയുള്ള മലയാളി സമൂഹം അറിഞ്ഞത് ഈയടുത്താണ്. ഫേസ്ബുക്ക് പോസ്റ്റില്‍ പോസ്റ്റിടാതെ നേരിട്ട് വരാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് ടോവിനോ പറഞ്ഞു. നടി പ്രിയങ്കയും ശ്രീജിത്തിനെ പിന്തുണച്ച് സെക്രട്ടേറിയറ്റ് പടിക്കലെത്തിയിരുന്നു.

‘ഞാനൊരു രാഷ്ട്രീയപാര്‍ട്ടിയുടേയും ആളല്ല. മനുഷ്യത്വമാണ് എന്റെ രാഷ്ട്രീയം. ആരാണ് സംഭവത്തില്‍ കുറ്റവാളിയെന്ന് അറിയില്ല. അത് നിയമവ്യവസ്ഥ കൈകാര്യം ചെയ്യുന്നവരാണ് കണ്ടെത്തേണ്ടത്. ഇന്ത്യന്‍ഭരണ വ്യവസ്ഥചെയ്യുന്ന ശിക്ഷ അവര്‍ക്ക് വാങ്ങി നല്‍കണം. ഞാനിവിടെ വരുന്നത് കൊണ്ട് ഇത് നാലാള്‍ അറിയുകയാണെങ്കില്‍ മറ്റ് ആളുകള്‍ അറിഞ്ഞാല്‍ നന്നായിരിക്കുമെന്ന് തോന്നി. എനിക്കും ഒരു ജ്യേഷ്ഠനുണ്ട്. രണ്ടുപേരും സുഹൃത്തുക്കളാണ്. ശ്രീജിത്ത് നല്ലൊരു മാതൃകയാണ് സമാധാനപരമായി സമരം ചെയ്ത് ഇതുവരെ. അക്രമപരമായി മുന്നോട്ട് പോയിട്ട് ഇതിന് കാര്യവുമില്ല. 760-ല്‍ അധികം ദിവസം സമരം ചെയ്യുകയാണ് ശ്രീജിത്ത്. ഇതിനിടയില്‍ പലപ്പോഴും നിര്‍ത്തിപ്പോകാമായിരുന്നു. നിര്‍ത്തിപ്പോകാത്തതുകൊണ്ടാണ് ആളുകള്‍ ശ്രദ്ധിച്ചത്. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നാട്ടുകാരുടെ ഭാഗത്തുനിന്നും ശ്രീജിത്തിന് പിന്തുണയുണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’- ടോവിനോ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Article

കോടതിയോടുള്ള സി.പി.എമ്മിന്റെ വെല്ലുവിളി

EDITORIAL

Published

on

പൊതുജനങ്ങള്‍ക്ക് യാത്ര ചെയ്യാനാണ് റോഡുകള്‍ പണിതത്. ആളുകളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് തടസം സൃഷ്ടിക്കുന്ന വിധത്തില്‍ റോഡുകള്‍ കൈയേറി പൊതുയോഗങ്ങളും പ്രകടനങ്ങളും സമരങ്ങളും നടത്തുന്നത് നിയമവിരുദ്ധമാണ്. പാതയോരങ്ങളില്‍ പോലും ജനസഞ്ചാരത്തിന് പ്രയാസമുണ്ടാക്കുന്ന തരത്തില്‍ പരിപാടികള്‍ നടത്തുന്നതിനും കൊടിതോരണങ്ങള്‍ തൂക്കുന്നതിനും പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനുമെതിരെ കോടതി പലപ്പോഴായി മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതുമാണ്. ഗതാഗത തടസ്സം സൃഷ്ടിച്ച് പൊതു നിരത്തുകളില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശമാണ് ഇയ്യിടെ ഹൈക്കോടതിയില്‍ നിന്നുണ്ടായത്. പൊതുനിരത്തുകള്‍ സമരങ്ങള്‍ക്കു വേദിയാക്കരുതെന്ന ഉത്തരവിന്റെ ചൂടാറും മുമ്പുതന്നെ കണ്ണൂരില്‍ റോഡ് തടസ്സപ്പെടുത്തി സി.പി.എം നടത്തിയ സമരം കോടതിയെ പരിഹസി ക്കുന്നതിന് തുല്യമാണ്. വഞ്ചിയൂരില്‍ ഗതാഗതം തടസ്സപ്പെടുത്തി ഏരിയ സമ്മേളനം നടത്തിയതിന്റെ പേരിലുള്ള കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് കണ്ണൂരില്‍ റോഡ് കൈയേറി സി.പി.എം ഉപരോധ സമരം നടത്തിയത് എന്നതുകൂടി ഓര്‍ക്കേണ്ടതുണ്ട്.

നീതിപീഠത്തിന്റെ ഉത്തരവ് അവഗണിച്ചുകൊണ്ടുള്ള പ്രവൃത്തിക്കാണ് സി.പി.എം വീണ്ടും തുനിഞ്ഞത്. നിയമപീഠത്തോടും ന്യായാധിപന്മാരോടുമുള്ള അവഹേളനമായേ ഇതിനെ കാണാനാവു. പ്രത്യേകിച്ചും, അധികാരത്തിലിരിക്കുന്ന മുന്നണിയെ നയിക്കുന്ന പാര്‍ട്ടിയുടെ ഇത്തരം സമീപനങ്ങള്‍ ജനങ്ങളില്‍ നിയമത്തോടും നീതിന്യായ സംവിധാനങ്ങളോടുമുള്ള മതിപ്പു കുറയ്ക്കാനേ ഉപകരിക്കൂ. മാത്രമല്ല, നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന തരത്തിലുള്ള പെരുമാറ്റവും സി.പി.എം നേതാക്കളില്‍ നിന്നുണ്ടായി. കേന്ദ്ര അവഗണനയില്‍ പ്രതിഷേധിക്കാനാണ് കേന്ദ്ര സ്ഥാപനമായ ഹെഡ് പോസ്റ്റാഫീസ് സമര വേദിയായി തിരഞ്ഞെടുത്തത്. പതിനായിരകണക്കിന് പേര്‍ പങ്കെടുക്കുന്ന സമരം നടത്തുമ്പോള്‍ റോഡിലെ ഗതാഗതം തടസ്സപ്പെടും. കണ്ണൂരില്‍ യാത്ര ചെയ്യാന്‍ വേറെയും റോഡുകളുണ്ട്. എന്നാല്‍, ഹെഡ് പോസ്റ്റ് ഓഫീസ് വേറെയില്ല. സമരം നടക്കുമ്പോള്‍ മറ്റ് വഴികളിലൂടെ ഗതാഗതം തിരിച്ചുവിടുകയെന്നത് എന്തോ വലിയ പൗരാവകാശ ലംഘനമായി ചിലര്‍ വ്യാഖ്യാനിക്കുകയാണ്. ജുഡീഷ്യറിയുടെയും ആ വ്യാഖ്യാനമാണ് തെറ്റ്. ജനങ്ങള്‍ എവിടെ നില്‍ക്കും. സമരം ആരും നിരോധിച്ചിട്ടില്ല. പ്രതി ഷേധിക്കാനുള്ള അവകാശം മൗലികാവകാശത്തില്‍പെട്ടതാണ്. ഇനി ഇതിന്റെ പേരില്‍ ഈ ചൂട് കാലത്ത് വീണ്ടും ജയിലില്‍ പോകാന്‍ തയാറാണെന്നുമൊക്കെയായിരുന്നു സമരത്തെ അഭിവാദ്യം ചെയ്ത് സംസാരിക്കവേ സി.പി.എം ജില്ല സെക്രട്ടറി എം.വി ജയരാജന്റെ ധാര്‍ഷ്ട്യം നിറഞ്ഞ പ്രസംഗം.

പൊതുനിരത്ത് കൊട്ടിയടച്ച് സമരം ചെയ്ത നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ കണ്ണൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. അതിലൊന്നും വലിയ കാര്യമുണ്ടാകുമെന്നു കരുതാനാവില്ല. കണ്ണൂര്‍ ടൗണ്‍ പൊലീസിന്റെ നോട്ടീസ് ലഭിച്ചതായും അത് മടക്കി പോക്കറ്റിലിട്ടതായും പറഞ്ഞ എം.വി ജയരാജന്റെ വാക്കുകള്‍തന്നെ അതിന് തെളിവാണ്. നിയമങ്ങളെ വെല്ലുവിളിക്കാനും സ്വന്തം വഴിയിലൂടെ മുന്നോട്ടുപോകാനുമുള്ള സി. പി.എമ്മിന്റെ ശ്രമം രാജ്യത്തെ അരക്ഷിതാവസ്ഥയിലേക്കാണെത്തിക്കുക. കോടതി നിര്‍ദ്ദേശം ധിക്കരിച്ച് നടത്തിയ സമരം വെല്ലുവിളി തന്നെയാണ്. നിയമവ്യവസ്ഥയെ അറിഞ്ഞു കൊണ്ട് ധിക്കരിക്കുന്നത് രാജ്യത്തെ അസ്ഥിരപ്പെടുത ഇത്തരം പ്രവണത തുടര്‍ന്നാല്‍ മറ്റു പലതിനും അത് നിമിത്ത മായേക്കും.

ഇക്കഴിഞ്ഞ ഡിസംബറില്‍ തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിക്കു മുമ്പില്‍ തിരക്കേറിയ റോഡിന്റെ 150 മീറ്റര്‍ കൊട്ടിയടച്ച് സി.പി.എം ഏരിയാ സമ്മേളനം സംഘടിപ്പിച്ചത് വന്‍ വിമര്‍ശനത്തിന് കാരണമായിരുന്നു. പിന്നീട് ഹൈക്കോടതി വിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി തെറ്റ് സമ്മതിക്കുകയും മാപ്പ് പറയുകയും ചെയ്തു. ഏരിയാ കമ്മിറ്റിക്ക് പിശക് സംഭവിച്ചു. മേലില്‍ ഗ താഗതത്തിന് പ്രയാസം സൃഷ്ടിക്കുന്ന തരത്തില്‍ പരിപാടികള്‍ സംഘടിപ്പിക്കാതിരിക്കാന്‍ പാര്‍ട്ടി ശ്രദ്ധിക്കുമെന്നു പറയുകയും ചെയ്തുവെങ്കിലും കോടതി ഇടപെടലിനെതിരെ പാര്‍ട്ടിയുടെ മറ്റൊരു പ്രമുഖ നേതാവിന്റെ പ്രതികരണം ധിക്കാരപരമായിരുന്നു. ആളുകള്‍ക്ക് വാഹനങ്ങളില്‍ തന്നെ യാത്ര ചെയ്യണമെന്നുണ്ടോ നടന്നുപോയാല്‍ പോരേ, മലയില്‍ പോയി വേണോ ഞങ്ങള്‍ സമ്മേളനങ്ങളും സമരവും നടത്താന്‍ തുടങ്ങി മാന്യതക്ക് നിരക്കാത്ത പരാമര്‍ശങ്ങളാണ് അദ്ദേഹത്തില്‍ നിന്നുണ്ടായത്.

ജനങ്ങളെ തടഞ്ഞും റോഡ് തടസപ്പെടുത്തിയുമൊക്കെ സമരമാകാമെന്ന സി.പി.എം നിലപാട് എല്ലാവരും തുടര്‍ന്നാല്‍ എന്തായിരിക്കും അവസ്ഥ. റോഡ് നിളെ വീണ്ടും പരസ്യബോര്‍ഡുകള്‍ ഉയരുകയും കമാനങ്ങള്‍ നിറയുകയും ചെയ്യും. കോടതി ഉത്തരവുകള്‍ക്ക് വില കല്‍പിക്കുകയാണ് ഭരണകക്ഷിയിലെ പ്രധാന പാര്‍ട്ടിയെന്ന നിലയില്‍ സി.പി.എം ചെയ്യേണ്ടത്. കോടതികള്‍ക്കു താഴെയാണ് പാര്‍ട്ടി താല്‍പര്യങ്ങളെന്ന് അവര്‍ തിരിച്ചറിയണം. നേതാക്കള്‍ക്കുമാത്രമല്ല, അണികള്‍ക്കും ഈ ബോധം ഉണ്ടാകേണ്ടിയിരിക്കുന്നു.

Continue Reading

Education

ഒമ്പതാം ക്ലാസിലെ സയന്‍സ്, സോഷ്യല്‍ സയന്‍സ് പരീക്ഷകളില്‍ മാറ്റം വരുത്തി സി.ബി.എസ്.ഇ

സ്റ്റാന്‍ഡേര്‍ഡ്, അഡ്വാന്‍സ്ഡ് എന്നിങ്ങനെ രണ്ട് നിലവാരത്തിലായായിരിക്കും പരീക്ഷകള്‍ നടത്തുക

Published

on

പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി അടുത്ത അധ്യയന വര്‍ഷം മുതല്‍ ഒമ്പതാം ക്ലാസിലെ സയന്‍സ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളിലെ പരീക്ഷകളില്‍ മാറ്റം വരുത്തി സി.ബി.എസ്.ഇ. സ്റ്റാന്‍ഡേര്‍ഡ്, അഡ്വാന്‍സ്ഡ് എന്നിങ്ങനെ രണ്ട് നിലവാരത്തിലായായിരിക്കും പരീക്ഷകള്‍ നടത്തുക.

2028 അധ്യയന വര്‍ഷം മുതല്‍ പത്താം ക്ലാസിലും ഈ മാറ്റം കൊണ്ടുവരും. സി.ബി.എസ്.ഇ കരിക്കുലം കമ്മിറ്റി മുന്നോട്ടുവെച്ച നിര്‍ദേശത്തിന് ബോര്‍ഡ് ഉന്നതാധികാര സമിതി അംഗീകാരം നല്‍കി.

2019-20 അധ്യയന വര്‍ഷം മുതല്‍ മാത്സ് വിഷയത്തില്‍ രണ്ട് നിലവാരത്തിലുള്ള പരീക്ഷയുണ്ട്. അടിസ്ഥാന വിവരങ്ങള്‍ ഉള്‍പ്പെടുന്ന ബേസിക്, കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുന്ന സ്റ്റാന്‍ഡേഡ് എന്നിങ്ങനെയാണവ. രണ്ട് നിലവാരത്തിലുള്ള പരീക്ഷയുണ്ട്. സിലബസ് ഒന്നാണെങ്കിലും ചോദ്യങ്ങളില്‍ വ്യത്യാസമുണ്ടാകും. ഇതേ മാതൃകയില്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളിലെ പരീക്ഷകള്‍ സ്റ്റാന്‍ഡേര്‍ഡ്, അഡ്വാന്‍സ്ഡ് എന്നിങ്ങനെ നടത്താനാണ് നിര്‍ദേശം. ഏത് വേണമെന്ന് ഒമ്പതാം ക്ലാസില്‍ എത്തുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് തീരുമാനിക്കാം.

അഡ്വാന്‍സ്ഡ് വിദ്യാര്‍ഥികള്‍ക്കുള്ള അധിക ചോദ്യങ്ങള്‍ ഉള്‍പ്പെടുന്ന ഒറ്റചോദ്യപേപ്പറോ രണ്ട് വിഭാഗക്കാര്‍ക്കും പ്രത്യേകം ചോദ്യപേപ്പര്‍ ഉപയോഗിച്ചോ പരീക്ഷ നടത്തുന്നത് സംബന്ധിച്ചുള്ള കാര്യങ്ങളില്‍ പിന്നീട് തീരുമാനമെടുക്കും. ഇത്തരത്തില്‍ ഓപ്ഷന്‍ ലഭിക്കുന്നത് ജെ.ഇ.ഇ പോലുള്ള പ്രവേശന പരീക്ഷകള്‍ എഴുതാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഗുണം ചെയ്യുമെന്നാണ് സി.ബി.എസ്.ഇ വിലയിരുത്തല്‍.

Continue Reading

kerala

പിസി ജോർജിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

ഇന്ന് വൈകിട്ട് ആറു മണിവരെയാണ് കസ്റ്റഡിയിൽ‌ വിട്ടത്

Published

on

ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശത്തിൽ ബിജെപി നേതാവ് പിസി ജോർജിനെ കസ്റ്റഡിയിൽ വിട്ടു. ഇന്ന് വൈകിട്ട് ആറു മണിവരെയാണ് കസ്റ്റഡിയിൽ‌ വിട്ടത്. അതേസമയം ജാമ്യാപേക്ഷയിൽ ഇന്ന് തന്നെ വിധി പറയും. ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയിൽ പിസി ജോർജ് കീഴടങ്ങിയിരുന്നു. പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ ശക്തമായി എതിർത്തു.

അറസ്റ്റ് ചെയ്യാനുള്ള പൊലീസ് നീക്കത്തിനിടെയാണ് അദ്ദേഹം ബി.ജെ.പി നേതാക്കൾക്കൊപ്പം കോടതിയിലെത്തി നാടകീയമായി കീഴടങ്ങിയത്. ഇരു ഭാഗങ്ങളുടെയും വാദം കേട്ട ശേഷമാണ് കോടതിയുടെ നടപടി. രണ്ട് ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടത്.

മതസ്പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തയിരിക്കുന്നത്. ഈരാറ്റുപേട്ട യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയാണ് പരാതി നൽകിയത്. ചര്‍ച്ചക്കിടെ പി സി ജോര്‍ജ് മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് പരാതി.

Continue Reading

Trending