Connect with us

News

ഉപദേശമല്ല, ആവശ്യങ്ങള്‍ അംഗീകരിക്കണം

EDITORIAL

Published

on

സമരത്തിന്റെ 38 ാം ദിവസം പ്രതീക്ഷയുടെ സൂചന നല്‍കി രണ്ട് ചര്‍ച്ചകള്‍ നടന്നെങ്കിലും രണ്ടും പരാജയപ്പെട്ടതോടെ സമരം കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ് ആശമാര്‍. തലസ്ഥാനത്തെ പ്രതിഷേധ സമരം 39 ദിവസം പിന്നിട്ടിട്ടും സംസ്ഥാന സര്‍ക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയാറാകാത്ത സാഹചര്യത്തില്‍ ആശ പ്രവര്‍ത്തകര്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചിരിക്കുകയാണ്. ആദ്യഘട്ടത്തില്‍ മൂന്നു പേരാണ് നിരാഹാരമിരിക്കുന്നത്. ആശാ വര്‍ക്കര്‍മാരായ എം.എ ബിന്ദു കെ.പി തങ്കമണി, ആര്‍. ഷിജ എന്നിവരാണ് ആദ്യം സമരമിരിക്കുന്നത്. എന്‍.എച്ച്.എം ഡയറക്ടര്‍ വിളിച്ച ചര്‍ച്ചയില്‍ സര്‍ക്കാര്‍ ഖജനാവിന്റെ പരാധിനതകള്‍ ആശമാരെ ബോധ്യപ്പെടുത്താനാണ് ശ്രമിച്ചതെങ്കില്‍ തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ആരോഗ്യമന്ത്രിയുടെ വക ഉപദേശമായിരുന്നു. ‘കാര്യങ്ങളെ യാഥാര്‍ത്ഥ്യ ബോധത്തോടെ കാണണം’ എന്ന ഉപദേശമാണ് വീണാ ജോര്‍ജ് ആശമാര്‍ക്ക് നല്‍കിയത്. ഇതോടെ സമരം ഒത്തുതീര്‍ക്കാന്‍ സര്‍ക്കാരിന് താല്‍പര്യമില്ലെന്ന് വ്യക്തമായി.

ആശമാരുടെ നിരാഹര സമരത്തിന് മുമ്പായി സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയെന്ന് വരുത്തിതീര്‍ക്കാനുള്ള ഗൂഢനീക്കം മാത്രമാണ് ധൃതിപിടിച്ച് സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയിലൂടെ വ്യക്തമായത്. അതിനാലാണ് ആശമാരുടെ ആവശ്യങ്ങള്‍ക്ക് ചെവിക്കൊടുക്കാതെ മുന്‍വിധിയോടെ ആരോഗ്യമന്ത്രി ചര്‍ച്ച നടത്തിയത്. ആശാവര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിന് മുന്നിലെ സമരപന്തലില്‍ മഞ്ഞും മഴയും വെയിലുമേറ്റ് സമരത്തിലിരിക്കാന്‍ തുടങ്ങിയിട്ട് നാല്‍പത് ദിവസമാകുന്നു. അവരുടേത് അതിജീവന പോരാട്ടമാണ്. വേണ്ടപ്പെട്ടവരുടെ ശമ്പളവും ആനുകൂല്യവും ഒറ്റരാത്രി ഇരുട്ടിവെളുക്കും മുന്‍പ് കൂട്ടാന്‍ വ്യഗ്രത കാട്ടുന്ന സര്‍ക്കാരിന് ആശമാരുടെ ഓണറേറിയം വര്‍ധിപ്പിക്കണമെങ്കില്‍ പല കാര്യങ്ങളും പരിഗണിച്ച് ആലോചിച്ചേ കഴിയുവെന്ന ആരോഗ്യമന്ത്രിയുടെ നിലപാട് പരിഹാസ്യമാണ്.

എന്‍.എച്ച്.എം ഡയറക്ടര്‍ ഡോ. വിനയ് ഗോയലുമായാണ് ആശമാര്‍ ആദ്യം ചര്‍ച്ച നടത്തിയത്. ഖജനാവില്‍ പണമില്ലാത്തതിനാല്‍ വേതന വര്‍ധനവ് നടപ്പിലാക്കാന്‍ സമയം വേണമെന്ന് ഡയറക്ടര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സമരക്കാര്‍ തയ്യാറായില്ല. ഈ ചര്‍ച്ച പരാജയപ്പെട്ടതിനു പിന്നാലെയാണ് മന്ത്രിയുമായി ചര്‍ച്ച നടത്തിയത്. ആരോഗ്യമന്ത്രി ചര്‍ച്ചക്ക് വിളിച്ചത് ആശ വര്‍ക്കര്‍മാരില്‍ നേരിയ പ്രതീക്ഷ ഉയര്‍ത്തിയിരുന്നു. എന്നാല്‍ ആ പ്രതീക്ഷകളെല്ലാം അ സ്ഥാനത്താവുകയായിരുന്നു. ആശമാര്‍ മുന്നോട്ടുവച്ച ഒരാവശ്യവും സര്‍ക്കാര്‍ പരിഗണിച്ചില്ല. സമരം അവസാനിപ്പിക്കണം, സര്‍ക്കാരിന് സാമ്പത്തിക പ്രതിസന്ധിയുണ്ട് എന്നതിനപ്പുറത്തേക്ക് സമരം പരിഹരിക്കുന്നതിനാവശ്യമായ ചര്‍ച്ചകളൊന്നും മന്ത്രിയുടെ ഭാഗത്തുനിന്നുമുണ്ടായില്ല. സമരം തുടങ്ങി 38 ദിവസം പിന്നിടുമ്പോഴാണ് സര്‍ക്കാര്‍ ചര്‍ച്ചക്ക് വിളിച്ചത് എന്നതുതന്നെ സര്‍ക്കാറിന് സമരം അവസാനിപ്പിക്കുന്നതില്‍ എന്തുമാത്രം ആത്മാര്‍ത്ഥതയുണ്ടെന്ന് തെളിയിക്കുന്നതായി രുന്നു.

പാവപ്പെട്ട തൊഴിലാളികളോട് കടക്കുപുറത്തെന്ന സമീപനമാണ് പിണറായി സര്‍ക്കാറിന്. വന്‍കിട കോര്‍പ്പറേറ്റുകളെയും കുത്തക മുതലാളിമാരുടെയും പരിലാളനയില്‍ പിണറായി വിജയന്‍ സൃഷ്ടിക്കുന്ന നവകേരളത്തില്‍ പാവപ്പെട്ട ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍, അവശ ജനവിഭാഗം തുടങ്ങിയവര്‍ക്കൊന്നും ഒരു സ്ഥാനവുമില്ലെന്ന് പ്രഖ്യാപിക്കുകയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍. ഓണറേറിയം വര്‍ധിപ്പിക്കണമെന്ന പ്രധാനാവശ്യമുന്നയിച്ചുകൊണ്ടാണ് ആശ വര്‍ക്കര്‍മാര്‍ സമരത്തിനിറങ്ങിയത്. ഓണറേറിയം വര്‍ധിപ്പി ക്കുന്നതിന് പുറമേ പെന്‍ഷന്‍ അനുവദിക്കുക, കുടിശിക നല്‍ കുക, വിരമിക്കല്‍ ആനുകൂല്യം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ആശ വര്‍ക്കര്‍മാര്‍ മുന്നോട്ടുവെക്കുന്നത്. സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി മോശമാണെന്ന മന്ത്രിയുടെ വാദം പക്ഷേ പാവപ്പെട്ട തൊഴിലാളികളുടെ കാര്യത്തില്‍ മാത്രമേയുള്ളു. ഇതേ മോശം സാമ്പത്തിക സ്ഥിതിയുള്ളപ്പോള്‍ തന്നെയാണ് അനാവശ്യ ശമ്പള വര്‍ധന വരുത്തിയും യാത്രാബത്ത കൂട്ടിയും കേസുകള്‍ നടത്താന്‍ വന്‍ തുക അഭിഭാഷകര്‍ക്ക് കൊടുത്തും സര്‍ക്കാര്‍ ധൂര്‍ത്ത് തുടരുന്നത്. കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ ചെയര്‍മാന്‍, അംഗങ്ങള്‍ എന്നിവരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ ആശമാര്‍ സമരം തുടങ്ങിയതിനു ശേഷമാണ് മന്ത്രിസഭായോഗം തീരു മാനമെടുത്തത്. ഇതിനുപിന്നാലെ, കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രതിനിധി കെ.വി തോമസിന്റെ യാത്രാബത്ത കുത്തനെ ഉയര്‍ത്തുകയും ചെയ്തിരുന്നു. ആശമാരോട് പണമില്ലെന്ന് പറഞ്ഞ അതേ സര്‍ക്കാരാണ് ലക്ഷങ്ങള്‍ മാസ ശമ്പളം വാങ്ങുന്നവരുടെ ശമ്പളം വീണ്ടും വര്‍ധിപ്പിച്ചത്. ആശ വര്‍ക്കര്‍മാര്‍ക്ക് സമാനമായി സെക്രട്ടറിയേറ്റിന് മുന്നില്‍ അങ്കണവാടി ജീവനക്കാരും രാപ്പകല്‍ സമരം ആരംഭിച്ചിരിക്കുകയാണ്. മനുഷ്യത്വം മരവിച്ച സര്‍ക്കാറിന്റെ മുഖം തുറ ന്നുകാട്ടുന്നതാണ് ആശാ വര്‍ക്കര്‍മാരോടുള്ള നിന്തരമായ അവഗണന. ഇനിയും ഇത് തുടര്‍ന്നുകൊണ്ടുപോകരുത്. ജീവിക്കാനായുള്ള അന്തിമപോരാട്ടത്തിന് ഇറങ്ങിയ അവരുടെ ആവശ്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുത്. സര്‍ക്കാര്‍ പിടിവാശി ഉപേക്ഷിച്ച് തെരുവിരിലിക്കുന്ന വനിതകളുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് അവര്‍ക്കൊപ്പം നില്‍ക്കാന്‍ തയാറാകണം

 

kerala

കോഴിക്കോട് മെഡി. കോളേജപകടം: അഞ്ച് പേരടങ്ങുന്ന മെഡിക്കല്‍ ടീം അന്വേഷിക്കുമെന്ന് ഡിഎംഇ

ര്‍ണമായ റിപ്പോര്‍ട്ട് ഈ ആഴ്ച തന്നെ സര്‍ക്കാരിന് നല്‍കുമെന്നും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയവരെ തിരിച്ചെത്തിക്കുമെന്നും ഡിഎംഇ കെ.വി വിശ്വനാഥന്‍ പറഞ്ഞു.

Published

on

കോഴിക്കോട് മെഡിക്കല്‍ കോളജ് കാഷ്വാലിറ്റിയില്‍ പുക ഉയര്‍ന്നുണ്ടായ അപകടം അഞ്ച് പേരടങ്ങുന്ന മെഡിക്കല്‍ ടീം അന്വേഷിക്കുമെന്ന് ഡിഎംഇ. പൂര്‍ണമായ റിപ്പോര്‍ട്ട് ഈ ആഴ്ച തന്നെ സര്‍ക്കാരിന് നല്‍കുമെന്നും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയവരെ തിരിച്ചെത്തിക്കുമെന്നും ഡിഎംഇ കെ.വി വിശ്വനാഥന്‍ പറഞ്ഞു.

രോഗികള്‍ക്കുണ്ടായ ബുദ്ധിമുട്ടുകളും മരണവുമുള്‍പ്പെടെ പരിശോധിക്കാനാണ് അഞ്ചംഗ ടീമിനെ നിയോഗിച്ചിരിക്കുന്നത്.

കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട്, തൃശൂര്‍ മെഡി. കോളജ് സൂപ്രണ്ട്, തൃശൂര്‍ മെഡി. കോളജ് സര്‍ജറി വിഭാഗം പ്രൊഫസര്‍, എറണാകുളം പള്‍മണോളജി എച്ച്ഒഡി, കൊല്ലം മെഡി. കോളജ് ഫോറന്‍സിക് ഹെഡ് എന്നിവരടങ്ങുന്ന ടീമായിരിക്കും അന്വേഷിക്കുക. ഇന്ന് പത്ത് മണിക്ക് ആരംഭിച്ച യോഗം മൂന്നര മണിക്കൂര്‍ നീണ്ടു. വകുപ്പ് മേധാവികള്‍, മെഡിക്കല്‍ കോളജ് സൂപ്രണ്ട്, ഡിഎംഇ, പ്രിന്‍സിപ്പല്‍, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

അതേസമയം, പുകയുണ്ടായ കാഷ്വാലിറ്റി ഉള്‍പ്പെടുന്ന ബ്ലോക്ക് പ്രവര്‍ത്തനസജ്ജമാക്കേണ്ടതുണ്ട്. അപകടമുണ്ടായ ബ്ലോക്കിലെ രോഗികളെ മാറ്റുന്നതിനാണ് ആദ്യ മുന്‍ഗണന. താഴത്തെ നിലയും ഒന്നാം നിലയും ഒഴികെയുള്ള മറ്റ് നിലകള്‍ ഇന്നു തന്നെ പ്രവര്‍ത്തനസജ്ജമാക്കും. കാഷ്വാലിറ്റി, എംആര്‍ഐ വിഭാഗങ്ങള്‍ പ്രവര്‍ത്തനസജ്ജമാക്കുന്നത് വൈകും.

Continue Reading

kerala

കെ വി റാബിയ; നിശ്ചയദാര്‍ഢ്യത്തിന്റെയും കരുത്തിന്റെയും പ്രതീകം, അനേകര്‍ക്ക് അക്ഷര വെളിച്ചം പകര്‍ന്നുനല്‍കി: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

വീല്‍ചെയറിലിരുന്ന് അവര്‍ എഴുതാനും വായിക്കാനുമറിയാത്ത ഒരു സമൂഹത്തെ അറിവിന്റെ പൂന്തോപ്പിലേക്ക് നടത്തിച്ചെന്നും തങ്ങള്‍ പറഞ്ഞു.

Published

on

പദ്മശ്രീ കെ.വി റാബിയ അവരുടെ നിയോഗം പൂര്‍ത്തിയാക്കി നാഥനിലേക്ക് മടങ്ങിയിരിക്കുന്നുവെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. നിശ്ചയദാര്‍ഢ്യത്തിന്റെയും കരുത്തിന്റെയും പ്രതീകമായിരുന്നു അവര്‍ അനേകര്‍ക്ക് അക്ഷര വെളിച്ചം പകര്‍ന്നുനല്‍കിയാണ് വിടവാങ്ങിയിരിക്കുന്നതെന്നും തങ്ങല്‍ പറഞ്ഞു.

ചെറിയ പ്രായത്തില്‍ തന്നെ ബാധിച്ച പോളിയോയും പിന്നീട് അര്‍ബുദവും അവരെ തളര്‍ത്തിയിരുത്തിയിരുന്നില്ല. പ്രതീക്ഷയറ്റുപോകാതെ നാട്ടില്‍ അക്ഷര വിപ്ലവം സാധ്യമാക്കി. വീല്‍ചെയറിലിരുന്ന് അവര്‍ എഴുതാനും വായിക്കാനുമറിയാത്ത ഒരു സമൂഹത്തെ അറിവിന്റെ പൂന്തോപ്പിലേക്ക് നടത്തിച്ചെന്നും തങ്ങള്‍ പറഞ്ഞു.

യു.എനും രാജ്യവും അവരുടെ പ്രവര്‍ത്തനങ്ങളെ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചെന്നും കേരളം സാക്ഷര സംസ്ഥാനമായതില്‍ അവരുടെ പ്രയത്നങ്ങളുമുണ്ടായിരുന്നെന്നും സാദിഖലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

കെ വി റാബിയ; മനസ്സിന്റെ ശക്തിക്കൊണ്ട് ലോകം കീഴടക്കാമെന്ന് നമുക്ക് മുന്നില്‍ ജീവിച്ചു തെളിയിച്ച മഹത് വ്യക്തി: പി കെ കുഞ്ഞാലിക്കുട്ടി

മനസ്സിന്റെ ശക്തി ഒന്ന്‌കൊണ്ട് മാത്രം ലോകം കീഴടക്കാമെന്ന് നമുക്ക് മുന്നില്‍ ജീവിച്ചു തെളിയിച്ച മഹത് വ്യക്തിത്വമായിരുന്നു കെ വി റാബിയ എന്ന് പി കെ കുഞ്ഞാലിക്കുട്ടി.

Published

on

മനസ്സിന്റെ ശക്തി ഒന്ന്‌കൊണ്ട് മാത്രം ലോകം കീഴടക്കാമെന്ന് നമുക്ക് മുന്നില്‍ ജീവിച്ചു തെളിയിച്ച മഹത് വ്യക്തിത്വമായിരുന്നു കെ വി റാബിയ എന്ന് പി കെ കുഞ്ഞാലിക്കുട്ടി. നമ്മുടെ കണ്‍വെട്ടത്ത് നിന്ന് കൊണ്ട് ഒരേ പോലെ നമ്മെ ആശ്ചര്യപ്പെടുത്തുകയും, പ്രചോദിപ്പികുകയും ചെയ്ത് കൊണ്ടിരുന്ന അത്ഭുതപ്രതിഭയാണ് റാബിയ എന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. തോറ്റ് പോയേക്കാവുന്ന, അതിന് ന്യായം പറയാവുന്ന നിരവധി ദുര്‍ഘടങ്ങളിലൂടെ കടന്ന് പോയ അവര്‍ എത്ര മനോഹരമായാണ് അവരുടെ ആത്മകഥയുടെ പേര് പോലെ തന്റെ സ്വപ്നങ്ങള്‍ക്ക് ചിറക് തുന്നിപ്പിടിപ്പിച്ച് പറന്നുയര്‍ന്നതെന്നും കുഞ്ഞാലിക്കുട്ടി തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പോളിയോയും അര്‍ബുദവും, വീഴ്ച മൂലമുണ്ടായ പരിക്കും ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളും തളര്‍ത്തിയ റാബിയ സമൂഹം കല്പിച്ചു തരുന്ന അനുകമ്പയുടെ തോടിനുള്ളില്‍ ഒതുങ്ങിയിരുന്ന് കാലം തീര്‍ക്കാതെ സ്വന്തം ഇച്ഛാശക്തി കൊണ്ട് ജീവിതം ആഴത്തില്‍ അടയാളപ്പെടുത്തിയ ചരിതം മനുഷ്യര്‍ക്കാകെയും മാതൃകയാണ്.

അക്ഷരങ്ങളെ ഏറെ സ്‌നേഹിച്ച റാബിയ തന്റെ നിയോഗവും ആ മേഖലയിലാണെന്ന് തിരിച്ചറിഞ്ഞു പ്രവര്‍ത്തിച്ചു. സാക്ഷരതാ പ്രവര്‍ത്തനങ്ങളുടെ മുന്നണിപ്പോരാളിയായി പ്രവര്‍ത്തിച്ച അവര്‍ ചലനം എന്ന പേരിലൊരു ട്രസ്റ്റുണ്ടാക്കി സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിച്ച് സാമൂഹ്യ ക്ഷേമ രംഗത്തും നിറഞ്ഞു നിന്നു.

പതിനാലാം വയസ്സില്‍ പോളിയോ ബാധിച്ച് വീല്‍ചെയറിലായ ഒരു പെണ്‍കുട്ടി പിന്നീട് വിധി ഒരുക്കി വെച്ച ഓരോ പ്രതിസന്ധികളെയും അതിജയിച്ച് വെള്ളിലക്കാടെന്ന ഒരു ഗ്രാമീണ പശ്ചാത്തലത്തില്‍ നിന്ന് രാജ്യം പത്മശ്രീ നല്‍കി ആദരിച്ചവരുടെ പട്ടികയില്‍ വരെ ഇടം നേടിയ പേരുകാരി ആയി മാറിയതിന്റെ പോരാട്ട കഥ തലമുറകള്‍ക്ക് പ്രചോധനമാകുമെന്നുറപ്പാണെന്നും പി കെ കുഞ്ഞാലിക്കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Continue Reading

Trending