Connect with us

GULF

31നകം സ്വദേശി പ്രാതിനിധ്യം ഉറപ്പ്  വരുത്താത്തവര്‍ക്കെതിരെ നടപടി

. അമ്പതോ അതില്‍ കൂടുതലോ ജീവനക്കാരുള്ള കമ്പനികള്‍ക്ക് നിശ്ചിത എണ്ണം സ്വദേശി നിയമനം നിര്‍ബന്ധമാണ്.

Published

on

റസാഖ് ഒരുമനയൂര്‍ 
അബുദാബി: തൊഴില്‍ മേഖലകളില്‍ സ്വദേശി പ്രാതിനിധ്യം ഈ മാസം 31 നകം ഉറപ്പ് വരുത്തണമെ ന്ന് മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. അമ്പതോ അതില്‍ കൂടുതലോ ജീവനക്കാരുള്ള കമ്പനികള്‍ക്ക് നിശ്ചിത എണ്ണം സ്വദേശി നിയമനം നിര്‍ബന്ധമാണ്. ഈ വര്‍ഷാവസാന ത്തോടെ വൈദഗ്ധ്യമുള്ള തസ്തികകളുടെ എമിറേറ്റൈസേഷനില്‍ 2% വര്‍ദ്ധനവ് കൈവരിക്കണം.
 20മുതല്‍ 49 വരെ ജീവനക്കാരുള്ള അനുയോജ്യമായ തൊഴില്‍ നല്‍കാനുള്ള ശേഷിയും അതിവേഗം വളരുന്ന സാ മ്പത്തിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും ഈ സമയപരിധി ബാധകമാണ്. ഈ സ്ഥാപന ങ്ങള്‍ കുറഞ്ഞത് ഒരാള്‍ക്കെങ്കിലും ജോലി നല്‍കണം. മാത്രമല്ല, 2024 ജനുവരി 1ന് മുമ്പ് ജോലി ചെയ്യുന്ന സ്വദേശികളെ നിലനിര്‍ത്തുകയും വേണമെന്ന് മന്ത്രാലയം അറിയിപ്പില്‍ വ്യക്തമാക്കി.
സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കണമെന്ന വ്യവസ്ഥ നിലവില്‍ വന്നതിനുശേഷം 23,000 സ്വകാര്യ സ്ഥാപനങ്ങളിലായി 124,000യുഎഇ പൗരന്മാര്‍ ജോലിയില്‍ പ്രവേശിച്ചിട്ടുണ്ട്.
 സ്വകാര്യ കമ്പനികളുടെ അ വബോധ നിലവാരത്തിലും സ്വദേശി സംവരണം പാലിക്കുന്നതിലും മന്ത്രാലയം ആത്മവിശ്വാസം പ്രകടിപ്പി ച്ചു. ലോകത്തെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയായി മാറുക, വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥ യിലേക്ക് മാറുക, സുസ്ഥിരത ശക്തിപ്പെടുത്തുക എന്നിങ്ങനെയുള്ള യുഎഇയുടെ തന്ത്രപരവും സാമ്പത്തിക വുമായ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി, സ്വദേശികളെ നിയമിക്കാനുള്ള സ്വകാര്യ സ്ഥാപനങ്ങളുടെ പ്രതിബദ്ധത മന്ത്രാലയം പ്രത്യേകം എടുത്തുപറഞ്ഞു.
വിവിധ സ്പെഷ്യലൈസേഷനുകളില്‍ തൊഴില്‍ തേടുന്ന എമിറാത്തി പൗരന്മാരുമായി ബന്ധപ്പെടാന്‍ നഫീസ് പ്രോഗ്രാം ഉപയോഗപ്പെടുത്തണമെന്ന് മന്ത്രാലയം കമ്പനികളോട് അഭ്യര്‍ത്ഥിച്ചു. യുഎഇയുടെ പെന്‍ഷന്‍, റിട്ടയര്‍മെന്റ്, സാമൂഹിക സുരക്ഷാ സംവിധാനങ്ങളില്‍  യുഎഇ പൗരന്മാരെ രജിസ്റ്റര്‍ ചെയ്യേണ്ട തിന്റെ പ്രാധാന്യവും വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റം(ഡബ്ല്യുപിഎസ്) വഴി അവരുടെ പ്രതിമാസ ശമ്പളം കൈമാ റ്റം ചെയ്യുന്നത് ഉറപ്പാക്കേണ്ടതുമാണ്. സ്വദേശികളെ നിയമനവും അനുബന്ധ നിര്‍ദ്ദേശങ്ങളും നിബന്ധനകളും പൂര്‍ണ്ണമായും പാലിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് തൗതീന്‍ പാര്ട്‌ണേഴ്‌സ് ക്ലബ്ബില്‍ അംഗത്വം ലഭിക്കും. അംഗത്വമുള്ള സ്ഥാപനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നത് തുടരുമെന്ന് മന്ത്രാലയം വ്യക്തമാ ക്കി. മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം നല്‍കുന്ന സേവനങ്ങള്‍ക്കുള്ള ഫീസില്‍ 80% വരെ സാമ്പത്തിക കിഴിവുകളും ബിസിനസ്സ് വളര്‍ച്ചയ്ക്കുള്ള അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന സര്‍ക്കാര്‍ സംവിധാനത്തില്‍ മുന്‍ഗണനയും നല്‍കും.
വ്യാജ എമിറേറ്റൈസേഷന്‍, എമിറേറ്റൈസേഷന്‍ ലക്ഷ്യങ്ങള്‍ മറികടക്കാന്‍ വഞ്ചനാപരമായ പ്രവര്‍ ത്തനങ്ങള്‍ നടത്തിയാല്‍ പ്രസ്തുത സ്ഥാപനങ്ങളെ തരംതാഴ്ത്തിയ പട്ടികയിലേക്ക് മാറ്റപ്പെടും. മാത്രമല്ല കോടതി നടപടികളുമുണ്ടാകും. കൂടാതെ സ്വദേശികളെ നിയമിക്കാത്തതിന് ഒരാള്‍ക്ക് 96,000 ദിര്‍ഹം എന്ന തോതില്‍ പിഴ ചുമത്തുകയും ചെയ്യും.

GULF

ദുബൈ ഗവണ്‍മെന്റിന്റെ ആപ്സ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സമ്മാനം നേടി മലയാളി പെണ്‍കുട്ടി

132 രാഷ്ട്രങ്ങളിൽ നിന്നുള്ള 4710 മത്സരാർഥികളിൽ നിന്നാണ് കൊല്ലത്തുകാരി ഒന്നാം സമ്മാനം സ്വന്തമാക്കിയത്

Published

on

ദുബൈ ചേംബർ ഓഫ് ഡിജിറ്റൽ എകോണമി സംഘടിപ്പിച്ച ക്രിയേറ്റ് ആപ്‌സ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സമ്മാനം നേടി കൊല്ലം സ്വദേശി സുൽത്താന സഫീർ. ഒന്നര ലക്ഷം യുഎസ് ഡോളറിന്റെ (ഏകദേശം 1.28 കോടി ഇന്ത്യൻ രൂപ) പുരസ്‌കാരമാണ് സുൽത്താന സ്വന്തമാക്കിയത്. ദുബൈ കിരീടാവകാശി ശൈഖ് ഹംദാനിൽ നിന്ന് ഇവർ പുരസ്‌കാരം സ്വീകരിച്ചു.

132 രാഷ്ട്രങ്ങളിൽ നിന്നുള്ള 4710 മത്സരാർഥികളിൽ നിന്നാണ് കൊല്ലത്തുകാരി ഒന്നാം സമ്മാനം സ്വന്തമാക്കിയത്. 12 എൻട്രികളാണ് ഫൈനൽ റൗണ്ടിൽ ഉണ്ടായിരുന്നത്. ബെസ്റ്റ് യൂത്ത് മെയ്ഡ് ആപ് പുരസ്‌കാരമാണ് സുൽത്താന നേടിയത്. ഫുജൈറയിൽ കൺസ്ട്രക്ഷൻ മേഖലയിൽ പ്രവർത്തിക്കുന്ന സഫീറിന്റെയും റീജയുടെയും മകളാണ്.

Continue Reading

GULF

മുന്‍ഗള്‍ഫ് ന്യൂസ് ഫോട്ടോ ഗ്രാഫര്‍ അബ്ദുല്‍റഹ്‌മാന്‍ മരണപ്പെട്ടു

Published

on

ദീര്‍ഘകാലം ഗള്‍ഫ് ന്യൂസ് സീനിയര്‍ ഫോട്ടോഗ്രാഫറായി അബുദാബിയില്‍ ജോലി ചെയ്തിരുന്ന തൃശൂര്‍ എറിയാട് സ്വദേശി അബ്ദുല്‍റഹ്‌മാന്‍ ഹൃദയാഘാതം മൂലം അബുദാബിയില്‍ മരണപ്പെട്ടു. ജോലിയില്‍നിന്നും വിരമിച്ചു നാട്ടില്‍ കഴിയുകയായിരുന്നു. ഏതാനും ദിവസം മുമ്പാണ് സന്ദര്‍ശനാര്‍ത്ഥം അബുദാബിയിലെത്തിയത്. അബുദാബിയുടെ ഓരോ വളര്‍ച്ചയും തന്റെ ക്യാമറയില്‍ ഒപ്പിയെടുത്തു. അധികൃതരുടെ പ്രശംസയും നിരവധി അവാര്‍ഡുകളും നേടിയ അബ്ദുല്‍റഹ്‌മാന്റെ ആഗ്രഹപ്രകാരം അബുദാബിയില്‍ തന്നെ ഖബറടക്കം നടക്കും.

എറിയാട് മണ്ടായിപ്പുറത്ത് പരേതനായ കുത്തിക്കാദർ ഹാജിയുടെ മകനാണ്

Continue Reading

GULF

രക്താര്‍ബുദത്തിനുള്ള നിര്‍ണ്ണായക ചികിത്സയ്ക്കുള്ള ചിലവ് 90% വരെ കുറയ്ക്കാനുള്ള പ്രഖ്യാപനവുമായി ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ്

•കാര്‍-ടി സെല്‍ തെറാപ്പിക്കുള്ള ചിലവ് കുറയ്ക്കാന്‍ യുഎസ് ആസ്ഥാനമായ കെയറിങ് ക്രോസുമായുള്ള പങ്കാളിത്തം പ്രഖ്യാപിച്ചത് അബുദാബി ഗ്ലോബല്‍ ഹെല്‍ത്ത് വീക്കില്‍. •എഐ സാങ്കേതിക വിദ്യ ആരോഗ്യ മേഖലയില്‍ കൊണ്ടുവരുന്നതിനായുള്ള നിരവധി പ്രഖ്യാപനങ്ങളുമായി ബുര്‍ജീല്‍

Published

on

അബുദാബി: രക്താര്‍ബുദ ചികിത്സയിലെ നാഴികക്കല്ലായ കാര്‍-ടി സെല്‍ തെറാപ്പിക്കുള്ള ഭാരിച്ച ചെലവ് ഗണ്യമായി കുറയ്ക്കുന്നതിനുള്ള സുപ്രധാന പദ്ധതിയുമായി ബുര്‍ജീല്‍ ഹോള്‍ഡിങ്സ്. അബുദാബി ഗ്ലോബല്‍ ഹെല്‍ത്ത് വീക്കിന്റെ ആദ്യ ദിനം പ്രഖ്യാപിച്ച പദ്ധതി അമേരിക്കന്‍ സന്നദ്ധ സ്ഥാപനമായ കെയറിങ് ക്രോസുമായി ചേര്‍ന്നാണ് നടപ്പാക്കുന്നത്. പങ്കാളിത്തത്തിന്റെ ഭാഗമായി കിമേറിക് ആന്റിജന് റിസെപ്റ്റര്‍ ടി- സെല്‍ തെറാപ്പി ബുര്‍ജീല്‍ ഹോള്‍ഡിങ്സ് പ്രാദേശികതലത്തില്‍ നിര്‍മിക്കും.
ശരീരത്തിലെ പ്രതിരോധ കോശങ്ങളായ ടി കോശങ്ങളില്‍ ജനിതക മാറ്റങ്ങള്‍ വരുത്തി അര്‍ബുദത്തിനെതിരെ പോരാടാന്‍ സഹായിക്കുന്ന നൂതന അര്‍ബുദ ചികിത്സാ രീതിയായ കാര്‍-ടി സെല്‍ തെറാപ്പിക്ക് യുഎസിലും യൂറോപ്പിലും 350,000 മുതല്‍ 1 മില്യണ്‍ യുഎസ് ഡോളറിലധികം വരെയാണ് ചിലവ്. ലുക്കീമിയ, ലിംഫോമ, തുടങ്ങിയ രക്താര്‍ബുദങ്ങളുടെ ചികിത്സയില്‍ പ്രധാന പങ്ക് വഹിക്കുന്ന തെറാപ്പി പൊതുവെ മറ്റു ചികിത്സാ മാര്‍ഗങ്ങള്‍ ഫലിക്കാതെ വരുമ്പോളാണ് നടത്തുന്നത്. എന്നാല്‍, ഉയര്‍ന്ന ചികിത്സാചിലവ്കാരണം ആഗോളതലത്തില്‍ ഇതിന്റെ ലഭ്യത പരിമിതമാണ്. ബുര്‍ജീല്‍-കെയറിങ് ക്രോസ് പങ്കാളിത്തത്തിലൂടെ ചിലവ് 90 ശതമാനം വരെ കുറയ്ക്കാന്‍ സാധിക്കും.
പ്രാദേശികമായി കാര്‍-ടി സെല്‍തെറാപ്പി
വികസിപ്പിക്കുന്നതിനുള്ള സാങ്കേതിക വിദ്യ, അസംസ്‌കൃത വസ്തുക്കള്‍, പ്രത്യേക പരിശീലന ക്ലാസുകള്‍, ക്ലിനിക്കല്‍ ഡവലപ്‌മെന്റിന് ആവശ്യമായ ലെന്റിവൈറല്‍ വെക്റ്റര്‍ എന്നിവ കെയറിങ് ക്രോസ് ലഭ്യമാക്കും. ആളുകള്‍ക്ക് താങ്ങാവുന്ന നിരക്കില്‍ ചികിത്സ നല്‍കുന്നതിലൂടെയും
പ്രാദേശിക ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിലൂടെയും, ഇത്തരം അത്യാധുനിക ജീവന്‍രക്ഷാ പരിചരണത്തിന്റെ ലഭ്യതക്ക് പരിമിതികളുള്ള മേഖലകളിലെ രോഗികളിലേക്ക് ഇവ വേഗത്തില്‍ എത്തിക്കാന്‍ സാധിക്കും.
പദ്ധതിയുടെ പ്രഖ്യാപനം ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലില്‍, ബുര്‍ജീല്‍ ഹെമറ്റോളജി, ഓങ്കോളജി ആന്‍ഡ് സെല്ലുലാര്‍ തെറാപ്പി സെന്റര്‍ ഡയറക്ടര്‍ ഡോ. അജ്‌ലാന്‍ സാക്കി, കെയറിങ് ക്രോസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബോറോ ഡ്രോപ്പ്യുലിച്ച് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
‘ആഗോള പങ്കാളിത്തങ്ങളിലൂടെ നൂതന ആരോഗ്യ സാങ്കേതികവിദ്യകള്‍ ജനാധിപത്യവല്‍ക്കരിക്കാനാണ് ബുര്‍ജീല്‍ ശ്രമിക്കുന്നത്. ഈ നിര്‍ണായക പങ്കാളിത്തം മെഡിക്കല്‍ നവീകരണം ഉറപ്പ് വരുത്തുന്നതിലും അടിയന്തര ആരോഗ്യ സേവനങ്ങള്‍ വിപുലീകരിക്കുന്നതിലും പ്രധാന പങ്ക് വഹിക്കും,’ ബുര്‍ജീല്‍ ഹോള്‍ഡിങ്സ് ഗ്രൂപ്പ് സിഇഒ ജോണ്‍ സുനില്‍ അഭിപ്രായപ്പെട്ടു.
ആഗോളതലത്തില്‍ നൂതന ആരോഗ്യ സംരക്ഷണത്തിന്റെ വര്‍ദ്ധിച്ചുവരുന്ന ആവശ്യകത പരിഹരിക്കുന്നതിലും കാന്‍സര്‍ ചികിത്സകളുടെ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിലും ഈ പങ്കാളിത്തം പ്രധാന പങ്ക് വഹിക്കും,’ ബുര്‍ജീല്‍ ഹെമറ്റോളജി, ഓങ്കോളജി ആന്‍ഡ് സെല്ലുലാര്‍ തെറാപ്പി സെന്റര്‍ ഡയറക്ടര്‍ ഡോ. അജ്‌ലാന്‍ സാക്കി പറഞ്ഞു.
പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ലുക്കീമിയ, ലിംഫോമ തുടങ്ങിയ രക്താര്‍ബുദങ്ങള്‍ക്കായുള്ള കാര്‍-ടി സെല്‍തെറാപ്പിയില്‍ശ്രദ്ധ കേന്ദ്രീകരിക്കും. ഭാവിയില്‍ എച്ച്‌ഐവി പോലുള്ള പോലുള്ള രോഗങ്ങള്‍ക്കുള്ള ചികിത്സയും പരീക്ഷിക്കും.
പ്രമേഹരോഗികള്‍ക്ക് ബഹിരാകാശ യാത്ര സാധ്യമാക്കുന്നതിന്റെ സാധ്യതകളെ കുറിച്ച് പഠിക്കുന്നതിനായി അമേരിക്കന്‍ സ്‌പേസ് കമ്പനിയായ ആക്‌സിയം സ്‌പേസുമായി ചേര്‍ന്ന് ബുര്‍ജീല്‍ നടത്തുന്ന ഗവേഷണത്തിന്റെ വിശദാംശങ്ങളും മേളയുടെ ആദ്യ ദിനം പ്രദര്‍ശിപ്പിച്ചു.
ആരോഗ്യ സംരക്ഷണം പുനര്‍നിര്‍വ്വചിക്കുന്ന ചര്‍ച്ചകള്‍, നൂതന ആശയങ്ങള്‍ എന്നിവയ്ക്ക് വരും ദിവസങ്ങളില്‍ ബുര്‍ജീല്‍ ബൂത്ത് വേദിയാകും. അബുദാബി ഗ്ലോബല്‍ ഹെല്‍ത്ത് വീക്കിന്റെ ഒഫിഷ്യല്‍ ഹെല്‍ത്ത്‌കെയര്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ പാര്‍ട്ണറായ ബുര്‍ജീല്‍ നിര്‍മിത ബുദ്ധി (എഐ), സങ്കീര്‍ണ പരിചരണം, പ്രിസിഷന്‍ ഡയഗ്‌നോസ്റ്റിക്‌സ്, അര്‍ബുദ പരിചരണം, സ്‌പേസ് മെഡിസിന്‍ തുടങ്ങിയ മേഖലകളിലെ സംഭാവനകളാണ് ബൂത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.

Continue Reading

Trending