Connect with us

kerala

യു.ഡി.എഫിന് നേരെ പ്രകടനവും തെറിവിളികളും- കുടുങ്ങിയത് ഇ.ഡി വെളിപ്പെടുത്തലില്‍

ഇ.ഡി.യുടെയും ബി.ജെ.പിയുടെയും വൈരനിര്യാതനബുദ്ധിയാണിതിന് പിന്നിലെന്ന് പറയാനാകാത്തവിധമുള്ളതെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്.

Published

on

കെ.പി ജലീല്‍

എ.സി മൊയ്തീന്‍ എം.എല്‍.എക്ക് നേരെ ഇ.ഡി നടത്തിയ അന്വേഷണത്തിന്റെ വെളിപ്പെടുത്തലുകള്‍ സി.പി.എമ്മിനെ തിരിഞ്ഞുകൊത്തുന്നു. ഇഡി റെയ്ഡിനിടെ യു.ഡി.എഫ് പ്രകടനക്കാര്‍ക്ക് നേരെ പാഞ്ഞടുത്ത് തെറിവിളിച്ചവരുടെയും പാര്‍ട്ടി അണികളുടെയും വായടഞ്ഞിരിക്കുകയാണിപ്പോള്‍. 300 കോടിയോളം രൂപയുടെ കള്ളപ്പണ ഇടപാടാണ് നടന്നിരിക്കുന്നതെന്നാണ് കരുവന്നൂര്‍ സഹകരണബാങ്കുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. 15 കോടിയുടെ മൊയ്തീന്റെ മാത്രം സ്വത്തുക്കള്‍ കണ്ടുകെട്ടുകയും രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുകയുമാണ്.
മുന്‍ ജില്ലാ സെക്രട്ടറികൂടിയായ മൊയ്തീന്റെ മണ്ഡലത്തിലാണ് കരുവന്നൂര്‍ ബാങ്ക്. മഹാരാഷ്ട്രയിലെയും കണ്ണൂരിലെയും വ്യക്തികളെയാണ് മൊയ്തീന്‍ തട്ടിപ്പിനായി ചുമതലപ്പെടുത്തിയതെന്നാണ് ഇ.ഡി പറയുന്നത്. മൊയ്തീന്‍ നിഷേധിച്ചെങ്കിലും കള്ളപ്പണം കണ്ടെത്തിയതായി ഇ.ഡി പറയുന്നത് വിശ്വസിക്കാതിരിക്കാനാകില്ല.
റെയ്ഡ് ദിവസം യു.ഡി.എഫ് പ്രവര്‍ത്തകര്‍ എം.എല്‍.എ രാജിവെക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രകടനമാണ് സി.പി.എമ്മുകാര്‍ കായികമായി നേരിട്ടത്. സംസ്ഥാനചരിത്രത്തില്‍ ഇത് അപൂര്‍വമാണ്. മുഖ്യമന്ത്രിയും മകളും ഇടുക്കിയിലെ സി.പി.എം നേതാക്കളും സാമ്പത്തിക ,ഭൂമി തട്ടിപ്പില്‍ അകപ്പെട്ടിരിക്കെയാണ് മൊയ്തീനും പെട്ടത്. ഇ.ഡി.യുടെയും ബി.ജെ.പിയുടെയും വൈരനിര്യാതനബുദ്ധിയാണിതിന് പിന്നിലെന്ന് പറയാനാകാത്തവിധമുള്ള തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്.
ചൈനയിലേക്കും ദുബായിലേക്കും സിംഗപ്പൂരിലേക്കുമെല്ലാമാണ് കരുവന്നൂരിലെ പാവപ്പെട്ടവരുടെ നിക്ഷേപം ഒഴുകിയിരിക്കുന്നത്. എല്ലാം മൊയ്തീന്റെ ശുപാര്‍ശയിലാണ് വായ്പയായി നല്‍കിയിരിക്കുന്നത്. പാര്‍ട്ടിയുടെ ജില്ലയിലെ മുതിര്‍ന്ന നേതാവ് പറയുമ്പോള്‍ അനുസരിക്കേണ്ട ഉത്തരവാദിത്തം മാത്രമാണ് തങ്ങള്‍ ചെയ്തതെന്നാണ് കീഴിലുള്ളവര്‍ പറയുന്നത്. ജില്ലാസെക്രട്ടറിയേറ്റംഗവും ഏരിയാ സെക്രട്ടറിയും ഉടന്‍ കുടുങ്ങുമെന്നാണ് വിവരം. നോട്ടീസ് നല്‍കിയതോടെ മൊയ്തീന് ഇനിയും ഇ.ഡിയുടെ മുന്നില്‍ മൊഴി നല്‍കേണ്ടിവരും. ഇത് സി.പി.എമ്മിന്റെ സാമ്പത്തികസ്രോതസ്സുകളിലേക്കുള്ള വെളിച്ചം വീശലുമാകും.
പിണറായിയുടെ മകള്‍ 50 കോടി സമ്പാദ്യമുണ്ടെന്ന് വെളിപ്പെടുത്തിയതും മൊയ്തീന് അത്രതന്നെ ആസ്തിയുള്ളതും കണക്കിലെടുക്കുമ്പോള്‍ എല്ലാം കേന്ദ്രീരിക്കപ്പെട്ടത് ആരിലേക്കാണെന്ന ചോദ്യമാണുയരുന്നത്. കൊതോലപ്പായയിലെ പണക്കടത്തിന് പിന്നാലെ വന്നിരിക്കുന്ന കരിമണല്‍ മാസപ്പടിയും പാര്‍ട്ടിയെ ചരിത്രത്തിലില്ലാത്ത കുരുക്കിലാണ് അകപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി പാര്‍ട്ടിയെ കൈവെള്ളയിലിട്ട് അമ്മാനമാടുന്നയാളിലേക്കാണ് എല്ലാം തിരിയുന്നതെങ്കിലും ബി.ജെ.പിയുടെ ലക്ഷ്യം കോണ്‍ഗ്രസ് മുക്ത ഭാരതമെന്നായിരിക്കെ ,കൂടുതല്‍ അന്വേഷണങ്ങളിലേക്കും അറസ്റ്റിലേക്കും സി.പി.എമ്മിന്റെ തകര്‍ച്ചക്കും കേന്ദ്രസര്‍ക്കാര്‍ നീങ്ങില്ലെന്നാണ ്‌രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോഴിക്കോട് എംഡിഎംഎ വിഴുങ്ങിയ ഫായിസിന്റെ അറസ്റ്റ് രേഖപ്പെടുത്തി

എംഡിഎംഎ കൈവശം വെച്ച സംഭവത്തിലാണ് കേസ് രേഖപ്പെടുത്തിയത്

Published

on

കോഴിക്കോട് താമരശ്ശേരിയില്‍ എംഡിഎംഎ വിഴുങ്ങി ആശുപത്രിയിലായ അരയത്തും ചാലില്‍ സ്വദേശി ഫായിസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. എംഡിഎംഎ കൈവശം വെച്ച സംഭവത്തിലാണ് കേസ് രേഖപ്പെടുത്തിയത്. അതേസമയം, ഫയാസിന്റെ ശരീരത്തില്‍ നിന്നും എംഡിഎംഎ പുറത്തെടുക്കാന്‍ കഴിഞ്ഞില്ല.

ചെറിയ തരികളായി പല ഭാഗത്താണ് ഇത് കാണുന്നതെന്നും ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കാന്‍ സാധിക്കില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
കഴിഞ്ഞദിവസം ഫയാസ് ചുടാലമുക്കിലെ വീട്ടിലെത്തി ബഹളം വെച്ചപ്പോള്‍ നാട്ടുകാര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. ഭാര്യയെയും കുഞ്ഞിനെയും ഉള്‍പ്പടെ കൊല്ലുമെന്ന് ഫായിസും ഭീഷണിപ്പെടുത്തിയിരുന്നു. പൊലീസ് എത്തിയതോടെ രക്ഷപെടനായി ഇയാള്‍ എംഡിഎംഎ വിഴുങ്ങിയെന്നാണ് സംശയം.

Continue Reading

kerala

ജനവാസ മേഖലയിലേക്ക് മലിന ജലം ഒഴുക്കിയ സംഭവം; തിരുവനന്തപുരം മൃഗശാലക്ക് പിഴ ചുമത്തി കോര്‍പറേഷന്‍

15 ദിവസത്തിനകം മലിനജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കണമെന്നും അന്ത്യശാസനം

Published

on

ജനവാസ മേഖലയിലേക്ക് മലിന ജലം ഒഴുക്കിയ സംഭവത്തില്‍ തിരുവനന്തപുരം മൃഗശാലയ്‌ക്കെതിരെ 50000 രൂപ പിഴ ചുമത്തി കോര്‍പറേഷന്‍. ആരോഗ്യ വിഭാഗം മൃഗശാലയില്‍ പരിശോധന നടത്തിയിരുന്നു. 15 ദിവസത്തിനകം മലിനജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കണമെന്നും അന്ത്യശാസനം.

പ്രതിദിനം ഒന്നര ലക്ഷം ലിറ്റര്‍ മലിനജലമാണ് അഴുക്കുചാലിലേക്ക് ഒഴുക്കിയത്. ഈ വിവരങ്ങള്‍ സാധൂകരിക്കുന്ന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പഠന റിപ്പോര്‍ട്ടും പുറത്ത് വന്നിരുന്നു. ഇതിലൂടെ 2014-ല്‍ സ്ഥാപിച്ച ജല ശുദ്ധീകരണ പ്ലാന്റ് പണിമുടക്കിയിട്ട് നാല് വര്‍ഷം ആയിരുന്നു.

മലിനജല ശുദ്ധീകരണ പ്ലാന്റ് ഉടനടി പ്രവര്‍ത്തന ക്ഷമമാക്കണണെന്ന് കാണിച്ച് നോട്ടീസ് നല്‍കി ആറ് മാസം പിന്നിട്ടിട്ടും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മുന്നറിയിപ്പ് മൃഗശാല അവഗണിക്കുകയായിരുന്നു. മൃഗാശുപത്രിയിലെ ബയോ മെഡിക്കല്‍ മാലിന്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നത് ശാസ്ത്രീയമല്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

Continue Reading

kerala

ലോക്സഭാ മണ്ഡല പുനര്‍ നിര്‍ണയം മരവിപ്പിക്കണം; സ്റ്റലിന്റെ നീക്കങ്ങള്‍ക്ക് പിന്തുണ അറിയിച്ച് മുസ്‌ലിം ലീഗ്

മുഖ്യമന്ത്രിമാരും പാര്‍ട്ടി പ്രതിനിധികളും ഒന്നിച്ച് പ്രധാനമന്ത്രിയെ കാണും.

Published

on

ലോക്സഭാ മണ്ഡല പുനര്‍ നിര്‍ണയം മരവിപ്പിക്കണമെന്ന് സ്റ്റാലിന്‍ വിളിച്ചുചേര്‍ത്ത ചെന്നൈ സമ്മേളനം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് രാ ഷ്ട്രപതിക്ക് നിവേദനം നല്‍കും. മുഖ്യമന്ത്രിമാരും പാര്‍ട്ടി പ്രതിനിധികളും ഒന്നിച്ച് പ്രധാനമന്ത്രിയെ കാണും. എംപിമാര്‍ അടങ്ങുന്ന കോര്‍ കമ്മിറ്റി രൂപീകരിക്കും. പാര്‍ലമെന്റില്‍ യോജിച്ച് തടയും. ജനാധിപത്യവും ഫെഡറലിസവും സംരക്ഷിക്കാനായാണ് പോരാട്ടം. ഇത് ചരിത്ര ദിനമാണെന്നും സ്റ്റാലിന്‍ പറഞ്ഞു. ഇന്ത്യയുടെ ഫെഡറല്‍ വ്യവസ്ഥയെ തകര്‍ക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെയുള്ള കൂട്ടായ്മക്ക് മുസ്ലിംലീഗി
ന്റെ അകമഴിഞ്ഞ പിന്തുണയുണ്ടാകുമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം പറഞ്ഞു.

കേരളത്തെ പ്രതിനിധീ കരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തിനെത്തി. വിഷയത്തില്‍ നാലു നിര്‍ദേശങ്ങളാണ് തെലങ്കാന മു ഖ്യമന്ത്രി രേവന്ത് റെഡ്ഢി മു ന്നോട്ടുവെച്ചത്. ലോക്സഭാ സീറ്റുകള്‍ വര്‍ധിപ്പിക്കരുത്. മണ്ഡല പുനര്‍നിര്‍ണയം സംസ്ഥാനത്തിനകത്ത് നടപ്പാക്കുക. ജനസംഖ്യാടിസ്ഥാന ത്തിലുള്ള പുനര്‍ നിര്‍ണയത്തെ ദക്ഷിണേന്ത്യ അംഗീകരിക്കില്ല. 25 വര്‍ഷത്തേക്ക് മണ്ഡല പുനര്‍നിര്‍ണയം നടപ്പാക്കരുത്. നിലവില്‍ ലോക് സഭയില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം 24 ശതമാനമാണ്. പുനര്‍നിര്‍ണയം നടപ്പാക്കണമെന്ന് വാശിയാണെങ്കില്‍ ദക്ഷിണേ ന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ള ലോക്സഭയിലെ പ്രാതിനിധ്യം 33 ശതമാനമാക്കി വര്‍ധിപ്പിക്കണം. തെലങ്കാന നിയമസഭയില്‍ ഇതു സംബന്ധിച്ച ഒരു പ്രമേയം കൊണ്ടുവരുമെന്നും രേവന്ത് റെഡ്ഡി കൂട്ടിച്ചേര്‍ത്തു.

ലോക്സഭാ മണ്ഡല നര്‍നിര്‍ണയത്തിനെതിരെ രൂ പീകരിച്ച ജോയിന്റ് ആക്ഷന്‍ കമ്മിറ്റിയുടെ അടുത്ത യോ ഗം ഹൈദരാബാദില്‍ നടക്കു മെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ അറിയിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍, കനി മൊഴി എം.പി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, മുസ്ലിം ലീഗ് കേരള സംസ്ഥാജനറല്‍ സെക്രട്ടറി പി.എം.എ സലാം, എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, ജോസ് കെ മാണി എം.പി, കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശി വകുമാര്‍, തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഢി, ബി.ആര്‍.എസ് നേതാവ് കെ.ടി രാമറാവു, ബി.ജെ.ഡി നേതാവ് നവീന്‍ പട്നായിക് (വെര്‍ ച്വല്‍), പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍, ശിരോമണി അകാലിദള്‍ പ്രസിഡന്റ് സര്‍ദാര്‍ ബല്‍വീന്ദര്‍ സിങ് ഭുന്‍ഡാര്‍, ഒഡീഷ പി.സി.സി അധ്യക്ഷന്‍ ഭക്ത ചരണ്‍ ദാസ്, ബി.ജെ.ഡി നേതാവ് സയ് കുമാര്‍ ദാസ് ബര്‍മ തുട ങ്ങിയവര്‍ പങ്കെടുത്തു

Continue Reading

Trending