kerala
റെയില്പാളങ്ങളിലെ അപകടങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
റെയില്പാളങ്ങളിലെ അപകടങ്ങള്‍ കൂടിവരുന്നതായി കണക്കുകള്‍.

കോഴിക്കോട്: റെയില്പാളങ്ങളിലെ അപകടങ്ങള്‍ കൂടിവരുന്നതായി കണക്കുകള്‍. സമീപകാലത്തായി കോഴിക്കോട് ജില്ലയിലെ വിവിധ റെയില്വെസ്റ്റേഷന് പരിധികളിലായി അപകടം തുടര്‍കഥയാകുമ്പോഴും നിയമംലംഘിച്ച് ട്രാക്ക് മുറിച്ചുകടക്കുന്നത് തുടരുകയാണ്. കഴിഞ്ഞ വര്‍ഷം പാലക്കാട് ഡിവിഷന് പരിധിയില്‍ വിവിധ സ്ഥലങ്ങളിലായി 450 അപകടങ്ങളാണുണ്ടായത്. ഇതില്‍ 321 പേരുടെ ജീവനാണ് ട്രാക്കില്പൊലിഞ്ഞത്. 139 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
2021 ല്‍ 261 അപകടങ്ങളുടെ സ്ഥാനത്താണ് വലിയവര്ധനവുണ്ടായത്. 2021ല്‍ 207 പേരുടെ ജീവനാണ് നഷ്ടമായത്. 51 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസവും കല്ലായില്‍ ട്രെയിനിടിച്ച് രണ്ടുപേര്‍ മരണപ്പെട്ടിരുന്നു. കൊയിലാണ്ടിയിലും പയ്യോളിയിലുമെല്ലാം മാസങ്ങള്‍ക്കിടെ അപകടങ്ങളുണ്ടായി. ട്രെയിന്‍ മുന്നിലെത്തിയാലും ഓടി അപ്പുറം കടക്കാമെന്ന തെറ്റായ ധാരണയാണ് മിക്ക അപകടങ്ങള്‍ക്കും കാരണം. അശ്രദ്ധയോടെയുള്ള ഇത്തരം സംഭവങ്ങള്‍ക്കെതിരെ കര്ശനനടപടിവേണമെന്ന ആവശ്യവും ശക്തമാണ്. ബോധവത്കരണ പരിപാടികളടക്കം നടത്തണമെന്നും വിവിധ സംഘടനകള്‍ ആവശ്യപ്പെടുന്നു.
ഓടുന്ന തീവണ്ടിയില്‍ കയറാനോ ഇറങ്ങാനോ ശ്രമിക്കുന്നതിനിയില്‍ സംഭവിക്കുന്ന അപകടങ്ങളും നിരവധിയാണ്. ട്രെയിനുകള്‍ സ്റ്റേഷനുകളില്‍ നിറുത്തുമ്പോള്‍ ഇറങ്ങി ട്രാക്കുകള്‍ മുറിച്ചുകടക്കുമ്പോള്‍ എതിരെവരുന്ന ട്രെയിനിടിച്ചും ദുരന്തമുണ്ടാകുന്നു. വേഗത്തിലെത്താന്‍ റെയില്‍വെ ഗേറ്റിലൂടെയല്ലാതെ മുറിച്ചുകടക്കുന്നതും ഇപ്പോഴുംതുടരുന്നു.
സ്കൂള്‍കുട്ടികളടക്കം നിരവധിപേരാണ് ദിവസേനെ ഇത്തരത്തില്‍ ട്രാക്ക് മുറിച്ചുകടക്കുന്നത്. ട്രെയിന്‍വരുന്നത് ദൂരെനിന്ന് കണ്ടാലും പലപ്പോഴും വേഗത്തില്‍ ട്രാക്കിലൂടെ അപ്പുറത്തേക്ക് ഓടുന്നതും സ്ഥിരംകാഴ്ചയാണ്. പാളത്തില്‍ അതിക്രമിച്ച് പ്രവേശിക്കുന്നത് ആറുമാസം വരെ തടവും ആയിരം രൂപ പിഴയും ലഭിക്കുന്ന കുറ്റമാണെങ്കിലും പലപ്പോഴും കേസെടുക്കാറില്ല. ട്രാക്കില്‍ അതിക്രമിച്ചു കയറിയതിന്റെ പേരില്‍ 2261 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 145 ന്യൂയിസന്‍സ് കേസുകളും 2120 അതിക്രമിച്ച് കടന്ന കേസുകളുമാണുള്ളത്.
ദൂരവും സമയവുമാണ് പലപ്പോഴും അധികൃതര്‍ നല്കുന്ന മുന്നറിയിപ്പുകള്‍ അവഗണിക്കാന്‍ പലരെയും നിര്‍ബന്ധിതരാക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. നേരത്തെ പാളത്തില്‍ നിന്ന് ആളുകളെ അകറ്റിനിര്‍ത്താന്‍ ട്രെയിന്‍ ഓടുമ്പോഴുള്ള ഉച്ചത്തിലുള്ളശബ്ദത്തിന് കഴിഞ്ഞിരുന്നു.എന്നാല്‍ വൈദ്യുതീകരണം പൂര്‍ത്തിയാക്കിയതോടെ ഇലക്ട്രിക് എന്‍ജിനുകള്‍ക്ക് ശബ്ദം കുറവായതിനല്‍ ശബ്ദം കേള്‍ക്കാന്‍ സാധിക്കില്ല.
kerala
പത്തനംതിട്ടയില്‍ വൃദ്ധ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍
സക്കറിയയുടെ മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ട്.

പത്തനംതിട്ട റാന്നിയില്‍ വൃദ്ധ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍. സക്കറിയ മാത്യു, ഭാര്യ അന്നമ്മ എന്നിവരാണ് മരിച്ചത്. ഏക മകന് എറണാകുളത്ത് ജോലി ചെയ്ത് വരികയാണ്. ഇരുവരും വീട്ടില്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. മൂന്ന് ദിവസം മുന്‍പ് മകന് എറണാകുളത്ത് നിന്നും മാതാപിതാക്കളെ കാണാന്‍ എത്തിയിരുന്നു.
സക്കറിയയുടെ മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ട്. അസുഖബാധിതനായ സക്കറിയ മരിച്ചതിന്റെ മനോവിഷമത്തില്‍ ഭാര്യ തൂങ്ങിമരിച്ചത് ആകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
രണ്ട് ദിവസമായി മാതാപിതാക്കളെ ഫോണില്‍ ബന്ധപ്പെട്ടിട്ടും കിട്ടിയില്ല. വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിച്ചിരുന്നു. സമീപവാസികള്‍ നടത്തിയ പരിശോധനയിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
kerala
ഗഫൂറിനെ കടുവ കഴുത്തില്‍ കടിച്ച് വലിച്ചുകൊണ്ടുപോയി, നിലവിളിക്കാന്‍പോലുമായില്ല’ ദൃക്സാക്ഷിയായ സമദ്
കഴുത്തില്‍ പിടിവീണപ്പോഴുള്ള ചെറിയ ശബ്ദംമാത്രമേ പുറത്തുവന്നുള്ളൂ എന്നും സമദ് പറഞ്ഞു

മലപ്പുറത്ത് ടാപ്പിങ്ങ് തൊഴിലാളിയെ കടുവ കൊലപ്പെടുത്തിയ സംഭവം വിവരിച്ച് കൂടെയുണ്ടായിരുന്ന മറ്റ1രു ടാപ്പിങ് തൊഴിലാളി സമദ്. ടാപ്പിങ് ജോലിക്കിടെ കടുവ കഴുത്തില്‍ കടിച്ച് ഗഫൂറിനെ വലിച്ചുകൊണ്ടുപോവുകയായിരുന്നുവെന്ന് സമദ് പറഞ്ഞു. ഗഫൂറിന് നിലവിളിക്കാന്‍പോലുമായില്ല. കഴുത്തില്‍ പിടിവീണപ്പോഴുള്ള ചെറിയ ശബ്ദംമാത്രമേ പുറത്തുവന്നുള്ളൂ എന്നും സമദ് പറഞ്ഞു.
താന്‍ പേടിച്ച് ഒച്ചവെച്ചു. അടുത്തൊന്നും വീടില്ലാത്തതിനാല്‍ ആരും എത്തിയില്ല. പിന്നീട് ഫോണ്‍ വിളിച്ച് ആളെക്കൂട്ടി. ചോരപ്പാട് പിന്തുടര്ന്ന് പോയാണ് മൃതദേഹം കണ്ടെത്തിയത്. തോട്ടത്തില്‍നിന്ന് 200 അകലെയായിരുന്നു മൃതദേഹം. കാട്ടുപന്നിയെയും കേഴമാനുകളെയുമല്ലാതെ മറ്റു വന്യമൃഗങ്ങളെയൊന്നും ഇതിനുമുമ്പ് പ്രദേശത്ത് കണ്ടിട്ടില്ലെന്നും സമദ് പറഞ്ഞു.
kerala
വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ബലമായി മോചിപ്പിച്ചു; സിപിഎം എംഎല്‍എക്കെതിരെ പരാതി
ജോലി തടസപ്പെടുത്തിയെന്നതുള്‍പ്പെടെ മൂന്ന് പരാതികളാണ് ജനീഷ് കുമാറിനെതിരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കിയത്.

പത്തനംതിട്ടയില്‍ വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ഇറക്കിക്കൊണ്ടുപോയതില്‍ സിപിഎം എംഎല്‍എ കെ.യു ജനീഷ് കുമാറിനെതിരെ കേസെടുത്തു. ജോലി തടസപ്പെടുത്തിയെന്നതുള്‍പ്പെടെ മൂന്ന് പരാതികളാണ് ജനീഷ് കുമാറിനെതിരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കിയത്. ചൊവ്വാഴ്ച വൈകിട്ടാണ് ജനീഷ് പാടം ഫോറസ്റ്റ് സ്റ്റേഷനില്‍ എത്തി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ആളെ ബലമായി ഇറക്കിക്കൊണ്ടു പോവുകയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തത്.
പാടം ഫോറസ്റ്റ് സ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്ത മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറെയാണ് സിപിഎം എംഎല്‍എ മോചിപ്പിച്ചത്. റേഞ്ച് ഓഫീസര്‍ അടക്കമുള്ള ഉദ്യോഗസ്ഥരോട് മോശമായി സംസാരിച്ചു എന്നും ആക്ഷേപമുണ്ട്. സംഭവത്തില്‍ വനംമന്ത്രി ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
-
india3 days ago
ഹൈദരാബാദിലെ കറാച്ചി ബേക്കറി ആക്രമിച്ച് ബിജെപി പ്രവർത്തകർ
-
india2 days ago
സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും
-
kerala2 days ago
തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ റോഡ് അടച്ച നടപടി; കേന്ദ്ര മന്ത്രിക്ക് സന്ദേശമയച്ച് അബ്ദുസ്സമദ് സമദാനി എം.പി
-
india3 days ago
ഇന്ത്യ-പാക് സംഘര്‍ഷം; വെടിനിര്‍ത്തലില്‍ എത്താനുള്ള പ്രധാന കാരണം വ്യാപാരം : ഡൊണാള്‍ഡ് ട്രംപ്
-
Cricket3 days ago
മെയ് 17 മുതല്‍ ഐപിഎല്‍ പുനരാരംഭിക്കും: ഫൈനല്‍ ജൂണ്‍ 3ന്
-
Cricket3 days ago
രോഹിത് ശര്‍മക്ക് പിന്നാലെ ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോഹ്ലി
-
india1 day ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍
-
india3 days ago
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ലീന മത്യാസ് കാറിടിച്ച് മരിച്ചു