Connect with us

GULF

അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സാഹിത്യ അവാര്‍ഡ് രാമനുണ്ണിക്ക് സമര്‍പ്പിച്ചു.

പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണ് നേരത്തെ അവാര്‍ഡ് ജേതാവിന്റെ പേരുപ്രഖ്യാപനം നടത്തിയത്. സാഹിത്യമേഖലയില്‍ സൗഹൃദ കേരളത്തിന് കെപി രാമനുണ്ണി സ്മ്മാനിച്ച വിവിധ കൃതികളെ ആസ്പദമാക്കിയാണ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.

Published

on

അബുദാബി: അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിന്റെ പ്രഥമ സാഹിത്യ പുരസ്‌കാരം സാഹിത്യകാരന്‍ കെ.പി രാമനുണ്ണിക്ക് പത്മശ്രീ എം എ യൂസഫലി സമര്‍പ്പിച്ചു. ഫലകവും പ്രശസ്തി പത്രവും അന്‍പതിനായിരത്തി ഒന്ന് രൂപയും അടങ്ങുന്നതാണ് അവാര്‍ഡ്.പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണ് നേരത്തെ അവാര്‍ഡ് ജേതാവിന്റെ പേരുപ്രഖ്യാപനം നടത്തിയത്. സാഹിത്യമേഖലയില്‍ സൗഹൃദ കേരളത്തിന് കെപി രാമനുണ്ണി സ്മ്മാനിച്ച വിവിധ കൃതികളെ ആസ്പദമാക്കിയാണ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.

ഇസ്ലാമിക് സെന്റര്‍ ഓഡിറ്റോറിയത്തില്‍ യുഎഇ ദേശീയദിനാഘോഷത്തോടനുബന്ധിച്ചു സംഘടിപ്പിച്ച പ്രൗഢഗംഭീര ചടങ്ങിലാണ് അവാര്‍ഡ് സമ്മാനിച്ചത്.
പ്രസിഡണ്ട് പി ബാവ ഹാജി അധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി അഡ്വ. കെ.വി മുഹമ്മദ്കുഞ്ഞി സ്വാഗതം പറഞ്ഞു.
അബുദാബി ഇസ്ലാമിക് സെന്റര്‍ പ്രഥമ സാഹിത്യ പുരസ്‌കാരം കെ.പി രാമനുണ്ണിക്ക് നല്‍കാനുള്ള തീരുമാനത്തെ യൂസുഫലി അഭിനന്ദിച്ചു. മാനവികതക്കും മതമൈത്രിക്കും വേണ്ടി നിരന്തരം തൂലിക ചലിപ്പിക്കുന്ന എഴുത്തുകാരനാണ് കെ.പി രാമനുണ്ണിയെന്ന് അദ്ദേഹം പറഞ്ഞു.

ശ്രീകൃഷ്ണന്‍ മുഹമ്മദ് നബിയെ മുത്തേയെന്നും മുഹമ്മദ് നബി ശ്രീകൃഷ്ണനെ ഇക്കയെന്നും വിളിക്കുന്ന ദൈവത്തിന്റെ പുസ്തകം അദ്ദേഹത്തിന്റെ സൗഹൃദ-സ്‌നേഹ മനസ്സിനെയാണ് വ്യക്തമാക്കുന്നതെന്ന് എം.എ യൂസഫലി പറഞ്ഞു. യുഎഇ ഭരണാധികാരികളുടെ നന്മയെയും വിശാല വീക്ഷണത്തെയും നിറഞ്ഞ സദസ്സിനുമുന്നില്‍ യൂസുഫലി തന്റെ പ്രസംഗത്തില്‍ വിശദമായി പറഞ്ഞു. പുണ്യമക്ക, മദീന എന്നിവിടങ്ങളില്‍നിന്നും രാജാവ് സമ്മാനിച്ച ലഭിച്ച അമൂല്യ സമ്മാനങ്ങള്‍ അദ്ദേഹം രാമനുണ്ണിക്ക് തന്റെ വിലമതിക്കാനാവാത്ത ഉപഹാരമായി സമ്മാനിച്ചു.
കൂടാതെ ഒരുലക്ഷത്തിയൊന്ന് രൂപയും നല്‍കി.

അബുദാബി ഇസ്ലാമിക് സെന്ററിന്റെ അത്യന്തം മാതൃകാപരമായ പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ച രാമനുണ്ണി, ഈ പുരസ്‌കാരം തന്റെ സാഹിത്യ ജീവിതത്തിലെ സുകൃതമാണെന്ന് പറഞ്ഞു. മലയാളിയുടെ അഭിമാനമായ എം എ യൂസഫലി രക്ഷാധികാരിയായ ഐ.ഐ.സിയുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്. വ്യക്തമായ വീക്ഷണങ്ങളും വ്യത്യസ്ഥതയും വെച്ചുപുലര്‍ത്തുമ്പോഴും സമൂഹത്തിനും സൗഹൃദത്തിനും ഇസ്ലാമിക് സെന്റര്‍ നല്‍കുന്ന സേവനം വിലമതിക്കാനാവാത്തതാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ചടങ്ങില്‍ അബുദാബി പൊലിസ് ക്യാപ്റ്റന്‍ ഫാദല്‍ സാലഹ്, അബ്ദുല്ല ഫാറൂഖി, ഷുക്കൂര്‍ അലി കല്ലിങ്ങല്‍, സയ്യിദ് അബ്ദുറഹ്‌മാന്‍ തങ്ങള്‍ എന്നിവരും പങ്കെടുത്തു.
ട്രഷറർ ഹിദായത്തുല്ല നന്ദി രേഖപ്പെടുത്തി.ഐ.സി ടാലന്റ് ക്ലബ്ബ് അവതരിപ്പിച്ച കലാപരിപാടികളും ഗസല്‍സന്ധ്യയും പരിപാടിയുടെ മാറ്റുകൂട്ടി.

crime

സൗദിയില്‍ സ്ത്രീകളെയും കുട്ടികളെയും യാചനക്കെത്തിച്ച 15 പേര്‍ പിടിയില്‍

മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.

Published

on

റിയാദ്: പൊതുസ്ഥലങ്ങളിലും റോഡുകളിലും യാചനയ്ക്കായി സ്വന്തം രാജ്യക്കാരായ സ്ത്രീകളെ യും കുട്ടികളെയും എത്തിച്ചു ചൂഷണം ചെയ്ത 12 യമനി പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു.

യാചകരെ നിരീക്ഷിക്കുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമായി ജിദ്ദ ഗവര്‍ണറേറ്റിലെ ജിദ്ദ സെക്യൂരിറ്റി പട്രോളുകള്‍, കമ്മ്യൂണിറ്റി സെക്യൂരിറ്റി ആന്‍ഡ് കോംബാറ്റിംഗ് ട്രാഫിക്കിംഗ് ഇന്‍ പേഴ്സണ്‍ ഡിപ്പാര്‍ട്ട്മെന്റുമായി ഏകോപിപ്പിച്ച് നടത്തിയ സുരക്ഷാ കാമ്പെയ്നിനിടെയാണ് അറസ്റ്റ്.

മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. എന്നാല്‍ ചൂഷണത്തിന് ഇരയായവര്‍ക്ക് ആവശ്യമായ മാനുഷിക സേവനങ്ങള്‍ നല്‍കുന്നതിന് സുരക്ഷാ അധികാരികള്‍ ബന്ധപ്പെട്ടവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശം നല്‍കി.

Continue Reading

GULF

പുണ്യഭൂമിയിലെ 32 ലക്ഷം ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധേയനായി 105 കാരൻ

 സുപാര്‍നോ ബിന്‍ മുസ്തുജാഫ് തന്റെ വാര്‍ധക്യത്തെ മറന്നാണ് എണ്ണായിരത്തോളം കിലോമീറ്റര്‍ താണ്ടി പുണ്യഭൂമിയിലെത്തിയിട്ടുള്ളത്.

Published

on

റസാഖ് ഒരുമനയൂര്‍
മക്ക:  ഇരുപത്തിയേഴാം രാവിന്റെ പുണ്യം പരിശുദ്ധ ഹറമില്‍നിന്നും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ  മക്കയില്‍ എത്തിയ
ഏറ്റവും 32 ലക്ഷത്തിലധികം വരുന്ന തീര്‍ത്ഥാടകര്‍ക്കിടയില്‍ ശ്രദ്ധേയനാവുകയാണ് ഇന്തോനേഷ്യയില്‍നിന്നുള്ള 105 കാരന്‍.
 സുപാര്‍നോ ബിന്‍ മുസ്തുജാഫ് തന്റെ വാര്‍ധക്യത്തെ മറന്നാണ് എണ്ണായിരത്തോളം കിലോമീറ്റര്‍ താണ്ടി പുണ്യഭൂമിയിലെത്തിയിട്ടുള്ളത്.
അഞ്ചുനേരവും തന്റെ താമസസ്ഥലത്തുനിന്നും പരിശുദ്ധ കഅബാലയ സമീപത്തേക്ക് നടന്നുചെന്നാണ്  പ്രാര്‍ത്ഥനകള്‍ നിര്‍വ്വഹിക്കുന്നത്.
മകന്റെ  കൈപിടിച്ചു കുനിഞ്ഞു നടക്കുമ്പോഴും കണ്ണുകളില്‍ വിശ്വാസത്തിന്റെ പ്രകാശധാര ജ്വലിച്ചുനില്‍ക്കുന്നു. വാര്‍ധക്യസഹചമായ പ്രയാസങ്ങളുണ്ടെങ്കിലും പുണ്യകഅബാലയത്തില്‍ എത്തുകയെന്ന ആഗ്രഹം നിറവേറ്റാനാണ് തന്റെ പിതാവ് വന്നതെന്ന് മകന്‍ ചന്ദ്രികയോട് പറഞ്ഞു.
രാത്രി തറാവീഹും അതുകഴിഞ്ഞു അര്‍ധരാത്രി ഖിയാമുല്ലൈലി നമസ്‌കാരത്തിനും കഅബാഷരീഫിന് സമീപമെത്തും. പുലര്‍ച്ചെ മൂന്നുമണിയോടെ താമസിക്കുന്ന ഹോട്ടലില്‍ തിരിച്ചെത്തുന്ന ഇദ്ദേഹം രാവിലെ നാലരയോടെ വീണ്ടും സുബ്ഹി നമസ്‌കാരത്തിനായി കഅബയുടെ സമീപമെത്തും. കഅബയുടെ തൊട്ടടുത്ത് എത്തുന്നതിന് പരിമിധികളുള്ളതുകൊണ്ട് പരമാവധി അടുത്തെത്താനാണ് എപ്പോഴും ശ്രമിക്കുന്നത്.

Continue Reading

GULF

റമദാനിലെ ആദ്യ 21 ദിവസം 1.7 കോടി ഇഫ്താര്‍ പാക്കറ്റുകള്‍

Published

on

മക്ക: റമദാനിലെ ആദ്യ 21 ദിവസങ്ങളില്‍ മാത്രം രണ്ട് വിശുദ്ധ പള്ളികളിലെ വിശ്വാസികള്‍ക്ക് 1.7കോടി ഇഫ്താര്‍ ഭക്ഷണങ്ങള്‍ വിതരണം ചെയ്തതായി ഗ്രാന്‍ഡ് മോസ്‌കിന്റെയും പ്രവാചക പള്ളിയുടെയും ജനറല്‍ അഥോറിറ്റി വ്യക്തമാക്കി.

സന്ദര്‍ശകര്‍ക്ക് സേവനം നല്‍കുന്നതിനുള്ള അഥോറിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായി 17,190,000 പാക്കറ്റ് ഈത്തപ്പഴം വിതരണം ചെയ്തു.

ഈ കാലയളവില്‍, 27,105 ക്യുബിക് മീറ്റര്‍ സംസം വെള്ളം ഉപയോഗിച്ചു, ഇത് ഏകദേശം 150,614,000 കപ്പുകള്‍ അല്ലെങ്കില്‍ 721,774 കുപ്പികള്‍ക്ക് തുല്യമാണ്. ഈ കാലയളവില്‍ 4,529 ടണ്‍ മാലിന്യം നീക്കം ചെയ്തു.

Continue Reading

Trending