kerala
ആരോപണ വിധേയര്‍ ഒഴിയണം: മുഖ്യമന്ത്രി ഇടപെടണം : പിഎംഎ സലാം
ഇത്രയും കാലം റിപ്പോര്‍ട്ട് പൂഴ്ത്തി വെച്ച് കുറ്റക്കാരെ സംരക്ഷിക്കുന്ന സമീപനമാണ് സര്‍ക്കാറില്‍ നിന്നും ഉണ്ടായത്.

മലപ്പുറം: സിനിമ മേഖലയില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണെന്നും തൊഴില്‍ മേഖല എന്ന നിലക്ക് സ്ത്രീകള്‍ കടുത്ത ചൂഷണത്തിന് ഇരയാകുന്നുവെന്നത് ഗൗരവമുള്ളതാണെന്നും ആരോപണം നേരിടുന്നവരെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നടപടി അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി ഇടപെടണമെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം.
ഓരോ ദിവസവും പുതിയ പരാതികളാണ് പുറത്തുവരുന്നത്. മിന്നി തിളങ്ങുന്ന നക്ഷത്രങ്ങള്‍ എന്ന് കരുതിയവരുടെ പലരുടെയും യഥാര്‍ത്ഥ മുഖങ്ങളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ നിലപാട് വിചിത്രമാണ്. നടി പരസ്യമായി പീഡിപ്പിക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ വലിയ വിമര്‍ശനങ്ങളെ തുടര്‍ച്ചാണ് സര്‍ക്കാര്‍ സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാനായി കമ്മിറ്റിയെ വെച്ചത്. ഖജനാവില്‍ നിന്നും ഒരു കോടിയിലധികം രൂപ ചിലവഴിച്ച കമ്മിറ്റി സത്യസന്ധമായി തന്നെ റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാറിന് സമര്‍പ്പിച്ചു. നാലരകൊല്ലമാണ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിവെച്ചത്.
റിപ്പോര്‍ട്ട് കിട്ടിയ ഉടന്‍ തന്നെ ഇക്കാര്യത്തില്‍ നടപടിയുണ്ടായിരുന്നെങ്കില്‍ പിന്നീട് ഉണ്ടായ സംഭവങ്ങളെങ്കിലും ഒഴിവാക്കാമായിരുന്നു. ഇരകള്‍ക്ക് നീതി ലഭിക്കാന്‍ നാലഞ്ച് വര്‍ഷം കാത്തിരിക്കേണ്ടിവരുമായിരുന്നില്ല. ഓരോ ദിവസം കഴിയും തോറും സിനിമ മേഖല ദുഷിച്ചുപോവുകയാണ്. ആരോപണ വിധേയരായ പലരും ഇന്ന് സര്‍ക്കാറിന്റെ പ്രതിനിധികളായി നിമയസഭകളില്‍ ഇരിക്കുന്നുവെന്നത് തന്നെയാണ് സര്‍ക്കാറിന്റെ ഈ ഒളിച്ചുകളിക്ക് പിന്നില്‍. ഇത്രയും കാലം റിപ്പോര്‍ട്ട് പൂഴ്ത്തി വെച്ച് കുറ്റക്കാരെ സംരക്ഷിക്കുന്ന സമീപനമാണ് സര്‍ക്കാറില്‍ നിന്നും ഉണ്ടായത്. ഇവരെകുറിച്ചെല്ലാം വ്യക്തമായ ധാരണ ഉണ്ടെന്നിരിക്കെ തന്നെയാണ് ഇവരെ മത്സരിപ്പിക്കുന്നത്.
സര്‍ക്കാര്‍ സമിതികളുടെ തലപ്പത്ത് ഇരിത്തുന്നത്. റിപ്പോര്‍ട്ട് കസേരക്ക് അടിയില്‍ വെച്ചുകൊണ്ടാണ് ഇവരെയൊക്കെ സര്‍ക്കാര്‍ താലോലിച്ചത്. വിവാരാവാകശ കമ്മീഷന് ശക്തമായി എടപ്പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇത് പുറത്ത് വിടാന്‍ തന്നെ തയ്യാറായത്. അതിലും കൃത്രിമം നടന്നു. പ്രധാനപ്പെട്ട പത്തോളം പേജുകള്‍ കീറി കളഞ്ഞു. ആരൊക്കയോ സംരക്ഷിക്കാനുള്ള വെഗ്രത സര്‍ക്കാര്‍ കാണിച്ചു എന്നത് വ്യക്തമാണ്. ഇക്കാര്യത്തില്‍ യഥാര്‍ത്ഥ പ്രതി സര്‍ക്കാറും സാംസ്കാരിക വകുപ്പ് മന്ത്രിയായ സജി ചെറിനായുമാണ്.
സര്‍ക്കാറിന്റെ നയരൂപീകരണ സമിതിയില്‍ പ്രധാനികളാണ് ഏറ്റവും കൂടുതല്‍ ആരോപണം നേരിട്ട വ്യക്തികള്‍ എന്നതാണ് ഏറെ രസകരം. ഉണ്ണികൃഷ്ണനും മുകേഷിനെയുമെല്ലാം വെച്ച് ഉണ്ടാക്കുന്ന സിനിമ നയരൂപീകരണം എന്താവുമെന്ന് നമ്മുക്ക് മനസ്സിലാക്കാവുന്നതാണ്. ഇവരുടെ നയമാണ് സിനിമ മേഖലയില്‍ പ്രാവര്‍ത്തികമാക്കുകയെങ്കില്‍ സിനിമ മേഖലയെ വേറെ എന്തെങ്കിലും പേരിട്ട് വിളിക്കേണ്ടിവരും.
ഇനിയെങ്കിലും സര്‍ക്കാര്‍ തെറ്റുകാരുടെ കൂടെ നില്‍ക്കാതെ ഇരയാക്കപ്പെട്ടവരോടൊപ്പം നിന്ന് നീതി ഉറപ്പാക്കണം. പരാതിക്കാരായാവരെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും മാറ്റി നിര്‍ത്താനും അന്വേഷണം നേരിടാനും മുഖ്യമന്ത്രി ഇടപെടണം. ആശയങ്ങള്‍ ദുര്‍ബലമാവുമ്പോഴാണ് ആക്രമണത്തിലേക്ക് കടക്കുക. സുരേഷ് ഗോപിക്ക് മറുപടിയില്ലാത്തത് കൊണ്ടാണ് മാധ്യമപ്രവര്‍ത്തകരെ നേരിട്ടതെന്ന് ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.
kerala
തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ കഞ്ചാവ് വേട്ട; പത്തുകോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി
പത്ത് കിലോയിലധികം വരുന്ന കഞ്ചാവാണ് പിടികൂടിയത്.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ കഞ്ചാവ് വേട്ട. പത്തുകോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. പത്ത് കിലോയിലധികം വരുന്ന കഞ്ചാവാണ് പിടികൂടിയത്.
സംഭവത്തില്‍ രണ്ടുപേരെ കസ്റ്റംസ് പിടികൂടി. 23 വയസ്സുള്ള യുവാവും 21 വയസ്സുള്ള യുവതിയുമാണ് പിടിയിലായത്. ബാങ്കോക്കില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ഇരുവര്‍ക്കും പിടിവീണത്. ഇരുവരേയും വിശദമായി ചോദ്യം ചെയ്യും.
kerala
പരിശീലനത്തിനിടെ പാലത്തില്‍ നിന്ന് ചാടി; ടാന്‍സാനിയന്‍ നാവിക ഉദ്യോഗസ്ഥനെ കാണാതായി
ടാന്‍സാനിയയില്‍ നിന്ന് പരിശീലനത്തിനെത്തിയ നാവികന് തേവര പാലത്തില്‍ നിന്ന് ചാടിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.

കൊച്ചിയില്‍ പരിശീലനത്തിനിടെ ടാന്‍സാനിയന്‍ നാവിക ഉദ്യോഗസ്ഥനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. ടാന്‍സാനിയയില്‍ നിന്ന് പരിശീലനത്തിനെത്തിയ നാവികന് തേവര പാലത്തില്‍ നിന്ന് ചാടിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. നേവിയും ഫയര്‍ഫോഴ്സും തിരിച്ചില്‍ നടത്തുകയാണ്.
kerala
പാലക്കാട് പത്താം ക്ലാസ് വിദ്യാര്‍ഥി വീട്ടിനുള്ളില്‍ മരിച്ച നിലയില്‍
അമ്മ വഴക്കു പറഞ്ഞതിലുള്ള മനോവിഷമമാണ് മരണ കാരണമെന്ന് പൊലീസ് പറഞ്ഞു.

പാലക്കാട് വിദ്യാര്‍ത്ഥിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മണ്ണാര്‍ക്കാട് അലനല്ലൂരില്‍ പാലക്കാഴി ചോലാക്കാടന്‍ വീട്ടില്‍ മുഹമ്മദാലിയുടെ മകന് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ആദില്‍ ( 14) നെയാണ് വൈകിട്ടോടെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദേഹം മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. അമ്മ വഴക്കു പറഞ്ഞതിലുള്ള മനോവിഷമമാണ് മരണ കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പാലക്കാട് നാട്ടുകല്‍ പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു.
-
kerala2 days ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
GULF2 days ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
india2 days ago
കന്നഡ വിവാദം; തഗ് ലൈഫിന് കര്‍ണാടകയില്‍ വിലക്ക്; മാപ്പ് പറയില്ലെന്ന് കമല്ഹാസന്
-
india3 days ago
‘മോദി ഈ രാജ്യത്ത് നിരോധിച്ച 1000 രൂപ നോട്ടുപോലെയാണ്; നമുക്ക് വേണ്ടത് രാഹുല്‍ ഗാന്ധിയെ പോലെയുള്ള നേതാക്കളെ’: രേവന്ദ് റെഡ്ഡി
-
kerala2 days ago
‘നിലമ്പൂരില്‍ യുഡിഎഫിന് ചരിത്ര ഭൂരിപക്ഷം ഉണ്ടാക്കുകയാണ് തന്റെ ദൗത്യം’; എ.കെ ആന്റണിയുടെ അനുഗ്രഹം വാങ്ങി ആര്യാടന് ഷൗക്കത്ത്
-
kerala3 days ago
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്
-
hospital3 days ago
വൈദ്യുതിയില്ല; കൊല്ലം താലൂക്ക് ആശുപത്രിയില്‍ പ്രസവം ഉള്‍പ്പെടെ മുടങ്ങി
-
kerala2 days ago
അതിതീവ്ര മഴ; കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി